2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

സ്ത്രീ ഗര്‍ഭിണിയാകുന്നത് !

'ആശുപത്രിയില്‍ ജോലി ചെയ്തിട്ട് ആരെങ്കിലും സമ്പന്നനായിട്ടുണ്ടോടാ കഴുതേ?’ എന്ന മരക്കരിന്റെ ചോദ്യോപദേശം എന്നെ സ്വന്തം ഉപ്പയുടെ പേരിലുള്ളനാല്വോറപാടത്തെ പച്ചക്കറി കൃഷിക്കാരനാക്കി മാറ്റി. അവിടെ വിളയിച്ചെടുത്ത കക്കരി, വെള്ളരി, കക്കിരി, പയര്‍, പടവലങ്ങകള്‍ നാട്ടിലെ പാവങ്ങളുടെ ജനകീയാസൂത്രണം (സ്വന്തം പറമ്പിലെ വിളകള്‍ വേവിച്ച് കൂട്ടി) കാരണം വാങ്ങാനാളില്ലാതായി. അത് കാരണം പഞ്ചവത്സര പദ്ധതിയുടെ രണ്ടാം ഖട്ടം തുടര്‍ന്ന് കൊണ്ട് പോവാനായില്ല.

എന്നാല്‍ ഇപ്പറഞ്ഞ മലക്കറി( അയ്യേ...പച്ചക്കറിയാ ശരി) പച്ചക്കറികള്‍ ദൂര ദേശത്തേക്ക് എക്സ്പോട്ട് ചെയ്യാം എന്ന എന്റെ വിവരമില്ലായ്മയെ (അല്ലാതെ നാണക്കേട് കൊണ്ടൊന്നും അല്ലട്ടൊ) ചൂഷണം ചെയ്ത് എന്റുമ്മ ഇപ്പറഞ്ഞ ചരക്കുകളിലധികവും ചാക്കില്‍ കെട്ടി, സഖാവ്c വിരുതന്റെ ബൈ ഹെഡ്ഡിലും ബൈഹാന്റിലുമായി അയലോക്കക്കാര്‍ക്കും ബന്ധുക്കള്‍ക്കും എക്സ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ളവയെ നിഷ്കരുണം കൊത്തിയരിഞ്ഞ്
വേവിച്ച്
ദൈവത്ത്തെ കാണുന്ന ദിവസങ്ങളില്‍ വീട്ടിലെ ലിറ്റര്‍ സെറ്റുകള്‍ അവരവരുടെ
പള്ളയിലേക്ക് തൊള്ള വഴി കയറ്റു മതിയും ചെയ്തു

അങ്ങനെ പതിനേഴാം വയസ്സില്‍ കര്‍ഷ്കശ്രീ പട്ടം മോഹിച്ച ഞാന്‍ പിന്നീട് ചരട് പൊട്ടിയ പട്ടം പോലെ അനിയന്ത്രിതമായി പറന്നുല്ലസിച്ചു.
ജോലി ചെയ്ത് ജീവിക്കുന്നത് ബുദ്ധിയല്ല എന്ന മരക്കാരിന്റെ വാക്കുകള്‍ ഒര്‍ത്ത് കൊണ്ട് പിന്നെ സ്വയം ഒരു തൊഴില്‍ കണ്ടെത്തി! അങ്ങനെ കാലാകാലങ്ങളായി ഒഴിഞ്ഞ് കിടക്കുന്ന പഞ്ചാര ഫാക്ടറി ( അവിടെ പ്രൊഡക്റ്റ് ചെയ്യുന്നതെല്ലാം സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്ത് വച്ചതായതിനാല്‍) യിലെ തസ്തികയിലേക്ക് സ്വയം നിയമിതനായി.

സ്വന്തം ബാലോക്കന്മാരെയും കൂട്ടി, കമ്പനി ഉല്പന്നങ്ങളായ പഞ്ചാര മുട്ടായി, കോല്‍മുട്ടായി, കടലമുട്ടായി എന്നിവ കോളേജ് സ്ക്കൂള്‍ പരിസരങ്ങളിലും തേനൊലിക്കും ജിലേബി, നെയ്യൊലിക്കും ഹലുവ എന്നിവ പൂരം ബയള് പോലുള്ള സ്ഥലങ്ങളിലും പിന്നെ നാല് പെണ്ണുങ്ങള്‍ കൂടുന്നിടത്തൊക്കെ ഇതിന്റെ ഇന്‍സ്റ്റന്റ് ശാഖക്കള്‍ തുറന്നും പെണ്‍പിള്ളാരെ ഇടയില്‍ നല്ലപേരെടുക്കുകയും, ലിവറിന്റെ കഷ്ണ മായി മാറുകയും ചെയ്തു.
പക്ഷേ, എല്ലായിടത്തും
ബിസിനസ്സ് നന്നായി നടക്കുന്നുണ്ടെങ്കിലും നേട്ടമെന്ന് പറയാന്‍ ലാഭമൊന്നുമില്ല. അപ്പഴാണ് മരക്കാര്‍ ഓര്‍മിപ്പിച്ചത്. ‘എടോ,,, കൂട്ടം കൂടിയ നായ തീട്ടം തിന്നൂല!’

ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍ തികക്കുന്ന ആദ്യ ബാറ്റ്സ്മാനാവാനുള്ള സുനില്‍ ഗാവസ്കറിന്റെ മോഹം പൂവണിഞ്ഞെങ്കിലും, നാട്ടിലെ ഇത്താത്ത ഇച്ചേച്ചിമാരുടെ ഇടയില്‍ കുട്ടിയും കോലും കളിക്കാനുള്ള എന്റെ മോഹം തളിരണിഞ്ഞില്ല. -മിസ്കീന്‍- പിന്നെ ധുനികതയുടെ സിമ്പലായ കിറുക്കറ്റ് കളിയുള്ള ദിനങ്ങളില്‍ ടെലസ്കോപിക്ക് ആന്റിനയുള്ള വീടുകളിലെ മാളികപ്പുറങ്ങളിലെ സിമന്റ് തറകളില്‍ എന്റെ കാല്‍ പാദവും, ചന്തിമുദ്രയും, പുറം ചിത്രവും മാറി മാറി പതിഞ്ഞു.

പാതിരാ പുള്ളുണര്‍ന്ന നേരം, പാഴ്മുളംകൂട്ടിലെ കാറ്റുണര്‍ന്ന നേരം, കളിയില്‍ ഇന്ത്യ തോറ്റ നിരാശയോടെ ഞാന്‍ വീട്ടിലേക്ക് കേറുന്ന നേരം, എന്റെ ഉപ്പ ഉണര്‍ന്ന് മൂത്രമൊഴിക്കാനായി തെങ്ങും കുഴിയിലേക്ക് കിണ്ടിയുമെടുത്ത് പോവും നേരം, എന്നെ കണ്ട് ഉപ്പ സ്വകാര്യമായി ലോഹ്യം പറഞ്ഞു“.............ഇനി മേലില്‍ അസമയത്ത് കേറി വന്നാല്‍ അന്റെ കയ്യും കാലും വെട്ടി ഞാന്‍ സ്റ്റമ്പും ബാറ്റും ഉണ്ടാക്കുംഅത് കേട്ട് നമുക്ക് ഇരുട്ടത്ത് ചിരിക്കാം. കാരണം ബാപ്പമാര്‍ അങ്ങനെയുള്ള തമാശകള്‍ പലതും പറയും. പക്ഷെ,“പെണ്ണുങ്ങളെ പിന്നില്‍ നടന്നാല്‍ നിന്റെസ്താരവ ജംഗമ വസ്തുക്കള്‍അരിഞ്ഞ് ബൈലും ബോളുമാക്കുംഅത് കേട്ടാല്‍ ഏത് മക്കളും കോരിത്തരിച്ച് പോവില്ലെ? ഞാന്‍ തരിക്കുക മാത്രമല്ല ആ വേനല്‍ കാല പെരും ചൂടില്‍ വിറക്കുകയും ചെയ്തു.

പിന്നെ പഞ്ചാരയടി
കടയിലെ ചായയില്‍ മാത്രമൊതുങ്ങി. (ങേ പിന്നെ...) ദിവസങ്ങള്‍ ഹോട്ടല്‍ സപ്ലൈ ആയി ഒരലമ്പുപരിപാടിക്കും പോകാതെ കഴിഞ്ഞു പോയി.

ഒരു ദിനം പുലര്‍ കാല സുന്ദര സ്വപ്നത്തിന് പകരം മേല്‍ പറഞ്ഞ എന്റെ ‘സ്ഥാരവ
ജംഗമ വസ്തുക്കള്‍’ ആരോ അരിഞ്ഞ് കൊണ്ട് പോവാനൊരുങ്ങുന്നത് കണ്ട് ഞെട്ടിയുണര്‍ന്ന് കണ്ണും തിരുമ്മി നോക്കുമ്പോള്‍ ഒരു പൂച്ച!അയ്യേ.... അസ്താനത്ത്,,,,ഛെ നാണമില്ലാത്ത കള്ളത്തി പൂച്ച?!!
ചായക്കടയിലെത്തുമ്പോഴേക്കും സൊറപറച്ചിലിന്റെ എഴുതികാട്ടലും പാട്ടും സ്റ്റണ്ടും കഴിഞ്ഞ് കിടപ്പറരംഗത്തിലെത്തി നില്‍ക്കുന്നു വണ്ടിക്കാരന്‍ മമ്മദ് കാക്ക.
വിഷയം ‘എ’ സര്‍ട്ടിഫിക്കറ്റായ ‘ഒരു സ്ത്രീ എങ്ങനെ ഗര്‍ഭം ധരിക്കുന്നു’ എന്നതാണെന്ന് മനസ്സിലായി.






അദ്ദേഹത്തിന്റെ അന്തരാളത്തില്‍ നിന്നുംനിര്‍ഗളിക്കുന്ന സുകുമാര കലകള്‍ കൊത്തി വിഴുങ്ങാനെന്ന വണ്ണം, സ്തിരം കസ്റ്റമേഴ്സുകളായകുഞ്ഞുകാക്ക, മൂപ്പന്‍ കാക്ക, സുകുവേട്ടന്‍, തുടങ്ങി അഞ്ചെട്ടു പേര്‍ മൂക്കില്‍ കൂടി ശ്വാസം വിടാന്‍ മറന്ന് വായും പൊളിച്ചിരിപ്പാണ്.
കാര്യം ‘അടത്സ് ഓണ്‍ലി‘ ആയതിനാല്‍ പതിനേഴിന്‍ കരിങ്കല്‍ പടവുകള്‍കേറിമറിയുന്ന എന്നില്‍ കൌതുകത്തിന്റെ പരല്‍ മീന്‍ മണ്ടിക്കളിച്ചു! അതിനാല്‍ ആ ബഡായിയും കേട്ട്
തൊംഗു ത്ളാംഗു തധിം കിണച്ചുവടില്‍, പടച്ചോനെ ഇന്ന് കണി കണ്ട കള്ളത്തി പൂച്ചയെ എന്നും കണികാണണെ എന്ന്‍ പ്രാര്‍ത്തിച്ച് വാതില്‍ കട്ടിലും ചാരി നിന്നു ഞാന്‍.

“......അങ്ങനെ നമ്മള്‍ പുരുഷന്റെ,,,,” മമ്മദ്ക്ക കത്തി കേറുകയാണ്. നിക്കട്ടെ അവടെ!
ഇനി ഇവിടന്നങ്ങോട്ട് പറയണമെങ്കില്‍+ഇരുപത്തൊന്നിന് താഴെയുള്ള എല്ലാ കുട്ടികളും ഇതിന്റെ മുമ്പീന്ന് എണീറ്റ് പോണം! പോയീം....പോയീം....”
“പോയൊ? ങാഹ..ഇനി ചുരുക്കി പറയാം. അതും സെന്‍സര്‍ ചെയ്ത്“





“.....‌‌‌‌‌‌‌‌ആ സമയം സ്ത്രീയുടെ------ അടഞ്ഞും തുറന്നും, ദാ ഇത് പോലെ(കൈ വിരല്‍ നീട്ടിപ്പിടിച്ച് കൂട്ടിയുംവിടര്‍ത്തിയും കാണിക്കുന്നു) ആയിരിക്കും. ആ സമയത്ത് നമ്മുടെ ലി---ഒരു തുള്ളി------ലേക്ക്
തെറിക്കു--------അതോട് കൂടി--------അത് താനേ അടഞ്ഞ് പോവുന്നു. പിന്നെ അത് പത്ത് മാസംകഴിഞ്ഞെ തുറക്കപ്പെടുകയുള്ളു”
“അപ്പൊ മമ്മദൊ ഈ എരട്ടക്കുട്ട്യാള് എങ്ങനെ ണ്ടാവണെ?”

ആ ചോദ്യം കേട്ട് മമ്മദ് ക്ക ചോദ്യ കര്‍ത്താവിനെ, തന്റെ കണ്ണടക്ക് മുകളിലൂടെ കുറച്ച് നേരം നോക്കിയ ശേഷം ഒരു നാടന്‍ബീഡിക്ക് തിരി കൊളുത്തി. ആഞ്ഞ് രണ്ട് പുക വലിച്ച് താഴ് ചുണ്ട് ലഫ്റ്റഭാഗത്തേക്ക് കൊട്ടി എ
രു വലിച്ച് പുകയൂതി. കേള്‍വിക്കാര്‍ അക്ഷമരാകുന്നത് കണ്ട് അദ്ദേഹം ഒന്ന് രണ്ട് വലികൂടി വലിച്ച് ഒന്നുംകൂടെ സ്റ്റൈലാക്കി. പിന്നെ തുടര്‍ന്നു.

“ എരട്ടകുട്ട്യാള്,,,,,അതായത് നേരത്തെ പറഞ്ഞ പോലെ-----------സമയത്ത് നല്ല ശക്തിയില്‍നില്‍ക്കുന്ന-------------ല്‍ നിന്നും ഒരേ സംയത്ത് രണ്ട് തുള്ളി---------മ്പോള്‍ അത് ഇരട്ട കുട്ടികളായിമാറുന്നു. പിന്നെ സ്ത്രീക്കാണ് ആദ്യം‌‌‌‌‌------------
എങ്കില്‍ അത് പെണ്‍ കുട്ടിയും പുരുഷനാണ് ആദ്യം --------- ങ്കില്‍ ആണ്‍ കുട്ടിയുമായിരിക്കും. എന്ന് വച്ചാല്‍.....”

അങ്ങനെ ഒന്നും അല്ലാക്കട്ടെണ്ട ണ്ഡേം......
പെട്ടെന്നുള്ള ആ പറച്ചില്‍ കേട്ട് മമ്മദ് കാക്ക ഞെട്ടും മുമ്പെ ഞാന്‍ ഞെട്ടി!കേള്‍വിക്കാര്‍ ഞെട്ടി!! എന്റുപ്പ ഞെട്ടി!!! ആരായിരുന്നു അത്? ചായക്കടയിലെ എയ്റ്റീന്‍ കണ്ണേഴ്സ് എന്റെ നേരെ നീളുന്നു. എന്റുപ്പ ചായ ഗ്ലാസും പിടിച്ച് നിന്ന നില്പില്‍ എന്നെ തുറിച്ച് നോക്കുന്നു. അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത് ആ ശബ്ദത്തിനുടമ ഞാനായിരുന്നു എന്ന്!!

അന്ന് അവിടെ നിന്നും എങ്ങനെ സ്കൂട്ടായെന്ന് ഇന്നും അറിയില്ല.
രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഉപ്പ ഉമ്മയോട് പറയുന്നത് കേട്ടു “ വെരുതെയല്ല കായ്ക്കറി നന്നായി കായ്ച്ചത്. ചെക്കന് പരാഗണത്തെ കുറിച്ച് നല്ല അറിവാ ”

ഇന്ന്,,,,,അതെ ഇന്ന്, അവിടെ കൂടിയവര്‍ ആരും തന്നെ ജീവിച്ചിരിപ്പില്ല. തിരിച്ചറിവിന്റെ ആഘാതം രോദനമാണെന്നറിയുന്ന ഞാനും എന്റെ മനസ്സുമൊഴിച്ച്!!!













മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില