2010, ജനുവരി 1, വെള്ളിയാഴ്‌ച

വര

















ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു ചുവര്‍ ചിത്രം.

മൊതലാളിന്റെ ഒഴിഞ്ഞ ചുവര്‍/ ഡിസ്റ്റമ്പര്‍ പെയ്ന്റ്റ് .
നാലഞ്ച് കൊല്ലം മുമ്പ് പണിയൊന്നും ഇല്ലാതെ ഇരുന്ന ഒഎബിക്ക് ഒരു കിറുക്ക് തോന്നാന്‍ ഇത്രയും മതിയായിരുന്നു.
ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം;-
മെഡിക്കല്‍ സ്റ്റോറില്‍ എഴുതി തള്ളിയ ഒരു ബില്ലിന്‍ പുറത്ത് അര്‍ദ്ധ നഗ്നയായ ജയഭാരതിയെ പേന കൊണ്ട് വരച്ചതിനാല്‍ എന്റെ സ്നേഹനിധിയായ അമ്മാവന്‍ ചീത്ത പറഞ്ഞതെന്തിനെന്ന് ഇപ്പഴും അറിയില്ല.


പെയ്ന്റ് വാങ്ങാന്‍ കഴിയാത്തതിനാല്‍ ഉപ്പ കാണാതെ സ്വന്തം പെട്ടിക്കടയില്‍ നിന്നും കട്ടെടുത്ത മഷി ഗുളിക കലക്കി പലതും വരച്ചിരുന്നു. ഒരു ദിവസം അറുപത് പൈസ കിട്ടിയപ്പൊ കൂട്ടീരിയുടെ കടയില്‍ നിന്നും ഇന്ത്യന്‍ ഇങ്ക് വാങ്ങി വീട്ടിലാരുമില്ലാത്ത നേരത്ത് ആദ്യമായി പ്രേംനസീറിനെ വീടിന്റെ ചുമരില്‍ വരച്ചത് സൂപ്പറായത് കാണാനുള്ള ഭാഗ്യം ആര്‍ക്കുമുണ്ടായില്ല. മഷി ഗുളിക കലക്കി നിറം കൊടുത്തപ്പോള്‍ പ്രേംനസീര്‍ വേറെ ഏതൊ ഒരാളായതിനാല്‍ വീട്ടുകാരെല്ലാം കളിയാക്കി. പുവര്‍മേന്‍?


പിന്നീട് പല വിധ ജോലികള്‍ക്കുമൊപ്പം പരസ്യങ്ങളും ചിത്രങ്ങളും എഴുതി. സൌദിയിലെത്തി ജോലി കിട്ടിയത് ആര്‍ട്ടിസ്റ്റായി തന്നെ. കുറേ പാലസുകളില്‍ പല വിധ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഒന്നും ഫോട്ടോ ആയി കൈയ്യിലില്ല. അതൊക്കെ ഒന്ന് പോട്ടട്ക്കട്ടെ എന്നും പറഞ്ഞ് അവിടെ ചെന്നാല്‍ അവരെന്റെ ഫോട്ടോയെടുത്ത് ജയിലിലാക്കി പിന്നെ നാട്ടിലേക്ക് കേറ്റും.
ഇവിടെ മനുഷ്യകോലങ്ങള്‍ വരക്കുന്നത് ഹറാമായതിനാല്‍ അങ്ങനെയുള്ള ചിത്രങ്ങള്‍ വരക്കാതായി.

ഐസുള്ളപ്പോള്‍ പൈസല്ല. പൈസള്ളപ്പോള്‍ ഐസുല്ല. രണ്ടൂള്ളപ്പോള്‍ ഉസ്കൂളുല്ല’ എന്ന് പണ്ട് ഏതൊ ഒരു കുട്ടി പറഞ്ഞത് പോലെ ഇപ്പൊ എനിക്ക് വരക്കാന്‍ സമയവും ഇല്ലാതായി....

ഇപ്പോള്‍ പെന്‍സില്‍ കൊണ്ടൊരു ചിത്രം വരെ വരക്കാറില്ല. ഇനിയും വരക്കണം അപ്പോള്‍ബ്ലോഗെഴുത്ത്/വായന നിര്‍ത്തേണ്ടിയും വരും.

