2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

ഇ-ബുക്ക് നാളത്തെ ബുക്ക്

ഒരു പ്രത്യേക അറിയിപ്പ്:-സാങ്കേതിക വിദ്യ എന്ന അവുലോസുണ്ട ഞാന്‍ തിന്നിട്ടില്ല. അതിന്റെ മാവ് എന്തോണ്ടാ ഉണ്ടാക്കുന്നത് എന്ന് പോലും വിവരമില്ലാത്ത ഈ എഴുത്തുകാരന്‍ അവിടെയും ഇവിടേയും കേട്ടും കണ്ടും മനസ്സില്‍ തോന്നിയ ഒരു വിഡ്ഢിത്തമായിരിക്കാം ഇപ്പറയുന്നത്രയും .
---------------------------------------------------

മുമ്പ് കാലത്ത് തന്റെ പുസ്തകങ്ങള്‍ ഒരു റബ്ബര്‍ ബാന്റിനാല്‍ കൊളുത്തി കൈയ്യില്‍ കൊണ്ട് നടന്നിരുന്ന വിദ്യാര്‍ത്തി പിന്നീട് അലുമിനിയം / പ്ലാസ്റ്റിക്ക് ബോക്സുകളിലെക്കും പിന്നെ തുകല്‍ സഞ്ഞ്ചിയിലെക്കും മാറി. കലാ കാലങ്ങളിലെ വിപണന തന്ത്രങ്ങളുടെ പുതിയ പുതിയ അലങ്കാരങ്ങള്‍ അവയുടെ ചേലിലും മാറ്റങ്ങള്‍ വരുത്തി.

ഇന്ന്, പാമ്പാട്ടിയുടെ സഞ്ചി പോലുള്ള സ്കൂള്‍ ബാഗില്‍ ടെസ്റ്റുകളും വിഷയത്തോടനുബന്ധമുള്ള നോട്സുകളും കുത്തി നിറച്ചു, സിമന്റു ബാഗോളം തോന്നുന്ന ഭാരവും പുറത്തേറി, കയറ്റിറക്ക് തൊഴിലാളിയെ പോലും നാണിപ്പിക്കുന്ന വിധത്തില്‍ ദിനേന നമ്മുടെ മുമ്പിലൂടെ സ്കൂളിലേക്ക് പോവുന്ന പൊന്നോമനകളുടെ ചിത്രം,,,, സ്ഥിരമായി കണ്ടു ശീലിച്ചത് കൊണ്ടാവാം നമുക്കതൊരു വിഷയമേ അല്ലാതാവുന്നത്.

കൊക്കയും കൊളുത്തും തൂങ്ങിയാടുന്ന മേല്‍ പറഞ്ഞ അല്‍കുല്‍ത്ത് സഞ്ചിയുമായി തിക്കി തിരക്കി ബസ്സില്‍ കേറിയാലോ? ബസ്സിന്റെ പോക്കിനനുസരിച്ചു അവന്റെ/ അവളുടെ ഭാരം പേറിയ ശരീരം ബാലന്‍സ് ചെയ്യാന്‍ പറ്റാതെ കൂട്ടമായാടി മറ്റു യാത്രക്കാരുടെ പ്രാക്കിനു ഹേതുവാകുന്നതും നമ്മള്‍ കണ്ടു ശീലിച്ചു.


എന്തിനുമേതിനും ഇലക്ട്രോണിക്ക് സംവിധാനങ്ങളെ ആശ്രയിക്കുന്ന ഇക്കാലത്ത് നമുക്കും ഇതില്‍ നിന്നൊക്കെ ഒരു മാറ്റം ആവശ്യമല്ലേ?
ഇവ്ടെയാണ് വിദ്യാര്ത്തിക്ക് ഒരു ഇ-ബുക്ക് എന്ന ആശയം രൂപം കൊള്ളേണ്ടത്‌. അതായത് ഒരു ഡയറിയോളം വലിപ്പം പോന്ന ഒരു പുസ്തക യന്ത്രം. പത്തും നൂറും പുസ്തകങ്ങളിലെ പാഠങ്ങളും ചിത്രങ്ങളും അവയില്‍ ഇന്‍സ്റോള്‍ ചെയ്തു ചെറുതാക്കിയും വലുതാക്കിയും വായിക്കാനും എഴുതാനുമുളള സംവിധാനം.

പല രാജ്യങ്ങളും ഇ- ഭാഷയില്‍ വളരെയധികം മുന്നോട്ടു കുതിക്കുന്ന ഇക്കാലത്ത്‌ നമ്മുടെ മലയാളം ഭാഷയ്ക്ക്‌ ഒരു ഏകീകൃത അക്ഷരമാല പോലുമില്ലെങ്കിലും, നിലവിലുള്ള രീതികളില്‍ തന്നെ അവനവനിഷ്ടപ്പെട്ട ഫോണ്ടുകളില്‍ ഇതുപയോഗിക്കാവുന്നതാണ്. പല ഭാഷകള്‍ക്കും ഗ്രാമര്‍ ചെക്ക്, എഴുതുന്ന പദങ്ങളില്‍ കടന്നു വരുന്ന തെറ്റുകള്‍ സ്വമേധയാ തിരുത്തുന്ന സ്പെല്‍ ചെക്ക് സോഫ്റ്റ് വെയറുകളും മലയാലത്തിനില്ല എന്നതും ഇതോടൊപ്പം കൂട്ടി വായിക്കുക. കേരളത്തിനകത്തും പുറത്തും ജോലി ചെയ്യുന്ന അനേകം സോഫ്റ്റ് വെയര്‍ വിദക്തന്മാര്‍ നമുക്കുണ്ട്.ഈയൊരു കുറവ് അവര്‍ക്ക് മള്‍ട്ടി മീഡിയയുടെ സാധ്യതകള്‍ ഉപയോഗിച്ച് ഈസി ആയി ചെയ്യാവുന്നതെയുള്ളൂ.

അങ്ങനെ പഠനത്തിലും എഴുത്തിലും നിലവിലുള്ള രീതികളെ മാറ്റി മറിച്ചു ലോകത്തിനു മുമ്പിലല്ലെങ്കിലും ഒപ്പം സഞ്ചരിക്കാന്‍ നമുക്ക് കഴിയണമെങ്കില്‍ വിദ്യഭ്യാസ വകുപ്പും ഒപ്പം ജനങ്ങളും ഈ രീതി ആലോചിക്കേണ്ടതുണ്ട്. അതിനു തുടക്കത്തില്‍ അഞ്ചാം തരം മുതലെങ്കിലും ഇ- ബുക്ക് ഗവ: തലത്തില്‍ വിതരണം നടത്തുക. അര്‍ഹതപ്പെട്ടവര്‍ക്ക്‌ സബ്‌:സിഡിയും ഒന്നിച്ചു വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് തവണ വ്യവസ്ഥയും നടപ്പിലാക്കിയാല്‍ നന്നായിരിക്കും. ഒരു വിദ്യാര്‍ത്തിയുടെ പഠനകാലം കഴിയും വരെയും ഒരൊറ്റെണ്ണം മതിയാവുമെന്നതിനാല്‍ പാഠ പുസ്തക പേന ഇന്‍സ്ട്രുമെന്റ്സുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ രക്ഷിതാവിനു ലാഭാവുമായിരിക്കും ഇ-ബുക്ക്. മാത്രവുമല്ല പഠന ശേഷം ഇ-ബുക്ക് ആവ്ശ്യമില്ലാത്ത്തവര്‍ മറ്റൊരു വിദ്യാര്ത്തിക്ക് ഉപയോഗിക്കാന്‍ വേണ്ടി വില്‍ക്കുകയോ ഫ്രീ ആയി നല്‍കുകയോ ചെയ്യാം.


വര്‍ഷാ വര്‍ഷം പുതുക്കിയ പാഠങ്ങള്‍ ഗവ: വെബ്സൈറ്റില്‍ നിന്നും ഡൌണ്‍ലോഡു ചെയ്യുന്ന രീതി നടപ്പിലാക്കിയാല്‍ ആവശ്യമുള്ള വിദ്യാര്ത്തിക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ തന്റെ സിസ്റ്റത്തില്‍ കേറ്റാം എന്നതിനാല്‍ പാഠപുസ്തക ങ്ങള്‍ക്കുണ്ടാവുന്ന കാല താമസം ഒഴിവാകുകയും വിദ്യഭ്യാസ വകുപ്പിന് സമയവും ചിലവും വളരെയധികം ലാഭിക്കാമെന്നതിനുമ് പുറമേ,,,,അച്ചടിക്കടലാസിനായി മുറിച്ചു തള്ളപ്പെടുന്ന കോടിക്കണക്കിനു മരങ്ങളെ നില നിര്‍ത്തി ലോകത്തിലെ ജന്തുജാലകങ്ങളുടെ ആവാസവ്യവസ്ഥയെയും ഒരു പരിധി വരെ രക്ഷിക്കാം.

മാറുന്ന സാങ്കേതിക വിദ്യകളെ സ്വീകരിക്കാന്‍ വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പെട്ടെന്ന് മുന്നോട്ടു വരുമ്പോള്‍ നമ്മുടെ നാട്ടുകാരില്‍ ഒരനാവശ്യഭയം കണ്ടു വരുന്നു. അതിനായി അവര്‍ പല ന്യായീകരണങ്ങളും തുടക്കത്തില്‍ സ്വീകരിക്കുന്നു. അത് പോലെ ഒന്ന് ഇതിനും പറയാം.


"അതെങ്ങനെ ശരിയാവും? കുട്ടി പേന കൊണ്ട് എഴുതി പഠിക്കട്ടെ. എങ്കിലേ കുട്ടിയുടെ കൈയ്യക്ഷരം നന്നാവൂ. ഭാവിയില്‍ അവനു സ്വന്തമായി ഒരു അഡ്രസ്സ് എങ്കിലും എഴുതാനറിയെണ്ടേ ?? ഒരു കൈയ്യൊപ്പ് പോലും ഇടാനറിയാതെ അവന്‍ വളര്‍ന്നാല്‍,,,,,,,?"

എങ്കില്‍, ഏതൊരു നല്ല കാര്യത്തിനും മുടന്തന്‍ ന്യായങ്ങള്‍ എഴുന്നെള്ളിക്കുന്ന മലയാളിയോട് ഒന്നേ പറയാനുള്ളൂ.
വിവരവിസ്ഫോടനങ്ങളാല്‍ ആശയ വിനിമയം വിരല്‍ തുമ്പിലെത്തിയിട്ടും, അതായത് പാട്ട് കേക്കലും, സിനിമ കാണലും, പിന്നെ പ്രേമ ലേഖനമെഴുത്തും എന്തിനു,,,, സമയം നോക്കല്‍ പോലും വെറുമൊരു മൊബൈലിലേക്ക് മാറിയ ഇക്കാലത്ത്, ലോകത്ത് എവിടെയും നമ്മെ തിരിച്ചറിയാന്‍ നമ്മുടെ ഒരു വിരല്‍ തുമ്പു മാത്രം മതിയെങ്കില്‍,,,,വേറെ എന്തിനൊരു കൈയ്യൊപ്പ്? അല്ലെങ്കില്‍ ഒരു പേന??


ഇനി വിവരമുള്ളവര്‍ ബാക്കി പറയുക.

20 അഭിപ്രായങ്ങൾ:

OAB/ഒഎബി പറഞ്ഞു...

സാങ്കേതിക വിദ്യ എന്ന അവുലോസുണ്ട ഞാന്‍ തിന്നിട്ടില്ല. അതിന്റെ മാവ് എന്തോണ്ടാ ഉണ്ടാക്കുന്നത് എന്ന് പോലും വിവരമില്ലാത്ത ഈ എഴുത്തുകാരന്‍ അവിടെയും ഇവിടേയും കേട്ടും കണ്ടും മനസ്സില്‍ തോന്നിയ ഒരു വിഡ്ഢിത്തമായിരിക്കാം ഇപ്പറയുന്നത്രയും .

Land || നാട് പറഞ്ഞു...

"വേറെ എന്തിനൊരു കൈയ്യൊപ്പ്? അല്ലെങ്കില്‍ ഒരു പേന??"

നല്ലൊരു പോസ്റ്റ്‌. OAB വളരെ പ്രയോജനപ്രതമായി . ഇംഗ്ലീഷില്‍ അത്ര അറിവില്ലാത്തത്‌ കാരണം ഇത്തരം ആര്‍ട്ടിക്കിള്‍-കള്‍ വിക്കിപീഡിയ പോലുള്ള സൈറ്റുകളില്‍ നിന്നും വായിക്കാന്‍ സാധിക്കാറില്ല. ഇത് നമ്മുടെ സ്വന്തം മലയാളത്തിലായതിനാല്‍ തുടക്കം മുതല്‍ അവസാനം വരെ ഒറ്റ ഇരുപ്പില്‍ തന്നെ വായിച്ചു തീര്‍ത്തു.

വിവര സാങ്കേതിക വിദ്യയില്‍ മുന്നിട്ടു നില്‍കുന്ന ഈ കാലത്ത് ഇതു അതികം വിതൂരമല്ല. ആപ്പിള്‍ പോല്ലുള്ള കമ്പനികള്‍ ഇതിനകം തന്നെ ഇത്തരം ഡിവൈസുകള്‍ വിപണിയില്‍ ഇറക്കികഴിഞ്ഞു. നമ്മുടെ കേരളത്തിന്റെ വിദ്യഭ്യാസ മേഘലയിലും ഈ ഒരു മാറ്റം ഉണ്ടാവും.

ഒരിക്കല്‍ കൂടി OAB -യെ പ്രശംസിക്കുന്നു.

മൻസൂർ അബ്ദു ചെറുവാടി പറഞ്ഞു...

പോസ്റ്റ്‌ നന്നായി.
കൂടുതല്‍ ചര്‍ച്ച നടക്കട്ടെ ഇതിനെപറ്റി.
എന്‍റെ ആശംസകള്‍

Unknown പറഞ്ഞു...

ചിന്തിക്കേണ്ട കാര്യം തന്നെ ഇത്.
വളരെ നല്ല ആശയം..
ഈ ചിന്തകളും ആശയങ്ങളും ചര്‍ച്ചകളാവട്ടെ.

Typist | എഴുത്തുകാരി പറഞ്ഞു...

ചിന്തിക്കാവുന്ന,പ്രസക്തമായ ഒരു
കാര്യം. സാങ്കേതികവശങ്ങളേപ്പറ്റി എനിക്കും അറിയില്ല. അറിയാവുന്നവർ പറയട്ടെ.

പട്ടേപ്പാടം റാംജി പറഞ്ഞു...

അത്തരം വിവരങ്ങളെക്കുറിച്ച ചിന്തകള്‍ ഇപ്പോള്‍ നന്നായി നടക്കുണ്ട് എന്നാണു എനിക്ക് തോന്നുന്നത്. കുറ്റമറ്റ രീതിയില്‍ തയ്യാറാക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ടാവും എന്നു വിശ്വസിക്കാം എന്ന് തോന്നുന്നു.

mayflowers പറഞ്ഞു...

ആക്രിക്കച്ചവടക്കാരുടെ സഞ്ചിയേക്കാള്‍ ഭാരമുള്ള ബേഗും പേറി നടക്കുന്ന മക്കള്‍ക്ക്‌ ഇങ്ങിനെ വല്ല സംവിധാനവും വന്നെങ്കില്‍ നടു നിവര്‍ത്താമായിരുന്നു.
പക്ഷെ,നമ്മുടെ കേരളത്തില്‍ പ്രായോഗികമാണോ എന്നതാണ് സംശയം.

ശങ്കരനാരായണന്‍ മലപ്പുറം പറഞ്ഞു...

കൊള്ളാം!

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

അതെങ്ങനെ ശരിയാവും? കുട്ടി പേന കൊണ്ട് എഴുതി പഠിക്കട്ടെ. എങ്കിലേ കുട്ടിയുടെ കൈയ്യക്ഷരം നന്നാവൂ. ഭാവിയില്‍ അവനു സ്വന്തമായി ഒരു അഡ്രസ്സ് എങ്കിലും എഴുതാനറിയെണ്ടേ ?? ഒരു കൈയ്യൊപ്പ് പോലും ഇടാനറിയാതെ അവന്‍ വളര്‍ന്നാല്‍,,,,,,,?"

നന്നായി പറഞ്ഞിരിക്കുന്നു കേട്ടൊ ഭായ്

kambarRm പറഞ്ഞു...

വേറിട്ടൊരു ചിന്ത, നല്ലത്.
ആശംസകൾ

ishaqh ഇസ്‌ഹാക് പറഞ്ഞു...

ഇ-ബുക്ക് നാളത്തെബുക്കിനെ കുറിച്ചുള്ള ചിന്ത കൊള്ളാം..മാറ്റങ്ങളുണ്ടാവും..കാത്തിരിരിക്കാം..
അ-ബുക്ക് (അക്ഷരബുക്ക്)അന്നത്തെഅല്‍ക്കുല്‍ത്ത്ബുക്കിനെകുറിച്ച്പറഞ്ഞത് ഏറെ ഇഷ്ടമായി..!...:)

എന്‍.പി മുനീര്‍ പറഞ്ഞു...

കൊള്ളാം. നാളത്തെ ബുക്കിന് ഇന്നത്തെ ചിന്തകള്‍.
മാധ്യമം ചെപ്പില്‍ D.C Books രവിയുമായുള്ള ഒരഭിമുഖത്തില്‍ ഇതിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചൊക്കെ വ്യക്തമായി
പ്രതിപാദിച്ചിട്ടുണ്ട്.

Villagemaan/വില്ലേജ്മാന്‍ പറഞ്ഞു...

നല്ല പോസ്റ്റ്‌ മാഷെ..നല്ല ഒരു ആശയം..കേരളത്തില്‍ പ്രായോഗികമാകാന്‍ കുറെ സമയം എടുക്കും എങ്കിലും,ഇതൊക്കെ കാലത്തിന്റെ ആവശ്യം തന്നെ.

എന്റെ മകള്‍ പഠിക്കുന്ന സ്കൂളില്‍ പുസ്തകങ്ങള്‍ ഒന്നോ രണ്ടോ മാത്രം..ബാക്കി എല്ലാം ( അന്നന്ന് പഠിപ്പിക്കുന്നത്‌ ) hand outs ആയി നല്‍കുന്നു. അതില്‍ തന്നെ ഉത്തരം എഴുതാനും മറ്റും ചെയ്യാന്‍ പട്ടുന്നതിനാല്‍ ബുക്സ് ഉം കുറവ്. ഹാന്‍ഡ്‌ ഔട്സ് ഫയല്‍ ചെയ്യണം എന്ന് മാത്രം. ചുരുക്കത്തില്‍ സ്കൂളില്‍ കൊണ്ടുപോകേണ്ട ഭാരം പരമാവധി കുറവാണ്. പിന്നെ സ്കൂള്‍ വെബ്‌സൈറ്റില്‍ എല്ലാ ആഴ്ചയിലെ പാഠ ഭാഗങ്ങളും ഹോം വര്‍ക്കും അപ്ഡേറ്റ് ആവും.

പുതിയതായി ഈ സ്കൂളില്‍ ചേര്തപ്പോ ഈ പരിപാടി നടക്കുമോ എന്നൊക്കെ ഒരു ഭയാശങ്ക ഉണ്ടായിരുന്നു. എന്നാല്‍ എല്ലാം നന്നായി നടന്നു പോകുന്നു.

OAB/ഒഎബി പറഞ്ഞു...

tourismmap > താങ്കള്‍ പറഞ്ഞ പോലെ എവിടെയോ വായിച്ചിരുന്നു.

ചെറുവാടി > ആശംസകള്‍ സ്വീകരിച്ചു.
നടക്കും ചര്‍ച്ചകള്‍ . അതുറപ്പാ

~ex-pravasini* > ചര്‍ച്ചകളാവട്ടെ.


Typist | എഴുത്തുകാരി > കൂടുതല്‍ അറിയാവുന്നവർ പറയട്ടെ.

പട്ടേപ്പാടം റാംജി > നടക്കുന്നുണ്ടാവും, എങ്കിലും നമ്മുടെ വക ഒരു തളളും കൂടെ കിടക്കട്ടെ

mayflowers > അതില്‍ ശംസയിക്കാനൊന്നുമില്ല. വൈകിയാലും എല്ലാ രാജ്യത്തും അതുണ്ടാവുമെന്നു തന്നെയാ എനിക്ക് തോന്നുന്നത്.

ശങ്കരനാരായണന്‍ മലപ്പുറം > ശരി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം > അങ്ങനെയാണെങ്കില്‍ ശരി.

കമ്പർ > സ്വീകരിച്ചു

ishaqh ഇസ്‌ഹാക് > കാത്തിരിരിക്കാം.
അല്ല ഭായി അല്‍കുല്‍ത്തിനു എന്തെങ്കിലും അര്‍ത്ഥമുണ്ടോ ? :)

Muneer N.P > അങ്ങനെയെങ്കില്‍ വളരെ നന്നായി. നാട്ടുകാര്‍ക്കും വായനക്കാര്‍ക്കും ഇതിനെ പറ്റി കൂടുതല്‍ മനസ്സിലായി കാണും.


Villagemaan > അങ്ങനെ പല വിധത്തിലുള്ള പുതു ചിന്തകള്‍ ചില പ്രൈവറ്റ് സ്കൂളുകളില്‍ നിന്നും ഉണ്ടായി വരുന്നത് നല്ലത് തന്നെ.

എന്റെ മക്കള്‍ പഠിക്കുന്നിടത്ത് ചിന്ന കുട്ടികള്‍ക്ക് പുസ്തകം വീട്ടില്‍ കൊണ്ട് പോവാന്‍ പാടില്ല. അതിനാല്‍ ഹോം വര്‍ക്കുമില്ല. അത് കാരണം മീറ്റിങ്ങില്‍ കച്ചറ ഉണ്ടാക്കുന്ന കുറച്ചു കൊച്ചമ്മ? മാരെ കണ്ടിരുന്നു ആദ്യത്തില്‍. ഇപ്പൊ ഇല്ലെന്നു തോന്നുന്നു.


ഏല്ലാവര്‍ക്കും നന്ദിയോടെ, ഒ എ ബഷീര്‍

വി കെ ബാലകൃഷ്ണന്‍ പറഞ്ഞു...

Good!

rafeeQ നടുവട്ടം പറഞ്ഞു...

'വളരുന്ന' മലയാളികള്‍ മലയാളം മറക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ അതിനോട് കുറച്ചെങ്കിലും നീതിപുലര്‍ത്താന്‍ സോഫ്റ്റ്‌ വെയറുകളും അതിന്‍റെ പരിപാലകരും ശ്രമിച്ചല്ലേ പറ്റൂ!

MT Manaf പറഞ്ഞു...

വരും
വരാതിരിക്കില്ല
ഈ ചിന്ത സമീപഭാവിയില്‍ പുലരും!

തൂവലാൻ പറഞ്ഞു...

നല്ല ചിന്ത നല്ല ആശയം...എല്ലാത്തിനോടും യോജിക്കാൻ വയ്യാ

ബഷീർ പറഞ്ഞു...

നല്ല ആശയം .. ചര്‍ച്ച ചെയ്യേണ്ട വിഷയം. ചുരുങ്ങിയത് കുട്ടികളുടെ ഭാരം ചുമക്കലിനു മാറ്റം .. പിന്നെ കുറെ മറ്റ് പാഴ്ചിലവുകളും ഒഴിവാക്കാം..വരുമായിരിക്കും ഇന്നല്ലെങ്കില്‍ നാളെ.. അല്ലെങ്കില്‍ മറ്റന്നാള്‍ ഉറപ്പ്...

>>എഴുതുന്ന പദങ്ങളില്‍ കടന്നു വരുന്ന തെറ്റുകള്‍ സ്വമേധയാ തിരുത്തുന്ന സ്പെല്‍ ചെക്ക് സോഫ്റ്റ് വെയറുകളും മലയാലത്തിനില്ല എന്നതും ഇതോടൊപ്പം കൂട്ടി വായിക്കുക <<<


അതിനൊരു സാമ്പിള്‍ :)

വീകെ പറഞ്ഞു...

നല്ലൊരു വിഷയം...
എത്രയും വേഗം നടപ്പിലാക്കി മറ്റുള്ള നാട്ടുകാർക്ക് മാതൃകയാകാൻ ഇനിയെങ്കിലും നമ്മൾ മലയാളികൾക്കായെങ്കിൽ...
ഇതൊന്നും അസാദ്ധ്യമായ കാര്യങ്ങളല്ല.
അഭിനന്ദനങ്ങൾ....

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില