ഒരു കഥ വായിക്കുന്നവർക്ക് രണ്ടെണ്ണം ഫ്രീ......
ഞാൻ ഭാവനയിൽ കണ്ടത് !
**********************
എന്റെ റുമില്‍ വച്ചായിരുന്നു ഞാനവളെ ആദ്യമായി കണ്ടത്! സാധാരണ ഒരു സ്ത്രീക്കുള്ള മുലയും കണ്ണും മൂക്കും കൈയ്യും കാലുമൊക്കെ അവൾക്കുമുണ്ടായിരുന്നു. എന്നാൽ കുറച്ചധികം ശരീര മനോഹാരിതയും ചിരിക്കുമ്പോൾ എന്തോ ഒരു വശ്യതയും അവളില്‍ ഉണ്ടോ എന്നെനിക്ക് തോന്നിയിരുന്നു.
വെറും പതിനാലിഞ്ചിൽ ഞാൻ കണ്ട ഭാവനയെ ഇതിൽ കൂടുതൽ വർണ്ണിക്കാൻ എനിക്കാവില്ല!
ലക്ക്യവാന്‍ !
********
“ഹൊ...അവന്റെ ഒരു മുടിഞ്ഞ ഭാഗ്യം!”
“ങും...എന്താണാവൊ?”
“അവന് ഇന്നൊരു ദിവസം മുതലാളി ലീവ് അനുവദിച്ചെന്ന്!”
“കാരണം?”
“അപ്പൊ നീ അറിഞ്ഞില്ലെ? അവന്റെ അമ്മ മരിച്ചെന്നും പറഞ്ഞ് നാട്ടിൽ നിന്നും...!!”
ഓയില്‍പ്പെടാത്തവന്‍ !
**************
“ഉമ്മാ, ഞാനും കുഞ്ഞോളും ഉമ്മയും കൂടി നമ്മളെന്നും മൂന്നാളാണല്ലെ?”
“ങാ....കുഞ്ഞോള്‍ വലുതായി കെട്ടിക്കുമ്പൊ നമ്മൾ രണ്ടാളാവൂലെ?”
“അപ്പോഴേക്കും ഞാൻ പെണ്ണ് കെട്ടോലൊ!”
“അപ്പൊ അനക്കൊരു കുട്ടി ഉണ്ടാവുമ്പഴൊ?”
“അപ്പോഴേക്കും ഉമ്മ മരിക്കോലൊ!”
"?............................................!"
ഗൾഫിലുള്ള ബാപ്പ എവിടെയും എണ്ണപ്പെട്ടില്ല !!!
2009, നവംബര്‍ 12, വ്യാഴാഴ്ച
മൂന്ന് കുഞ്ഞു കഥകള്‍
പോസ്റ്റ് ചെയ്ത്
OAB/ഒഎബി
അടിച്ചു പരത്തിയത്
7:08:00 AM
9
ആൾ പറഞ്ഞത്
ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്
| എന്ന് പറഞ്ഞാൽ.. |
ലേബലുകള്:
കഥ
2009, ഒക്ടോബര്‍ 30, വെള്ളിയാഴ്ച
കസര്‍ത്ത്
ആണി
നെരിയാണിയിൽ തിരഞ്ഞു ഞാനാണി
ബിരിയാണിയിൽ കണ്ടു ഞാനാം കുഞ്ഞാണി.
....................................................
വാച്ച്
വാച്ചോടുന്നതും നടക്കുന്നതും പറഞ്ഞ് കേട്ട്
വാച്ച് ചെയ്തിട്ടുമിതു വരെ കണ്ടില്ല ഞാൻ.
....................................................
ചക്ക്രം
ചക്രമില്ലാതെ തിരിയുന്ന ഭൂവിതിൽ-നാല്
ചക്രത്തിനായ് കറങ്ങുന്നു മാനവൻ.
....................................................
ഭൂതം
പെട്ടിയൊന്നെനിക്കുണ്ടതിലൊ ഭൂതം
പൊട്ടനാമെന്റെ ഭൂതകാലമാണാ ഭൂതം.
.....................................................
താരം
മാനത്ത് കാണാത്ത തരം താരം
മാനമേയില്ലാത്ത തരം താണ താരം.
.....................................................
ഉമ്മ
ഉമ്മയെന്ന് വിളിക്കാനൊരുമ്മയില്ലെങ്കിലും
ഉമ്മ നൽകാനൊരുമ്മയുണ്ടെൻ മക്കളുടെയുമ്മായാണാ ഉമ്മ.
------------------------------
നവമ്പർ ഒന്ന്;എന്തൊക്കെയൊ ആണെന്ന് പറയപ്പെടുന്നു.
അതിനാൽ മുഹളിൽ എഴുത്യേത് വല്ല്യോർക്ക് കോപ്പിയടിക്കാനും, മലയാളം പഠിക്കുന്നോർക്ക് നാല് വര കോപ്പി എയ്തി കജ്ജച്ചരം നന്നാക്കാനും മാണ്ടി, വിശിഷ്യാ മലയാളത്തിന് ഒരു വലിയ സംഭാവന വളരെ എളിമയോടെ ഞാൻ സമർപ്പിക്കുന്നു. ങ്യാ ഹ ഹ...
പോസ്റ്റ് ചെയ്ത്
OAB/ഒഎബി
അടിച്ചു പരത്തിയത്
10:11:00 AM
22
ആൾ പറഞ്ഞത്
ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്
| എന്ന് പറഞ്ഞാൽ.. |
ലേബലുകള്:
പലവക
2009, ഒക്ടോബര്‍ 16, വെള്ളിയാഴ്ച
ഫ്രേമ് വച്ചത് [ഹാസ്യ ഭാവന]
പ്രായ പൂർത്തി ആയവർക്ക് മാത്രം. അല്ലാത്തവർക്ക് മനസ്സിലാകാത്തത് കൊണ്ടാ...
ഇംഗ്ലണ്ടിൽ നിന്നും വണ്ടി കേറുമ്പോൾ കുട്ടിയും കുറേ പെട്ടികളോടുമൊപ്പം കൊണ്ട് വന്ന പട്ടിയുമായി എസ്റ്റേറ്റിലൂടെ ഉലത്താനി..അല്ല ഉലാത്താനിറങ്ങിയ മദാമ്മക്ക് കാട്ടരുവി കണ്ടപ്പോൾ വെള്ളം കണ്ട ഷക്കീലയെ പോലെ നീരാടാനൊരു മോഹമുദിച്ചു.
കുപ്പായവും കാത്സറായിയും അഴിച്ച് വച്ച് സൌസറിന്റെ വള്ളി വലിച്ചൊരു നിമിഷം ശങ്കിച്ചു നിന്നു മദാമ്മ “ഓ..ഇനിയിപ്പൊ അതിലെന്തിരിക്കുന്നു. മാത മാണിമാരൊക്കെ ആടിയുലഞ്ഞതും,നിർത്ത് കൂൽക്കുന്ന മുടിയുള്ള തലയുമായി (ചൊറിച്ച് മല്ല്) ഞങ്ങൾ ഇംഗ്ലണ്ട്കാരെക്കാൾ പരിഷ്കാരികളായി? നടക്കുന്ന ഈ ചക്കിക്കല്ല് ദേശത്ത് അതൊന്നും ഒരു പ്രശ്നമല്ലല്ല് എന്ന് നിരുപിച്ച് ഒരു അരണാചരട് പോലുമില്ലാതെ മതാമ്മ മുങ്ങാനിറങ്ങി.
വെള്ളത്താമര മൊട്ടു പോലെ വെണ്ണക്കൽ പ്രതിമ പോലെ തന്റെ യജമായുടെ ജലക്രീഡ കണ്ട് കരയിൽ നിൽക്കയായിരുന്ന ‘റോക്സ്’ എന്ന നായ, തന്റെ പിന്നിൽ നിന്നും ഒരു എലയനക്കം കേട്ട് തിരിഞ്ഞു നോക്കി! “ങേ...ഇതാര് സ്ലമ്മിയോ? ഓ മൈ ഡോഗ്... അൺ ബിലീവബ്ല്”
അവളെ റോക്സ് ഇതിന് മുമ്പ് പലവട്ടം കണ്ടിട്ടുണ്ടെങ്കിലും രണ്ട് മിശയം പറയാനവസരം ലഭിച്ചിരുന്നില്ല.
അതെങ്ങനെ; എപ്പോഴും കഴുത്തിലെ കയറിന്റെ ഒരു തല യജമായുടെ കൈയ്യിലല്ലെ?
അപ്പോൾ, നമ്മുടെ റോക്സിന്റെ കൂർത്ത നോട്ടം നേരിടാനാവാതെ സ്ലമ്മി തന്റെ വാലുകൾ ആട്ടി പിന്നെ ചുരുട്ടി കാലുകൾക്കിടയിൽ തിരുകി നാണത്തോടെ തല താഴ്ത്തി മൈ..മൈ..എന്ന് മുരണ്ടു.
ഈ സമയം റോക്സ് തല തിരിച്ച് മദാമ്മയെ ഒന്ന് നോക്കി. പിന്നെ സ്ലമ്മിയെ ഒന്ന് നോക്കി. അങ്ങനെ അങ്കടും ഇങ്കടും നോക്കി നോക്കി ഒരു തീരുമാനത്തിലെത്തി; ലാസ്റ്റ് സ്ലമ്മിയുടെ നേരെ ഓടി ചെന്ന് മണത്ത് ഒരു കിസ്സ് കൊടുത്തു.
മദാമ്മയുടെ മുങ്ങലുകൾ കഴിഞ്ഞ് നോക്കും നേരം കരയിലിരിക്കും നായയെ കാണാഞ്ഞ് ബേജാറായി വേഗത്തിൽ കര കേറി തന്റെ സ്വീറ്റിയെ തിരഞ്ഞ് അവിടമാകം ഓടി.
അപ്പോൾ, കുറച്ചകലെ ചവോക്ക് മരങ്ങളെന്ന് സങ്കല്പിച്ച് റബറുമരങ്ങൾക്കിടയിലൂടെ ‘ദൂരെ കിഴ്ക്കുദിക്കും മാനത്തെ ചെമ്പഴുക്കാ..’ എന്നർത്ഥം വരുന്ന ഒരു യൂറോ ഗാനവും പാടി മോഹൻ ലാൽ സ്റ്റൈലിൽ ഡാൻസ് കളിക്കുന്ന റോക്സും, അതിനോടൊപ്പം (താനന്ന താനന്ന എന്ന് കോറസ് പാടി തന്റെ പിന്നിൽ ചാടാൻ കുറേ സ്ലമ്മികൾ ഇല്ലാത്ത ദുഖം അടക്കി വച്ച് )ചുവട് വക്കുന്ന സ്ലമ്മിയേയും കണ്ട് മദാമ്മ “ഹോ മൈ ഡോഗ്...നീയൊരു ഇന്ത്യൻ സ്ലം ഡോഗുമായി...???”എന്ന് നിലവിളിച്ചു.
മദാമ്മയുടെ ഉച്ചത്തിലുള്ള ഒച്ച കേട്ട് ഞെട്ടിയ സ്ലമ്മി ആ നിമിഷം പുട്ത്തം വിട്ടോടി. അത് കണ്ട് ദേഷ്യം വന്ന റോക്സ് തന്റെ മൊയലാളിച്ചിയെ തുറിച്ച് നോക്കി ഒരു ഒന്നൊന്നരമായിരം പി എം പി ഓ യിൽ കുരച്ച ശേഷം സ്ലമ്മി ഓടിയ വഴിയേ വച്ചു പിടിച്ചു.
തന്റെ സന്തത സഹചാരിയായ മൈ ഡാർലിങ്ങ് തന്നെ വിട്ടോടുന്നത് കണ്ട് സഹിക്ക വയ്യാതെ ഒന്നും രണ്ടുമാലോചിക്കാതെ ‘വേറാർ യു കമിങ്ങ്, ഗോയിങ്ങ്...’ എന്ന് പുലമ്പിക്കൊണ്ട് മദാമ്മ പട്ടികൾ എലോപ്മെന്റായതിന് പിറകെ ഓടി.
എസ്റ്റേറ്റും കഴിഞ്ഞ് പാടവരമ്പിൽ അമ്മട്ടിൽ, മുടിയില്ലാത്ത തല(ചൊറിച്ചു മല്ല്)യും കുലുക്കിയുള്ള മദാമ്മയുടെ ആ ഓട്ടത്തിന്, മൂന്നും കൂടിയ ചെമ്മൺ ചെത്തിലെത്തിയപ്പോൾ താനേ ബ്രേക്ക് വീണു.
പേക്കിങ്ങ് കെയ്സില്ലാത്ത പാശ്ചാത്ത്യ പ്രഭ്വിയെ കണ്ട് ആൽ മരച്ചോട്ടിലെ അത്താണിക്കരുകിലിരുന്ന് അത്തറുകാരൻ അന്ത്രുവിന്റെ കക്ഷം വടിച്ചു കൊണ്ടിരിക്കയായിരുന്ന ഒസ്സാൻ അസ്സുവിന്റെ മനസ്സൊരു നിമിഷം വെട്ടി. കത്തിയങ്ങ് തട്ടി തൊലിയൊന്ന് ചെത്തി രക്തമങ്ങ് പൊട്ടി.
ഫർലോങ്ങുകൾ പിന്നിട്ട ശേഷമാണ് രണ്ട് മൻസന്മാരെ മദാമ്മ കാണുന്നത്“ യു...യു സീ മൈ ഡോഗ്?”
മദാമ്മയുടെ കിതച്ച് കൊണ്ടുള്ള ചോദ്യ്ം കേട്ടൊന്നുമേ അന്തം കിട്ടാതെ( അന്തം, അവരെ മുമ്പേ വിട്ട് പോയിരുന്നല്ലൊ) വാ പൊളിച്ച അതേ രൂപത്തിൽ അവർ രണ്ട് പേരും സ്റ്റിൽ!
തദവസരത്തിലാണ് കുഞ്ഞാമിത്ത അവലും കൊട്ടയുമേന്തി രംഗ പ്രവേശം ചെയ്തത്.
‘ന്റെ ഖോജ രാജാവായ തമ്പുരാനേ ഞമ്മളെന്താണീ കാണുന്നേ..മദാമ്മക്കെന്തെ...പറ്റ്യേ പറ്റ്യേ പറ്റ്യേ.....പറ്റ്യേ ....പറ്റ്യേ(എക്കൊ)
കുഞ്ഞാമിത്തയുടെ ആ ചോദ്യത്തിൽ നിന്നും ഉരുത്തിരിഞ്ഞ ചെറുതുമ്പിനാൽ, അഞ്ചാറുമാസത്തെ മലയാളത്ത പരിചയം വച്ച് മദാമ്മയുടെ അടുത്ത ചോദ്യം ഇങ്ങനെ “ യെസ്... പറ്റി, പറ്റ്യേ കന്റോ?’
ഭാഷാ വൈകല്യം! ആർക്കുമൊന്നും മനസ്സിലായില്ല.
ആരിൽ നിന്നും ഒരു മറുപടിയും കിട്ടാതെ ക്ഷമ കെട്ട് നില്‍ക്കുകയായിരുന്ന മദാമ്മയുടെ കൺ കുളിർപ്പിച്ച് കൊണ്ട് പട്ടികളുടെ ഒരു മിന്നായം കുറച്ചപ്പുറത്ത്, മദ്രസാങ്കണത്തിൽ കണ്ട് മദാമ്മ അങ്ങോട്ടോടി. ആ ഓട്ടം കണ്ട് മദ്രസ വിട്ട് വരുന്ന കുട്ടികൾ മദാമ്മയുടെ കുണ്ടനെടായിയുടെ നേരെകൈ ചൂണ്ടി ആർത്ത് വിളിച്ച് ചിരിച്ചാർമാദിച്ചപ്പോഴാണ് മദാമ്മക്ക് ബോധം വന്നത്! ഉടനെ ഒരു മൊട്ടക്കുട്ടിയുടെ കൈയിൽ നിന്നും സ്ലൈറ്റ് പിടിച്ച് വാങ്ങി ബോധത്തിൽ ഉദയം ചെയ്ത സ്ഥലം പൊത്തിപ്പിടിച്ചു.
അപ്പുറത്ത്, നായ്ക്കള്‍ ഓടിക്കളിക്കുന്നത് കണ്ട് മദ്രസയുടെ ഓലമടൽ കൊണ്ടുള്ള വാതിൽ ചാരി, ഇല്ലിപ്പടിയടച്ച് വയർ വള്ളി കൊണ്ടൊരു കെട്ടും കെട്ടി മൊല്ലാക്ക ഒരു കെസ്സിന് തിരി കൊളുത്തി.
മുരിങ്ങാകായിക്ക് ബന്ന്
മൂപ്പര് പറഞ്ഞ് തന്ന്
മൂച്ചിപ്പിരാന്തിനാലെ
പെറ്റു ഞാനൊന്ന്- അത്
മൂത്തരം പാത്തുന്ന ജന്തു...ജന്തു...ജന്തു.....
പെട്ടെന്ന് മൊല്ലാക്കയുടെ പാട്ട് പഴയ കാല റെക്കോഡ് പ്ലേറ്റിൽ സൂചി കുടുങ്ങിയ പോലായി.
തന്റെ നേരെ പാഞ്ഞടുക്കുന്നത് ജിന്ന് വർഗ്ഗത്തിൽ പെട്ട ഹൂറിയെന്ന് നിനച്ച് ‘യാ ബദ് രീങ്ങളെ കാത്തോളണേ...’എന്ന് പറഞ്ഞ്, കഞ്ഞിപ്രാക്കിന്റെ കഴുത്തിൽ തൂക്കിയ അല്പാക്കെടുത്ത് നിവർത്തി മറച്ച് പിടിച്ച് കുന്തിച്ചിരുന്ന്‘അൽ ജിന്നും വൽ ശൈത്താൻ.....’എന്നിങ്ങനെ മന്ത്രിച്ചോദിത്തുടങ്ങി മൊല്ലാക്ക.
എന്നാൽ, മദാമ്മ മറക്കുടക്കിപ്പുറം വന്ന്
‘മിസ്റ്റർ മുല്ലക്ക...യു...യു..പറ്റ്യേ കന്റൊ’എന്ന് ചോദിച്ചു.
പെൺകൂറ്റ് കേട്ട് ഇൻസാൻ വർഗ്ഗത്തിൽ പെട്ടവളെന്ന് മനസ്സിലാക്കി മൊല്ലാക്ക കുട പൂട്ടി നിവർന്നതും മദാമ്മ ചോദ്യം വീണ്ടും ആവർത്തിച്ചു‘ഐ മീൻ...എണ്ടെ പറ്റ്യേ കന്റോ?’
“ങേ... വിത്തൌട്ടിൽ വന്ന് നിന്നതും പോര, ഹറാം പെറന്നോളെ ഒരു ചോദ്യം കേട്ടില്ലെ’‘ എന്റെ പറ്റ്യേത് കണ്ടോന്ന്...!!!” ഒരു നിമിഷം മല്ലാക്കയുടെ ഓർമകൾ രണ്ട് പതിറ്റാണ്ട് കാലം പിന്നോട്ടോടി.
തന്റെ ആദ്യ ബീഡര് ബിയ്യാത്തൂനെ പെണ്ണ് കണ്ടത് ഒരിടവഴിയിൽ വച്ച്. തന്നെ കണ്ടപ്പോൾ അവൾ നാണം കൊണ്ട് ഉടുത്തിരുന്ന വെള്ളക്കാച്ചി പൊക്കി(അന്ന് അണ്ടർ സ്കേർട്ട് കണ്ട് പിടിച്ചിട്ടില്ലായിരുന്നു) മുഖം മറച്ചപ്പോൾ ആദ്യമായി കണ്ടു!പിന്നീടിങ്ങോട്ട് എത്രയെത്ര കണ്ടു!!
ഞാവകം തിരുമ്പി വന്റ്ര് മൊല്ലാക്ക മെല്ലെ മെല്ലെ പറഞ്ഞു “ ....കൊറേ ഞമ്മള് കണ്ട്ര്ക്ക്ണ് മദാമ്മേ...പക്ഷേങ്കില്......ഫ്രേമ് വെച്ചത് ആദ്യായിട്ട് കണ്വാ...ന്ന് കൂട്ടിക്കോളീ...”
മൊല്ലാക്ക അങ്ങനെ പറയാൻ കാരണം, എഴുത്ത് പലക പൊട്ടിപ്പോയ വെറും സ്ലൈറ്റിൻ ഫ്രേം മാത്രാമാണ് മൊട്ടക്കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത്. . ബന്ധപ്പാടിൽ അത് ശ്രദ്ധിക്കാതെ, വെറും ഫ്രേം കൊണ്ടാണ് മദാമ്മ നാണം മറച്ച് നിൽക്കുന്നത്.
എന്നാൽ മൊല്ലാക്കയുടെ ആ മറുപടി മനസ്സിലാവാതെ മദാമ്മ മറ്റൊരു ചോദ്യം തൊടുത്തു വിട്ടു “യു ...എന്റ്റെ... പറ്റ്യെ അരിയോ..?”
ആ ചൊദ്യം കേട്ട് മൊല്ലാക്ക തന്റെ അരയിൽ തിരുകിയ മലപ്പുറം കത്തി തപ്പിയെന്ന് കഥ.
-----------------------------------------------
ആദ്യം പറയാന്‍ വിട്ട് പോയത്:- ഭൂതത്താൻ പറഞ്ഞ പോലെ നിങ്ങൾ കേട്ട ഒരു പഴം കഥ എന്റെ വക കുറച്ച് മേമ്പൊടിയും ചേർത്ത്, തിരൂർക്കാരൻ പറഞ്ഞ രൂപത്തിൽ പുതിയ കുപ്പിയിലാക്കിയതാണെ...
ഇംഗ്ലണ്ടിൽ നിന്നും വണ്ടി കേറുമ്പോൾ കുട്ടിയും കുറേ പെട്ടികളോടുമൊപ്പം കൊണ്ട് വന്ന പട്ടിയുമായി എസ്റ്റേറ്റിലൂടെ ഉലത്താനി..അല്ല ഉലാത്താനിറങ്ങിയ മദാമ്മക്ക് കാട്ടരുവി കണ്ടപ്പോൾ വെള്ളം കണ്ട ഷക്കീലയെ പോലെ നീരാടാനൊരു മോഹമുദിച്ചു.
കുപ്പായവും കാത്സറായിയും അഴിച്ച് വച്ച് സൌസറിന്റെ വള്ളി വലിച്ചൊരു നിമിഷം ശങ്കിച്ചു നിന്നു മദാമ്മ “ഓ..ഇനിയിപ്പൊ അതിലെന്തിരിക്കുന്നു. മാത മാണിമാരൊക്കെ ആടിയുലഞ്ഞതും,നിർത്ത് കൂൽക്കുന്ന മുടിയുള്ള തലയുമായി (ചൊറിച്ച് മല്ല്) ഞങ്ങൾ ഇംഗ്ലണ്ട്കാരെക്കാൾ പരിഷ്കാരികളായി? നടക്കുന്ന ഈ ചക്കിക്കല്ല് ദേശത്ത് അതൊന്നും ഒരു പ്രശ്നമല്ലല്ല് എന്ന് നിരുപിച്ച് ഒരു അരണാചരട് പോലുമില്ലാതെ മതാമ്മ മുങ്ങാനിറങ്ങി.
വെള്ളത്താമര മൊട്ടു പോലെ വെണ്ണക്കൽ പ്രതിമ പോലെ തന്റെ യജമായുടെ ജലക്രീഡ കണ്ട് കരയിൽ നിൽക്കയായിരുന്ന ‘റോക്സ്’ എന്ന നായ, തന്റെ പിന്നിൽ നിന്നും ഒരു എലയനക്കം കേട്ട് തിരിഞ്ഞു നോക്കി! “ങേ...ഇതാര് സ്ലമ്മിയോ? ഓ മൈ ഡോഗ്... അൺ ബിലീവബ്ല്”
അവളെ റോക്സ് ഇതിന് മുമ്പ് പലവട്ടം കണ്ടിട്ടുണ്ടെങ്കിലും രണ്ട് മിശയം പറയാനവസരം ലഭിച്ചിരുന്നില്ല.
അതെങ്ങനെ; എപ്പോഴും കഴുത്തിലെ കയറിന്റെ ഒരു തല യജമായുടെ കൈയ്യിലല്ലെ?
അപ്പോൾ, നമ്മുടെ റോക്സിന്റെ കൂർത്ത നോട്ടം നേരിടാനാവാതെ സ്ലമ്മി തന്റെ വാലുകൾ ആട്ടി പിന്നെ ചുരുട്ടി കാലുകൾക്കിടയിൽ തിരുകി നാണത്തോടെ തല താഴ്ത്തി മൈ..മൈ..എന്ന് മുരണ്ടു.
ഈ സമയം റോക്സ് തല തിരിച്ച് മദാമ്മയെ ഒന്ന് നോക്കി. പിന്നെ സ്ലമ്മിയെ ഒന്ന് നോക്കി. അങ്ങനെ അങ്കടും ഇങ്കടും നോക്കി നോക്കി ഒരു തീരുമാനത്തിലെത്തി; ലാസ്റ്റ് സ്ലമ്മിയുടെ നേരെ ഓടി ചെന്ന് മണത്ത് ഒരു കിസ്സ് കൊടുത്തു.
മദാമ്മയുടെ മുങ്ങലുകൾ കഴിഞ്ഞ് നോക്കും നേരം കരയിലിരിക്കും നായയെ കാണാഞ്ഞ് ബേജാറായി വേഗത്തിൽ കര കേറി തന്റെ സ്വീറ്റിയെ തിരഞ്ഞ് അവിടമാകം ഓടി.
അപ്പോൾ, കുറച്ചകലെ ചവോക്ക് മരങ്ങളെന്ന് സങ്കല്പിച്ച് റബറുമരങ്ങൾക്കിടയിലൂടെ ‘ദൂരെ കിഴ്ക്കുദിക്കും മാനത്തെ ചെമ്പഴുക്കാ..’ എന്നർത്ഥം വരുന്ന ഒരു യൂറോ ഗാനവും പാടി മോഹൻ ലാൽ സ്റ്റൈലിൽ ഡാൻസ് കളിക്കുന്ന റോക്സും, അതിനോടൊപ്പം (താനന്ന താനന്ന എന്ന് കോറസ് പാടി തന്റെ പിന്നിൽ ചാടാൻ കുറേ സ്ലമ്മികൾ ഇല്ലാത്ത ദുഖം അടക്കി വച്ച് )ചുവട് വക്കുന്ന സ്ലമ്മിയേയും കണ്ട് മദാമ്മ “ഹോ മൈ ഡോഗ്...നീയൊരു ഇന്ത്യൻ സ്ലം ഡോഗുമായി...???”എന്ന് നിലവിളിച്ചു.
മദാമ്മയുടെ ഉച്ചത്തിലുള്ള ഒച്ച കേട്ട് ഞെട്ടിയ സ്ലമ്മി ആ നിമിഷം പുട്ത്തം വിട്ടോടി. അത് കണ്ട് ദേഷ്യം വന്ന റോക്സ് തന്റെ മൊയലാളിച്ചിയെ തുറിച്ച് നോക്കി ഒരു ഒന്നൊന്നരമായിരം പി എം പി ഓ യിൽ കുരച്ച ശേഷം സ്ലമ്മി ഓടിയ വഴിയേ വച്ചു പിടിച്ചു.
തന്റെ സന്തത സഹചാരിയായ മൈ ഡാർലിങ്ങ് തന്നെ വിട്ടോടുന്നത് കണ്ട് സഹിക്ക വയ്യാതെ ഒന്നും രണ്ടുമാലോചിക്കാതെ ‘വേറാർ യു കമിങ്ങ്, ഗോയിങ്ങ്...’ എന്ന് പുലമ്പിക്കൊണ്ട് മദാമ്മ പട്ടികൾ എലോപ്മെന്റായതിന് പിറകെ ഓടി.
എസ്റ്റേറ്റും കഴിഞ്ഞ് പാടവരമ്പിൽ അമ്മട്ടിൽ, മുടിയില്ലാത്ത തല(ചൊറിച്ചു മല്ല്)യും കുലുക്കിയുള്ള മദാമ്മയുടെ ആ ഓട്ടത്തിന്, മൂന്നും കൂടിയ ചെമ്മൺ ചെത്തിലെത്തിയപ്പോൾ താനേ ബ്രേക്ക് വീണു.
പേക്കിങ്ങ് കെയ്സില്ലാത്ത പാശ്ചാത്ത്യ പ്രഭ്വിയെ കണ്ട് ആൽ മരച്ചോട്ടിലെ അത്താണിക്കരുകിലിരുന്ന് അത്തറുകാരൻ അന്ത്രുവിന്റെ കക്ഷം വടിച്ചു കൊണ്ടിരിക്കയായിരുന്ന ഒസ്സാൻ അസ്സുവിന്റെ മനസ്സൊരു നിമിഷം വെട്ടി. കത്തിയങ്ങ് തട്ടി തൊലിയൊന്ന് ചെത്തി രക്തമങ്ങ് പൊട്ടി.
ഫർലോങ്ങുകൾ പിന്നിട്ട ശേഷമാണ് രണ്ട് മൻസന്മാരെ മദാമ്മ കാണുന്നത്“ യു...യു സീ മൈ ഡോഗ്?”
മദാമ്മയുടെ കിതച്ച് കൊണ്ടുള്ള ചോദ്യ്ം കേട്ടൊന്നുമേ അന്തം കിട്ടാതെ( അന്തം, അവരെ മുമ്പേ വിട്ട് പോയിരുന്നല്ലൊ) വാ പൊളിച്ച അതേ രൂപത്തിൽ അവർ രണ്ട് പേരും സ്റ്റിൽ!
തദവസരത്തിലാണ് കുഞ്ഞാമിത്ത അവലും കൊട്ടയുമേന്തി രംഗ പ്രവേശം ചെയ്തത്.
‘ന്റെ ഖോജ രാജാവായ തമ്പുരാനേ ഞമ്മളെന്താണീ കാണുന്നേ..മദാമ്മക്കെന്തെ...പറ്റ്യേ പറ്റ്യേ പറ്റ്യേ.....പറ്റ്യേ ....പറ്റ്യേ(എക്കൊ)
കുഞ്ഞാമിത്തയുടെ ആ ചോദ്യത്തിൽ നിന്നും ഉരുത്തിരിഞ്ഞ ചെറുതുമ്പിനാൽ, അഞ്ചാറുമാസത്തെ മലയാളത്ത പരിചയം വച്ച് മദാമ്മയുടെ അടുത്ത ചോദ്യം ഇങ്ങനെ “ യെസ്... പറ്റി, പറ്റ്യേ കന്റോ?’
ഭാഷാ വൈകല്യം! ആർക്കുമൊന്നും മനസ്സിലായില്ല.
ആരിൽ നിന്നും ഒരു മറുപടിയും കിട്ടാതെ ക്ഷമ കെട്ട് നില്‍ക്കുകയായിരുന്ന മദാമ്മയുടെ കൺ കുളിർപ്പിച്ച് കൊണ്ട് പട്ടികളുടെ ഒരു മിന്നായം കുറച്ചപ്പുറത്ത്, മദ്രസാങ്കണത്തിൽ കണ്ട് മദാമ്മ അങ്ങോട്ടോടി. ആ ഓട്ടം കണ്ട് മദ്രസ വിട്ട് വരുന്ന കുട്ടികൾ മദാമ്മയുടെ കുണ്ടനെടായിയുടെ നേരെകൈ ചൂണ്ടി ആർത്ത് വിളിച്ച് ചിരിച്ചാർമാദിച്ചപ്പോഴാണ് മദാമ്മക്ക് ബോധം വന്നത്! ഉടനെ ഒരു മൊട്ടക്കുട്ടിയുടെ കൈയിൽ നിന്നും സ്ലൈറ്റ് പിടിച്ച് വാങ്ങി ബോധത്തിൽ ഉദയം ചെയ്ത സ്ഥലം പൊത്തിപ്പിടിച്ചു.
അപ്പുറത്ത്, നായ്ക്കള്‍ ഓടിക്കളിക്കുന്നത് കണ്ട് മദ്രസയുടെ ഓലമടൽ കൊണ്ടുള്ള വാതിൽ ചാരി, ഇല്ലിപ്പടിയടച്ച് വയർ വള്ളി കൊണ്ടൊരു കെട്ടും കെട്ടി മൊല്ലാക്ക ഒരു കെസ്സിന് തിരി കൊളുത്തി.
മുരിങ്ങാകായിക്ക് ബന്ന്
മൂപ്പര് പറഞ്ഞ് തന്ന്
മൂച്ചിപ്പിരാന്തിനാലെ
പെറ്റു ഞാനൊന്ന്- അത്
മൂത്തരം പാത്തുന്ന ജന്തു...ജന്തു...ജന്തു.....
പെട്ടെന്ന് മൊല്ലാക്കയുടെ പാട്ട് പഴയ കാല റെക്കോഡ് പ്ലേറ്റിൽ സൂചി കുടുങ്ങിയ പോലായി.
തന്റെ നേരെ പാഞ്ഞടുക്കുന്നത് ജിന്ന് വർഗ്ഗത്തിൽ പെട്ട ഹൂറിയെന്ന് നിനച്ച് ‘യാ ബദ് രീങ്ങളെ കാത്തോളണേ...’എന്ന് പറഞ്ഞ്, കഞ്ഞിപ്രാക്കിന്റെ കഴുത്തിൽ തൂക്കിയ അല്പാക്കെടുത്ത് നിവർത്തി മറച്ച് പിടിച്ച് കുന്തിച്ചിരുന്ന്‘അൽ ജിന്നും വൽ ശൈത്താൻ.....’എന്നിങ്ങനെ മന്ത്രിച്ചോദിത്തുടങ്ങി മൊല്ലാക്ക.
എന്നാൽ, മദാമ്മ മറക്കുടക്കിപ്പുറം വന്ന്
‘മിസ്റ്റർ മുല്ലക്ക...യു...യു..പറ്റ്യേ കന്റൊ’എന്ന് ചോദിച്ചു.
പെൺകൂറ്റ് കേട്ട് ഇൻസാൻ വർഗ്ഗത്തിൽ പെട്ടവളെന്ന് മനസ്സിലാക്കി മൊല്ലാക്ക കുട പൂട്ടി നിവർന്നതും മദാമ്മ ചോദ്യം വീണ്ടും ആവർത്തിച്ചു‘ഐ മീൻ...എണ്ടെ പറ്റ്യേ കന്റോ?’
“ങേ... വിത്തൌട്ടിൽ വന്ന് നിന്നതും പോര, ഹറാം പെറന്നോളെ ഒരു ചോദ്യം കേട്ടില്ലെ’‘ എന്റെ പറ്റ്യേത് കണ്ടോന്ന്...!!!” ഒരു നിമിഷം മല്ലാക്കയുടെ ഓർമകൾ രണ്ട് പതിറ്റാണ്ട് കാലം പിന്നോട്ടോടി.
തന്റെ ആദ്യ ബീഡര് ബിയ്യാത്തൂനെ പെണ്ണ് കണ്ടത് ഒരിടവഴിയിൽ വച്ച്. തന്നെ കണ്ടപ്പോൾ അവൾ നാണം കൊണ്ട് ഉടുത്തിരുന്ന വെള്ളക്കാച്ചി പൊക്കി(അന്ന് അണ്ടർ സ്കേർട്ട് കണ്ട് പിടിച്ചിട്ടില്ലായിരുന്നു) മുഖം മറച്ചപ്പോൾ ആദ്യമായി കണ്ടു!പിന്നീടിങ്ങോട്ട് എത്രയെത്ര കണ്ടു!!
ഞാവകം തിരുമ്പി വന്റ്ര് മൊല്ലാക്ക മെല്ലെ മെല്ലെ പറഞ്ഞു “ ....കൊറേ ഞമ്മള് കണ്ട്ര്ക്ക്ണ് മദാമ്മേ...പക്ഷേങ്കില്......ഫ്രേമ് വെച്ചത് ആദ്യായിട്ട് കണ്വാ...ന്ന് കൂട്ടിക്കോളീ...”
മൊല്ലാക്ക അങ്ങനെ പറയാൻ കാരണം, എഴുത്ത് പലക പൊട്ടിപ്പോയ വെറും സ്ലൈറ്റിൻ ഫ്രേം മാത്രാമാണ് മൊട്ടക്കുട്ടിയുടെ കയ്യിൽ ഉണ്ടായിരുന്നത്. . ബന്ധപ്പാടിൽ അത് ശ്രദ്ധിക്കാതെ, വെറും ഫ്രേം കൊണ്ടാണ് മദാമ്മ നാണം മറച്ച് നിൽക്കുന്നത്.
എന്നാൽ മൊല്ലാക്കയുടെ ആ മറുപടി മനസ്സിലാവാതെ മദാമ്മ മറ്റൊരു ചോദ്യം തൊടുത്തു വിട്ടു “യു ...എന്റ്റെ... പറ്റ്യെ അരിയോ..?”
ആ ചൊദ്യം കേട്ട് മൊല്ലാക്ക തന്റെ അരയിൽ തിരുകിയ മലപ്പുറം കത്തി തപ്പിയെന്ന് കഥ.
-----------------------------------------------
ആദ്യം പറയാന്‍ വിട്ട് പോയത്:- ഭൂതത്താൻ പറഞ്ഞ പോലെ നിങ്ങൾ കേട്ട ഒരു പഴം കഥ എന്റെ വക കുറച്ച് മേമ്പൊടിയും ചേർത്ത്, തിരൂർക്കാരൻ പറഞ്ഞ രൂപത്തിൽ പുതിയ കുപ്പിയിലാക്കിയതാണെ...
പോസ്റ്റ് ചെയ്ത്
OAB/ഒഎബി
അടിച്ചു പരത്തിയത്
2:37:00 PM
26
ആൾ പറഞ്ഞത്
ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്
| എന്ന് പറഞ്ഞാൽ.. |
ലേബലുകള്:
നര്മ്മം
2009, സെപ്റ്റംബര്‍ 24, വ്യാഴാഴ്ച
മച്ചി {ചെറു കഥ}
ഹെൽത്ത് വാണിങ്ങ്: റീഡിങ് ഇസ് മെയിൻ കേസ് ഫോർ.... കഥ വളിപ്പ് തമാശയില്ലാതെ, പോലെ കള്‍ ഇല്ലാതെ വായിക്കാനുള്ള മൂഡ് ഉള്ളവർ മാത്രം ഈ അതിർത്തി ലംഘിച്ചാൽ മതി.
=====================================
കുഞ്ഞുമോൻ ഉമ്മയുടെ കൂടെ ബസ്സിറങ്ങി ഒരു മൈലെങ്കിലും നടന്ന് കാണും. കോളാമ്പിയിൽ കൂടി അതു വരെ കേട്ടിരുന്ന പാട്ടുകൾ നിന്നതൊ നിർത്തിയതൊ എന്നതായിരുന്നുന്റെ അവന്റെ ചിന്ത. കുഞ്ഞുമോന് പാട്ട് വളരെ ഇഷ്ടമാണ്. മുസ്ലിം വീടുകളിൽ അധികവും മാപ്പിളപ്പാട്ടായിരിക്കും. ഹിന്ദുക്കളുടെ കല്ല്യാണത്തിന് സിനിമാപാട്ടും. അത് രണ്ട് മൂന്ന് ദിവസവും ഉണ്ടാവുകയും ചെയ്യും.
“ഓനോട് ഞാനാദ്യമേ ഒലത്ത്യേതാ....ദൂരേക്ക് പാട്ട് കേക്കൂലാ ആ ഫീക്കർ പ്ലാകിന്റെ* മോളിലെ കൊമ്പിൽ കെട്ട്...കെട്ട്ന്ന്; മൻസന്റെ കുട്ട്യാണെങ്കി ഓൻ കേക്കണ്ടെ?”
പന്തലിലേക്ക് കേറിയപ്പോൾ പാട്ട് നിന്നതിന്റെ കാരണം മനസ്സിലായി. സ്പീക്കർ കെട്ടിയത് ഉയരം പോരെന്ന് മൂത്താപ്പ ജദബ് എളകുന്നു. വയസ്സ് കുറേ ആയതാ. എന്നാലും മൂത്താപ്പയെ എല്ലാർക്കും പേടിയാ. അബ്ദു എളാപ്പ മൂത്താപ്പ പറഞ്ഞ് കൊടുത്ത കൊമ്പിൽ സ്പീക്കർ ഉയർത്തി കെട്ടി.
അബ്ദു എളാപ്പ മൂത്താപ്പാന്റെ മൂത്ത മോനാ. ആ എളാപ്പാന്റെ മോളെ കല്ല്യാണമാ ഇന്ന്.
“ഇതെന്താ ഒരാള് വന്നപ്പൊ തന്നെ പെട്ടിപ്പാട്ടിന്റൊപ്പം കൂടിയൊ? വാ..വാ മൂത്തമ്മ നിന്നെ വിളിക്കണു” പരിചിത ശബ്ദം കേട്ട് അവൻ തിരിഞ്ഞതും സഫിയാത്ത അവനെ പൂണ്ടടക്കം പിടിച്ചു. നെഞ്ച് നന്നായമർന്നെങ്കിലും അവന് വേദനിച്ചില്ല? വാതിൽക്കൽ അവനെ തന്നെ നോക്കി നിന്നിരുന്ന മൂത്തമ്മയും അവനെ കെട്ടിപ്പിടിച്ചുമ്മ വച്ചു കൊണ്ട് പറഞ്ഞു
“ഹായ് എന്താ സുജായിന്റെ ഒരു പൌറ്; പുത്യേ ചെരിപ്പും വാച്ചും..”
“ചെക്കനിന്ന് കള്ളത്തരം കാട്ടി അല്ലെ? അല്ല എളേമാ...ഇവനെ സ്കൂളിൽ പറഞ്ഞയകാതെ...?
“ഇല്ല സഫിയ..ഇന്നൊരീസം പറഞ്ഞയച്ചീല. കല്ല്യാണല്ലെ”
“ങാഹാ അതൊന്നും പറ്റൂല. ആദ്യം സ്കൂൾ പിന്നെയാ കല്ല്യാണോം കാനോത്തും. അല്ലേടാ കട്ഞ്ഞ്യേ” കുഞ്ഞുമോൻ തലയാട്ടി കൊണ്ട് പറഞ്ഞു “എനിക്കും അതു തന്നെയാ ഇഷ്ടം അതിന് ഈ ഉമ്മ സമ്മതിക്കണ്ടെ”
“അല്ല സഫിയാ..എന്താപ്പൊ അന്റെ കാര്യം. ഓൻ വരാരില്ലെ?ഉമ്മ.
“അയിന് മാത്രം ഇപ്പൊ എന്തേ ണ്ടായീ...ഓളെ അൻസത്തിന്റെ മാപ്പള വന്നപ്പൊ കോയീനെ അറുത്ത് നെയ്ച്ചോറ് വച്ചു. ഓൻ വന്നപ്പൊ സാധാ ചോറ് വച്ച് മുരിങ്ങാകറി കൊടുത്ത്. ഇങ്ങനെ ഒക്കെയല്ലൊ ഓൻ പറഞ്ഞോണ്ട് നടക്ക്ണെ” മറുപടി മൂത്തമ്മയാണ് പറഞ്ഞത്.
“അതൊന്നുമല്ല എളേമ്മെ..മൂപ്പർക്ക് ഇപ്പൊ ന്നെ ശർത്ത് പോര. ഞാൻ വേറെ ആളെ ഒപ്പാന്നും പറഞ്ഞ് വലിച്ചിട്ട് എന്നും അടിയാ...ഇനിക്ക് മടുത്തു” സഫിയാത്ത കണ്ണ് തിരുമ്മി.
“അയ്ന്പ്പൊ ജ്ജ് ഇനി....ങാ തേടിപ്പോകാനുള്ളോര് ഇപ്പൊ ഇങ്ങെത്തും. ജ്ജ് ആ തേങ്ങട്ത്ത് അരക്കാൻ നോക്ക്” മൂത്തമ്മ വിഷയയം മാറ്റി.
സഫിയാത്ത തേങ്ങയെടുക്കാൻ പോയപ്പോൾ മൂത്തമ്മ സ്വകാര്യം പറഞ്ഞു.“അനക്കറീലെ കാര്യം; ഓല് പെറൂല! ആറേഴ് കൊല്ലായിലെ കെട്ടിച്ചിട്ട്. ഈ റജബ് മാസം വന്നാല് ഓക്ക് വയസ്സ് ഇരുപതാ..ഓള് മച്ചിയാ.... മച്ചി!!
സഫിയ തേങ്ങയുടച്ച് അതിന്റെ വെള്ളം അവന് കൊടുത്തു. ദാഹിച്ചിരുന്നതിനാൽ അവനതൊറ്റ വലിക്ക് കുടിച്ചു. അത് കണ്ട് മൂത്തമ്മ പറഞ്ഞു“അള്ളാ...വർത്താനത്തിന്റെടക്ക് ന്റെ കുട്ടിക്ക പഞ്ചാരവെള്ളം കൊടുക്കാൻ മറന്നല്ലൊ”
സഫിയ ഒരു മൂളിപ്പാട്ടും പാടി തേങ്ങ നീട്ടിയരച്ചു. അതിനനുസരിച്ച് അയഞ്ഞ കുപ്പായത്തിന്റെ നിറഞ്ഞ മാറ് തുള്ളിക്കളിച്ചു.
സഫിയാത്ത മൂത്തമ്മാന്റെ നാത്തൂന്റെ മോളാ. ഇംഗ്ലീഷും ഹിന്ദിയുമൊക്കെ വായിക്കാൻ അറിയാം!! എട്ട് വരെ സ്കൂളിൽ പോയത!!!പിന്നെ കെട്ടിച്ചു. എവിടെ കല്ല്യാണമുണ്ടായാലും സഫിയാത്ത നല്ല കെസ്സ് പാടും. അത് കൊണ്ട് തന്നെ കുഞ്ഞുമോന് സഫിയാത്തയെ നല്ല ഇഷ്ടമാ. എന്നാലും,,,,ഈ മച്ചി എന്ന് എന്തിനാ സൂറാത്തയെ പറഞ്ഞത്? മച്ചി പാല് കൊണ്ട് വരുന്ന അപ്പ്വേട്ടന്റെ പശൂന്റെ പേരല്ലെ??മനുഷ്യരെയും അങ്ങനെ പറയൊ???
കൂടുതൽ ആലോചിക്കാൻ നിൽക്കാതെ അവൻ സ്പീക്കർ പാടിപ്പിക്കുന്ന മൂലയിലേക്ക് നടന്നു. അവിടെ താഴേക്കെറിഞ്ഞ സൂചികൾ പെറുക്കി. അത് കണ്ട് സ്പീക്കറുകാരൻ ഒരു കാലിപ്പെട്ടി അവന് കൊടുത്തു. പിന്നെ അരികിൽ പിടിച്ചിരുത്തി. അവന് അതിലും വലിയ സന്തോഷമില്ലായിരുന്നു. പക്ഷേ അയാളുടെ ഇടക്കിടക്കുള്ള കത്രിമാർക്ക് സിഗരറ്റ് വലി, അതിന്റെ ഗന്ധം അവന് തീരെ ഇഷ്ടമല്ലായിരുന്നു. എങ്കിലും സഹിച്ചു. കാരണം ഓരോ റിക്കാഡ് പ്ലേറ്റ് മാറ്റിയിടുമ്പോഴും കിട്ടുന്ന സൂചി! വേറെ കുട്ടികൾ എത്തും മുമ്പെ അവിടെ എത്തിപ്പെട്ടതിലും അവൻ സന്തോഷിച്ചു.
മൂത്താപ്പ വയ്യെങ്കിലും എല്ലായിടത്തും ഓടി നടന്നു. കുറച്ച് കഴിഞ്ഞ് ഒരു മുസ്ല്യാരും പിന്നെ കുറച്ചാളുകളും എത്തി. ചായ ആയില്ലെ എന്ന് ചോദിച്ച് മൂത്താപ്പ ബേജാർ കൂട്ടി.
പിന്നെ പ്രധാനപ്പെട്ടവർക്ക് വേണ്ടി അകത്തെ മുറിയിൽ സ്വകാര്യമായി എടുത്തു വച്ച കോഴിയും പത്തിരിയും കഴിക്കാൻ കുഞ്ഞുമോനെയും വിളിച്ചു.
ചായ കുടി കഴിഞ്ഞ് മുസ്ല്യാർ അൽ-ഫാത്തിഹ പറഞ്ഞ് ദുആ ഇരന്നു. കുഞ്ഞുമോനും ആകൂട്ടത്തിൽ തന്നെയിരുന്നു? പുത്തൻ ചെരിപ്പും സൂരിത്തുണിയും, വളർത്തിയ മുടിയിൽ എണ്ണ തേച്ച് ഒരു വശത്തേക്ക് ചീകിയൊതുക്കിയും, അപ്പോഴും കഴുത്തിലും നെഞ്ചിലും പറ്റിപ്പിടിച്ചു കിടക്കുന്ന പൌഡറും പോരാത്തതിന് കല്ല്യാണത്തിന് പുറപ്പെട്ടപ്പോൾ ഉപ്പ കെട്ടിക്കൊടുത്ത ഹാന്റിസാന്റോസ് വാച്ചും കുഞ്ഞുമോനെ ഒരു മുതലാളിക്കുട്ടി എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. മൂക്കിളയൊലിപ്പിച്ച് മുളം തൂണും ചാരി നിന്ന കുട്ടികൾ ആമീൻ പറയാൻ മറന്ന് അസൂയയോടെ അവന്റെ പത്രാസും കണ്ട് നിന്നപ്പോൾ വലിയവർ ചിലർ അൽഭുതത്തോടെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു.
പ്രാർത്ഥന കഴിഞ്ഞ് തേടികൾ പുത്യാപ്ലയുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി. അപ്പോൾ അബ്ദു എളാപ്പ കിതച്ച് കൊണ്ടെത്തി “ആ സ്പീക്കർകാരൻ പാട്ട് നിർത്തി എറങ്ങിപ്പോയി. ഓനെ ചായ കുടിക്കാൻ വിളിച്ചിലാന്നും പറഞ്ഞ്....”
“ആ കാര്യം പറ്റേ മറന്നല്ലൊ ന്റെ ബദ് രീങ്ങളെ...ഇനിപ്പൊ ന്താ ഒരു വയി? ആ ചെങ്ങായി ആണെങ്കി ഒരു കൈതമുള്ളാ..മേപ്പട്ടും വജ്ജ.... കീപ്പട്ടും വജ്ജ”മൂത്താപ്പ തലക്കും കൈ കൊടുത്ത് ഒരു ബഞ്ചിൽ ഇരുന്നു.
പുത്യാപ്ലയുടെ വീട്ടിൽ നിന്നും തിരിച്ചു വന്നപ്പോൾ കുഞ്ഞുമോൻ ആദ്യം ശ്രദ്ധിച്ചത് പാട്ടായിരുന്നു. എങ്ങനെയാ അയാളെ പിണക്കം മാറ്റിയതാവൊ? കല്ല്യാണത്തിന്റെ അന്ന് പാട്ട് മുടങ്ങിയത് അങ്ങാടിപ്പാട്ടയാൽ?? ഔ..പെട്ടിപ്പാട്ടുകാരന്റെ ഒരു ഭാഗ്യം!വലുതാവുമ്പൊ ഒരു സ്പീക്കർകാരനാവണം,,,എന്തൊരു സൽക്കാരമാ അയാൾക്ക്!!
അവൻ വീണ്ടും സ്പീക്കർ ഓപ്പറേറ്റ് ചെയ്യുന്നിടത്തേക്ക് നടന്നു. റിക്കാഡ് പ്ലേറ്റിൻ നടുവിൽ കോളാമ്പിയിലേക്ക് നോക്കിയിരിക്കുന്ന നായയേയും/ അത് കറങ്ങുന്നതും നോക്കിയിരിപ്പായി.
മറ്റു കുട്ടികൾ ബഹളവുമായി പന്തലിൽ കളിച്ചുകൊണ്ടിരിക്കെ കാരണവന്മാർ ഒച്ചയിട്ടു. അപ്പോളവർ ചെമ്മൺ ചെത്തിലേക്കും തൊടിയിലേക്കുമോടി. ഇറച്ചി മണം കേട്ടെത്തിയ നായകളെ കല്ലെടുത്തെറിഞ്ഞും അണ്ടിക്കളി കളിച്ചും ആർമാദിച്ചു. രാത്രി ആയപ്പോൾ ആളുകൾ കൂടാൻ തുടങ്ങി.
പന്തലിന് പിറകിൽ നാരിയും തോഴിമാരു ഒപ്പൻ പാടാനിറങ്ങി. മൈലാഞ്ചിയിട്ട ഏതോ കൈ പനമ്പട്ടക്കിടയിലൂടെ പന്തലിനുള്ളിലേക്ക് നീണ്ടതിൽ സ്പീക്കർകാരൻ മൈക്ക് വച്ച് കൊടുത്തു. അപ്പോഴും അയാളുടെ മറ്റേ കയ്യിൽ കത്രിമാർക്ക് പുകഞ്ഞിരുന്നു “ജ്ജ് പാട്..ജ്ജാദ്യം പാട്”ഓണായിക്കിടന്ന മൈക്കിൽ കൂടി പെൺ കൂറ്റ് കേൾക്കായി. തുടക്കം കുറിക്കനുള്ള മടി. പിന്നെ പൊട്ടിച്ചിരികൾ. അത് കേട്ട് മൂത്താപ്പ കലി തുള്ളി “ഒന്ന്നാത്തരം പോന്ന പഹയത്ത്യാള് നിന്ന് കൊണീണത് കണ്ടീലെ..ഒന്നൂക്കിൽ പാട്വാ..അല്ലെങ്കി
പറയ്വാ..” ശബ്ദം കനത്തതെങ്കിലും അതിൽ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിയിരുന്നു.
“ആദിപെരിയോന്റെ............”ഒടുവിൽ സഫിയാത്താന്റെ ശബ്ദം.
പിന്നെ ആരൊക്കെയോ പാടി.കൈ കൊട്ടി. താളം പിടിച്ച്. കുപ്പി വളകൾ കിലുക്കി.
എന്നാൽ, അതിനിടക്കൊക്കെ പന്തൽ മറ ചാരിയിരിക്കുന്ന സ്പീക്കർകാരന്റെ കൈ എന്തിനാ പുറത്തേക്ക് കടത്തുന്നത്? അതിനും കുഞ്ഞുമോന് സംശയം തന്നെ!
രാത്രി ഏറെ വൈകി തന തന പാടി പുത്യാപ്ലയും കൂട്ടുകാരുമെത്തി. ഒരു കിണ്ടി വെള്ളം
അളിയൻ കുട്ടി എടുത്ത് കൊടുത്തതിലേക്ക് ഒരു നാണയമിട്ട് പുത്യാപ്ല ചെരുപ്പഴിച്ച് വച്ച് പന്തലിൽ കേറിയപ്പോൾ കൂടെയുള്ളവർ ചെമ്പു പാത്രത്തിൽ നിന്നുംകാൽ കഴുകി നിരത്തിയിട്ട വൈക്കോലിൽ ചവിട്ടി നടന്ന് വിരിച്ചിട്ട പായകളിൽ ഇരുന്നു. സർബത്ത് ഗ്ലാസുകൾ കൂട്ടിമുട്ടി. ആരോ എറിഞ്ഞു കൊടുത്ത സിഗരറ്റുകൾ എരിഞ്ഞ് പന്തലിനുള്ളിൽ പുക നിറഞ്ഞു. പനമ്പട്ടയുടെ വിടവുകൾ വലുതായി. അതിൽ കൂടെ സുറുമയിട്ടനൂറ് കണ്ണുകൾ, വെള്ള മേലാപ്പിനടിയിൽ വെള്ള വിരിച്ചതിലിരിക്കുന്ന പുതുമണവാളന്റെ നേരെ പാഞ്ഞു.
അകത്ത് തോഴിമാർ അടക്കം പറഞ്ഞു. പുതുപെണ്ണ് നാണം കുണുങ്ങി. പെട്രോമാക്സ് വെളിച്ചത്തിൽ കസവ് തട്ടം തിളങ്ങി. ചെരിപ്പുകൾ കിരികിരി പാടി.
പുതുക്കപ്പെണ്ണുങ്ങൾ ഇറങ്ങിയതും, അയൽ പക്കത്ത് നിന്നും കൊണ്ട് വന്ന പായയും മറ്റ് ഉപകരണങ്ങളും അതിന്റെ ഉടമസ്ഥർ തന്നെ തെരഞ്ഞെടുക്കാൻ സഹായിച്ചു. ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കലും മറ്റു ജോലികളും അവരുടെ അവകാശമായി കണ്ട് വേഗത്തിൽ തീർത്തു കൊണ്ടിരുന്നു. മാപ്പിളപ്പാട്ടുകൾ സിനിമാപാട്ടുകൾക്ക് വഴി മാറി. അപ്പോഴും കുഞ്ഞുമോൻ ഉറക്കം തൂങ്ങി കൊണ്ട് പാട്ടും കേട്ട് കൊണ്ടിരിപ്പായിരുന്നു.
പിന്നെ എപ്പഴോ സഫിയാത്ത അവനെ വിളിച്ചുണർത്തി പിടിച്ച് കൊണ്ട് പോയി. എല്ലായിടത്തും മത്തിയുണക്കാനിട്ട പോലെ കിടത്തക്കാർ. അവസാനം സഫിയയും അവനും ശബ്ദമുണ്ടാക്കാതെ മൂത്താപ്പ കിടക്കുന്ന ചായ്പിൽ പോയി കിടന്നു. കുപ്പായക്കീശയിലെ സൂചിപ്പെട്ടി പായക്കടിയിൽ വച്ച് അവൻ ചിന്തിച്ചു. തനിക്ക് ഇത്രയും സൂചികൾ കിട്ടിയത് കണ്ട് സ്കൂളിലെ കുട്ടികൾ അസൂയപ്പെടുന്നത് കാണാൻ അവന് ദൃതിയായി. നാളെയും സ്കൂളിൽ പോകാൻ പറ്റില്ല. ഇനി മറ്റന്നാൾ.....
പാട്ട് എപ്പഴോ നിന്നിരുന്നു. അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് കത്രിമാർക്കിന്റെ അവനിഷ്ടമില്ലാത്ത ഗന്ധം! അവിടെയും അനുഭവപ്പെടുന്നതായി. ഇനി മൂത്താപ്പയെങ്ങാൻ....ഹെയ് മൂത്താപ്പ ബീഡിയാ വലിക്കുക. അതിന്റെ വാസന ഇതല്ല. പിന്നെ എവിടെന്നാണാവൊ ആ വാസന? അങ്ങനെ പലതും ചിന്തിച്ച് കിടക്കവെ ഉറക്കം കൺ പോളകളെ തഴുകുന്നതറിഞ്ഞ് അവൻ ചെരിഞ്ഞ് കിടന്നു. നല്ല തണുപ്പ്.പുതപ്പ് ഇല്ലാതെ സാധാരണ ഉറങ്ങാറെ ഇല്ല. അവൻ കൈകൾ കാലുകൾക്കിടയിൽ തിരുകി ചുരുണ്ടു.
“കുട്ട്യാളെ പൊറത്താരും ഇല്ലെ? ഇബടെ എവടെയോ പട്ടി കേറീന്നാ തോന്നണെ. കൊറേ നേരായി കെതപ്പ് കേക്കണ്. ആ കാസ്ലൈറ്റ്**ൽ കാറ്റടിച്ച് ഒന്ന് നോക്കി. ആ പാത്രങ്ങളൊക്കെ അയ്റ്റങ്ങൾ നക്കും” ഉറങ്ങിയ അവൻ മൂത്താപ്പയുടെ പിച്ചും പേയും കേട്ട് ഉണർന്നു. മൂത്താപ്പ പറഞ്ഞത് ആരും കേട്ടില്ലെന്ന് തോന്നുന്നു ഒരൊച്ചയും അനക്കവും എവിടെ നിന്നുമുണ്ടായില്ല. ഇനിയിവിടെയെങ്ങാൻ പട്ടിയുണ്ടൊ? അവൻ കണ്ണ് തുറന്ന് ചുറ്റുമൊന്ന് നോക്കി. ഒരു മിന്നാമിനുങ്ങിന്റെ? പ്രകാശം അവൻ കണ്ടു.
അപ്പോൽ ആളില്ലാ പന്തലിൽ, കാറ്റ് തീർന്നു കൊണ്ടിരിക്കുന്ന പെട്രോമാക്സ്, അതിന്റെ അവസാന ശ്വാസം വലിച്ച് കൊണ്ടിരുന്നു. അതിന്റെ ആളിയാളിയുള്ള കത്തൽ ചായ്പിലെ ഇരുട്ടിലേക്ക് കൂടുതൽ വെളിച്ചം കടന്ന് വന്നു. ആ വെളിച്ചത്തിൽ അവൻ മിന്നാമിനുങ്ങിന്റ്റെ വെളിച്ചം കണ്ടിടത്തേക്ക് നോക്കി. അവിടെ ആരോ ഇരിക്കുന്നതായി അവന് തോന്നി. ഉടൻ അവൻ അടുത്ത് കിടന്നിരുന്ന സഫിയാത്തയെ നോക്കി. പാവം പട്ടിയെ പേടിച്ചാണെന്ന് തോന്നുന്നു മൂത്താപ്പാന്റെ കട്ടിലിനടിയിൽ എത്തിയിരിക്കുന്നു! ഈ സഫിയാത്താക്ക് തണുക്കുന്നും ഇല്ലെ. മണ്ണ് തേച്ച നിലത്ത് കെടക്കുന്ന കെടത്തം കണ്ടീലെ!! കുപ്പായത്തിന്റെ കുടുക്ക് പോലുമിടാതെ!!!
അപ്പോൾ വീണ്ടും കത്രി മാർക്കിൻ രൂക്ഷഗന്ധം കുഞ്ഞുമോനെ ശ്വാസം മുട്ടിച്ചു.
------------------------------------------
*പ്ലാവിന്റെ
**ഗ്യാസ്ലൈറ്റ്/പെട്രോമാക്സ്
=====================================
കുഞ്ഞുമോൻ ഉമ്മയുടെ കൂടെ ബസ്സിറങ്ങി ഒരു മൈലെങ്കിലും നടന്ന് കാണും. കോളാമ്പിയിൽ കൂടി അതു വരെ കേട്ടിരുന്ന പാട്ടുകൾ നിന്നതൊ നിർത്തിയതൊ എന്നതായിരുന്നുന്റെ അവന്റെ ചിന്ത. കുഞ്ഞുമോന് പാട്ട് വളരെ ഇഷ്ടമാണ്. മുസ്ലിം വീടുകളിൽ അധികവും മാപ്പിളപ്പാട്ടായിരിക്കും. ഹിന്ദുക്കളുടെ കല്ല്യാണത്തിന് സിനിമാപാട്ടും. അത് രണ്ട് മൂന്ന് ദിവസവും ഉണ്ടാവുകയും ചെയ്യും.
“ഓനോട് ഞാനാദ്യമേ ഒലത്ത്യേതാ....ദൂരേക്ക് പാട്ട് കേക്കൂലാ ആ ഫീക്കർ പ്ലാകിന്റെ* മോളിലെ കൊമ്പിൽ കെട്ട്...കെട്ട്ന്ന്; മൻസന്റെ കുട്ട്യാണെങ്കി ഓൻ കേക്കണ്ടെ?”
പന്തലിലേക്ക് കേറിയപ്പോൾ പാട്ട് നിന്നതിന്റെ കാരണം മനസ്സിലായി. സ്പീക്കർ കെട്ടിയത് ഉയരം പോരെന്ന് മൂത്താപ്പ ജദബ് എളകുന്നു. വയസ്സ് കുറേ ആയതാ. എന്നാലും മൂത്താപ്പയെ എല്ലാർക്കും പേടിയാ. അബ്ദു എളാപ്പ മൂത്താപ്പ പറഞ്ഞ് കൊടുത്ത കൊമ്പിൽ സ്പീക്കർ ഉയർത്തി കെട്ടി.
അബ്ദു എളാപ്പ മൂത്താപ്പാന്റെ മൂത്ത മോനാ. ആ എളാപ്പാന്റെ മോളെ കല്ല്യാണമാ ഇന്ന്.
“ഇതെന്താ ഒരാള് വന്നപ്പൊ തന്നെ പെട്ടിപ്പാട്ടിന്റൊപ്പം കൂടിയൊ? വാ..വാ മൂത്തമ്മ നിന്നെ വിളിക്കണു” പരിചിത ശബ്ദം കേട്ട് അവൻ തിരിഞ്ഞതും സഫിയാത്ത അവനെ പൂണ്ടടക്കം പിടിച്ചു. നെഞ്ച് നന്നായമർന്നെങ്കിലും അവന് വേദനിച്ചില്ല? വാതിൽക്കൽ അവനെ തന്നെ നോക്കി നിന്നിരുന്ന മൂത്തമ്മയും അവനെ കെട്ടിപ്പിടിച്ചുമ്മ വച്ചു കൊണ്ട് പറഞ്ഞു
“ഹായ് എന്താ സുജായിന്റെ ഒരു പൌറ്; പുത്യേ ചെരിപ്പും വാച്ചും..”
“ചെക്കനിന്ന് കള്ളത്തരം കാട്ടി അല്ലെ? അല്ല എളേമാ...ഇവനെ സ്കൂളിൽ പറഞ്ഞയകാതെ...?
“ഇല്ല സഫിയ..ഇന്നൊരീസം പറഞ്ഞയച്ചീല. കല്ല്യാണല്ലെ”
“ങാഹാ അതൊന്നും പറ്റൂല. ആദ്യം സ്കൂൾ പിന്നെയാ കല്ല്യാണോം കാനോത്തും. അല്ലേടാ കട്ഞ്ഞ്യേ” കുഞ്ഞുമോൻ തലയാട്ടി കൊണ്ട് പറഞ്ഞു “എനിക്കും അതു തന്നെയാ ഇഷ്ടം അതിന് ഈ ഉമ്മ സമ്മതിക്കണ്ടെ”
“അല്ല സഫിയാ..എന്താപ്പൊ അന്റെ കാര്യം. ഓൻ വരാരില്ലെ?ഉമ്മ.
“അയിന് മാത്രം ഇപ്പൊ എന്തേ ണ്ടായീ...ഓളെ അൻസത്തിന്റെ മാപ്പള വന്നപ്പൊ കോയീനെ അറുത്ത് നെയ്ച്ചോറ് വച്ചു. ഓൻ വന്നപ്പൊ സാധാ ചോറ് വച്ച് മുരിങ്ങാകറി കൊടുത്ത്. ഇങ്ങനെ ഒക്കെയല്ലൊ ഓൻ പറഞ്ഞോണ്ട് നടക്ക്ണെ” മറുപടി മൂത്തമ്മയാണ് പറഞ്ഞത്.
“അതൊന്നുമല്ല എളേമ്മെ..മൂപ്പർക്ക് ഇപ്പൊ ന്നെ ശർത്ത് പോര. ഞാൻ വേറെ ആളെ ഒപ്പാന്നും പറഞ്ഞ് വലിച്ചിട്ട് എന്നും അടിയാ...ഇനിക്ക് മടുത്തു” സഫിയാത്ത കണ്ണ് തിരുമ്മി.
“അയ്ന്പ്പൊ ജ്ജ് ഇനി....ങാ തേടിപ്പോകാനുള്ളോര് ഇപ്പൊ ഇങ്ങെത്തും. ജ്ജ് ആ തേങ്ങട്ത്ത് അരക്കാൻ നോക്ക്” മൂത്തമ്മ വിഷയയം മാറ്റി.
സഫിയാത്ത തേങ്ങയെടുക്കാൻ പോയപ്പോൾ മൂത്തമ്മ സ്വകാര്യം പറഞ്ഞു.“അനക്കറീലെ കാര്യം; ഓല് പെറൂല! ആറേഴ് കൊല്ലായിലെ കെട്ടിച്ചിട്ട്. ഈ റജബ് മാസം വന്നാല് ഓക്ക് വയസ്സ് ഇരുപതാ..ഓള് മച്ചിയാ.... മച്ചി!!
സഫിയ തേങ്ങയുടച്ച് അതിന്റെ വെള്ളം അവന് കൊടുത്തു. ദാഹിച്ചിരുന്നതിനാൽ അവനതൊറ്റ വലിക്ക് കുടിച്ചു. അത് കണ്ട് മൂത്തമ്മ പറഞ്ഞു“അള്ളാ...വർത്താനത്തിന്റെടക്ക് ന്റെ കുട്ടിക്ക പഞ്ചാരവെള്ളം കൊടുക്കാൻ മറന്നല്ലൊ”
സഫിയ ഒരു മൂളിപ്പാട്ടും പാടി തേങ്ങ നീട്ടിയരച്ചു. അതിനനുസരിച്ച് അയഞ്ഞ കുപ്പായത്തിന്റെ നിറഞ്ഞ മാറ് തുള്ളിക്കളിച്ചു.
സഫിയാത്ത മൂത്തമ്മാന്റെ നാത്തൂന്റെ മോളാ. ഇംഗ്ലീഷും ഹിന്ദിയുമൊക്കെ വായിക്കാൻ അറിയാം!! എട്ട് വരെ സ്കൂളിൽ പോയത!!!പിന്നെ കെട്ടിച്ചു. എവിടെ കല്ല്യാണമുണ്ടായാലും സഫിയാത്ത നല്ല കെസ്സ് പാടും. അത് കൊണ്ട് തന്നെ കുഞ്ഞുമോന് സഫിയാത്തയെ നല്ല ഇഷ്ടമാ. എന്നാലും,,,,ഈ മച്ചി എന്ന് എന്തിനാ സൂറാത്തയെ പറഞ്ഞത്? മച്ചി പാല് കൊണ്ട് വരുന്ന അപ്പ്വേട്ടന്റെ പശൂന്റെ പേരല്ലെ??മനുഷ്യരെയും അങ്ങനെ പറയൊ???
കൂടുതൽ ആലോചിക്കാൻ നിൽക്കാതെ അവൻ സ്പീക്കർ പാടിപ്പിക്കുന്ന മൂലയിലേക്ക് നടന്നു. അവിടെ താഴേക്കെറിഞ്ഞ സൂചികൾ പെറുക്കി. അത് കണ്ട് സ്പീക്കറുകാരൻ ഒരു കാലിപ്പെട്ടി അവന് കൊടുത്തു. പിന്നെ അരികിൽ പിടിച്ചിരുത്തി. അവന് അതിലും വലിയ സന്തോഷമില്ലായിരുന്നു. പക്ഷേ അയാളുടെ ഇടക്കിടക്കുള്ള കത്രിമാർക്ക് സിഗരറ്റ് വലി, അതിന്റെ ഗന്ധം അവന് തീരെ ഇഷ്ടമല്ലായിരുന്നു. എങ്കിലും സഹിച്ചു. കാരണം ഓരോ റിക്കാഡ് പ്ലേറ്റ് മാറ്റിയിടുമ്പോഴും കിട്ടുന്ന സൂചി! വേറെ കുട്ടികൾ എത്തും മുമ്പെ അവിടെ എത്തിപ്പെട്ടതിലും അവൻ സന്തോഷിച്ചു.
മൂത്താപ്പ വയ്യെങ്കിലും എല്ലായിടത്തും ഓടി നടന്നു. കുറച്ച് കഴിഞ്ഞ് ഒരു മുസ്ല്യാരും പിന്നെ കുറച്ചാളുകളും എത്തി. ചായ ആയില്ലെ എന്ന് ചോദിച്ച് മൂത്താപ്പ ബേജാർ കൂട്ടി.
പിന്നെ പ്രധാനപ്പെട്ടവർക്ക് വേണ്ടി അകത്തെ മുറിയിൽ സ്വകാര്യമായി എടുത്തു വച്ച കോഴിയും പത്തിരിയും കഴിക്കാൻ കുഞ്ഞുമോനെയും വിളിച്ചു.
ചായ കുടി കഴിഞ്ഞ് മുസ്ല്യാർ അൽ-ഫാത്തിഹ പറഞ്ഞ് ദുആ ഇരന്നു. കുഞ്ഞുമോനും ആകൂട്ടത്തിൽ തന്നെയിരുന്നു? പുത്തൻ ചെരിപ്പും സൂരിത്തുണിയും, വളർത്തിയ മുടിയിൽ എണ്ണ തേച്ച് ഒരു വശത്തേക്ക് ചീകിയൊതുക്കിയും, അപ്പോഴും കഴുത്തിലും നെഞ്ചിലും പറ്റിപ്പിടിച്ചു കിടക്കുന്ന പൌഡറും പോരാത്തതിന് കല്ല്യാണത്തിന് പുറപ്പെട്ടപ്പോൾ ഉപ്പ കെട്ടിക്കൊടുത്ത ഹാന്റിസാന്റോസ് വാച്ചും കുഞ്ഞുമോനെ ഒരു മുതലാളിക്കുട്ടി എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. മൂക്കിളയൊലിപ്പിച്ച് മുളം തൂണും ചാരി നിന്ന കുട്ടികൾ ആമീൻ പറയാൻ മറന്ന് അസൂയയോടെ അവന്റെ പത്രാസും കണ്ട് നിന്നപ്പോൾ വലിയവർ ചിലർ അൽഭുതത്തോടെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു.
പ്രാർത്ഥന കഴിഞ്ഞ് തേടികൾ പുത്യാപ്ലയുടെ വീട്ടിലേക്ക് പോകാനായി ഇറങ്ങി. അപ്പോൾ അബ്ദു എളാപ്പ കിതച്ച് കൊണ്ടെത്തി “ആ സ്പീക്കർകാരൻ പാട്ട് നിർത്തി എറങ്ങിപ്പോയി. ഓനെ ചായ കുടിക്കാൻ വിളിച്ചിലാന്നും പറഞ്ഞ്....”
“ആ കാര്യം പറ്റേ മറന്നല്ലൊ ന്റെ ബദ് രീങ്ങളെ...ഇനിപ്പൊ ന്താ ഒരു വയി? ആ ചെങ്ങായി ആണെങ്കി ഒരു കൈതമുള്ളാ..മേപ്പട്ടും വജ്ജ.... കീപ്പട്ടും വജ്ജ”മൂത്താപ്പ തലക്കും കൈ കൊടുത്ത് ഒരു ബഞ്ചിൽ ഇരുന്നു.
പുത്യാപ്ലയുടെ വീട്ടിൽ നിന്നും തിരിച്ചു വന്നപ്പോൾ കുഞ്ഞുമോൻ ആദ്യം ശ്രദ്ധിച്ചത് പാട്ടായിരുന്നു. എങ്ങനെയാ അയാളെ പിണക്കം മാറ്റിയതാവൊ? കല്ല്യാണത്തിന്റെ അന്ന് പാട്ട് മുടങ്ങിയത് അങ്ങാടിപ്പാട്ടയാൽ?? ഔ..പെട്ടിപ്പാട്ടുകാരന്റെ ഒരു ഭാഗ്യം!വലുതാവുമ്പൊ ഒരു സ്പീക്കർകാരനാവണം,,,എന്തൊരു സൽക്കാരമാ അയാൾക്ക്!!
അവൻ വീണ്ടും സ്പീക്കർ ഓപ്പറേറ്റ് ചെയ്യുന്നിടത്തേക്ക് നടന്നു. റിക്കാഡ് പ്ലേറ്റിൻ നടുവിൽ കോളാമ്പിയിലേക്ക് നോക്കിയിരിക്കുന്ന നായയേയും/ അത് കറങ്ങുന്നതും നോക്കിയിരിപ്പായി.
മറ്റു കുട്ടികൾ ബഹളവുമായി പന്തലിൽ കളിച്ചുകൊണ്ടിരിക്കെ കാരണവന്മാർ ഒച്ചയിട്ടു. അപ്പോളവർ ചെമ്മൺ ചെത്തിലേക്കും തൊടിയിലേക്കുമോടി. ഇറച്ചി മണം കേട്ടെത്തിയ നായകളെ കല്ലെടുത്തെറിഞ്ഞും അണ്ടിക്കളി കളിച്ചും ആർമാദിച്ചു. രാത്രി ആയപ്പോൾ ആളുകൾ കൂടാൻ തുടങ്ങി.
പന്തലിന് പിറകിൽ നാരിയും തോഴിമാരു ഒപ്പൻ പാടാനിറങ്ങി. മൈലാഞ്ചിയിട്ട ഏതോ കൈ പനമ്പട്ടക്കിടയിലൂടെ പന്തലിനുള്ളിലേക്ക് നീണ്ടതിൽ സ്പീക്കർകാരൻ മൈക്ക് വച്ച് കൊടുത്തു. അപ്പോഴും അയാളുടെ മറ്റേ കയ്യിൽ കത്രിമാർക്ക് പുകഞ്ഞിരുന്നു “ജ്ജ് പാട്..ജ്ജാദ്യം പാട്”ഓണായിക്കിടന്ന മൈക്കിൽ കൂടി പെൺ കൂറ്റ് കേൾക്കായി. തുടക്കം കുറിക്കനുള്ള മടി. പിന്നെ പൊട്ടിച്ചിരികൾ. അത് കേട്ട് മൂത്താപ്പ കലി തുള്ളി “ഒന്ന്നാത്തരം പോന്ന പഹയത്ത്യാള് നിന്ന് കൊണീണത് കണ്ടീലെ..ഒന്നൂക്കിൽ പാട്വാ..അല്ലെങ്കി
പറയ്വാ..” ശബ്ദം കനത്തതെങ്കിലും അതിൽ ആഹ്ലാദത്തിന്റെ പൂത്തിരി കത്തിയിരുന്നു.
“ആദിപെരിയോന്റെ............”ഒടുവിൽ സഫിയാത്താന്റെ ശബ്ദം.
പിന്നെ ആരൊക്കെയോ പാടി.കൈ കൊട്ടി. താളം പിടിച്ച്. കുപ്പി വളകൾ കിലുക്കി.
എന്നാൽ, അതിനിടക്കൊക്കെ പന്തൽ മറ ചാരിയിരിക്കുന്ന സ്പീക്കർകാരന്റെ കൈ എന്തിനാ പുറത്തേക്ക് കടത്തുന്നത്? അതിനും കുഞ്ഞുമോന് സംശയം തന്നെ!
രാത്രി ഏറെ വൈകി തന തന പാടി പുത്യാപ്ലയും കൂട്ടുകാരുമെത്തി. ഒരു കിണ്ടി വെള്ളം
അളിയൻ കുട്ടി എടുത്ത് കൊടുത്തതിലേക്ക് ഒരു നാണയമിട്ട് പുത്യാപ്ല ചെരുപ്പഴിച്ച് വച്ച് പന്തലിൽ കേറിയപ്പോൾ കൂടെയുള്ളവർ ചെമ്പു പാത്രത്തിൽ നിന്നുംകാൽ കഴുകി നിരത്തിയിട്ട വൈക്കോലിൽ ചവിട്ടി നടന്ന് വിരിച്ചിട്ട പായകളിൽ ഇരുന്നു. സർബത്ത് ഗ്ലാസുകൾ കൂട്ടിമുട്ടി. ആരോ എറിഞ്ഞു കൊടുത്ത സിഗരറ്റുകൾ എരിഞ്ഞ് പന്തലിനുള്ളിൽ പുക നിറഞ്ഞു. പനമ്പട്ടയുടെ വിടവുകൾ വലുതായി. അതിൽ കൂടെ സുറുമയിട്ടനൂറ് കണ്ണുകൾ, വെള്ള മേലാപ്പിനടിയിൽ വെള്ള വിരിച്ചതിലിരിക്കുന്ന പുതുമണവാളന്റെ നേരെ പാഞ്ഞു.
അകത്ത് തോഴിമാർ അടക്കം പറഞ്ഞു. പുതുപെണ്ണ് നാണം കുണുങ്ങി. പെട്രോമാക്സ് വെളിച്ചത്തിൽ കസവ് തട്ടം തിളങ്ങി. ചെരിപ്പുകൾ കിരികിരി പാടി.
പുതുക്കപ്പെണ്ണുങ്ങൾ ഇറങ്ങിയതും, അയൽ പക്കത്ത് നിന്നും കൊണ്ട് വന്ന പായയും മറ്റ് ഉപകരണങ്ങളും അതിന്റെ ഉടമസ്ഥർ തന്നെ തെരഞ്ഞെടുക്കാൻ സഹായിച്ചു. ചെമ്പ് പാത്രങ്ങൾ വൃത്തിയാക്കലും മറ്റു ജോലികളും അവരുടെ അവകാശമായി കണ്ട് വേഗത്തിൽ തീർത്തു കൊണ്ടിരുന്നു. മാപ്പിളപ്പാട്ടുകൾ സിനിമാപാട്ടുകൾക്ക് വഴി മാറി. അപ്പോഴും കുഞ്ഞുമോൻ ഉറക്കം തൂങ്ങി കൊണ്ട് പാട്ടും കേട്ട് കൊണ്ടിരിപ്പായിരുന്നു.
പിന്നെ എപ്പഴോ സഫിയാത്ത അവനെ വിളിച്ചുണർത്തി പിടിച്ച് കൊണ്ട് പോയി. എല്ലായിടത്തും മത്തിയുണക്കാനിട്ട പോലെ കിടത്തക്കാർ. അവസാനം സഫിയയും അവനും ശബ്ദമുണ്ടാക്കാതെ മൂത്താപ്പ കിടക്കുന്ന ചായ്പിൽ പോയി കിടന്നു. കുപ്പായക്കീശയിലെ സൂചിപ്പെട്ടി പായക്കടിയിൽ വച്ച് അവൻ ചിന്തിച്ചു. തനിക്ക് ഇത്രയും സൂചികൾ കിട്ടിയത് കണ്ട് സ്കൂളിലെ കുട്ടികൾ അസൂയപ്പെടുന്നത് കാണാൻ അവന് ദൃതിയായി. നാളെയും സ്കൂളിൽ പോകാൻ പറ്റില്ല. ഇനി മറ്റന്നാൾ.....
പാട്ട് എപ്പഴോ നിന്നിരുന്നു. അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് കത്രിമാർക്കിന്റെ അവനിഷ്ടമില്ലാത്ത ഗന്ധം! അവിടെയും അനുഭവപ്പെടുന്നതായി. ഇനി മൂത്താപ്പയെങ്ങാൻ....ഹെയ് മൂത്താപ്പ ബീഡിയാ വലിക്കുക. അതിന്റെ വാസന ഇതല്ല. പിന്നെ എവിടെന്നാണാവൊ ആ വാസന? അങ്ങനെ പലതും ചിന്തിച്ച് കിടക്കവെ ഉറക്കം കൺ പോളകളെ തഴുകുന്നതറിഞ്ഞ് അവൻ ചെരിഞ്ഞ് കിടന്നു. നല്ല തണുപ്പ്.പുതപ്പ് ഇല്ലാതെ സാധാരണ ഉറങ്ങാറെ ഇല്ല. അവൻ കൈകൾ കാലുകൾക്കിടയിൽ തിരുകി ചുരുണ്ടു.
“കുട്ട്യാളെ പൊറത്താരും ഇല്ലെ? ഇബടെ എവടെയോ പട്ടി കേറീന്നാ തോന്നണെ. കൊറേ നേരായി കെതപ്പ് കേക്കണ്. ആ കാസ്ലൈറ്റ്**ൽ കാറ്റടിച്ച് ഒന്ന് നോക്കി. ആ പാത്രങ്ങളൊക്കെ അയ്റ്റങ്ങൾ നക്കും” ഉറങ്ങിയ അവൻ മൂത്താപ്പയുടെ പിച്ചും പേയും കേട്ട് ഉണർന്നു. മൂത്താപ്പ പറഞ്ഞത് ആരും കേട്ടില്ലെന്ന് തോന്നുന്നു ഒരൊച്ചയും അനക്കവും എവിടെ നിന്നുമുണ്ടായില്ല. ഇനിയിവിടെയെങ്ങാൻ പട്ടിയുണ്ടൊ? അവൻ കണ്ണ് തുറന്ന് ചുറ്റുമൊന്ന് നോക്കി. ഒരു മിന്നാമിനുങ്ങിന്റെ? പ്രകാശം അവൻ കണ്ടു.
അപ്പോൽ ആളില്ലാ പന്തലിൽ, കാറ്റ് തീർന്നു കൊണ്ടിരിക്കുന്ന പെട്രോമാക്സ്, അതിന്റെ അവസാന ശ്വാസം വലിച്ച് കൊണ്ടിരുന്നു. അതിന്റെ ആളിയാളിയുള്ള കത്തൽ ചായ്പിലെ ഇരുട്ടിലേക്ക് കൂടുതൽ വെളിച്ചം കടന്ന് വന്നു. ആ വെളിച്ചത്തിൽ അവൻ മിന്നാമിനുങ്ങിന്റ്റെ വെളിച്ചം കണ്ടിടത്തേക്ക് നോക്കി. അവിടെ ആരോ ഇരിക്കുന്നതായി അവന് തോന്നി. ഉടൻ അവൻ അടുത്ത് കിടന്നിരുന്ന സഫിയാത്തയെ നോക്കി. പാവം പട്ടിയെ പേടിച്ചാണെന്ന് തോന്നുന്നു മൂത്താപ്പാന്റെ കട്ടിലിനടിയിൽ എത്തിയിരിക്കുന്നു! ഈ സഫിയാത്താക്ക് തണുക്കുന്നും ഇല്ലെ. മണ്ണ് തേച്ച നിലത്ത് കെടക്കുന്ന കെടത്തം കണ്ടീലെ!! കുപ്പായത്തിന്റെ കുടുക്ക് പോലുമിടാതെ!!!
അപ്പോൾ വീണ്ടും കത്രി മാർക്കിൻ രൂക്ഷഗന്ധം കുഞ്ഞുമോനെ ശ്വാസം മുട്ടിച്ചു.
------------------------------------------
*പ്ലാവിന്റെ
**ഗ്യാസ്ലൈറ്റ്/പെട്രോമാക്സ്
പോസ്റ്റ് ചെയ്ത്
OAB/ഒഎബി
അടിച്ചു പരത്തിയത്
7:17:00 AM
17
ആൾ പറഞ്ഞത്
ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്
| എന്ന് പറഞ്ഞാൽ.. |
ലേബലുകള്:
കഥ
2009, ഓഗസ്റ്റ് 5, ബുധനാഴ്ച
‘സമകാലിക(ൾ)ർ’ മിനികഥ
അവൾക്ക് അക്ഷമയാകാൻ അത്രയും സമയം മതിയായിരുന്നു.
“എന്താ പ്രോബ്ലം .....?”
ചുവർ കോണിൽ ഉറപ്പിച്ച ദൃഷ്ടി പിൻ വലിച്ച് ദുഖം ഘനീഭവിച്ച മുഖം താഴ്ത്തി അയാൾ മുരടനക്കി.
“....ഞാനവിടെ എത്തിയപ്പോഴേക്കും അവർ എല്ലാം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.എന്റെ ഇഷ്ടം....അഭിപ്രായം....;നമ്മളൊരുമിച്ചുള്ള ഒരു ജീവിതം സ്വപ്നം കണ്ടിരുന്ന ഞാൻ....പക്ഷേ...പക്ഷെ എനിക്കവരെ അനുസരിച്ചെ മതിയാവൂ.. ഇവിടെ എന്ത് പറഞ്ഞ് നിന്നെ ആശ്വസിപ്പിക്കണമെന്ന്....
പറയൂ.......നമുക്കെല്ലാം മറക്കാം അല്ലെ...എല്ലാം അവസാനിപ്പിച്ച് നമുക്ക് പിരിയാം?
ഒരു തേങ്ങൽ പിന്നെ ഒരു പൊട്ടിത്തെറി ഇതെല്ലാം പ്രത്തീക്ഷിച്ച് നിന്ന അയാളെ അമ്പരപ്പിച്ചു കൊണ്ട് അവളുടെ പൊട്ടിച്ചിരി!
എത്രയോ രാപകലുകളിൽ അവളിൽ കാണാത്ത ഭിന്നഭാവം അയാളിൽ ഭീതിയുടെ.....
അയാൾ, തന്റെ പ്രചന്ന വേഷം നന്നായി അഭിനയിച്ച് തീർത്തത് മൻസ്സിലാക്കി, കപടനാട്യ ശാസ്ത്ര കലയിൽ ബിരുദമെടുത്ത അവൾ തെല്ലൊരു വിഷാദഭാവത്തോടെ പറഞ്ഞു തുടങ്ങി.
“അറിഞ്ഞിരുന്നു എല്ലാം...പര്യവസാനം ഇത്തരത്തിലായിരിക്കുമെന്നും ഊഹിച്ചു....
ജിവിതം അങ്ങനെയാ. നമ്മളൊന്ന് ആഗ്രഹിക്കും വിധി മറ്റൊന്ന് കല്പിക്കും. ഇഷ്ടത്തോടെ അല്ലെങ്കിലും നമ്മൾ കിട്ടിയത് സ്വീകരിച്ച് അതിൽ വേഷമിടും. ആര് കൂടുതൽ നന്നായഭിനയിക്കുന്നുവോ അയാൾ മുന്നേറും....
അവൾ അകലേക്ക് പായിച്ച കണ്ണുകൾ വലിച്ചെടുത്ത് ഒരു ദീർഘനിശ്വാസത്തോടെ അയാളെ നോക്കി.
എവിടെയോ, ഏതോ ഒരു പൈങ്കിളി കഥയിലെ പദപ്രയോഗ ശൈലി ഓർമിച്ചു കൊണ്ട് അവനവളെ തന്നെ സാകൂതം നോക്കിക്കൊണ്ടിരുന്നു.
പിന്നെയവൾ പ്രസന്നവതിയായി കൊഞ്ചി.
“എന്നാലും എന്റെ...വാ വിട്ടേക്ക്..നമുക്ക് പോവാം നേരം ഏറെയായി. ഇന്ന് നമുക്ക് നിന്റെ റൂമിൽ കൂടാം..ഓകേ? അവിടെ എത്തിയിട്ട് നമുക്ക് തീരുമാനിക്കാം പിരിയണൊ അതൊ ചുറ്റണൊ എന്നൊക്കെ”
കൂസലന്യേ പറഞ്ഞ്, കൊണിഞ്ഞ് കൊണ്ടവൾ അയാളുടെ കൈയ്യിൽ തൂങ്ങി.
അപ്പോഴും അയാളുടെ അൽഭുത ഭാവം മാറിയിരുന്നില്ല.
അവരെ അറിയാത്തവര്‍ക്കിടയിലൂടെ, അവർക്കറിയാവുന്ന പാതയിലൂടെ അവളേയും പിറകിലിരുത്തി അയാൾ ബൈക്കോടിച്ചു.
ഫാസ്റ്റ് ഫുഡ് കടക്കരികിൽ നിർത്തി പാർസൽ വാങ്ങിക്കാനായി അയാൾ കടക്ക് അകത്തേക്ക് നടന്നപ്പോൾ, ബൈക്കിനരികിൽ നിന്ന അവളുടെ കണ്ണുകൾ തൊട്ടടുത്ത ടിവി കടയിലെ വരിവരിയായി വച്ച പ്ലാസ്മ സ്ക്രീനിലെ മിന്നുന്ന ചിത്രങ്ങളിൽ ഉടക്കി.
“കൽ രാത് മേ ബഡീ ഗൽത്തി കിയാ...”
ചില്ലു കൂട്ടിനകത്ത് നിന്നും ടിവിയുടെ ശബ്ദം പുറത്തേക്ക് കേട്ടിരുന്നില്ലെങ്കിലും പരസ്യത്തിലെ സുന്ദരി ചുണ്ടനക്കുന്നതെന്തെന്ന് നേരത്തെ അവൾക്കറിയാമായിരുന്നു. ഒരു നിമിഷം അതിൽ നിന്നും കണ്ണെടുത്ത് എന്തോ ആലോചിച്ചെന്ന വണ്ണം അവൾ തന്റെ ഹാന്റ് ബാഗിനുള്ളിൽ തപ്പി. കൈയ്യിൽ തടഞ്ഞ ടാബ്ലറ്റ്; സുരക്ഷിതമായി വച്ചിടത്ത് തന്നെയുണ്ടെന്ന് ഉറപ്പായപ്പോൾ അവളുടെ ചുണ്ടിൽ ഒരു ഗൂഡ മന്ദഹാസം.....!!!!
കഥ വന്ന വഴി:-
മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്ത അനുഭവവും,കണ്ട പരസ്യവും.
“എന്താ പ്രോബ്ലം .....?”
ചുവർ കോണിൽ ഉറപ്പിച്ച ദൃഷ്ടി പിൻ വലിച്ച് ദുഖം ഘനീഭവിച്ച മുഖം താഴ്ത്തി അയാൾ മുരടനക്കി.
“....ഞാനവിടെ എത്തിയപ്പോഴേക്കും അവർ എല്ലാം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.എന്റെ ഇഷ്ടം....അഭിപ്രായം....;നമ്മളൊരുമിച്ചുള്ള ഒരു ജീവിതം സ്വപ്നം കണ്ടിരുന്ന ഞാൻ....പക്ഷേ...പക്ഷെ എനിക്കവരെ അനുസരിച്ചെ മതിയാവൂ.. ഇവിടെ എന്ത് പറഞ്ഞ് നിന്നെ ആശ്വസിപ്പിക്കണമെന്ന്....
പറയൂ.......നമുക്കെല്ലാം മറക്കാം അല്ലെ...എല്ലാം അവസാനിപ്പിച്ച് നമുക്ക് പിരിയാം?
ഒരു തേങ്ങൽ പിന്നെ ഒരു പൊട്ടിത്തെറി ഇതെല്ലാം പ്രത്തീക്ഷിച്ച് നിന്ന അയാളെ അമ്പരപ്പിച്ചു കൊണ്ട് അവളുടെ പൊട്ടിച്ചിരി!
എത്രയോ രാപകലുകളിൽ അവളിൽ കാണാത്ത ഭിന്നഭാവം അയാളിൽ ഭീതിയുടെ.....
അയാൾ, തന്റെ പ്രചന്ന വേഷം നന്നായി അഭിനയിച്ച് തീർത്തത് മൻസ്സിലാക്കി, കപടനാട്യ ശാസ്ത്ര കലയിൽ ബിരുദമെടുത്ത അവൾ തെല്ലൊരു വിഷാദഭാവത്തോടെ പറഞ്ഞു തുടങ്ങി.
“അറിഞ്ഞിരുന്നു എല്ലാം...പര്യവസാനം ഇത്തരത്തിലായിരിക്കുമെന്നും ഊഹിച്ചു....
ജിവിതം അങ്ങനെയാ. നമ്മളൊന്ന് ആഗ്രഹിക്കും വിധി മറ്റൊന്ന് കല്പിക്കും. ഇഷ്ടത്തോടെ അല്ലെങ്കിലും നമ്മൾ കിട്ടിയത് സ്വീകരിച്ച് അതിൽ വേഷമിടും. ആര് കൂടുതൽ നന്നായഭിനയിക്കുന്നുവോ അയാൾ മുന്നേറും....
അവൾ അകലേക്ക് പായിച്ച കണ്ണുകൾ വലിച്ചെടുത്ത് ഒരു ദീർഘനിശ്വാസത്തോടെ അയാളെ നോക്കി.
എവിടെയോ, ഏതോ ഒരു പൈങ്കിളി കഥയിലെ പദപ്രയോഗ ശൈലി ഓർമിച്ചു കൊണ്ട് അവനവളെ തന്നെ സാകൂതം നോക്കിക്കൊണ്ടിരുന്നു.
പിന്നെയവൾ പ്രസന്നവതിയായി കൊഞ്ചി.
“എന്നാലും എന്റെ...വാ വിട്ടേക്ക്..നമുക്ക് പോവാം നേരം ഏറെയായി. ഇന്ന് നമുക്ക് നിന്റെ റൂമിൽ കൂടാം..ഓകേ? അവിടെ എത്തിയിട്ട് നമുക്ക് തീരുമാനിക്കാം പിരിയണൊ അതൊ ചുറ്റണൊ എന്നൊക്കെ”
കൂസലന്യേ പറഞ്ഞ്, കൊണിഞ്ഞ് കൊണ്ടവൾ അയാളുടെ കൈയ്യിൽ തൂങ്ങി.
അപ്പോഴും അയാളുടെ അൽഭുത ഭാവം മാറിയിരുന്നില്ല.
അവരെ അറിയാത്തവര്‍ക്കിടയിലൂടെ, അവർക്കറിയാവുന്ന പാതയിലൂടെ അവളേയും പിറകിലിരുത്തി അയാൾ ബൈക്കോടിച്ചു.
ഫാസ്റ്റ് ഫുഡ് കടക്കരികിൽ നിർത്തി പാർസൽ വാങ്ങിക്കാനായി അയാൾ കടക്ക് അകത്തേക്ക് നടന്നപ്പോൾ, ബൈക്കിനരികിൽ നിന്ന അവളുടെ കണ്ണുകൾ തൊട്ടടുത്ത ടിവി കടയിലെ വരിവരിയായി വച്ച പ്ലാസ്മ സ്ക്രീനിലെ മിന്നുന്ന ചിത്രങ്ങളിൽ ഉടക്കി.
“കൽ രാത് മേ ബഡീ ഗൽത്തി കിയാ...”
ചില്ലു കൂട്ടിനകത്ത് നിന്നും ടിവിയുടെ ശബ്ദം പുറത്തേക്ക് കേട്ടിരുന്നില്ലെങ്കിലും പരസ്യത്തിലെ സുന്ദരി ചുണ്ടനക്കുന്നതെന്തെന്ന് നേരത്തെ അവൾക്കറിയാമായിരുന്നു. ഒരു നിമിഷം അതിൽ നിന്നും കണ്ണെടുത്ത് എന്തോ ആലോചിച്ചെന്ന വണ്ണം അവൾ തന്റെ ഹാന്റ് ബാഗിനുള്ളിൽ തപ്പി. കൈയ്യിൽ തടഞ്ഞ ടാബ്ലറ്റ്; സുരക്ഷിതമായി വച്ചിടത്ത് തന്നെയുണ്ടെന്ന് ഉറപ്പായപ്പോൾ അവളുടെ ചുണ്ടിൽ ഒരു ഗൂഡ മന്ദഹാസം.....!!!!
കഥ വന്ന വഴി:-
മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്ത അനുഭവവും,കണ്ട പരസ്യവും.
പോസ്റ്റ് ചെയ്ത്
OAB/ഒഎബി
അടിച്ചു പരത്തിയത്
4:22:00 PM
29
ആൾ പറഞ്ഞത്
ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്
| എന്ന് പറഞ്ഞാൽ.. |
ലേബലുകള്:
കഥ
2009, ജൂലൈ 21, ചൊവ്വാഴ്ച
ഒരാനക്കാര്യം
സൂര്യൻ വളരെയധികം പടിഞ്ഞാറ് താഴ്ന്നിരുന്നു. സമയമായെന്ന് കാര്യസ്തൻ പറഞ്ഞപ്പോൾ എല്ലാവരും പണി മതിയാക്കി. അയാളുടെ കയ്യിൽ മാത്രമുള്ള വാച്ച് ഒരു മണിക്കൂർ പിന്നോട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. അത് വിളിച്ച് പറയാൻ ആർക്കെങ്കിലും തോന്നിയാൽ അവനപ്പോൾ മലയിറങ്ങാം!
കൂട്ട് പുരയിലെത്തി ചളുങ്ങിയതെങ്കിലും വലിയ അലുമിനിയ പാത്രം തന്നെ കിട്ടാനായി പണിക്കാർ തിരക്ക് കൂട്ടി. അത് അടുത്ത കാട്ട് ചോലയിൽ നിന്നും വെള്ളം കോരി തലയിലൊഴിക്കാനെന്ന് പേര്! എന്നാൽ ഉദ്ദേശം; കുളി കഴിഞ്ഞ് വന്നാലുടനെ വിളമ്പുന്ന ചോറിനും, ഉടപ്പറപ്പ് കറി(ചെറുള്ളി നാലഞ്ചെണ്ണം ചെറുതായി അരിഞ്ഞ് ഒരു സ്പൂൺ എണ്ണയും ചേർത്ത് ആറേഴ് പച്ചമുളകും മുറിച്ചിട്ട് , ചോറ് ഊറ്റിയതിന്റെ ബാക്കിയുള്ള വെള്ളം ഒഴിച്ച് ശ്ചീ...എന്ന ശബ്ദം നിന്നാലുടനെ ഉപ്പും ചേർത്താൽ ഉടപ്പിറപ്പ് കറി പാകമായെന്ന് മനസ്സിലാക്കാം)ക്കും അതേ പാത്രമാണ് കാണിച്ച് കൊടുക്കുക എന്നതാണ്.
ചോറ് വിളമ്പുമ്പോൾ ‘പോവും..പോവും‘ എന്ന് പറയും. അതിനുമുണ്ട് രണ്ടറ്ത്ഥം. ഒന്ന്:- അധികം വിളമ്പിയാൽ പാത്രത്തിന് പുറത്ത് പോവും. രണ്ട്:-എത്ര വിളമ്പിയാലും ഞാൻ തിന്നോളാം.
കാട്ടു മൃഗങ്ങളിൽ നിന്നും താൽക്കാലിക രക്ഷക്കായി മൂന്ന് ഭാഗം ചരിവും മുൻ ഭാഗം നിരപ്പുമായ സ്ഥലം തിരഞ്ഞെടുത്താണ് കൂട്ടു പുര നിർമ്മിച്ചിട്ടുള്ളത്. ശാപ്പാട് കഴിഞ്ഞ് മുൻഭാഗത്ത് ഉണക്ക മരം കൂട്ടിയിട്ട് തീയിട്ടു. ചിലർ അതിൽ നിന്നും തീ പകർന്ന് ഓരോ ബീഡി കൂടി കത്തിച്ച് വലിച്ച് റാഹത്തായ ശേഷം ചാക്ക് വിരിച്ച് ഉറങ്ങാൻ കിടന്നു. ചെറിയ ഒരു ചാറ്റൽ മഴ തണുപ്പിനെ ഒന്നും കൂടെ തണുപ്പിച്ചു. ചിലർ ഉടുമുണ്ട് അഴിച്ച് പുതച്ചപ്പോൾ മറ്റുള്ളവർ ചാക്കിനെ ആശ്രയിച്ചു.
“.......മക്കളൊക്കെ എന്തായിരിക്കാം കഴിച്ചിട്ടുണ്ടാവുക...മൂസാക്ക പലചരക്ക് സാധനങ്ങൾ കൊടുത്തിട്ടുണ്ടാവും. ഈ പണി കഴിഞ്ഞ് നാട്ടിലെത്തിയാൽ അയാളുടെ കടം വീട്ടണം. സ്കൂൾ തുറക്കുമ്പോഴേക്കും കുട്ടികൾക്ക് ഉടുപ്പും പുസ്ഥകങ്ങളും വാങ്ങണം. ---ക്ക് ഒരു ലുങ്കിയും ബ്ലൌസും വാങ്ങിക്കണം...........”പലരും ഇങ്ങനെയുള്ള ചിന്തകളുമായി കിടക്കവെ എന്റെ ചിന്ത മറ്റൊന്നായിരുന്നു.
കൂലി കിട്ടിയാൽ ഒരാഴ്ചത്തെ റേഷൻ വാങ്ങാൻ ഉമ്മാടെ കയ്യിൽ കാശ് കൊടുക്കണം. ബാക്കി പൈസയും കൊണ്ട് നെലമ്പൂര് പോയി രണ്ട് റിലീസ് പടം കാണണം. പിന്നെ ഇന്ത്യനോട്ടലിൽ കേറി മട്ടൺ ചാപ്സും പൊറാട്ടയും കഴിച്ച്........വായിൽ പൊടിഞ്ഞ് പുറത്തേക്കൊലിച്ച ഉമിനീർ തുടച്ച് ഞാൻ ശബ്ദമില്ലാതെ ചിരിച്ചു.
എപ്പഴോ അടക്കിപ്പിടിച്ച സംസാരം കേട്ടുണർന്ന് ശ്രദ്ധിച്ചു. ങേ.. ആന പുറത്ത് വന്ന് നില്പുണ്ട് പോലും! “ശരിയാ ചെവിയാട്ടുന്ന ഒച്ച കേൾക്കാം...അത് തന്നെ...ആന തന്നെ” എല്ലാവരും ഉറപ്പിച്ചു!
മഴയിൽ തീയണഞ്ഞതിനാലാവാം ഒറ്റക്കൊമ്പൻ വന്നത്. അന്ന് പകലിലും തൊട്ടടുത്ത കുന്നിൻ ചരുവിൽ ആനകൾ മേയുന്നത് കണ്ടിരുന്നു. മറ്റ് കൂപ്പിലുള്ള ഒന്ന് രണ്ടാളുകളെ പിച്ചിച്ചീന്തിയതായ വാർത്ത നാട്ടിൽ നിന്നും പോരുന്നതിന് മുമ്പേ കേട്ടിരുന്നു. അത് പോലെ ഞങ്ങളെയും..ഈ കൂട്ടുപുരയടക്കം എടുത്തെറിഞ്ഞ്.....
പേടിച്ച് വിറച്ച് ഓരോരുത്തരും ശ്വാസം വിടാതെ അവനവന്റെ ജാതിയിൽ പെട്ട പ്രാർത്തനകൾ മനസ്സിൽ ചൊല്ലി. നിമിഷങ്ങൾ കഴിഞ്ഞിട്ടും ചെവിയാട്ടൽ ശബ്ദം മാറ്റമില്ലാതെ തുടർന്നു.
ഏതായാലും മരണം മുന്നിൽ വന്ന് നിൽക്കുന്നു. എന്നാൽ പിന്നെ ചാകുന്നതിന് മുമ്പെ കൊല്ലുന്നവനെയൊന്ന് നേരിൽ കണ്ട് ഒരു സലാം പറയാം എന്ന് കരുതിയാണെന്ന് തോന്നുന്നു ആരോ അഞ്ചുകട്ട ടോർച്ചടുത്ത് പുറത്തേക്ക് അടിച്ചത്. കത്തുന്ന പ്രകാശത്തിൽ കണ്ട കാഴ്ച???
ആനയതാ കൂട്ട് പുരക്ക് മുമ്പിൽ! ഇനിയെന്ത് ചെയ്യും? കാറ്റ് കൂറ്റിൽ കൂടിയാലോചനകൾ നടക്കവേ കൂട്ടത്തിൽ നിന്നും ആലി ശബ്ദമുയർത്തി പറഞ്ഞു “നിങ്ങളാ ടോർച്ച് ഒന്നുംകൂടെ തെളിച്ചേ...”
“ഹേയ്..വേണ്ട വെളിച്ചം കണ്ടാൽ പിന്നെ അവൻ...” നിങ്ങളതിങ്ങ് താ..എന്നും പറഞ്ഞ് ആലി ടോർച്ച് പിടിച്ച് വാങ്ങി പുറത്തേക്ക് നീട്ടിയടിച്ചു.
‘ചെങ്ങായ്മാരെ അത് ഞമ്മളെ പാറയല്ലെ’ ശരിയാ. ഹാവൂ....പിടിച്ചു വച്ച ശ്വാസം ഓരോരുത്തരും പുറ്ത്തേക്ക് തള്ളി .
രണ്ട് ദിവസമേ ആയിട്ടുള്ളു ഈ സ്ഥലത്ത് പണി തുടങ്ങിയിട്ട്. ആനയെന്ന് കേട്ട ഭയത്തിനിടയിൽ മുന്നിലുള്ള പാറയെക്കുറിച്ച് ഓർക്കാൻ സമയമെവിടെ.
“അപ്പൊ പിന്നെ ആ ശബ്ദമൊ?” അത് കേട്ട്, വിട്ട ശ്വാസം തിരിച്ച് വലിക്കാൻ പോലും മറന്ന് എല്ലാരും ഒന്നിച്ച് ഞെട്ടി.
അല്പ സമയം കഴിഞ്ഞ് ഇരുമ്പൻ മൊയ്തീൻ ടോർച്ചുമെടുത്ത് പുറത്തിറങ്ങി. അത് കണ്ട് ശ്വാസം വലിക്കണൊ വിടണൊ എന്നറിയാതെ കൂട്ടർ ചെവി കൂർപ്പിച്ചു.
".............???"
“ഹാഹ ഹാ...പോയത്തക്കാർ.. തേക്കിന്റെല!”
“തേക്കിന്റെലയോ????”ഒറ്റ ശ്വാസം.
എന്നലതൊന്ന് കണ്ടിട്ട് തന്നെ കാര്യം. അഴിഞ്ഞ മുണ്ടെടുത്ത് പുരുഷാരം പുറത്തിറങ്ങി.
നാട്ടിൽ നിന്നും പോരുമ്പോൾ ഉണക്ക മീൻ പൊതിഞ്ഞ് കൊണ്ട് വന്ന തേക്കിൻ ഇലയിന്മേൽ, കൂട്ട് പുരപ്പുറത്തു നിന്നും വെള്ളത്തുള്ളികൾ ഉറ്റ് വീഴുമ്പോൾ എങ്ങിനെ ആന ചെവിയാട്ടുന്ന ശബ്ദമുണ്ടാകുന്നുവെന്ന തന്റെ കണ്ട് പിടുത്തം, ശാസ്ത്രമേള കൌണ്ടറിലെ സ്കൂൾ കുട്ടിയെ പോൽ ഇരുമ്പൻ ഞങ്ങൾക്ക് വിവരിച്ചു തന്നു.
പിന്നെ കൂട്ടർ ബഡായികളുടെ കെട്ടഴിക്കാൻ തുടങ്ങി.അതൊരു ലിങ്കായി തുടരവേ ..വീണ്ടും ഓരോരുത്തരായി പുതയിട്ടു.
“ബസിയേ..നീ ഒറങ്ങിയോ?”
വാതിലിനരികിൽ കിടന്നിരുന്ന ശിവന്റെ വിളി കേട്ട് നിദ്രാലസ്യത്തിൽ, ബ്ലാക്ക് ബൽറ്റ് മണി സിനിമയിലെ കുതിരപ്പുറത്ത് പോകുകയായിരുന്ന ഞാൻ ചാടിയിറങ്ങി.
“ഇല്ലാ...എന്തേ ശിവാ?’
“എനിക്ക് പേടിയാവുന്നു”
“ഞങ്ങളൊക്കെയില്ലേ.. പിന്നെയെന്തിനാ...?”
“അതല്ല..അഥവാ ആന വന്നാ...ന്നെല്ലേ ആദ്യം പിടിക്ക്യാ...അതോണ്ട്...”
“...........”
“അതോണ്ട്...ഞാൻ നിന്റെ അടുത്ത് വന്ന് കിടക്കാം”
ഉറക്കമുണർന്നവർ അത് കേട്ട് ചിരിച്ചു. ശിവൻ എന്റെ അടുത്ത് വന്ന് കിടന്ന ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു.“നമ്മക്ക് ഈ പണി വേണ്ട..നന്ന രാവിലെ മ്മക്ക് പോവാം”
“എന്തെ ശിവാ..ഇങ്ങനെ പേടിച്ചാലൊ?”
“അതേയ് ഞാൻ നാളെ പറയാം”
അവൻ കാറ്റ് കൊണ്ട് സംസാരിച്ചു.
രാവിലെ കാലി കട്ടൻ ചായ മധുരമിടാതെ തരുന്നതിനൊപ്പം കിട്ടുന്ന വെല്ലശർക്കര ഊമ്പി തിന്ന്, ശിവന്റെ നിർബന്ധത്തിന് വഴങ്ങി മലയിറങ്ങി.
വഴിക്ക് വച്ച് ഞാൻ ചോദിക്കാതെ തന്നെ അവൻ പറഞ്ഞ് തുടങ്ങി.
“അതേയ്....എനിക്കത്ര പേട്യൊന്നുല്ല്യാ ട്ടൊ”
“ങും..പിന്നെ എന്തേ ഇന്നലെ അന്തിക്ക്...?”
“അത് പിന്നെ...മ്മടെ ആ കാക്കയില്ലെ... ആ കാര്യേസൻ”
“....ങാ അയാള്?”
“അയാള്... ഞാൻ കെടന്നപ്പൊ തൊടങ്ങ്യേതാ ന്നെ തോണ്ടലും തലോടലും. ഞാൻ കൊറേ സഹിച്ചു. പിന്നെ രക്ഷ്യല്ലാന്ന് വന്നപ്പോ...അങ്ങനെ ഒരു നൊണ പറഞ്ഞേ...അല്ലാതെ...”
അത് കേട്ട് ഞാൻ ചിരിച്ചു. എന്റെ ചിരിയിൽ അവനും പങ്ക് ചേർന്നപ്പോൾ അതൊരു പൊട്ടിച്ചിരിയായി മാറി. അത് കേട്ട് മരക്കൊമ്പിലിരുന്ന മൊച്ചക്കുരങ്ങുകൾ കാര്യമറിയാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി.
ഒരു പെരുമഴക്കുള്ള ഒരുക്കത്തിൽ, ഇല മേലാപ്പിനിടയിൽ നിന്നും അങ്ങിങ്ങായി ചിതറിത്തെറിച്ച വെയിൽ പൊട്ടുകളും ഇല്ലാതായി. മഴ പെയ്താൽ പുഴയിൽ കുത്തിയൊലിച്ച് വരുന്ന വെള്ളം കുറയുന്നത് വരെ കാത്ത് നിൽക്കേണ്ടി വരും അക്കരെയെത്താന്‍.
നാലഞ്ച് മണിക്കൂർ നടന്ന് മലയിറങ്ങി നാട്ട് പാതയിലെത്തിയാൽ മൂത്തുമ്മാന്റെ വീടായി. അവർ കഞ്ഞികുടി തുടങ്ങും മുമ്പേ അവിടെ എത്തിപ്പെട്ടാലെ കാലി വയറിലേക്കെന്തെങ്കിലും ചെല്ലൂ. അവിടന്ന് നാട്ടിലെത്താൻ ബസ്സിനുള്ള പൈസ മൂത്തുമ്മ തരുമായിരിക്കും. എന്നിങ്ങനെ ചിന്തിച്ച്, ആവി പറക്കുന്ന ആന പിണ്ഡത്തെ വക വെക്കാതെ ഞങ്ങൾ നടത്തത്തിന് വേഗത കൂട്ടി.
കൂട്ട് പുരയിലെത്തി ചളുങ്ങിയതെങ്കിലും വലിയ അലുമിനിയ പാത്രം തന്നെ കിട്ടാനായി പണിക്കാർ തിരക്ക് കൂട്ടി. അത് അടുത്ത കാട്ട് ചോലയിൽ നിന്നും വെള്ളം കോരി തലയിലൊഴിക്കാനെന്ന് പേര്! എന്നാൽ ഉദ്ദേശം; കുളി കഴിഞ്ഞ് വന്നാലുടനെ വിളമ്പുന്ന ചോറിനും, ഉടപ്പറപ്പ് കറി(ചെറുള്ളി നാലഞ്ചെണ്ണം ചെറുതായി അരിഞ്ഞ് ഒരു സ്പൂൺ എണ്ണയും ചേർത്ത് ആറേഴ് പച്ചമുളകും മുറിച്ചിട്ട് , ചോറ് ഊറ്റിയതിന്റെ ബാക്കിയുള്ള വെള്ളം ഒഴിച്ച് ശ്ചീ...എന്ന ശബ്ദം നിന്നാലുടനെ ഉപ്പും ചേർത്താൽ ഉടപ്പിറപ്പ് കറി പാകമായെന്ന് മനസ്സിലാക്കാം)ക്കും അതേ പാത്രമാണ് കാണിച്ച് കൊടുക്കുക എന്നതാണ്.
ചോറ് വിളമ്പുമ്പോൾ ‘പോവും..പോവും‘ എന്ന് പറയും. അതിനുമുണ്ട് രണ്ടറ്ത്ഥം. ഒന്ന്:- അധികം വിളമ്പിയാൽ പാത്രത്തിന് പുറത്ത് പോവും. രണ്ട്:-എത്ര വിളമ്പിയാലും ഞാൻ തിന്നോളാം.
കാട്ടു മൃഗങ്ങളിൽ നിന്നും താൽക്കാലിക രക്ഷക്കായി മൂന്ന് ഭാഗം ചരിവും മുൻ ഭാഗം നിരപ്പുമായ സ്ഥലം തിരഞ്ഞെടുത്താണ് കൂട്ടു പുര നിർമ്മിച്ചിട്ടുള്ളത്. ശാപ്പാട് കഴിഞ്ഞ് മുൻഭാഗത്ത് ഉണക്ക മരം കൂട്ടിയിട്ട് തീയിട്ടു. ചിലർ അതിൽ നിന്നും തീ പകർന്ന് ഓരോ ബീഡി കൂടി കത്തിച്ച് വലിച്ച് റാഹത്തായ ശേഷം ചാക്ക് വിരിച്ച് ഉറങ്ങാൻ കിടന്നു. ചെറിയ ഒരു ചാറ്റൽ മഴ തണുപ്പിനെ ഒന്നും കൂടെ തണുപ്പിച്ചു. ചിലർ ഉടുമുണ്ട് അഴിച്ച് പുതച്ചപ്പോൾ മറ്റുള്ളവർ ചാക്കിനെ ആശ്രയിച്ചു.
“.......മക്കളൊക്കെ എന്തായിരിക്കാം കഴിച്ചിട്ടുണ്ടാവുക...മൂസാക്ക പലചരക്ക് സാധനങ്ങൾ കൊടുത്തിട്ടുണ്ടാവും. ഈ പണി കഴിഞ്ഞ് നാട്ടിലെത്തിയാൽ അയാളുടെ കടം വീട്ടണം. സ്കൂൾ തുറക്കുമ്പോഴേക്കും കുട്ടികൾക്ക് ഉടുപ്പും പുസ്ഥകങ്ങളും വാങ്ങണം. ---ക്ക് ഒരു ലുങ്കിയും ബ്ലൌസും വാങ്ങിക്കണം...........”പലരും ഇങ്ങനെയുള്ള ചിന്തകളുമായി കിടക്കവെ എന്റെ ചിന്ത മറ്റൊന്നായിരുന്നു.
കൂലി കിട്ടിയാൽ ഒരാഴ്ചത്തെ റേഷൻ വാങ്ങാൻ ഉമ്മാടെ കയ്യിൽ കാശ് കൊടുക്കണം. ബാക്കി പൈസയും കൊണ്ട് നെലമ്പൂര് പോയി രണ്ട് റിലീസ് പടം കാണണം. പിന്നെ ഇന്ത്യനോട്ടലിൽ കേറി മട്ടൺ ചാപ്സും പൊറാട്ടയും കഴിച്ച്........വായിൽ പൊടിഞ്ഞ് പുറത്തേക്കൊലിച്ച ഉമിനീർ തുടച്ച് ഞാൻ ശബ്ദമില്ലാതെ ചിരിച്ചു.
എപ്പഴോ അടക്കിപ്പിടിച്ച സംസാരം കേട്ടുണർന്ന് ശ്രദ്ധിച്ചു. ങേ.. ആന പുറത്ത് വന്ന് നില്പുണ്ട് പോലും! “ശരിയാ ചെവിയാട്ടുന്ന ഒച്ച കേൾക്കാം...അത് തന്നെ...ആന തന്നെ” എല്ലാവരും ഉറപ്പിച്ചു!
മഴയിൽ തീയണഞ്ഞതിനാലാവാം ഒറ്റക്കൊമ്പൻ വന്നത്. അന്ന് പകലിലും തൊട്ടടുത്ത കുന്നിൻ ചരുവിൽ ആനകൾ മേയുന്നത് കണ്ടിരുന്നു. മറ്റ് കൂപ്പിലുള്ള ഒന്ന് രണ്ടാളുകളെ പിച്ചിച്ചീന്തിയതായ വാർത്ത നാട്ടിൽ നിന്നും പോരുന്നതിന് മുമ്പേ കേട്ടിരുന്നു. അത് പോലെ ഞങ്ങളെയും..ഈ കൂട്ടുപുരയടക്കം എടുത്തെറിഞ്ഞ്.....
പേടിച്ച് വിറച്ച് ഓരോരുത്തരും ശ്വാസം വിടാതെ അവനവന്റെ ജാതിയിൽ പെട്ട പ്രാർത്തനകൾ മനസ്സിൽ ചൊല്ലി. നിമിഷങ്ങൾ കഴിഞ്ഞിട്ടും ചെവിയാട്ടൽ ശബ്ദം മാറ്റമില്ലാതെ തുടർന്നു.
ഏതായാലും മരണം മുന്നിൽ വന്ന് നിൽക്കുന്നു. എന്നാൽ പിന്നെ ചാകുന്നതിന് മുമ്പെ കൊല്ലുന്നവനെയൊന്ന് നേരിൽ കണ്ട് ഒരു സലാം പറയാം എന്ന് കരുതിയാണെന്ന് തോന്നുന്നു ആരോ അഞ്ചുകട്ട ടോർച്ചടുത്ത് പുറത്തേക്ക് അടിച്ചത്. കത്തുന്ന പ്രകാശത്തിൽ കണ്ട കാഴ്ച???
ആനയതാ കൂട്ട് പുരക്ക് മുമ്പിൽ! ഇനിയെന്ത് ചെയ്യും? കാറ്റ് കൂറ്റിൽ കൂടിയാലോചനകൾ നടക്കവേ കൂട്ടത്തിൽ നിന്നും ആലി ശബ്ദമുയർത്തി പറഞ്ഞു “നിങ്ങളാ ടോർച്ച് ഒന്നുംകൂടെ തെളിച്ചേ...”
“ഹേയ്..വേണ്ട വെളിച്ചം കണ്ടാൽ പിന്നെ അവൻ...” നിങ്ങളതിങ്ങ് താ..എന്നും പറഞ്ഞ് ആലി ടോർച്ച് പിടിച്ച് വാങ്ങി പുറത്തേക്ക് നീട്ടിയടിച്ചു.
‘ചെങ്ങായ്മാരെ അത് ഞമ്മളെ പാറയല്ലെ’ ശരിയാ. ഹാവൂ....പിടിച്ചു വച്ച ശ്വാസം ഓരോരുത്തരും പുറ്ത്തേക്ക് തള്ളി .
രണ്ട് ദിവസമേ ആയിട്ടുള്ളു ഈ സ്ഥലത്ത് പണി തുടങ്ങിയിട്ട്. ആനയെന്ന് കേട്ട ഭയത്തിനിടയിൽ മുന്നിലുള്ള പാറയെക്കുറിച്ച് ഓർക്കാൻ സമയമെവിടെ.
“അപ്പൊ പിന്നെ ആ ശബ്ദമൊ?” അത് കേട്ട്, വിട്ട ശ്വാസം തിരിച്ച് വലിക്കാൻ പോലും മറന്ന് എല്ലാരും ഒന്നിച്ച് ഞെട്ടി.
അല്പ സമയം കഴിഞ്ഞ് ഇരുമ്പൻ മൊയ്തീൻ ടോർച്ചുമെടുത്ത് പുറത്തിറങ്ങി. അത് കണ്ട് ശ്വാസം വലിക്കണൊ വിടണൊ എന്നറിയാതെ കൂട്ടർ ചെവി കൂർപ്പിച്ചു.
".............???"
“ഹാഹ ഹാ...പോയത്തക്കാർ.. തേക്കിന്റെല!”
“തേക്കിന്റെലയോ????”ഒറ്റ ശ്വാസം.
എന്നലതൊന്ന് കണ്ടിട്ട് തന്നെ കാര്യം. അഴിഞ്ഞ മുണ്ടെടുത്ത് പുരുഷാരം പുറത്തിറങ്ങി.
നാട്ടിൽ നിന്നും പോരുമ്പോൾ ഉണക്ക മീൻ പൊതിഞ്ഞ് കൊണ്ട് വന്ന തേക്കിൻ ഇലയിന്മേൽ, കൂട്ട് പുരപ്പുറത്തു നിന്നും വെള്ളത്തുള്ളികൾ ഉറ്റ് വീഴുമ്പോൾ എങ്ങിനെ ആന ചെവിയാട്ടുന്ന ശബ്ദമുണ്ടാകുന്നുവെന്ന തന്റെ കണ്ട് പിടുത്തം, ശാസ്ത്രമേള കൌണ്ടറിലെ സ്കൂൾ കുട്ടിയെ പോൽ ഇരുമ്പൻ ഞങ്ങൾക്ക് വിവരിച്ചു തന്നു.
പിന്നെ കൂട്ടർ ബഡായികളുടെ കെട്ടഴിക്കാൻ തുടങ്ങി.അതൊരു ലിങ്കായി തുടരവേ ..വീണ്ടും ഓരോരുത്തരായി പുതയിട്ടു.
“ബസിയേ..നീ ഒറങ്ങിയോ?”
വാതിലിനരികിൽ കിടന്നിരുന്ന ശിവന്റെ വിളി കേട്ട് നിദ്രാലസ്യത്തിൽ, ബ്ലാക്ക് ബൽറ്റ് മണി സിനിമയിലെ കുതിരപ്പുറത്ത് പോകുകയായിരുന്ന ഞാൻ ചാടിയിറങ്ങി.
“ഇല്ലാ...എന്തേ ശിവാ?’
“എനിക്ക് പേടിയാവുന്നു”
“ഞങ്ങളൊക്കെയില്ലേ.. പിന്നെയെന്തിനാ...?”
“അതല്ല..അഥവാ ആന വന്നാ...ന്നെല്ലേ ആദ്യം പിടിക്ക്യാ...അതോണ്ട്...”
“...........”
“അതോണ്ട്...ഞാൻ നിന്റെ അടുത്ത് വന്ന് കിടക്കാം”
ഉറക്കമുണർന്നവർ അത് കേട്ട് ചിരിച്ചു. ശിവൻ എന്റെ അടുത്ത് വന്ന് കിടന്ന ശേഷം ശബ്ദം താഴ്ത്തി പറഞ്ഞു.“നമ്മക്ക് ഈ പണി വേണ്ട..നന്ന രാവിലെ മ്മക്ക് പോവാം”
“എന്തെ ശിവാ..ഇങ്ങനെ പേടിച്ചാലൊ?”
“അതേയ് ഞാൻ നാളെ പറയാം”
അവൻ കാറ്റ് കൊണ്ട് സംസാരിച്ചു.
രാവിലെ കാലി കട്ടൻ ചായ മധുരമിടാതെ തരുന്നതിനൊപ്പം കിട്ടുന്ന വെല്ലശർക്കര ഊമ്പി തിന്ന്, ശിവന്റെ നിർബന്ധത്തിന് വഴങ്ങി മലയിറങ്ങി.
വഴിക്ക് വച്ച് ഞാൻ ചോദിക്കാതെ തന്നെ അവൻ പറഞ്ഞ് തുടങ്ങി.
“അതേയ്....എനിക്കത്ര പേട്യൊന്നുല്ല്യാ ട്ടൊ”
“ങും..പിന്നെ എന്തേ ഇന്നലെ അന്തിക്ക്...?”
“അത് പിന്നെ...മ്മടെ ആ കാക്കയില്ലെ... ആ കാര്യേസൻ”
“....ങാ അയാള്?”
“അയാള്... ഞാൻ കെടന്നപ്പൊ തൊടങ്ങ്യേതാ ന്നെ തോണ്ടലും തലോടലും. ഞാൻ കൊറേ സഹിച്ചു. പിന്നെ രക്ഷ്യല്ലാന്ന് വന്നപ്പോ...അങ്ങനെ ഒരു നൊണ പറഞ്ഞേ...അല്ലാതെ...”
അത് കേട്ട് ഞാൻ ചിരിച്ചു. എന്റെ ചിരിയിൽ അവനും പങ്ക് ചേർന്നപ്പോൾ അതൊരു പൊട്ടിച്ചിരിയായി മാറി. അത് കേട്ട് മരക്കൊമ്പിലിരുന്ന മൊച്ചക്കുരങ്ങുകൾ കാര്യമറിയാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കി.
ഒരു പെരുമഴക്കുള്ള ഒരുക്കത്തിൽ, ഇല മേലാപ്പിനിടയിൽ നിന്നും അങ്ങിങ്ങായി ചിതറിത്തെറിച്ച വെയിൽ പൊട്ടുകളും ഇല്ലാതായി. മഴ പെയ്താൽ പുഴയിൽ കുത്തിയൊലിച്ച് വരുന്ന വെള്ളം കുറയുന്നത് വരെ കാത്ത് നിൽക്കേണ്ടി വരും അക്കരെയെത്താന്‍.
നാലഞ്ച് മണിക്കൂർ നടന്ന് മലയിറങ്ങി നാട്ട് പാതയിലെത്തിയാൽ മൂത്തുമ്മാന്റെ വീടായി. അവർ കഞ്ഞികുടി തുടങ്ങും മുമ്പേ അവിടെ എത്തിപ്പെട്ടാലെ കാലി വയറിലേക്കെന്തെങ്കിലും ചെല്ലൂ. അവിടന്ന് നാട്ടിലെത്താൻ ബസ്സിനുള്ള പൈസ മൂത്തുമ്മ തരുമായിരിക്കും. എന്നിങ്ങനെ ചിന്തിച്ച്, ആവി പറക്കുന്ന ആന പിണ്ഡത്തെ വക വെക്കാതെ ഞങ്ങൾ നടത്തത്തിന് വേഗത കൂട്ടി.
പോസ്റ്റ് ചെയ്ത്
OAB/ഒഎബി
അടിച്ചു പരത്തിയത്
7:30:00 AM
24
ആൾ പറഞ്ഞത്
ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്
| എന്ന് പറഞ്ഞാൽ.. |
ലേബലുകള്:
അനുഭവം. കഥ.
2009, ജൂലൈ 13, തിങ്കളാഴ്ച
പവര്‍ കട്ട്
ഗ്രാമത്തില്‍, ബെല്‍ ബോട്ടം പാന്റ്സും ഷര്‍ട്ടും ധരിച്ച് ആദ്യമായി നടന്ന പെണ്ണ്, സുന്ദരനായ മാനു കെട്ടിക്കൊണ്ടു വന്ന സുമുഖിയായ മാളുവായിരുന്നു പോൽ!
വൈകുന്നേരങ്ങളില്‍ ഗ്രാമത്തിലെ ചെറു അങ്ങാടിയിൽ കൂടിയുള്ള യുവ മിഥുനങ്ങളുടെ ഉലാത്തൽ കണ്ടന്തം വിട്ട ചിലരുടെ വാർത്ത കേട്ട്, ആ കാഴ്ച കാണാത്തവർ കുഞ്ഞാപ്പായുടെ മോരും വെള്ള പാരലരിനരികില്‍ ഒത്ത് കൂടിയത്, അവളെ കണ്ടെങ്ങാനും അന്തം വിട്ടാൽ പെട്ടെന്ന് സോഡ കിട്ടുമല്ലൊ എന്ന വിചാരത്തോടെയായിരുന്നു പോൽ!
സായംകാലം മരക്കാരുടെ മക്കാനി ബഞ്ചിൽ വെടി പറയുന്ന കാക്കമാരുടെ എണ്ണം കൂടിയത്, -മുപ്പത്തിരണ്ട്,ഇരുപത്തെട്ട്, മുപ്പത്തിനാല്- അളവിലുള്ള അവളുടെ ആനമലൈസ് ബോഡിയോടെയുള്ള നട(ത്തം) കണ്ട് മൂക്കത്ത് വിരൽ വക്കാനായി മാത്രമായിരുന്നു പോൽ!
ആ ഏന്ത്യാനി ടൌണിലെ പെൺമുടിവെട്ടുകടയിൽ പോയി മുടി മുടിക്കാറും വടിക്കാറുമുണ്ടെന്ന് തെളിവു നിരത്തി കൊച്ചന്നാമ വെളിപ്പെടുത്തി പോൽ!
പണ്ടാരമടങ്ങാൻ ഞമ്മളെ കെട്ട്യോന്റെ കണ്ണ് നരകക്കുണ്ടിലേക്ക് പോകോലൊ ന്റെ ബദ് രീങ്ങളെയെന്ന് ചേമ്പിലേക്ക് നോക്കുമ്പോൾ ചേന കാണാൻ തക്ക കണ്ണുള്ള, ആലിക്കോയാന്റെ പുന്നാര ബീഡര് മുത്തീബി ഗദ്ഗദം കൊണ്ടു പോൽ!
ചിൽമീല് ചീമേനേം ചിൽക് ച്മിതേനേം മ്പൾ ഈ കോലത്തിൽ കണ്ടിട്ടുണ്ടെന്ന് ചക്കിക്കുട്ടി വെറ്റിലടക്ക വായിലിട്ട ശേഷം പ്രവചിച്ചു പോൽ!
ഈപ്രവചനങ്ങൾ ഒരു വശത്ത് നടക്കെ തന്നെ അന്നാട്ടിലെ പെണ്ണുകെട്ടാ ചെക്കന്മാരൊക്കെയും തനിക്കും അമ്മാതിരിയൊരു ചുന്തരിയെ കിട്ടാനായി അവരവരുടെ ജാതിയിൽ പെട്ട പള്ളിയമ്പലശൈഖുചാത്തന്മാർക്കൊക്കെയും നേർച്ച നേർന്ന്, കെട്ടിക്കൊണ്ട് വന്നതെങ്കിലും ആരെയും നിരാശരാക്കാത്ത; തങ്ങളുടെ ഖണ്ഡസാരി മാളു(അങ്ങനെയും ഒരു പേരുണ്ട് )വിന്റെ ഒരു കടാക്ഷം കിട്ടാൻ ആ വീടിന് ചുറ്റും ഇടമ്പിരി വലമ്പിരി പിരിയില്ലാതെയും നടന്നിരുന്നു പോൽ!
അന്നാട്ടിലെ പയ്യന്മാർ അതു വരെയും നെട്ടോട്ടമോടി ബുദ്ധിമുട്ടായി,മുട്ടായിയുണ്ടാക്കിയിരുന്ന പെൺകുട്ട്യാളൊക്കെയും തങ്ങൾ സെക്കന്റ്സിലേക്ക് തള്ളപ്പെട്ടതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യാനായി ഒരു റെയിൽ പാത ആ വഴിക്ക് ഉടൻ വരുന്നെന്നും പറഞ്ഞ് കാത്തിരിക്കവെയാണ് ഈ കഥ വേറെ ഒരു പാതയിൽ കൂടി സഞ്ചരി(പ്പി)ക്കുന്നത്.
“”“”“”“”“??????”“”“”“”“”
ഡിഡി ഭൂതലചാനലിൽ മലയാള പരിപാടികൾ കഴിഞ്ഞ് ഉപഗ്രഹത്തിലേക്ക് മാറിയപ്പോൾ ടിവി ഓഫ് ചെയ്ത് തന്റെ ഇഷ്ടവാരികയെടുത്ത് മാളു സിറ്റൌട്ടിലേക്ക് നടന്നു. അടുത്തിടെ താമസം മാറിയ പുതിയ വീടിന്റെ ഉമ്മറത്തെ ചാരു ചൂരൽ കസേരയിൽ ഗമയിലിരുന്നുള്ള ആ വായനക്കിടയിലും അയൽ പക്ക കണ്ട്രികളുടെ അസൂയ നിറഞ്ഞ നോട്ടവും, കുശുമ്പ് അടങ്ങിയ അടക്കം പറച്ചിലും അവൾ ആഗ്രഹിച്ചിരുന്നു.
അകലെ പള്ളിയിൽ നിന്നും മഗ് രിബ് ബാങ്ക് വിളിച്ചത് അവൾ കേട്ടിരുന്നൊ എന്തൊ.
കറന്റ് പോയപ്പോഴാണ് അവൾ ശ്രദ്ധിച്ചത്, അയലോക്കത്തെ മണ്ണെണ്ണ വിളക്കിൻ പ്രകാശവും കുട്ടികളുടെ അന്തിക്കലോത്തും പുസ്തക പഠനവും കൂടിയ താളലയവിന്യായങ്ങളങ്ങനെങ്ങനെ പലയതുകൾ. വെറുതെയെങ്കിലും അതുമാസ്വദിച്ച് ഇരുട്ടിൽ കണ്ണുമടച്ച് ഓരോന്നുമോർത്ത് കസേരയില്‍ ഞാന്നു കിടന്നു.
----ഇത്ര നേരമായിട്ടും കാണാനില്ല....! ഈ വീട്ടിലേക്ക് മാറിയതിൽ പിന്നെ പുറം ലോകവുമായുള്ള ബന്ധം മുറിഞ്ഞ മട്ടാണ്. ഇതിലും നല്ലത് ആ തറവാടും അവിടത്തെ പഴഞ്ചൻ സംസ്കാരവുമായിരുന്നു. എത്ര ദിവസമായി ഒരു സിനിമ കണ്ടിട്ട്. ഇങ്ങ് വരട്ടെ ഇന്ന് രണ്ട് വറ്ത്തമാനം പറഞ്ഞിട്ട് തന്നെ കാര്യം....ങാഹാ അങ്ങനെ വിട്ടാൽ പറ്റൂലല്ലൊ...
പാത്രങ്ങൾ തട്ടി മറിയുന്ന ശബ്ദം. അവൾ ഇരുട്ടിൽ തപ്പി ടോർച്ചെടുത്ത് അടുക്കളയിലേക്ക് നടന്നു. ജനൽ വഴി പൂച്ച പുറത്തേക്ക് ചാടുന്നത് ടോർച്ച് വെളിച്ചത്തിൽ കണ്ടപ്പോൽ ശരീരത്തിനെ ബാധിച്ച ചെറുഭയം ഇല്ലാതായി. ചോറും കൂട്ടാനുമെല്ലാം ഉണ്ടാക്കി വച്ച് നേരത്തെ സ്ഥലം വിട്ട വേലക്കാരിയെ പ്രാകിക്കൊണ്ടവൾ ജനൽ കൊളുത്തിട്ട ശേഷം ഒരു വിളക്ക് കത്തിച്ച് ബെഡ് റൂമിലേക്ക് നടന്നു.
വിളക്ക് കട്ടിൽ പടിയിൽ വച്ച് അവൾ കട്ടിലിലേക്ക് ചരിഞ്ഞു. നിശ്ചലമായി തൂങ്ങി നിൽക്കുന്ന ഫാനിനെ ഒരു നിമിഷം നോക്കി കയ്യിൽ തടഞ്ഞ വാരികയെടുത്ത് വീശി.
പുറത്തേക്കുള്ള വാതിൽ ശാക്ഷയിടുന്ന ശബ്ദം കേട്ട് അവൾ ചെവി കൂർപ്പിച്ചു.
“എന്താ മാളോ കരന്റ് പോയ സമയത്തെങ്കിലും ഈ വാതിലൊന്നടച്ചൂടെ നിനക്ക്” എന്നും പറഞ്ഞ് മാനു കടന്ന് വന്നു. അവളതിന് ഒന്നും പറഞ്ഞില്ല. ഷർട്ടിന്റെ ബട്ടണഴിച്ച് കൊണ്ട് മാനു തുടർന്നു. “ഇന്ന് കുറേ അലയേണ്ടി വന്നു. ആ നെല്ല് വിറ്റ കാശ് ഇങ്ങോട്ട് കിട്ടിപ്പോരാൻ...ഞാനൊന്ന് കുളിക്കട്ടെ. നീയൊന്ന് എണിറ്റ് ഒരു ഗ്ലാസ് വെള്ളമിങ്ങെടുത്തെ. എന്തൊരു കിടത്തമാ മാളൊ ഈ ഇശാ മഗ് രിബിന്റെ ഇടയിൽ...?”
അതിന് മറുപടിയായി, ‘ഈ വീട്ടിൽ ഞാനൊറ്റയൊരുത്തി ഒറ്റക്കാണെന്നുള്ള വിചാരമില്ലാതെ അതിലേം ഇതിലേം തെണ്ടി നടന്ന് കേറി വന്നിരിക്കുന്നു. എപ്പൊ വന്നാലും എന്റെ കുറ്റമേ കാണൂ...പോരെങ്കി ഒരോ ഉപദേശപുന്നാരവും...’ഇങ്ങനെ പറയാൻ വന്നത് മനസ്സിലൊതുക്കി അവളവനെ രൂക്ഷമായൊന്ന് നോക്കി. ശേഷം ടോർച്ചെടുത്ത് അവനു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു “ദാ ആ ഫ്രിഡ്ജിലിരിപ്പുണ്ട് വെള്ളം എടുത്ത് കുടിച്ചൊ”
അവളുടെ ശബ്ദമാറ്റത്തിന്റെ കാരണം മാനു അപ്പോഴാണ് ചിന്തിച്ചത്. താൻ നല്ലതെന്ന് കരുതുന്നതൊക്കെയും ഇവൾക്ക് വഴിക്കിടുവാൻ കാരണമാവുന്നല്ലൊ..എന്ന് വിഷമത്തോടെയും എന്നാൽ കുറച്ച് നീരസത്തോടെയും മനസ്സിൽ പറഞ്ഞ്, അവളെ കുറച്ച് നേരം നോക്കി നിന്ന് മാനു ടോർച്ച് വാങ്ങി നടന്നു.
--------------
മാളുവിന്റെ അലറിവിളി കേട്ട് മാനു ഒരു നിമിഷം ഞെട്ടി. ബാത്ത് റൂമിൽ നിന്നും അയാൾ ഇരുട്ടിലൂടെ പാഞ്ഞു. ബെഡ് റൂമിൽ കണ്ട കാഴ്ച അയാളെ സ്തംഭനാക്കി. ബെഡ്ഡും തലയണയും കത്തുന്നു. സാരീക്ക് തീ പിടിച്ച മാളു ഓടിച്ചാടുന്നു. സ്ഥലകാല ബോധം വന്ന മാനു തന്റെ നനഞ്ഞ ബാത്ത് ടവ്വലഴിച്ച് തീയെ തല്ലിക്കെടുത്തി.
രണ്ടാളുടെയും നിലവിളി കേട്ട് അയൽ വാസികൾ ഓടി കൂടി. കരഞ്ഞ് കൊണ്ടിരിക്കുന്ന മാളുവിന്റെ രൂപം അവരുടെ കയ്യിലുള്ള ചിമ്മിനി വിളക്കിൻ വെളിച്ചത്തിൽ കണ്ട് മാനു,
ചതിച്ചൊ ന്റെ പടച്ചോനെ...എന്ന് പറഞ്ഞ് കൊണ്ട് ഓടിയടുത്തു.
-ഒരു ചെറുമയക്കത്തിൽ തട്ടി മറിഞ്ഞ വിളക്കിൽ നിന്നുമുള്ള തീ അവളുടെ ബോബ് ചെയ്തിട്ട തലമുടിയെ ഒന്ന് നക്കിയ ശേഷം മറ്റുള്ളിടത്തേക്കും വ്യാപിക്കയായിരുന്നു-
അമ്പാസിഡ്ഡർ കാർ അവളെയും കൊണ്ട് പാഞ്ഞപ്പോഴും ഇറച്ചി കരിഞ്ഞ മണം ആ വീട്ടിൽ തങ്ങി നില്പുണ്ടായിരുന്നു.
-------------
ദൂരെയെങ്ങോ ഉള്ള ആശുപത്രിയിൽ നിന്നും ആറേഴു മാസത്തെ ചികിത്സ കഴിഞ്ഞെത്തിയ മാളുവിന്റെ പിന്നീടുള്ള നടത്തം നേർ വിപരീതമായതിൽ ജനം വീണ്ടും കമന്റുകളിറക്കി.
ആ കുട്ടി പടച്ചോനെ പേടിള്ള കൂട്ടത്തിലായി...എന്നവർ അവസാനം വിധിയെഴുതി.
എങ്കിലും, മുമ്പ് അവളുടെ ഉയർച്ചയും താഴ്ച്ചയും(ശരീരത്തിന്റെ) കണ്ട് ശീലിച്ച ജനം അവളെ ഒന്നും കൂടെ കാണാൻ ആഗ്രഹിക്കുന്നു. അത് ഉടനെ നടക്കുമെന്നും അവർക്കറിയാം. കാരണം, മാനു വേറെ ഒരു പെണ്ണ് കെട്ടി അവരുടെ എസ്റ്റേറ്റിലുള്ള പുരയിലേക്ക് കൊണ്ട് വരും. അന്ന് മാളു പൊന്മുട്ടയിടുന്ന താറാവ് സിനിമയുടെ അവസാനത്തിൽ ഹാജ്യാരെ ബീവി പുറത്തിറങ്ങിയ പോൽ ഉടുമുണ്ടിൽ പുറത്തിറങ്ങി വരും. അതും മാനുവെന്ന പാമ്പിന്റെ തല മുറിക്കാനായുള്ള ഒരു കീരിയായി തന്നെ.....!!!
അന്ന്; അന്ന് ഒട്ടു പാൽ കൊണ്ട് റബ്ബർ ഷീറ്റടിച്ചത് പോലുള്ള മാളുവിന്റ് സ്കിനും, പവര്‍ കട്ടായ മുഖവും കണ്ട് ജനം വാ പൊളിച്ച് നിൽക്കുമായിരിക്കും അല്ലെ?
ഹൊ, ഒന്ന് പറയാൻ വിട്ട് പോയി; അന്നാട്ടിൽ ആദ്യമായി ബുർക്ക ധരിച്ച് മുഖം മറച്ച് നടന്നതും മാളുവായിരുന്നു പോൽ!!!
പാന്റ്സില്‍ നിന്നും പര്‍ദ്ദയിലേക്കുള്ള ധൂരം,,,,,
വൈകുന്നേരങ്ങളില്‍ ഗ്രാമത്തിലെ ചെറു അങ്ങാടിയിൽ കൂടിയുള്ള യുവ മിഥുനങ്ങളുടെ ഉലാത്തൽ കണ്ടന്തം വിട്ട ചിലരുടെ വാർത്ത കേട്ട്, ആ കാഴ്ച കാണാത്തവർ കുഞ്ഞാപ്പായുടെ മോരും വെള്ള പാരലരിനരികില്‍ ഒത്ത് കൂടിയത്, അവളെ കണ്ടെങ്ങാനും അന്തം വിട്ടാൽ പെട്ടെന്ന് സോഡ കിട്ടുമല്ലൊ എന്ന വിചാരത്തോടെയായിരുന്നു പോൽ!
സായംകാലം മരക്കാരുടെ മക്കാനി ബഞ്ചിൽ വെടി പറയുന്ന കാക്കമാരുടെ എണ്ണം കൂടിയത്, -മുപ്പത്തിരണ്ട്,ഇരുപത്തെട്ട്, മുപ്പത്തിനാല്- അളവിലുള്ള അവളുടെ ആനമലൈസ് ബോഡിയോടെയുള്ള നട(ത്തം) കണ്ട് മൂക്കത്ത് വിരൽ വക്കാനായി മാത്രമായിരുന്നു പോൽ!
ആ ഏന്ത്യാനി ടൌണിലെ പെൺമുടിവെട്ടുകടയിൽ പോയി മുടി മുടിക്കാറും വടിക്കാറുമുണ്ടെന്ന് തെളിവു നിരത്തി കൊച്ചന്നാമ വെളിപ്പെടുത്തി പോൽ!
പണ്ടാരമടങ്ങാൻ ഞമ്മളെ കെട്ട്യോന്റെ കണ്ണ് നരകക്കുണ്ടിലേക്ക് പോകോലൊ ന്റെ ബദ് രീങ്ങളെയെന്ന് ചേമ്പിലേക്ക് നോക്കുമ്പോൾ ചേന കാണാൻ തക്ക കണ്ണുള്ള, ആലിക്കോയാന്റെ പുന്നാര ബീഡര് മുത്തീബി ഗദ്ഗദം കൊണ്ടു പോൽ!
ചിൽമീല് ചീമേനേം ചിൽക് ച്മിതേനേം മ്പൾ ഈ കോലത്തിൽ കണ്ടിട്ടുണ്ടെന്ന് ചക്കിക്കുട്ടി വെറ്റിലടക്ക വായിലിട്ട ശേഷം പ്രവചിച്ചു പോൽ!
ഈപ്രവചനങ്ങൾ ഒരു വശത്ത് നടക്കെ തന്നെ അന്നാട്ടിലെ പെണ്ണുകെട്ടാ ചെക്കന്മാരൊക്കെയും തനിക്കും അമ്മാതിരിയൊരു ചുന്തരിയെ കിട്ടാനായി അവരവരുടെ ജാതിയിൽ പെട്ട പള്ളിയമ്പലശൈഖുചാത്തന്മാർക്കൊക്കെയും നേർച്ച നേർന്ന്, കെട്ടിക്കൊണ്ട് വന്നതെങ്കിലും ആരെയും നിരാശരാക്കാത്ത; തങ്ങളുടെ ഖണ്ഡസാരി മാളു(അങ്ങനെയും ഒരു പേരുണ്ട് )വിന്റെ ഒരു കടാക്ഷം കിട്ടാൻ ആ വീടിന് ചുറ്റും ഇടമ്പിരി വലമ്പിരി പിരിയില്ലാതെയും നടന്നിരുന്നു പോൽ!
അന്നാട്ടിലെ പയ്യന്മാർ അതു വരെയും നെട്ടോട്ടമോടി ബുദ്ധിമുട്ടായി,മുട്ടായിയുണ്ടാക്കിയിരുന്ന പെൺകുട്ട്യാളൊക്കെയും തങ്ങൾ സെക്കന്റ്സിലേക്ക് തള്ളപ്പെട്ടതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യാനായി ഒരു റെയിൽ പാത ആ വഴിക്ക് ഉടൻ വരുന്നെന്നും പറഞ്ഞ് കാത്തിരിക്കവെയാണ് ഈ കഥ വേറെ ഒരു പാതയിൽ കൂടി സഞ്ചരി(പ്പി)ക്കുന്നത്.
“”“”“”“”“??????”“”“”“”“”
ഡിഡി ഭൂതലചാനലിൽ മലയാള പരിപാടികൾ കഴിഞ്ഞ് ഉപഗ്രഹത്തിലേക്ക് മാറിയപ്പോൾ ടിവി ഓഫ് ചെയ്ത് തന്റെ ഇഷ്ടവാരികയെടുത്ത് മാളു സിറ്റൌട്ടിലേക്ക് നടന്നു. അടുത്തിടെ താമസം മാറിയ പുതിയ വീടിന്റെ ഉമ്മറത്തെ ചാരു ചൂരൽ കസേരയിൽ ഗമയിലിരുന്നുള്ള ആ വായനക്കിടയിലും അയൽ പക്ക കണ്ട്രികളുടെ അസൂയ നിറഞ്ഞ നോട്ടവും, കുശുമ്പ് അടങ്ങിയ അടക്കം പറച്ചിലും അവൾ ആഗ്രഹിച്ചിരുന്നു.
അകലെ പള്ളിയിൽ നിന്നും മഗ് രിബ് ബാങ്ക് വിളിച്ചത് അവൾ കേട്ടിരുന്നൊ എന്തൊ.
കറന്റ് പോയപ്പോഴാണ് അവൾ ശ്രദ്ധിച്ചത്, അയലോക്കത്തെ മണ്ണെണ്ണ വിളക്കിൻ പ്രകാശവും കുട്ടികളുടെ അന്തിക്കലോത്തും പുസ്തക പഠനവും കൂടിയ താളലയവിന്യായങ്ങളങ്ങനെങ്ങനെ പലയതുകൾ. വെറുതെയെങ്കിലും അതുമാസ്വദിച്ച് ഇരുട്ടിൽ കണ്ണുമടച്ച് ഓരോന്നുമോർത്ത് കസേരയില്‍ ഞാന്നു കിടന്നു.
----ഇത്ര നേരമായിട്ടും കാണാനില്ല....! ഈ വീട്ടിലേക്ക് മാറിയതിൽ പിന്നെ പുറം ലോകവുമായുള്ള ബന്ധം മുറിഞ്ഞ മട്ടാണ്. ഇതിലും നല്ലത് ആ തറവാടും അവിടത്തെ പഴഞ്ചൻ സംസ്കാരവുമായിരുന്നു. എത്ര ദിവസമായി ഒരു സിനിമ കണ്ടിട്ട്. ഇങ്ങ് വരട്ടെ ഇന്ന് രണ്ട് വറ്ത്തമാനം പറഞ്ഞിട്ട് തന്നെ കാര്യം....ങാഹാ അങ്ങനെ വിട്ടാൽ പറ്റൂലല്ലൊ...
പാത്രങ്ങൾ തട്ടി മറിയുന്ന ശബ്ദം. അവൾ ഇരുട്ടിൽ തപ്പി ടോർച്ചെടുത്ത് അടുക്കളയിലേക്ക് നടന്നു. ജനൽ വഴി പൂച്ച പുറത്തേക്ക് ചാടുന്നത് ടോർച്ച് വെളിച്ചത്തിൽ കണ്ടപ്പോൽ ശരീരത്തിനെ ബാധിച്ച ചെറുഭയം ഇല്ലാതായി. ചോറും കൂട്ടാനുമെല്ലാം ഉണ്ടാക്കി വച്ച് നേരത്തെ സ്ഥലം വിട്ട വേലക്കാരിയെ പ്രാകിക്കൊണ്ടവൾ ജനൽ കൊളുത്തിട്ട ശേഷം ഒരു വിളക്ക് കത്തിച്ച് ബെഡ് റൂമിലേക്ക് നടന്നു.
വിളക്ക് കട്ടിൽ പടിയിൽ വച്ച് അവൾ കട്ടിലിലേക്ക് ചരിഞ്ഞു. നിശ്ചലമായി തൂങ്ങി നിൽക്കുന്ന ഫാനിനെ ഒരു നിമിഷം നോക്കി കയ്യിൽ തടഞ്ഞ വാരികയെടുത്ത് വീശി.
പുറത്തേക്കുള്ള വാതിൽ ശാക്ഷയിടുന്ന ശബ്ദം കേട്ട് അവൾ ചെവി കൂർപ്പിച്ചു.
“എന്താ മാളോ കരന്റ് പോയ സമയത്തെങ്കിലും ഈ വാതിലൊന്നടച്ചൂടെ നിനക്ക്” എന്നും പറഞ്ഞ് മാനു കടന്ന് വന്നു. അവളതിന് ഒന്നും പറഞ്ഞില്ല. ഷർട്ടിന്റെ ബട്ടണഴിച്ച് കൊണ്ട് മാനു തുടർന്നു. “ഇന്ന് കുറേ അലയേണ്ടി വന്നു. ആ നെല്ല് വിറ്റ കാശ് ഇങ്ങോട്ട് കിട്ടിപ്പോരാൻ...ഞാനൊന്ന് കുളിക്കട്ടെ. നീയൊന്ന് എണിറ്റ് ഒരു ഗ്ലാസ് വെള്ളമിങ്ങെടുത്തെ. എന്തൊരു കിടത്തമാ മാളൊ ഈ ഇശാ മഗ് രിബിന്റെ ഇടയിൽ...?”
അതിന് മറുപടിയായി, ‘ഈ വീട്ടിൽ ഞാനൊറ്റയൊരുത്തി ഒറ്റക്കാണെന്നുള്ള വിചാരമില്ലാതെ അതിലേം ഇതിലേം തെണ്ടി നടന്ന് കേറി വന്നിരിക്കുന്നു. എപ്പൊ വന്നാലും എന്റെ കുറ്റമേ കാണൂ...പോരെങ്കി ഒരോ ഉപദേശപുന്നാരവും...’ഇങ്ങനെ പറയാൻ വന്നത് മനസ്സിലൊതുക്കി അവളവനെ രൂക്ഷമായൊന്ന് നോക്കി. ശേഷം ടോർച്ചെടുത്ത് അവനു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു “ദാ ആ ഫ്രിഡ്ജിലിരിപ്പുണ്ട് വെള്ളം എടുത്ത് കുടിച്ചൊ”
അവളുടെ ശബ്ദമാറ്റത്തിന്റെ കാരണം മാനു അപ്പോഴാണ് ചിന്തിച്ചത്. താൻ നല്ലതെന്ന് കരുതുന്നതൊക്കെയും ഇവൾക്ക് വഴിക്കിടുവാൻ കാരണമാവുന്നല്ലൊ..എന്ന് വിഷമത്തോടെയും എന്നാൽ കുറച്ച് നീരസത്തോടെയും മനസ്സിൽ പറഞ്ഞ്, അവളെ കുറച്ച് നേരം നോക്കി നിന്ന് മാനു ടോർച്ച് വാങ്ങി നടന്നു.
--------------
മാളുവിന്റെ അലറിവിളി കേട്ട് മാനു ഒരു നിമിഷം ഞെട്ടി. ബാത്ത് റൂമിൽ നിന്നും അയാൾ ഇരുട്ടിലൂടെ പാഞ്ഞു. ബെഡ് റൂമിൽ കണ്ട കാഴ്ച അയാളെ സ്തംഭനാക്കി. ബെഡ്ഡും തലയണയും കത്തുന്നു. സാരീക്ക് തീ പിടിച്ച മാളു ഓടിച്ചാടുന്നു. സ്ഥലകാല ബോധം വന്ന മാനു തന്റെ നനഞ്ഞ ബാത്ത് ടവ്വലഴിച്ച് തീയെ തല്ലിക്കെടുത്തി.
രണ്ടാളുടെയും നിലവിളി കേട്ട് അയൽ വാസികൾ ഓടി കൂടി. കരഞ്ഞ് കൊണ്ടിരിക്കുന്ന മാളുവിന്റെ രൂപം അവരുടെ കയ്യിലുള്ള ചിമ്മിനി വിളക്കിൻ വെളിച്ചത്തിൽ കണ്ട് മാനു,
ചതിച്ചൊ ന്റെ പടച്ചോനെ...എന്ന് പറഞ്ഞ് കൊണ്ട് ഓടിയടുത്തു.
-ഒരു ചെറുമയക്കത്തിൽ തട്ടി മറിഞ്ഞ വിളക്കിൽ നിന്നുമുള്ള തീ അവളുടെ ബോബ് ചെയ്തിട്ട തലമുടിയെ ഒന്ന് നക്കിയ ശേഷം മറ്റുള്ളിടത്തേക്കും വ്യാപിക്കയായിരുന്നു-
അമ്പാസിഡ്ഡർ കാർ അവളെയും കൊണ്ട് പാഞ്ഞപ്പോഴും ഇറച്ചി കരിഞ്ഞ മണം ആ വീട്ടിൽ തങ്ങി നില്പുണ്ടായിരുന്നു.
-------------
ദൂരെയെങ്ങോ ഉള്ള ആശുപത്രിയിൽ നിന്നും ആറേഴു മാസത്തെ ചികിത്സ കഴിഞ്ഞെത്തിയ മാളുവിന്റെ പിന്നീടുള്ള നടത്തം നേർ വിപരീതമായതിൽ ജനം വീണ്ടും കമന്റുകളിറക്കി.
ആ കുട്ടി പടച്ചോനെ പേടിള്ള കൂട്ടത്തിലായി...എന്നവർ അവസാനം വിധിയെഴുതി.
എങ്കിലും, മുമ്പ് അവളുടെ ഉയർച്ചയും താഴ്ച്ചയും(ശരീരത്തിന്റെ) കണ്ട് ശീലിച്ച ജനം അവളെ ഒന്നും കൂടെ കാണാൻ ആഗ്രഹിക്കുന്നു. അത് ഉടനെ നടക്കുമെന്നും അവർക്കറിയാം. കാരണം, മാനു വേറെ ഒരു പെണ്ണ് കെട്ടി അവരുടെ എസ്റ്റേറ്റിലുള്ള പുരയിലേക്ക് കൊണ്ട് വരും. അന്ന് മാളു പൊന്മുട്ടയിടുന്ന താറാവ് സിനിമയുടെ അവസാനത്തിൽ ഹാജ്യാരെ ബീവി പുറത്തിറങ്ങിയ പോൽ ഉടുമുണ്ടിൽ പുറത്തിറങ്ങി വരും. അതും മാനുവെന്ന പാമ്പിന്റെ തല മുറിക്കാനായുള്ള ഒരു കീരിയായി തന്നെ.....!!!
അന്ന്; അന്ന് ഒട്ടു പാൽ കൊണ്ട് റബ്ബർ ഷീറ്റടിച്ചത് പോലുള്ള മാളുവിന്റ് സ്കിനും, പവര്‍ കട്ടായ മുഖവും കണ്ട് ജനം വാ പൊളിച്ച് നിൽക്കുമായിരിക്കും അല്ലെ?
ഹൊ, ഒന്ന് പറയാൻ വിട്ട് പോയി; അന്നാട്ടിൽ ആദ്യമായി ബുർക്ക ധരിച്ച് മുഖം മറച്ച് നടന്നതും മാളുവായിരുന്നു പോൽ!!!
പാന്റ്സില്‍ നിന്നും പര്‍ദ്ദയിലേക്കുള്ള ധൂരം,,,,,
പോസ്റ്റ് ചെയ്ത്
OAB/ഒഎബി
അടിച്ചു പരത്തിയത്
7:26:00 AM
19
ആൾ പറഞ്ഞത്
ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്
| എന്ന് പറഞ്ഞാൽ.. |
2009, ജൂലൈ 5, ഞായറാഴ്ച
തട്ടിയും മുട്ടിയും
---------------
കോയിക്കോട്ടങ്ങാടിയിലെഒരു സിൽമാശാലയിൽ നിന്നും സിനിമ കണ്ടിറങ്ങവെയാണ് ഞാനാ കാഴ്ച കാണുന്നത്. അവനും അവളും!
അവൻ; ഞാൻ സാധാരണ യാത്ര ചെയ്യുന്ന ബസ്സിലെ കണ്ട്രാവി.
അവൾ; ഒരു പഠിപ്പീരുകാരി.
പലപ്പഴും ബസ്സിനുള്ളിലെ തിരക്കിനിടയിൽ അവളവനെ കാട്ടിക്കൂട്ടുന്ന കൈ കാൽ ക്രിയകൾ നല്ല രീതിയലല്ലെങ്കിലും അവളുടെ അറിയാഭാവം പറഞ്ഞിരുന്നു ‘നോ പ്രൊബ്ലം കേരിഓൺ’
ഇന്നിതാ അവൾ അവന്റെ കയ്യിൽ തൂങ്ങി... ഇനി അവരുടെ കല്ല്യാണമെങ്ങാനും...ഹേയ് ഇല്ല, ഇല്ല.
അതാ അവർ ഒരു ഓട്ടോയിൽ കേറി പോണൂ. എങ്ങോട്ടായിരിക്കാം! പാർക്കിലേക്കൊ അതൊ ലോഡ്ജിലേക്കോ? അവനെന്തായിരിക്കാം ഇപ്പൊ അവളെ.....?
ചിന്തിച്ചൊരു നിമിഷം ഞാനന്തിച്ചു നിൽക്കവെ
ഒരു കോയ വന്നെന്നെ മുട്ടിയുരുമ്മിയതിൽ
പിന്നെ ഞാനൊന്നു ഞെട്ടി കാക്കാ;
സോറിയങ്ങോട്ടു പറയവേ,
ഒരു വളിച്ച ചിരി ചിരിച്ചെൻ കൈ പിടിച്ചയാളുടെ വിരൽ കൊണ്ടെന്റെ കൈ വെള്ളയിലൊരു ചിത്രമെഴുത്ത്?
‘വേണ്ട കോയാ...ഒരു കോയി ബിരിയാണി തിന്നാനുള്ള മൂടിലല്ല ഞമ്മളിപ്പോൾ. അതിന് പറ്റുന്ന ആളെ വേറെ നോക്കെന്റെ കോയാ... ’ എന്ന രൂക്ഷഭാവം മുഖത്ത് വരുത്തി ഞാനെൻ കൈകൾ പിൻ വലിച്ച് പാളയം സ്റ്റാന്റിലേക്ക് നടന്നു (ഇന്നത് ശിക്ഷിക്കപ്പെടാത്ത കുറ്റമാക്കിയതിൽ പിന്നെ മുട്ടാനും തട്ടാനുമൊന്നും നിൽക്കാതെ നേരിട്ടുള്ള ഡീലിങ്ങാണെന്നും, മാട്രിമോന്യല് പരസ്യം മുതല്‍ ചാനൽ വരെ തുടങ്ങുന്നെന്നും പറഞ്ഞ് കേൾക്കുന്നു..ഹി..ഹീ)
എന്നെയും എന്റെ ചരക്കിനെയും (തുണിത്തരങ്ങളാണെ) പിന്നെ കൊറേ ആളുകളെയും കൊണ്ട് ബസ്സ് മഞ്ചേരിയിലേക്ക് ഓടിയതിലേറെ സ്പീഡിൽ എന്റെ ചിന്തകൾ മണ്ടിപ്പാഞ്ഞു.
---സ്നേഹിതന്മാർ കൂടുതലും ബസ്സ്പ്പണിക്കാർ. അവരെപ്പോഴും നിർബന്ധിക്കും നീയൊരു കണ്ടക്ടർ ലൈസൻസ്സ് എടുത്ത് നിന്റെ മുടിഞ്ഞ സെയിത്സുമാൻ പണി നിർത്തി വല്ല ബസ്സിലും കേറാൻ നോക്ക്.
എന്റെ ഒഴിവ് ദിവസങ്ങളിൽ ഒരു അപ്പൻഡൌൺ കണ്ടക്ടറായി ഞാനവരെ സഹായിച്ച മുൻ പരിചയവും ഉണ്ട്. അതിന് മൂന്നുണ്ട് ഗുണം!
൧, എനിക്ക് പാസില്ലാ ഓസ് കണ്ടക്ടർ പരിശീലനം.
൨, പരിചയമുള്ള ബസ്സുകളിൽ ഫീസ് വേണ്ടാ ഫ്രീ യാത്ര.
൩, സ്നേഹിതന്മാർ പലരും പകരക്കാരനെ കിട്ടാതെ ബസ്സിനുള്ളിൽ തട്ടിയും മുട്ടിയും (മനുഷ്യന് വെരുകിന്റെ സ്വഭാവം ഉണ്ടായിരുന്നെങ്കിലെന്താകുമായിരുന്നു എന്ന് ഇത്തരുണത്തിൽ ആലോചിച്ചു പോകുവാ) പത്ത് പയിനഞ്ചീസം അങ്ങ്ടും ഇങ്ങ്ടും നടക്കുമ്പൊ പിന്നെ ഓനുണ്ടാവൂലെ ഒരു പൂതി വീട്ടി പോയി കെട്ട്യോളെ തട്ടാനും മുട്ടാനുമൊക്കെ?
ഇനി കെട്ടാത്തോനാണെങ്കി, കൂട്ടുകാരന്റെ കൂടെ കെട്ടുന്നോളെ കാണാൻ പോയി, വിരുന്ന്, സൽക്കാരം=പരിശീലനം+ മറ്റു വഹകൾ.
കടയിൽ ചരക്കിരക്കിറക്കിയ ശേഷം വീട്ടിലെത്തും വരെയും പലവക ചിന്തകള്‍ക്കൊടുവില്‍ ഒന്നുറപ്പിച്ചു.
നാളെ തന്നെ തുണിക്കടയോട് സലാം പറഞ്ഞ് പിരിഞ്ഞ് മറ്റന്നാൾ മുതൽ ഞാനുമൊരു ബസ്സിൽ....
ഓർത്തപ്പോൾ ഒരു കുളിരും തോന്നിയില്ല. പിന്നെ പേടിയും ഇല്ല .എന്നാലും ഒരു ഭയം....അത് കണ്ടക്ടർ പാസ്സ് ഇല്ലാത്തത് കൊണ്ടായിരിക്കാം അല്ലെ?
നിര്‍ത്ത് നിര്‍ത്ത്...ആദ്യം പറഞ്ഞ ഓനും ഓളും എന്തായി അത് പറ. എന്നിട്ട് മതി നിന്റെ....?
പറയാം...
അന്നൊരിക്കലത് കണ്ണിൽ കാണുകിൽ
അൽഭുത വാർത്തയായ് വിണ്ണിതിൽ
ഇന്നത് കാണുവാൻ കേൾക്കുവാൻ
ഇല്ല നേരമേയില്ല ബ്ലോഗിതിൽ.
എന്ന് മഹാ കവി??? ഒഎബി പറഞ്ഞത് പോലെ അതൊന്നും ഇന്നൊരു പുതുമയല്ലന്നേ...അതിനാൽ, ഒന്ന് വഴി മാറിക്കൊടുത്തെ. അവരൊന്ന് മുന്നോട്ട് പൊയ്ക്കോട്ടെ!
നമുക്കും തട്ടിയും മുട്ടിയുമൊക്കെ ജീവിക്കേണ്ടതല്ലേ?
>തുടർക്കഥയല്ല<
പോസ്റ്റ് ചെയ്ത്
OAB/ഒഎബി
അടിച്ചു പരത്തിയത്
7:35:00 AM
19
ആൾ പറഞ്ഞത്
ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്
| എന്ന് പറഞ്ഞാൽ.. |
ലേബലുകള്:
അനുഭവം. ബസ്സ് . കഥ
2009, ജൂണ്‍ 26, വെള്ളിയാഴ്ച
കായി മൊബൈല്‍ നക്കി
ഞാന്‍ ജോലി ചെയ്യുന്ന നിര്‍മാണ ശാലക്കടുത്ത് മുതലാളിയുടെ തന്നെ കുറച്ച് കൃഷി സ്ഥലവുംഅതിൽ കുറേ വളർത്തു കാട്ടു മൃഗങ്ങളുമുണ്ട്. ഒഴിവു ദിവസങ്ങളിൽ സുഹൃത്തുക്കളും ഫാമിലികളും കാണാൻ വരിക പതിവാണ്.
ഇന്ന്‍ വന്നത് സമദായിരുന്നു.
ഞങ്ങളങ്ങനെ നടക്കവെ, ജർമ്മൻ ഷപ്പേഡിന്റെ കുട്ടികളെ കണ്ട് അതീറ്റങ്ങളെ കളിപ്പിച്ച് കൊണ്ടിരിക്കും സമയം ഞാനണിഞ്ഞ ജീൻസിന്റെ പോക്കറ്റിലുള്ള മൊബൈൽ ഫോൺന്റെ ബട്ടണമർന്ന് എന്റെ വീട്ടിലെ ഫോൺ വിളിച്ചു നെലോൾച്ചു.
(രാവിലെ നൂറ് റിയാൽ കേറ്റി പെങ്കോലുട്ടിയെ മൂന്ന് മിനുട്ട് പഞ്ചാരയടിച്ച് കാശ് പോവുന്നെടി പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്തതായിരുന്നു)
ചെറിയ മോൻ ഫോണെടുത്ത് കുറേ ഹലോകൾ പറഞ്ഞതിന് എന്റെ പോക്കറ്റിൽ നിന്നും തിരിച്ചങ്ങോട്ട് ‘വ ഹലോ‘ എന്നാരും മറുപടി പറഞ്ഞില്ല!
അവൻ ഉമ്മാനെ വിളിച്ചു. അവൾ വളരെയധികം ഹെലോ പറഞ്ഞതിനും ‘മാഫി ജവാബ്‘
പിന്നെ മുണ്ടാട്ടമില്ലാതെ സംസാരം ശ്രദ്ധിച്ചു.
ചെവിയെന്ന ഫീഡ് ഹോണിൽ കൂടി കടന്ന് പോവുന്ന ശബ്ദത്തെ അവളുടെ മണ്ടരിത്തല റസീവ് ചെയ്തപ്പോൾ മനസ്സിലെ മോണിറ്ററിൽ തെളിഞ്ഞു വന്നത് ഓളെ പുത്യാപ്ലന്റെ രൂപം, ഒച്ച.
അത് മനസ്സിലായ ഉടനെ അവൾ വീണ്ടും “ഹെലോ..ഹെലോ... ഇത് ഞാനാ ഇയ്യ, ഹെലോ ഇയ്യ സ്പീക്കിങ്ങ്...കുഞ്ഞൊ.....”
മാഫി ഫായിദ.! എല്ലാം പള്ളിക്കാട്ടിലേക്ക് സലാം പറഞ്ഞത് പോലായി പോലും.
പിന്നെ അവൾക്കും വന്നു ബുദ്ധി?
ഇത് അറിയാതെങ്ങാനും ഓണായതായിരിക്കാം! എന്ന് നിനച്ച് വേഗം ഫോൺ കട്ടാക്കി.
കുറച്ച് കഴിഞ്ഞ് തമാശക്കൊന്ന് എടുത്തു നോക്കി. അപ്പഴും കേൾക്കുന്നു ടോക്കിങ്ങ്, ദൂര ശ്രവണ യന്ത്രത്തിൽ കൂടി. പിന്നെ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ഓട്ടം.
അയൽപക്കത്തേക്കൊരാൾ; കമ്പനി നമ്പർ തിരഞ്ഞ് മറ്റൊരാൾ.
ഇതിനിടയിൽ ‘എൻ സംസാരം’ ശ്രവിച്ച ഞങ്ങളുടെ സംസാരത്തിൽ നിന്നും....
സമദ്:- “ഓള് പുറം നാട്ടുകാരിയാ അല്ലെ? എന്താ സൌന്ദര്യം”
ഞാൻ:- “അതേ”
“അല്ലേടാ...ഇതിൽ നിന്റെ വല്ല ഷെയറും ഉണ്ടൊ?
“എന്ത്?”
“അല്ല നിന്റെ ഓള് നാട്ടിലല്ലെ അപ്പൊ..(എഴുതാൻ പറ്റില്ല)....ഹ ഹ ഹാ....”
“പോഡാ...മ@{}$#..”
“അത് പോട്ടെ, നമ്മുടെ സുശീലക്കുട്ടീനെ കണ്ട്ല്ല?”
“ ഓളെ മൊതലാളീന്റെ വിട്ടിലേക്ക് കൊണ്ടേയ്നു. പക്ഷേ പള്ളേല് ഉണ്ടായപ്പൊ അവിടന്നും ഒഴിവാക്കി”
“ങൂം.. അതെന്തേ?”
“അത്, അവിടത്തെ അയ്ലോക്കത്തെ അൽ-കുവൈസിന്റെ വീട്ടിലെ കറുപ്പന്റെ കുട്ടികളായിരിക്കാമെന്നും പറഞ്ഞ്”
“പാത്തുട്ടിയോ?”
“സുശീലക്ക് പകരമായി ഓളാ ഇപ്പൊ അവിടെ”
“നീ പോകാറില്ലെ മൊതളിയുടെ വീട്ടിൽ?”
“പിന്നേ...”
“നിന്നെ കണ്ടാൽ അവൾ..?”
“അത് പറയണ്ട... എന്നെ കണ്ടാലവൾ ഓടി വരും. ഉടനെ ഞാൻ വാരിയെടുത്തൊരു ഉമ്മ കൊടുക്കും. ഇടക്ക് ഞാൻ അവളെ സ്വപ്നം കണ്ടിരുന്നു. ഓളെ അങ്ങോട്ട് കൊണ്ടോയത് എനിക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ലാ........”
ഇതിനിടയിൽ റൂമിൽ നിന്നും അയൂബ് ഓടി വന്നു പറഞ്ഞു. “ബഷീറ് ബായ് നിന്റെ ഫോൺ...ഫോൺ ഓഫാക്കാൻ...”
“ഹെന്ത് ഫോണെന്റെ ചങ്ങാതീ.. ഓണാക്കിയെങ്കിലല്ലെ ഓഫാക്കേണ്ടതുള്ളു?”
“അതല്ലാന്ന്.. നിങ്ങളെ അയൽ വാസി ഏതോ ഒരു ബാപ്പു എനിക്ക് വിളിച്ചു പറഞ്ഞു നിങ്ങളെ ഫോൺ ഓണായി കിടക്കുന്നെന്ന്”
“പടച്ചോനേ...ഞമ്മള് പറഞ്ഞ തോന്ന്യാസങ്ങളൊക്കെ അവൻ കേട്ടോ...”എന്ന് പറഞ്ഞതിനൊപ്പം തന്നെ ഞാൻ ഫോണെടുത്ത് ഓഫ് ബട്ടണമർത്തി.
‘പിം പ്പീം...‘ ദി ലാസ്റ്റ് കാൾ കോസ്റ്റ് എഴുപത്തൊന്ന് ഇരുപത് എസ് എ ആർ,യുവർ എക്കൌണ്ട്....
“അള്ളാ...ഞമ്മളെ കായി മൊബൈൽ നക്കിയെടാ”
ഞാൻ പറഞ്ഞ് മുഴുമുപ്പിക്കുന്നതിനും മുമ്പേ വീട്ടിൽ നിന്നും വിളി വന്നു.
“ഹലോ.. ങാ എന്തേയ്..?
“രാവിലെ ന്നോട് രണ്ട് മിനുട്ട് വർത്താനം പറഞ്ഞപ്പൊ കാശ് പോണൂ, കായി പോണൂന്ന് പറഞ്ഞ്......പ്പൊ എന്തായി?...അതാ പടച്ചോന്റെ പണി....അങ്ങനെ മാണം.....ന്നാലുംന്താ ങ്ങളെ എല്ലാ കള്ളത്തരവും ആ പടച്ചോൻ തന്നെ എനിക്ക് കേപ്പിച്ചു തന്നു....ഏതാ ഈ പറഞ്ഞ അവളുമാരൊക്കെ?”
“ങേ... അവളുമാരൊ? ഓ അതൊ അത് ഞാൻ പറ....”
“വേണ്ട ങ്ങളൊന്നും പറയണ്ട. ഇനിക്ക് അറിയാലൊ ങ്ങളെ..എനിക്കെല്ലാം മനസ്സിലായി....വേണ്ട, ങ്ങളെ പുന്നാരം ഇനി ന്നോട് വേണ്ട....വച്ചാളീ...”
ഫോൺ കട്ടായി.
ഇനി എന്താ ഒരു വഴി ? ഞാനാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ട് ണില്ലാ....
ഇന്ന് വന്നത് സമദായിരുന്നു.
ഞങ്ങളങ്ങനെ നടക്കവെ, ജർമ്മൻ ഷപ്പേഡിന്റെ കുട്ടികളെ കണ്ട് അതീറ്റങ്ങളെ കളിപ്പിച്ച് കൊണ്ടിരിക്കും സമയം ഞാനണിഞ്ഞ ജീൻസിന്റെ പോക്കറ്റിലുള്ള മൊബൈൽ ഫോൺന്റെ ബട്ടണമർന്ന് എന്റെ വീട്ടിലെ ഫോൺ വിളിച്ചു നെലോൾച്ചു.
(രാവിലെ നൂറ് റിയാൽ കേറ്റി പെങ്കോലുട്ടിയെ മൂന്ന് മിനുട്ട് പഞ്ചാരയടിച്ച് കാശ് പോവുന്നെടി പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്തതായിരുന്നു)
ചെറിയ മോൻ ഫോണെടുത്ത് കുറേ ഹലോകൾ പറഞ്ഞതിന് എന്റെ പോക്കറ്റിൽ നിന്നും തിരിച്ചങ്ങോട്ട് ‘വ ഹലോ‘ എന്നാരും മറുപടി പറഞ്ഞില്ല!
അവൻ ഉമ്മാനെ വിളിച്ചു. അവൾ വളരെയധികം ഹെലോ പറഞ്ഞതിനും ‘മാഫി ജവാബ്‘
പിന്നെ മുണ്ടാട്ടമില്ലാതെ സംസാരം ശ്രദ്ധിച്ചു.
ചെവിയെന്ന ഫീഡ് ഹോണിൽ കൂടി കടന്ന് പോവുന്ന ശബ്ദത്തെ അവളുടെ മണ്ടരിത്തല റസീവ് ചെയ്തപ്പോൾ മനസ്സിലെ മോണിറ്ററിൽ തെളിഞ്ഞു വന്നത് ഓളെ പുത്യാപ്ലന്റെ രൂപം, ഒച്ച.
അത് മനസ്സിലായ ഉടനെ അവൾ വീണ്ടും “ഹെലോ..ഹെലോ... ഇത് ഞാനാ ഇയ്യ, ഹെലോ ഇയ്യ സ്പീക്കിങ്ങ്...കുഞ്ഞൊ.....”
മാഫി ഫായിദ.! എല്ലാം പള്ളിക്കാട്ടിലേക്ക് സലാം പറഞ്ഞത് പോലായി പോലും.
പിന്നെ അവൾക്കും വന്നു ബുദ്ധി?
ഇത് അറിയാതെങ്ങാനും ഓണായതായിരിക്കാം! എന്ന് നിനച്ച് വേഗം ഫോൺ കട്ടാക്കി.
കുറച്ച് കഴിഞ്ഞ് തമാശക്കൊന്ന് എടുത്തു നോക്കി. അപ്പഴും കേൾക്കുന്നു ടോക്കിങ്ങ്, ദൂര ശ്രവണ യന്ത്രത്തിൽ കൂടി. പിന്നെ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ഓട്ടം.
അയൽപക്കത്തേക്കൊരാൾ; കമ്പനി നമ്പർ തിരഞ്ഞ് മറ്റൊരാൾ.
ഇതിനിടയിൽ ‘എൻ സംസാരം’ ശ്രവിച്ച ഞങ്ങളുടെ സംസാരത്തിൽ നിന്നും....
സമദ്:- “ഓള് പുറം നാട്ടുകാരിയാ അല്ലെ? എന്താ സൌന്ദര്യം”
ഞാൻ:- “അതേ”
“അല്ലേടാ...ഇതിൽ നിന്റെ വല്ല ഷെയറും ഉണ്ടൊ?
“എന്ത്?”
“അല്ല നിന്റെ ഓള് നാട്ടിലല്ലെ അപ്പൊ..(എഴുതാൻ പറ്റില്ല)....ഹ ഹ ഹാ....”
“പോഡാ...മ@{}$#..”
“അത് പോട്ടെ, നമ്മുടെ സുശീലക്കുട്ടീനെ കണ്ട്ല്ല?”
“ ഓളെ മൊതലാളീന്റെ വിട്ടിലേക്ക് കൊണ്ടേയ്നു. പക്ഷേ പള്ളേല് ഉണ്ടായപ്പൊ അവിടന്നും ഒഴിവാക്കി”
“ങൂം.. അതെന്തേ?”
“അത്, അവിടത്തെ അയ്ലോക്കത്തെ അൽ-കുവൈസിന്റെ വീട്ടിലെ കറുപ്പന്റെ കുട്ടികളായിരിക്കാമെന്നും പറഞ്ഞ്”
“പാത്തുട്ടിയോ?”
“സുശീലക്ക് പകരമായി ഓളാ ഇപ്പൊ അവിടെ”
“നീ പോകാറില്ലെ മൊതളിയുടെ വീട്ടിൽ?”
“പിന്നേ...”
“നിന്നെ കണ്ടാൽ അവൾ..?”
“അത് പറയണ്ട... എന്നെ കണ്ടാലവൾ ഓടി വരും. ഉടനെ ഞാൻ വാരിയെടുത്തൊരു ഉമ്മ കൊടുക്കും. ഇടക്ക് ഞാൻ അവളെ സ്വപ്നം കണ്ടിരുന്നു. ഓളെ അങ്ങോട്ട് കൊണ്ടോയത് എനിക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ലാ........”
ഇതിനിടയിൽ റൂമിൽ നിന്നും അയൂബ് ഓടി വന്നു പറഞ്ഞു. “ബഷീറ് ബായ് നിന്റെ ഫോൺ...ഫോൺ ഓഫാക്കാൻ...”
“ഹെന്ത് ഫോണെന്റെ ചങ്ങാതീ.. ഓണാക്കിയെങ്കിലല്ലെ ഓഫാക്കേണ്ടതുള്ളു?”
“അതല്ലാന്ന്.. നിങ്ങളെ അയൽ വാസി ഏതോ ഒരു ബാപ്പു എനിക്ക് വിളിച്ചു പറഞ്ഞു നിങ്ങളെ ഫോൺ ഓണായി കിടക്കുന്നെന്ന്”
“പടച്ചോനേ...ഞമ്മള് പറഞ്ഞ തോന്ന്യാസങ്ങളൊക്കെ അവൻ കേട്ടോ...”എന്ന് പറഞ്ഞതിനൊപ്പം തന്നെ ഞാൻ ഫോണെടുത്ത് ഓഫ് ബട്ടണമർത്തി.
‘പിം പ്പീം...‘ ദി ലാസ്റ്റ് കാൾ കോസ്റ്റ് എഴുപത്തൊന്ന് ഇരുപത് എസ് എ ആർ,യുവർ എക്കൌണ്ട്....
“അള്ളാ...ഞമ്മളെ കായി മൊബൈൽ നക്കിയെടാ”
ഞാൻ പറഞ്ഞ് മുഴുമുപ്പിക്കുന്നതിനും മുമ്പേ വീട്ടിൽ നിന്നും വിളി വന്നു.
“ഹലോ.. ങാ എന്തേയ്..?
“രാവിലെ ന്നോട് രണ്ട് മിനുട്ട് വർത്താനം പറഞ്ഞപ്പൊ കാശ് പോണൂ, കായി പോണൂന്ന് പറഞ്ഞ്......പ്പൊ എന്തായി?...അതാ പടച്ചോന്റെ പണി....അങ്ങനെ മാണം.....ന്നാലുംന്താ ങ്ങളെ എല്ലാ കള്ളത്തരവും ആ പടച്ചോൻ തന്നെ എനിക്ക് കേപ്പിച്ചു തന്നു....ഏതാ ഈ പറഞ്ഞ അവളുമാരൊക്കെ?”
“ങേ... അവളുമാരൊ? ഓ അതൊ അത് ഞാൻ പറ....”
“വേണ്ട ങ്ങളൊന്നും പറയണ്ട. ഇനിക്ക് അറിയാലൊ ങ്ങളെ..എനിക്കെല്ലാം മനസ്സിലായി....വേണ്ട, ങ്ങളെ പുന്നാരം ഇനി ന്നോട് വേണ്ട....വച്ചാളീ...”
ഫോൺ കട്ടായി.
ഇനി എന്താ ഒരു വഴി ? ഞാനാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ട് ണില്ലാ....
പോസ്റ്റ് ചെയ്ത്
OAB/ഒഎബി
അടിച്ചു പരത്തിയത്
11:03:00 AM
18
ആൾ പറഞ്ഞത്
ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്
| എന്ന് പറഞ്ഞാൽ.. |
2009, ജൂണ്‍ 18, വ്യാഴാഴ്ച
പ്ലീസ് വെയിറ്റ്
പാടത്ത് പണിയെടുത്ത് കൊണ്ടിരിക്കുന്ന ബാപ്പക്ക് പഴം കഞ്ഞിയും ചമ്മന്തിയുമായി വരമ്പിലൂടെ നടന്നു പോവുകയായിരുന്നു കുഞ്ഞുമോന്‍. വരമ്പിലെ കലായി എടുത്തു ചാടിയ കുഞ്ഞുവിന്റെ ലങ്ങ്ത്തില്‍ വന്ന പിഴവിനാൽ ദാണ്ടെ കിടക്കുന്നു......
ചളിയിൽ നിന്നും എണീറ്റ് കയ്യിൽ നിന്നും തെറിച്ചു വീണ പാത്രമെടുത്തു നോക്കുമ്പോൾ കഞ്ഞി വെള്ളം പോയിട്ട് ഒരു വറ്റ് പോലുമില്ല. കലായിലെ വെള്ളത്തിൽ കൂടി ഒലിച്ചു പോവുന്ന വറ്റുകള്‍ കൊത്തി വിഴുങ്ങുന്ന പരൽ മീനുകളെ നോക്കി ഞാൻ, അല്ല കുഞ്ഞു എന്തു ചെയ്യണമെന്നറിയാതെ തലയിൽ ക്ലിക്കി;‘പ്ലീസ് വെയ്റ്റ്’ തലപുണ്ണാക്കിൽ നിന്നും വന്ന റിസൽറ്റ് പ്രകാരം കുഞ്ഞു ഇങ്ങനെ വിളിച്ചു ചോദിച്ചു.
“ബാപ്പാ.... കഞ്ഞി ചിന്തിപ്പോയീ...ഇനി ഇപ്പുമ്മൊളു അങ്ങട്ട് കൊണ്ടരട്ടേ.....”
-------------------------------------
നാടകത്തിൽ നായകൻ വില്ലനെ വെടി വച്ച് കൊല്ലുന്ന അവസാന രംഗം.
വെടിയുതിര്‍ക്കുമ്പോള്‍ നെഞ്ചിൽ പിടിക്കും. അപ്പോൾ ചോരയൊലിക്കാനായി വില്ലന്റെ ഷറ്ട്ടിൻ പോക്കറ്റിൽ ബലൂണിൽ നിറച്ച ചോര നിറം റെഡി.
ഇതാ നായകൻ കളിത്തോക്ക് ചൂണ്ടി ഉന്നം പിടിച്ചു.
“ഇനി ഒരു നിമിഷം ഈ ഭൂമിയിൽ നീ ജീവിച്ചിരിക്കാൻ പാടില്ല” കാഞ്ചി വലിച്ചു; ‘ക്ലിക്ക്’
ടൈമിങ്ങ് കണക്കാക്കി ഞാന്‍ , അല്ല സംവിധായകൻ സ്റ്റേജിൻ പിറകിൽ പടക്കത്തിന് തിരി കത്തിച്ചു. “ശൂ.....”
പടക്കം പൊട്ടുന്നതും കാത്ത് വില്ലൻ; ‘പ്ലീസ് വെയ്റ്റ്’
നായകൻ ഇല്ലാത്ത ഒരു ഡയലോഗും കൂടെ കാച്ചി.
“നിന്റെ മരണം എന്റെ കൈ കൊണ്ട് തന്നെ” വീണ്ടും കാഞ്ചി വലിച്ചു; ‘ക്ലിക്ക്’
പിറകിൽ, ചീറ്റിപ്പോയ പടക്കത്തിന് പകരം വേറെ ഒരെണ്ണത്തിന് തിരി കൊളുത്തി. ‘ഫ്യൂം...’
തീ പടക്കത്തിനകത്തേക്ക് കേറാൻ ‘പ്ലീസ് വെയിറ്റ്’
നായകൻ ആദ്യം പറഞ്ഞ ഒരു നിമിഷം കഴിഞ്ഞിട്ട് പത്തെഴുപത് സെക്കന്റായി. ഇനിയും പ്ലീസ് വെയിറ്റ് ചെയ്യുന്നത് ശരിയല്ലെന്ന് മനസ്സിലാക്കി വില്ലൻ “ആ...” എന്ന് ഉച്ചത്തിൽ നെലോളിച്ച് തന്റെ നെഞ്ചമറ്ത്തി. തണുചോര ഷറ്ട്ടിൽ കൂടി ഒലിച്ചിറങ്ങി. വീണ് മരിക്കാനായി ആടിക്കുഴഞ്ഞപ്പോൾ; “ഠെ.........”പൊട്ട് കേട്ട് വില്ലനും നായകനും നാട്ടുകാരും ഞെട്ടി.
--------------------------------------
ഫാസ്റ്റ് ഫുഡ്ഡ് കടയിൽ നിന്നും കൊണ്ട് വന്ന ഭക്ഷണം ഞാനൊറ്റക്ക്? കഴിച്ച് കൊണ്ടിരിക്കെ സുഹൃത്ത് ചോദിച്ചു “ഹാഹഹ...എന്തൊക്കെ ഐറ്റംസാ..എന്നെന്തെടേയ് ഇത്ര ആഘോഷിക്കാൻ”
ഞാൻ സന്തോഷ പൂറ്വ്വം പറഞ്ഞു“ഇന്നെന്റെ ബ്ലൊഗിന്റെ പിറന്നാളാ”
അത് കേട്ട് അവനെന്നെ തുറിച്ച് നോക്കിക്കാണും. കൈ നക്കിക്കൊണ്ടിരുന്ന ഞാനത് കണ്ടില്ല.
-----------------------------------
ബ്ലോഗാണ്ടറ്തി ആരെയും അറിയിക്കാഞ്ഞതെന്ത് കൊണ്ട്?
“സൌദി അറേബ്യേണ് രാജ്യം. ശരീഅത്താണ് നിയമം. തല പോയതു തന്നെ..” എന്നതിനാലല്ല. പിന്നെയോ? എന്റെ ജോലി! ‘പ്ലീസ് വെയ്റ്റ്’
ബ്ലോഗ് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാതെ, അതിനായി കുറെ അഗ്രിഗേറ്ററുകൾ ഉള്ളതറിയാതെ ഒരു പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഞാൻ തുടക്കം കുറിച്ച ബ്ലോഗ്!
മുമ്പെന്നോ തമാശക്ക് ക മ ന ത ഷ സ യ ബ ല അ എന്ന അറബി കീ ബോറ്ഡിന്റെ ഒരു വരി കണാ പാഠമാക്കി വച്ചതൊഴിച്ചാൽ, കമ്പൂട്ടറിന്റെ എവിടെ പിടിച്ചു തിരിച്ചാലാണ് ഓണും ഓഫുമാവുക എന്ന് പോലുമറിയാത്ത ഞാൻ ആരംഭിച്ച ബ്ലോഗ്!
വായിച്ചൊ എഴുതിയൊ മുൻപരിചയമില്ലാതെ എഴുതിയ എഴുത്തിൽ നല്ലതെന്ന് അവകാശപ്പെടാൻ ഒന്നുമില്ലാത്ത ബ്ലോഗ്!
ജീവിതത്തിൽ എന്തിനും, എവിടെയും ഒരു തടസ്സം മുമ്പേ എനിക്കുള്ളതാണ്. അതിന്റെ ഒരു ചെറു ഉദാഹരണമാണ് മുകളിൽ പറഞ്ഞ രണ്ട് കഥ. ഇവിടെയും അത് സംഭവിച്ചു.
എന്നിരുന്നാലും ആഗ്രഹിക്കുന്നതൊക്കെയും (കഴിയുന്നതെ ആഗ്രഹിക്കാറുള്ളു ഉദാ:- ഇനിയൊരു ഫ്ലൈറ്റിന്റെ കോക്ക്പിറ്റിലിരുന്ന് അതിന്റെ സ്റ്റീറിങ്ങ് ഒന്ന് പിടിക്കണം) സാധിപ്പിച്ചു തരുന്ന പടച്ച തമ്പുരാന് എന്നുമെന്നും സ്തുതി.
ഈ നിമിഷം അകമഴിഞ്ഞ നന്ദിയോടെ സ്മരിക്കട്ടെ ഞാനെന്റെ പ്രിയ വായനക്കരെ.
പ്രത്യേക നന്ദി “നിങ്ങൾക്കായി” എന്ന പോസ്റ്റിന്.
പ്രോത്സാഹനങ്ങൾ, തിരുത്തലുകൾ, വിമര്‍ശനങ്ങള്‍ ഇനിയുമുണ്ടാവണം. അതാണീ ബ്ലോഗറുടെ ദൈര്യം, ബലം, ശ്രോതസ്സ്.
എല്ലവറ്ക്കും നല്ലതു വരട്ടെ എന്നാശംസിച്ച്, ഒരിക്കൽ കൂടി നന്ദി പറഞ്ഞ് കൊണ്ട് നിങ്ങളുടെ, ഒഎബി.
ചളിയിൽ നിന്നും എണീറ്റ് കയ്യിൽ നിന്നും തെറിച്ചു വീണ പാത്രമെടുത്തു നോക്കുമ്പോൾ കഞ്ഞി വെള്ളം പോയിട്ട് ഒരു വറ്റ് പോലുമില്ല. കലായിലെ വെള്ളത്തിൽ കൂടി ഒലിച്ചു പോവുന്ന വറ്റുകള്‍ കൊത്തി വിഴുങ്ങുന്ന പരൽ മീനുകളെ നോക്കി ഞാൻ, അല്ല കുഞ്ഞു എന്തു ചെയ്യണമെന്നറിയാതെ തലയിൽ ക്ലിക്കി;‘പ്ലീസ് വെയ്റ്റ്’ തലപുണ്ണാക്കിൽ നിന്നും വന്ന റിസൽറ്റ് പ്രകാരം കുഞ്ഞു ഇങ്ങനെ വിളിച്ചു ചോദിച്ചു.
“ബാപ്പാ.... കഞ്ഞി ചിന്തിപ്പോയീ...ഇനി ഇപ്പുമ്മൊളു അങ്ങട്ട് കൊണ്ടരട്ടേ.....”
-------------------------------------
നാടകത്തിൽ നായകൻ വില്ലനെ വെടി വച്ച് കൊല്ലുന്ന അവസാന രംഗം.
വെടിയുതിര്‍ക്കുമ്പോള്‍ നെഞ്ചിൽ പിടിക്കും. അപ്പോൾ ചോരയൊലിക്കാനായി വില്ലന്റെ ഷറ്ട്ടിൻ പോക്കറ്റിൽ ബലൂണിൽ നിറച്ച ചോര നിറം റെഡി.
ഇതാ നായകൻ കളിത്തോക്ക് ചൂണ്ടി ഉന്നം പിടിച്ചു.
“ഇനി ഒരു നിമിഷം ഈ ഭൂമിയിൽ നീ ജീവിച്ചിരിക്കാൻ പാടില്ല” കാഞ്ചി വലിച്ചു; ‘ക്ലിക്ക്’
ടൈമിങ്ങ് കണക്കാക്കി ഞാന്‍ , അല്ല സംവിധായകൻ സ്റ്റേജിൻ പിറകിൽ പടക്കത്തിന് തിരി കത്തിച്ചു. “ശൂ.....”
പടക്കം പൊട്ടുന്നതും കാത്ത് വില്ലൻ; ‘പ്ലീസ് വെയ്റ്റ്’
നായകൻ ഇല്ലാത്ത ഒരു ഡയലോഗും കൂടെ കാച്ചി.
“നിന്റെ മരണം എന്റെ കൈ കൊണ്ട് തന്നെ” വീണ്ടും കാഞ്ചി വലിച്ചു; ‘ക്ലിക്ക്’
പിറകിൽ, ചീറ്റിപ്പോയ പടക്കത്തിന് പകരം വേറെ ഒരെണ്ണത്തിന് തിരി കൊളുത്തി. ‘ഫ്യൂം...’
തീ പടക്കത്തിനകത്തേക്ക് കേറാൻ ‘പ്ലീസ് വെയിറ്റ്’
നായകൻ ആദ്യം പറഞ്ഞ ഒരു നിമിഷം കഴിഞ്ഞിട്ട് പത്തെഴുപത് സെക്കന്റായി. ഇനിയും പ്ലീസ് വെയിറ്റ് ചെയ്യുന്നത് ശരിയല്ലെന്ന് മനസ്സിലാക്കി വില്ലൻ “ആ...” എന്ന് ഉച്ചത്തിൽ നെലോളിച്ച് തന്റെ നെഞ്ചമറ്ത്തി. തണുചോര ഷറ്ട്ടിൽ കൂടി ഒലിച്ചിറങ്ങി. വീണ് മരിക്കാനായി ആടിക്കുഴഞ്ഞപ്പോൾ; “ഠെ.........”പൊട്ട് കേട്ട് വില്ലനും നായകനും നാട്ടുകാരും ഞെട്ടി.
--------------------------------------
ഫാസ്റ്റ് ഫുഡ്ഡ് കടയിൽ നിന്നും കൊണ്ട് വന്ന ഭക്ഷണം ഞാനൊറ്റക്ക്? കഴിച്ച് കൊണ്ടിരിക്കെ സുഹൃത്ത് ചോദിച്ചു “ഹാഹഹ...എന്തൊക്കെ ഐറ്റംസാ..എന്നെന്തെടേയ് ഇത്ര ആഘോഷിക്കാൻ”
ഞാൻ സന്തോഷ പൂറ്വ്വം പറഞ്ഞു“ഇന്നെന്റെ ബ്ലൊഗിന്റെ പിറന്നാളാ”
അത് കേട്ട് അവനെന്നെ തുറിച്ച് നോക്കിക്കാണും. കൈ നക്കിക്കൊണ്ടിരുന്ന ഞാനത് കണ്ടില്ല.
-----------------------------------
ബ്ലോഗാണ്ടറ്തി ആരെയും അറിയിക്കാഞ്ഞതെന്ത് കൊണ്ട്?
“സൌദി അറേബ്യേണ് രാജ്യം. ശരീഅത്താണ് നിയമം. തല പോയതു തന്നെ..” എന്നതിനാലല്ല. പിന്നെയോ? എന്റെ ജോലി! ‘പ്ലീസ് വെയ്റ്റ്’
ബ്ലോഗ് എന്താണെന്ന് വ്യക്തമായി മനസ്സിലാക്കാതെ, അതിനായി കുറെ അഗ്രിഗേറ്ററുകൾ ഉള്ളതറിയാതെ ഒരു പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം ഞാൻ തുടക്കം കുറിച്ച ബ്ലോഗ്!
മുമ്പെന്നോ തമാശക്ക് ക മ ന ത ഷ സ യ ബ ല അ എന്ന അറബി കീ ബോറ്ഡിന്റെ ഒരു വരി കണാ പാഠമാക്കി വച്ചതൊഴിച്ചാൽ, കമ്പൂട്ടറിന്റെ എവിടെ പിടിച്ചു തിരിച്ചാലാണ് ഓണും ഓഫുമാവുക എന്ന് പോലുമറിയാത്ത ഞാൻ ആരംഭിച്ച ബ്ലോഗ്!
വായിച്ചൊ എഴുതിയൊ മുൻപരിചയമില്ലാതെ എഴുതിയ എഴുത്തിൽ നല്ലതെന്ന് അവകാശപ്പെടാൻ ഒന്നുമില്ലാത്ത ബ്ലോഗ്!
ജീവിതത്തിൽ എന്തിനും, എവിടെയും ഒരു തടസ്സം മുമ്പേ എനിക്കുള്ളതാണ്. അതിന്റെ ഒരു ചെറു ഉദാഹരണമാണ് മുകളിൽ പറഞ്ഞ രണ്ട് കഥ. ഇവിടെയും അത് സംഭവിച്ചു.
എന്നിരുന്നാലും ആഗ്രഹിക്കുന്നതൊക്കെയും (കഴിയുന്നതെ ആഗ്രഹിക്കാറുള്ളു ഉദാ:- ഇനിയൊരു ഫ്ലൈറ്റിന്റെ കോക്ക്പിറ്റിലിരുന്ന് അതിന്റെ സ്റ്റീറിങ്ങ് ഒന്ന് പിടിക്കണം) സാധിപ്പിച്ചു തരുന്ന പടച്ച തമ്പുരാന് എന്നുമെന്നും സ്തുതി.
ഈ നിമിഷം അകമഴിഞ്ഞ നന്ദിയോടെ സ്മരിക്കട്ടെ ഞാനെന്റെ പ്രിയ വായനക്കരെ.
പ്രത്യേക നന്ദി “നിങ്ങൾക്കായി” എന്ന പോസ്റ്റിന്.
പ്രോത്സാഹനങ്ങൾ, തിരുത്തലുകൾ, വിമര്‍ശനങ്ങള്‍ ഇനിയുമുണ്ടാവണം. അതാണീ ബ്ലോഗറുടെ ദൈര്യം, ബലം, ശ്രോതസ്സ്.
എല്ലവറ്ക്കും നല്ലതു വരട്ടെ എന്നാശംസിച്ച്, ഒരിക്കൽ കൂടി നന്ദി പറഞ്ഞ് കൊണ്ട് നിങ്ങളുടെ, ഒഎബി.
പോസ്റ്റ് ചെയ്ത്
OAB/ഒഎബി
അടിച്ചു പരത്തിയത്
7:30:00 AM
12
ആൾ പറഞ്ഞത്
ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്
| എന്ന് പറഞ്ഞാൽ.. |
ലേബലുകള്:
ആണ്ടറുതി.പ്ലീസ് വെയ്റ്റ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)