അതെ, ഈ പുതു വര്‍ഷത്തിലെ ആദ്യ ദിനത്തില്‍ ആ തുണിയും കുപ്പായവുമില്ലാത്ത സത്യം ഞാന്‍ വെളിപ്പെടുത്തുന്നു. ഒഎബി ഒരു ചിത്രകാരന്‍ കൂടി ആയിരുന്നു!!




എല്ലാവര്‍ക്കും പുതു വര്‍ഷദിനാശംസകളോടെ...,ഒഎബി.





oab's night ഔട്ട്‌
ഇവിടെ വായിക്കാം.









OAB's night out

......അന്ന് കണി കണ്ട പണ്ടാരക്കാലനെ പ്രാകണൊ അതൊ ലാസ്റ്റ് ട്രിപ്പും കഴിഞ്ഞ് “നാളെ ബസ്സ് ലൈനിൽ ഓടണ്ട. ഒരു കല്ല്യാണ ട്രിപ്പേറ്റിട്ടുണ്ട്എന്ന് കേട്ട് ബാഗും ബേഗുമെടുത്ത് ചാടിപ്പുറപ്പെട്ട എന്റെ മണ്ടക്കിട്ട് ഞാൻ തന്നെ കൊട്ടണൊ എന്ന് ആലോചിച്ച്, ഏതാനും പയ്യന്മാർ; മതിൽ ചാടിയതും ചാടേണ്ടതിന്റെ സമകാലികതയും ‘ഓക്ക്’ ഓക്കാനമുണ്ടാകാനുള്ള കാരണത്തെ കുറിച്ചും കൂലംകുഷമായി ചർച്ച ചെയ്യുന്ന, അപ്പോഴും അടക്കാത്ത ഒരു പെട്ടിക്കടയുടെ ഓരവും ചാരി, രാത്രി പതിനൊന്ന് മണിക്ക് ശരിയായ ത്രിശങ്കു സ്വർഗ്ഗം അനുഭവിച്ച്, മൂന്നും കൂടിയ ജങ്ഷനിൽ ഒരു ഓട്ടോക്ക് വേണ്ടി കാത്ത് നിൽക്കുകയായിരുന്നു ഞാൻ........തുടർന്ന് വായിക്കുക

ഓഎബീ'സ് നൈറ്റ് ഔട്ട്

മൂന്ന് മാസത്തോളമായി സ്വന്തംവണ്ടിഗേരേജിൽ കേറ്റിയിട്ട്. ബോഡിപ്പണിയും മറ്റും കഴിഞ്ഞ അവളെയും കുട്ടിയെയും കണ്ടിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞിരിക്കുന്നു.

അന്ന് കണി കണ്ട പണ്ടാരക്കാലനെ പ്രാകണൊ അതൊ ലാസ്റ്റ് ട്രിപ്പും കഴിഞ്ഞ് “നാളെ ബസ്സ് ലൈനിൽ ഓടണ്ട. ഒരു കല്ല്യാണ ട്രിപ്പേറ്റിട്ടുണ്ട്എന്ന് കേട്ട് ബാഗും ബേഗുമെടുത്ത് ചാടിപ്പുറപ്പെട്ട എന്റെ മണ്ടക്കിട്ട് ഞാൻ തന്നെ കൊട്ടണൊ എന്ന് ആലോചിച്ച്, ഏതാനും പയ്യന്മാർ; മതിൽ ചാടിയതും ചാടേണ്ടതിന്റെ സമകാലികതയും ‘ഓക്ക്’ ഓക്കാനമുണ്ടാകാനുള്ള കാരണത്തെ കുറിച്ചും കൂലംകുഷമായി ചർച്ച ചെയ്യുന്ന, അപ്പോഴും അടക്കാത്ത ഒരു പെട്ടിക്കടയുടെ ഓരവും ചാരി, രാത്രി പതിനൊന്ന് മണിക്ക് ശരിയായ ത്രിശങ്കു സ്വർഗ്ഗം അനുഭവിച്ച്, മൂന്നും കൂടിയ ജങ്ഷനിൽ ഒരു ഓട്ടോക്ക് വേണ്ടി കാത്ത് നിൽക്കുകയായിരുന്നു ഞാൻ.
മഴ
കുറച്ചൊന്ന് കുറഞ്ഞപ്പോൾ തെല്ലൊരാശ്വാസം. മെഴുതിരിയും ഒരു ചാവി തീപ്പെട്ടിയും വാങ്ങി ഒരോട്ടോയുടെ കുഞ്ഞി ചക്രം പോലും കാണാതെ തണുത്ത് പൂതപ്പിടിച്ച് വിശന്ന് വലഞ്ഞ് ഒന്നര കി:മി: നടക്കാൻ തന്നെ തീരുമാനിച്ചു.

ബാഗിൽ നിന്നും തോർത്തെടുത്ത് തലയിലിട്ട് ഇറങ്ങി. റോഡിന്റൊരു വശം ഒന്ന് രണ്ട് വീട്. അത് കഴിഞ്ഞാൽ മരങ്ങൾ തിങ്ങി നിറഞ്ഞ കാലി സ്ഥലം. അതിലെ ഒന്ന് രണ്ട് പ്രാവശ്യമേ നടന്നിട്ടുള്ളു. അപ്പോഴാണ് ഓർത്തത് കുറച്ചപ്പുറം പാതയോരത്ത് എന്നോ പൊളിഞ്ഞ് വീണ അമ്പലത്തിൻ കരിങ്കൽ തൂണുകളും മറ്റും. താഴെ പാതസരം കിലുക്കി ഒഴുകിയിരുന്ന ചാലിയാറിലെ വെള്ളം,അരമണി, തളകൾ കിലുക്കി കോമരം പോൽ തുള്ളി പേടിപ്പെടുത്തി പായുന്നത് ഇടി മിന്നലിൽ നന്നായി കാണാം. ഒരു ഭയം ഉടലെടുക്കാനുള്ള എല്ലാ വിധ സാങ്കേതികത്വവും അടങ്ങിയ അന്തരീക്ഷം! “നിശീഥി നീ നിശീഥി നീ...ഞാനൊരു രാപാടീ....പോകാം നമുക്ക് പോകാം..” ഇങ്ങനെ ഒരു പാട്ടിന്റെ കമ്മിയുണ്ട്. ജിന്നിനെ ഇത് വരെ കാണാത്തതിനാൽ പേടിയില്ല. പക്ഷേ മനുഷ്യ യക്ഷന്മാർ??? എന്റെ വേഷം കാക്കി. കളക്ഷൻ അടങ്ങിയ ബാഗ്! പതിനഞ്ച് ദിവസം ജോലി ചെയ്ത കാശ്! ഓർത്തപ്പോൾ...?

ഉദിച്ചു ബുദ്ധി! കൈയ്യിലുള്ള മെഴുകു തിരി ഊതിക്കെടുത്തി ഇരുട്ടിൽ നടന്നു. വെളിച്ചമുണ്ടെങ്കിലല്ലെ അവരെന്നെ കാണൂ! ഞാനേതാ രോമൻ?
അങ്ങനെ ഒരു ചെകുത്താനെ കാണാനുള്ള എന്റെ ആഗ്രഹം സഫലീകൃതമാവാതെ സ്കൂൾ പടിക്കലെത്തി.
സാദാരണ മദ്രസ്സ പടിക്കൽ ബസ്സിറങ്ങി ഒരു ചിറവരമ്പിൽ കൂടിയാണ് നടക്കാറ്. ഈവഴിക്ക് നടന്ന് കൂടുതൽ പരിചയമില്ല. എങ്കിലും ഇതിലെ വരുന്നവർക്ക് എളുപ്പമുള്ള വഴി ആയതിനാലാണ് അതിലെ പോകാമെന്ന് വച്ചത്.

കത്തിച്ച മെഴുകുതിരിയെ മഴത്തുള്ളികൾ പിന്നെയും വീണ് കെടുത്തിയതല്ല പ്രശനം. മെഴുകുതിരി ഇറക്കവും കൊടുവളവുമായ റോഡിൽ വീണതായിരുന്നു. പിന്നെ?തീപ്പെട്ടി നനഞ്ഞ് കുതിർന്ന് പൊളിഞ്ഞ് പാളീസായതായിരുന്നു. ചിന്താവിഷയം ഘനീഭവിക്കുന്ന മുന്നെ കൊടുവളവിനപ്പുറത്ത് നിന്നും അടുത്ത് വന്ന് കൊണ്ടിരിക്കുന്ന ടോർച്ച് വെളിച്ചം ആനന്ദമേകി.

ആ നീണ്ട് വരുന്ന വെളിച്ചത്തിൽ; തലയിലൊരു മുണ്ടും, ബോംമ്പെ അങ്ങാടി കാണാൻ കൂട്ടരോടൊത്ത് പോയപ്പൊ വാങ്ങിയ സ്റ്റൈലൻ ബാഗ് തോളിൽ തൂങ്ങിയാടിയും, വേറെ ഒരു ഷോപ്പറും, പിന്നെ നനഞ്ഞ് കുതിർന്ന കാക്കി ഡ്രസ്സുമണിഞ്ഞ് കോത്താമ്പിയായി നിൽക്കുന്ന ഞാൻ, വീണ് പോയ മെഴുകുതിരിക്കായ് കുനിഞ്ഞപ്പോൾ, ടോർച്ചിനുടമക്ക് ഒരു ഭീകര ജീവിയായി തോന്നാൻ മാത്രം ഹേതുവാവുമെന്ന് ആരറിവാൻ?

ഹെന്റമ്മോ എന്നുച്ചത്തിൽ നിലവിളിച്ചയാൾ തൊട്ടടുത്ത വീട്ടിലേക്കുള്ള വഴിയെ ഓടിയത് കേട്ട്/കണ്ട് ഞൊടിയിടയിലെല്ലാം മനസ്സിലാക്കി, അയാളോടിയതിലേറേ സ്പീഡിൽ കൂരിരുൾ നിറഞ്ഞ കുണ്ടനിടവഴിയെ വെളിച്ചമൊന്നുമേ വേണ്ടാതെ ഞാനുമിറങ്ങി ഓടി.
അല്ലെങ്കിൽ? നാട്ടുകാർ ഓടിക്കൂടി കിട്ടിയ തെങ്ങിൻ മടലുമായി ‘ഭീകര ജന്തു’വിനെ കൈകാര്യം ചെയ്ത് ചുരുട്ടി കൂട്ടിയ ശേഷം, ആരാ? “അക്കരമ്മലെ---- ന്റെ ഓനാ” എന്ന് പറയുമ്പോൾ ആ അല്പായുസ്സിലും ഞാൻ, കരിവാരി തേച്ച് കള്ളനായി അഭിനയിച്ച് പിടിക്കപ്പെട്ട ശ്രീനിവാസനെന്ന ‘ചോർ’ ചിരിക്കുമ്പോലെ ചിരിക്കുമായിരുന്നേനെ.


ഇടവഴി കഴിഞ്ഞ് ഒറ്റയടിപ്പാതയിലേക്ക് കേറിയതും ഒരു കാലിലെ ഹവായ് ചെരുപ്പ് മിന്നൽ വേഗത്തിൽ ആകാശം പൂകുന്നത് മിന്നൽ വെളിച്ചത്തിൽ ഞാൻ ശരിക്കും കണ്ടിരുന്നു. പിന്നെ കാൽ നടയിൽ നിന്നും കോറ ചീന്തും പോലെ ഒരൊച്ചയും. കെട്ട് പോയ ബോധം തിരിച്ച് വന്നപ്പോൾ സർക്കസ്സ് കാരെ പോൽ മുന്നോട്ടും പിന്നോട്ടുമായ് നട പിളർത്തിയിരിക്കുന്ന എന്നെ എനിക്ക് കാണാൻ കഴിഞ്ഞില്ല!

ഒലിച്ച് കൊണ്ടിരിക്കുന്ന ആ ചളി വെള്ളത്തിൽ നിന്നും മുക്കി മുരണ്ടെണീറ്റ് പിന്നിൽ വല്ലതും ഒലിച്ച് പോയിട്ടുണ്ടൊ എന്ന് ഞാൻ തപ്പി നോക്കി. ഫാഗ്യം! പാന്റ്സ് രണ്ടായിക്കിറിയതൊഴിച്ചാൽ
, രാത്രി രണ്ടാം ഭാവത്തിൽ, തുട, കടീപ്രദേശം എന്നിടങ്ങളിലുള്ള വേദനയും അശ്മരി, മല, മൂത്ര, അധോവാതസംഗം ഗ്രഹ നിലയും ഒന്നിനൊന്ന് മെച്ചമായപ്പോൾ വ്യാഴം അഞ്ചാം ഭാവത്തിലും രാഹു ആറാം ഭാവത്തിലും ശനി ജന്മത്തിലുമാണുള്ളത്. പോരെ പൂരം! (എനിക്കൊന്നും മനസ്സിലായിട്ടില്ല ട്ടൊ)

ഇനിയാണ് പാലം! ഒരു ഒടിഞ്ഞ് പോയ വൈദ്ധ്യുതി ‘പോസ്റ്റുംകാൽ’ന്റെ തല ഭാഗം. അതിൽ കൂടി ഒറ്റച്ചെരുപ്പുമിട്ട് ഒറ്റയടി അളന്ന് വച്ച് പാടത്തേക്കിറങ്ങി. ‘ഹാവൂ...ഖിയാമം നാളിൽ സിറാത്ത് പാലം കടക്കാൻ ഇത്രയും ബുദ്ധിമുട്ടേണ്ടി വരില്ല’ ആശ്വാസം.

വരമ്പ് അവസാനിക്കുന്നുടത്ത് മൺ തിട്ട!!അപ്പോൾ ചെറുതോടിൻ കവുങ്ങ് പാലമെവിടെ? പിന്നെയും
വഴി മുട്ടി!വരമ്പ് മാറിപ്പോയതായിരിക്കാം. മേലെ വരമ്പ്, താഴെ വരമ്പ്?? എല്ലായിടത്തും തഥൈവ. പിന്നെ വിട്ടു വണ്ടി മേലോട്ട്. ചിറവരമ്പിലെത്തി ശരിക്കുള്ള വഴിയെ നടന്ന് അടുത്ത പുരയിടത്തിലെ പറമ്പിലേക്ക് കേറി.മഴക്ക് കുറച്ച് ശമനം വന്നിരുന്നെങ്കിലും മരങ്ങൾ തിമിര്‍ത്തു പെയ്യുകയാണ്.ആ ശബ്ദ മുഖരിതമായ അന്തരീക്ഷത്തിൽ ഒരു സൂചി വീണാൽ? പോലും കേൾക്കില്ല.

ഇത് വരെ പൊട്ടിയ ഓലപ്പെടക്കത്തിന്റെ ഒച്ച കേട്ട് ഭയപ്പെട്ട ഒഎബിക്ക് ഞെട്ടാനായി വലിയ ഗുണ്ടുകൾ പിന്നെയും ബാക്കി! എന്ന് വച്ചാൽ; പ്രസ്താവ സുനകര, ചിത്രാംശ രോമാംചിത ഹോ ഉഠാ. ഉസേ കല്പനാ ഭീ നഹീം ഥീ കി സാമനേ കടിച്ചുനാ കീറാ നാ ഹും ഹോ.....-ഇപ്പഴും എനിക്കൊന്നും മനസ്സിലായില്ല എങ്കിലും- പ്രസ്താവിക്കുന്നതെന്തെന്നാൽ നിങ്ങൾ ചിത്രങ്ങളിൽ കണ്ട് രോമാഞ്ചകുഞ്ചകമണിയാത്ത തരത്തില്‍ ഉള്ള ഒരു കുത്താ ക ബച്ചാ മുമ്പിൽ കൊരച്ച് കൊരച്ച്???

ആ വീട്ടിൽ കുതിരയെ പോലൊരു നായയുണ്ടായിരുന്നല്ലൊ എന്ന് അപ്പോഴാണ് ഓർത്തത്. “ബോ നായ്...ബോ നായ്..വിറച്ച ശബ്ദം വന്നിരുന്നെന്ന് ഞാൻ. ഇല്ലെന്നും ഞാൻ. നിന്നിടത്ത് നിന്നും അനങ്ങാനുള്ള ദൈര്യമില്ലാതെ പേടിച്ചരണ്ട്, മൂന്ന് കുല്‍ഹുവള്ളാ... ഓതി ഞാൻ നിന്നു. കൂരാകൂരിരുട്ടിൽ അതെനെക്കാളേറെ കറുപ്പിലുള്ള നായ്. അത് എന്റെ ഏറ്റവും അടുത്ത് തന്നെ. ശരിക്കും തളർന്ന് പോയത് ആ സമയത്തായിരുന്നു. പൊക്കിളിന് ചുറ്റും പതിനാല് സൂചി! നോ പ്രൊബ്ലം!! ബട്ട്, ‘അളിയാക്ക നേരമില്ലാ നേരത്ത് വിരുന്ന് വന്നപ്പോൾ പട്ടി കടിച്ചത് പോലെ’ എന്നൊരു ചൊല്ല് കാലാകാലം നില നിൽക്കുമല്ലൊ എന്റെ പടച്ചോനെ....
അവിടെ ഞാൻ സർവ്വ ശക്തന്റെ സഹായം തേടി. അപ്പോൾ പെട്ടെന്നൊരു കല്പന കേട്ടെന്ന പോൽ ആ നായ ഒന്ന് മുരണ്ട് പിന്നെ ശബ്ദമേ കേൾക്കാതായി. പാവം എന്നെ വെറുതെ വിട്ടിരിക്കുന്നു? ഞാൻ കുറച്ച് സമയം കൂടി അവിടെ നിക്കരാഗ്വയായി. ഒന്ന് രണ്ട് ശ്വാസംനേരെയെടുത്ത് വീണ്ടും നടന്നു.

മുട്ട് കേട്ട് ഉറക്കിൽ നിന്നെണീറ്റ് വാതിൽ തുറന്ന ഉമ്മ വാ പൊളിച്ച് നിന്നത് കോട്ടുവാ ഇട്ടതായിരിക്കാമെന്ന് അനുമാനിക്കാമെങ്കിലും, മുഖഭാവം കണ്ട് ചിമ്മിനി വെളിച്ചത്തിൽ ചമ്മിപ്പോയ ഞാൻ; “ഒരു ടിപി...ബസ്സിനൊരു ടിപി പെർമിറ്റ് അന്വേഷിക്കാന്‍ ടൌണിൽ വന്നതാ.....അത് കഴിഞ്ഞപ്പൊ നേരം...” അത് കേട്ട് ഉമ്മ‘ മോനെ മരുമോനെ ടിപിയല്ല പക്കാ പെര്‍മിറ്റ് ഓടിക്കാനുള്ള നിലയിലാണല്ലൊ നീയിപ്പോൾ’ എന്ന ഭാവത്തോടെ നാണത്തോടെ ചിരിച്ചോണ്ട് അകം വലിഞ്ഞപ്പോഴാണ് ഞാന്‍, സിബ്ബ് വരെ കീറിയ പാന്റ്സ് ശ്രദ്ധിച്ചത്
...അയ്യേ....


“ങ്ങളെന്തെങ്കിലും കഴിച്ചൊ..ഇവടെ ഒന്നും ബാക്കില്ല്യാ...കട്ടന്‍ ചായ ഉണ്ടാക്ക്യാലൊ” മേരാ പ്യാരി നാരി.
പതിമൂന്ന് മണിക്കൂർ മുമ്പെ കോമളയില്‍ നിന്നും അത്ര കോമളമല്ലാത്ത ഒരൂണ്‍ കഴിച്ചതോർത്ത്, തോര്‍ത്തിനാല്‍ തല തോർത്തിക്കൊണ്ട് കോമളമായി ഞാൻ മൊഴിഞ്ഞു “ങും ഉം..വേണ്ട....എനിക്കെന്താ തീരെ വിവരല്ലെ? നേരമില്ലാ നേരത്ത് കേറി വരുമ്പൊ....?? ജ്ജ് കെടന്നാ...?!!.കാന പീന നഹീം ഥി മുഷ്കിൽ..., ബാത് കർത്തെ-കര്‍ത്തെ നജർ ബചാ ഔര്‍ ഉസ്കീ-ജീംസ കേ ബീച് കിമാംസള ജഗ ഖ ദേഖ രഹാ.
(അര്‍ത്ഥത്തില്‍ ചോദ്യമില്ല)
പിന്നെ കൂറ അട്ടത്ത് നിന്നും വീണ പോലെ കുറേ നേരം കിടന്നു.

അവസാനം പുറത്തെ ഓപ്പൺ ബാത്തിൽ പോയി വന്ന് വീണ്ടും കിടക്കും നേരം അവള്‍ ചോദിച്ചു ‘എന്താ ഒരു പുളിച്ച മണം?’

‘ ആ!‘
‘ഭ്ഖേഏഏഏര്‍‘ എനിക്കും തോന്നി ഒരു പുളിച്ച ചുവ!എങ്കിലും ഒരു സുഖം. അമ്മായിഉമ്മ ആടുകളെ വളർത്തുന്നതും, ബാത്ത് റൂമിലേക്കുള്ള വഴി കിച്ചണിൽ കൂടി ആയതിലും എത്ര സന്തോഷം!! ഹാവൂ!!!






മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില