2008, ജൂലൈ 18, വെള്ളിയാഴ്‌ച

നേരംപോക്കാക്ഷേപഹാസ്യക്കവിതക്കഥ

മഴക്കഥകള്, കവിതകളനവധി വായിച്ച്
തണുത്തുവിറച്ച് , ഫ്രീസറില്
വച്ചൊരു നേന്ത്രപ്പഴം കണക്കെ
കറുത്ത് കരുവാളിച്ച്,
യന്ത്രം സ്വിച്ച് ഓഫ് ചെയ്യാനാവാതെ
മരവിച്ച് വീഴുമൊരുനാള് ഞാനീ ബ്ലോഗില് .

അപ്പോള്, അപ്പോളീമരുഭൂവില്
ചുടുകാറ്റതിന്റെ രൌദ്രഭാവം
പൂണ്ടാഞ്ഞു വീശി ,
ചുട്ടുപഴുത്തൊരു മണൽ കൂന
കബർപോലെന്മേൽ
രൂപാന്തരപ്പെട്ടതിനടിയിൽപെട്ട്,

ഞാനെങ്ങാനും മരിച്ചുവെന്നാല് ?
എന്നാലാരുണ്ടാരുണ്ട്?
അതിന് മുകളിലൊരു മീസാൻ കല്ല്
വക്കാനാരുണ്ടീ ബൂലോകത്തിൽ?.

2008, ജൂലൈ 14, തിങ്കളാഴ്‌ച

നന്നായി കൂവുക (നര്മം)

ഒരുച്ചയുറക്കത്തിന്റെ ആലസ്യത്തിലായിരുന്ന കവല ഒരു പാതയുടെ ഇറക്കത്തിലായിരുന്നു. കടയുടമകളും, ഭൂമിയുടെ ബാലന്സ് തെറ്റാതിരിക്കാന് ഒരു പണിയുമെടുക്കാതെ നടക്കുന്ന ഏതാനും ചിലരും അവിടെയും ഇവിടെയുമായി കുത്തിയിരിക്കുന്നുണ്ടായിരുന്നു.

ചെക്കന് സൈക്കിളില് ഇറക്കം ഇറങ്ങി വരുന്നത് കണ്ടാല് തന്നെ അറിയാം അവന് റോഡ് വലിയ പരിചയമില്ലെന്ന്.

&^%$./.ശബ്ദം കേട്ട് ഉറക്കത്തിലായവരും അല്ലാത്തവരും ആ കാഴ്ച ആസ്വദിച്ച് ചിരിച്ചു .നടു റോഡില് രണ്ടായി പിരിഞ്ഞു തെന്നി നീങ്ങുന്ന സൈക്കിളിനാണോ അവനാണോ കുടുതല് സ്പീഡ് എന്നതായിരുന്നു ചിലരുടെ ചിന്ത.

"കൂ...കൂ..." ഒരുത്തന് .
"പോടാ...എണീറ്റ് ...".
"ഓന് വീഴാന് കണ്ട സ്ഥലം... പോഡാചെക്കാ".
"മനുഷ്യനെ മെനക്കെടുത്താന് ഓരോരുത്തര്....".

കമന്റുകള് പല ശബ്ദത്തില് ...

ഒന്നു രണ്ടാളുകള് എന്ത് പറ്റിയെന്നറിയുവാന്, അവന് വീണിടത്തെക്ക് നടന്നടുക്കവേ,
ഇളിഭ്യനായ ചെക്കന് എണീറ്റ് തന്റെ സൈക്കിള് ഹാന്റില് നേരെയാക്കി അവിടെ നിന്നും പോയി.

ജനം വീണ്ടും തങ്ങളുടെ പോഷിസ്യനിലെക്ക് തിരിയവെ, ചെക്കന് തിരിച്ചു വന്ന് വീണിടത്ത് വളരെ സൂക്ഷമതയോടെ എന്തോ തിരഞ്ഞു . അത് കണ്ട ജനം ഓരോരുത്തരായി വന്ന് അവന് തിരയുന്നിടം തിരഞ്ഞു. ആരും ഒന്നും കണ്ടില്ല.

"എന്തെ മോനേ ?"
"എന്തേ കളഞ്ഞു പോയത്?".
"എന്തെടാ കുട്ടീ വല്ലതും വീണു പോയോ?". അങ്ങനെ പല ചോദ്യങ്ങളും ...
മുട്ടുകാലില് കൈ കൊടുത്ത് കുമ്പിട്ട് തന്റെ നഷ്ടപ്പെട്ട സാധനം തിരയുന്ന ചെക്കന് നിവര്ന്നു നിന്ന് എല്ലാവരോടുമായി പറഞ്ഞു .
"ഞാന് ഇവിടെ വീണപ്പോള് ...നിങ്ങളെല്ലാം കൂവിയില്ലേ ...അതിനാല് എന്റെ ഒരു മൈ-- ഇവിടെ എവിടെയോ വീണിരിക്കുന്നു.... അത് തിരയുകയാ...!



മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില