2009, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

സൂയിസൈഡ്

ഒരു കാരണവും കൂടാതെ ആത്മഹത്യ ചെയ്തെന്ന് പറയപ്പെടുന്നവറ്ക്ക് വലുതും ചെറുതുമായ നമ്മളറിയാത്ത, ആലോചിക്കാത്ത, അന്വേഷിക്കാത്ത പല കാര്യങ്ങൾ ഉണ്ടാവാം. ഒരു പഴയ കാല സഹപ്രവറ്ത്തകന്റെ ധാരുണ മരണത്തിൻ എന്റെ കാഴ്ചപ്പാടുകൾ, ഒന്നിച്ച് താമസിക്കുന്നവറ്ക്കും, ജോലി ചെയ്യുന്നവറ്ക്കും, സ്നേഹിതന്മാറ്ക്കും ഒരോറ്മപ്പെടുത്തൽ എന്ന രീതിയിൽ ഇവിടെ കുറിച്ചിടുന്നു.

കോഴി കൂവുന്നതോ, കാക്ക കരയുന്നതോ കേൾക്കാത്ത നാട്. ലേബറ് കേമ്പിൽ നേരത്തെ ഉണരാൻ വേണ്ടി പ്രാറ്ത്ഥനയോടെ കിടക്കുന്ന ചിലരിൽ ഒരാളായ അബുക്ക അന്നും നേരത്തെ ഉണറ്ന്ന് കിടന്ന്, പതിവ് പോലെ തന്റെ വീട്ടുകാരെ കുറിച്ചുള്ള ചിന്തയിലായിരുന്നു. ബാങ്ക്‌ വിളി കേട്ടതും പെട്ടെന്ന് എണീറ്റ് പ്രഭാത ക്രത്യത്തിനായി ഇരുമ്പും, തുരുമ്പും മറ്റു ഗുമാമ (വേസ്റ്റ്) കൾ നിറഞ്ഞ ഇടുങ്ങിയ വഴിയെ നടക്കവെ തന്റെ തല എന്തിലോ തട്ടി. ആദ്ദേഹം തന്റെ മുന്നോട്ട് വച്ച ഒരു കാൽ പിന്നോട്ട് വച്ച് തല ഉയറ്ത്തി നോക്കി. ഇരുണ്ട വെട്ടത്തില്‍ കാഴ്ച വ്യക്തമായതോടെ ഭയന്ന് ഒരാറ്ത്ത നാദത്തോടെ പിന്നോട്ടോടി. തൊട്ടടുത്ത റൂമിന്റ് വാതിൽ തല്ലിത്തകറ്ക്കും രൂപത്തിൽ മുട്ടി വിളിച്ചു. ഏസി യുടെ തണുപ്പിൽ പുതച്ച് മൂടി കിടന്നവരൊക്കെയും പ്രാകിക്കൊണ്ട് എണീറ്റ് പുറ്ത്തേക്കിറങ്ങി.
“എന്താ അബുക്കാ.... മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കാതെ?.
“...അവിടെ....അവിടെ....ആരോ.... തൂങ്ങി നിൽക്കുന്നു”. ഭയന്ന് വിറയാറ്ന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞൊപ്പിച്ചു.
അത് കേട്ടവറ് ആരും ഞെട്ടിയില്ല എന്ന് മാത്രമല്ല ചിരിക്കുക കൂടി ചെയ്തു. പിന്നെ ആരോ പറഞ്ഞു
“ഓ അതായിരുന്നൊ കാര്യം.. അത് ആ പോത്ത് ഹംസ എക്സസേയ്സ് ചെയ്യുന്നതാ അബുക്കാ...ങ്ങൾ ഇതു വരെ കണ്ടിട്ടില്ലെ?”
“അല്ല ചെങ്ങായിമാരെ ആ തൂങ്ങലല്ല.....ഇത് കയറ്....കഴുത്തിൽ”
സംഗതി പന്തികേട് തോന്നിയവറ് ഇടവഴിയിലെ ലൈറ്റ് തെളിയിച്ചു. കണ്ടവറ് കണ്ടവറ് ഞെട്ടി പിറകോട്ട് മാറി. കൂട്ടത്തിൽ ദൈര്യവാന്മാരിൽ ഒന്നുരണ്ട് പേറ് അടുത്തെത്തി . ലുങ്കി മാത്രമുടുത്ത് കഴുത്തിൽ കയറ് മുറുകിയിട്ട് കുറഞ്ഞ സമയമേ ആയിട്ടുള്ളു എന്ന് മനസ്സിലാക്കും മുമ്പേ തൂങ്ങിയത് “ഉറ്പ്പ്യേക്ക് പതിനാര്‍അണ” എന്ന് പറഞ്ഞ് അധികമാളുകളും കളിയായിരുന്ന ജബ്ബാറ് എന്ന ചെറുപ്പക്കാരനാണെന്ന് മനിസ്സിലായിരുന്നു.
കേട്ടെത്തിയവരിൽ അറബികൾ മാത്രം “ലിപ്ത്തൂൻ” (നൂലിൽ തൂക്കിയ ലിപ്റ്റൻ ചായപ്പൊടി ബാഗ്) എന്ന് പറഞ്ഞ് കളിയാക്കി ചിരിച്ചു.
പിന്നെയൊക്കെ പെട്ടെന്നായിരുന്നു.
തൂങ്ങി മരിച്ചവരോട് ഒരു ദയാദാക്ഷീണ്യവും കാണിക്കാത്ത അറബിപോലീസ് “ലിപ്ത്തൂൻ” വെട്ടിമുറിച്ചു. ചക്ക വീഴും പോലെ.........!

ഡെഡ് ബോഡിയും കൊണ്ട് ആമ്പുലൻസ് കൂവി വിളിച്ച് സ്ഥലം വിട്ടതും ഞെട്ടലിൽ നിന്നും മുക്തരാവാതെ അന്തം വിട്ട് നിൽക്കുന്ന പണിക്കാരോടായി മുതലാളി ചീറി.
“എന്താ എല്ലാരും നോക്കി നിൽക്കൺ. നേരം വൈകി വേഗം പണിതുടങ്ങൂ”
വീട്ടിലേക്ക് പോകാൻ നേരം അവൻ ഫോർ മേനോടായി ഇങ്ങനെ കൂടി കൂട്ടിച്ചേറ്ത്തു.
“പണി ഒരു മണിക്കൂറ് വൈകി. അഞ്ച് മണിക്ക് നിർത്തണ്ട, ഇന്ന് ആറ് മണി ഓകേ...?"

സ്പോൺസറുടെ കീഴിലുള്ളവറ് പണിക്കിറങ്ങി. അല്ലാത്തവറ് റൂം വിട്ട് പുറത്തേക്ക് പോയി.
പണിശാലയില്‍ യന്ദ്രങ്ങള്‍ കരഞ്ഞു. ഒപ്പം കോ വര്‍ക്കേഴ്സും.

പക്ഷേ എല്ലാവറ്ക്കും ഒറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു.
“എന്തിന്...? എന്തിനവൺ അത് ചെയ്തു?” ആറ്ക്കും ഒരു മറുപടിയും കിട്ടിയില്ല. കാരണം അവനെക്കുറിച്ച് ഒരാൾക്കറിയുന്നതേ മറ്റവനും അറിയുമായിരുന്നുള്ളു. നിഷ്കളങ്കൻ. എന്ത് പറഞ്ഞാലും ചിരിക്കുന്നവൻ.
തൊട്ടടുത്ത് ഓഫീസിൽ മാനേജരായി ജോലി ചെയ്യുന്ന ജ്യേഷടൻ ചോദിച്ചു. “എന്റെ പൊന്നുമോൻന് എന്തിനിത് ചെയ്തു?"
നാട്ടിൽ അല്ലലറിയാതെ അവനെ വളറ്ത്തിയവറ് ചോദിച്ചു“ന്റെ പടച്ചോനെ ഞങ്ങളെ കുട്ടിക്കെന്തെ പറ്റ്യെ?”

ഇതിനൊരു മറുപടി കിട്ടിയേ മതിയാവൂ!
അന്വേഷണത്തിൽ മനസ്സിലാക്കാൻസാധിച്ചത് ഞാൻ പറയാം!
ജബ്ബാറ്. സുന്ദരൻ പയ്യൻ. ഇരുപത്തി രണ്ട് വയസ്സിൽ ഗൾഫിലെത്തിയിട്ട് വെറും ആറ് മാസം.
കുട്ടികളെ മനസ്സ്.അയഞ്ഞ സംസാരം.

നിസ്സാര കാര്യത്തിന് പോലും കമ്പ്ലേന്റ് ചെയ്യുന്നതിനാൽ ഫാക്ടറിത്തൊഴിലാളികൾ അവനെ ‘ഉറ്പ്പ്യേക്ക് പതിനാറണ’ എന്ന് പറഞ്ഞ് കളിയാക്കുമ്പോൾ, അവന്റെ റൂം മേറ്റ്സായ മൂവറ് സംഘം വാക്കുകൾ
കൊണ്ട് റാഗിങ്ങ് ചെയ്യുവാൻ (തമാശ) കിട്ടുന്ന അവസരം പഴാക്കാറില്ല. ഒരിക്കല്‍ ടിയാന്മാര്‍
ടിവിയില്‍ ബിഎഫ് ചാനല്‍ വച്ച് അവനെ വിളിച്ച് കയ്യില്‍ 'പാരചൂറ്റ് ' ന്റെ ബോട്ടലും പിടിപ്പിച്ച് മറ്റു റൂമുകളിലുള്ളവരെ വിളിച്ചു വരുത്തി കാണിച്ചു കൊടുത്തു. എല്ലാവരും കൂടി കളിയാക്കി ചിരിച്ചപ്പോള്‍ മാത്രമാണ് സംഗതിയിലടങ്ങിയ തമാശയവന് പിടുത്തം കിട്ടിയത്.എന്നാലും അവനവരെ ഇഷ്ടമായിരുന്നു.
മധുരഭാഷണവും, സൌന്ദര്യവറ്ണ്ണനയും കൊണ്ട് സാന്ത്വനം, സഹായം ഞങ്ങളിലൂടെ എന്ന പൊള്ളത്തരം ആ ലോലമനസ്സിൽ കുത്തി വക്കാൻ മിടുക്കരുമായിരുന്നു മേൽ സംഘം.

ഒരു ദിവസം സംസാരിച്ചിരിക്കെ (പ്രലോഭനങ്ങൾക്ക് വഴങ്ങി) അവനത് പറഞ്ഞു.
“-ഞാനൊരു കുട്ടിയെ ഇഷ്ടപ്പെടുന്നു.....
ബന്ധുവാൺ. ഇഷ്ടം പോലെ പണമുണ്ട്. തന്തപ്പടി വലിയ ഗവ: ജോലിക്കാരനാണ്. ഇഷ്ടം വൺ വേ ആണെന്നും കൂടി അവൻ പറഞ്ഞപ്പോൾ, അവൻ അവളെ കാണുന്നതും, കാണുമ്പോഴുള്ള പ്രതികരണവും, സമയവും, സന്ദറ്ഭങ്ങളും വലിയ കാര്യത്തോടെ (അഭിനയം) ചോദിച്ചറിഞ്ഞ് മൂവറ് സംഘം ഒരു തീരുമാനത്തിലെത്തി!
“ഇഷ്ടം വൺ വേയല്ല. അവൾക്ക് നിന്നോട് കടുത്ത പ്രേമമാണ്. നിന്നോട് പറയില്ല. കാരണം, അവൾക്ക് വിവരമുണ്ട്!
നാടൻ ഭാഷയിൽ പറഞ്ഞാൽ, എത്രത്തോളം ഒരാളെ ‘പുളിമേൾ കേറ്റാൻ’ പറ്റുമോ അത്രത്തോളം കേറ്റി. (പോസ്റ്റ് നീളുമെന്നതിനാൽ കൂടുതൽ വിവരിക്കുന്നില്ല)
അവസാനം കൂട്ടിച്ചേറ്ത്തു...“നീ കണ്ടോ അവളൂടെ എഴുത്ത് നിനക്ക് വരും. അവളുടെ ഇഷ്ടം അറിയിച്ച് കൊണ്ട്”!
അവനത് അത്രയങ്ങ് വിശ്വസിച്ചിരുന്നില്ലെങ്കിലും ഒരു നാൾ പ്രതീക്ഷിക്കാതെ അവനവളുടെ എഴുത്ത് വന്നു.

ജോലി സമയത്ത് കിട്ടിയ എഴുത്ത് ബാത്ത് റൂമിൽ കേറി അവൻ വായിച്ചു. നാട്ടിൽ നിന്നും കാണുമ്പോൾ മിണ്ടാൻ പറ്റാത്തതിൻ കാരണം വിവരിച്ചും കൊണ്ട് അവൾ മനസ്സ് തുറന്നു.
അതിലെ വാചകങ്ങൾ ഓരോന്നും അവനെ കോരിത്തരിപ്പിച്ചു. സുഹൃത്തുക്കളുമായി സന്തോഷം പങ്ക് വക്കാൻ മനസ്സ് വെമ്പി. അന്ന് അഞ്ച് മണിയാകാൻ സമയമേറെ ഉള്ളതായി അവന് തോന്നി.
എന്നാൽ, മൂവറ് സംഘത്തിലൊരുത്തൻ അവന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് അപ്പപ്പോൾ മറ്റുള്ളവറ്ക്ക് വിവരം നൽകുന്ന കാര്യം പാവമറിഞ്ഞിരുന്നില്ല!
കാരണം അവരായിരുന്നല്ലൊ അവളെഴുതുന്ന രൂപത്തിൽ കത്തെഴുതി നാട്ടിൽ പോകുന്ന ഒരാളുടെ കൈ വശം കൊടുത്തയച്ച് നാട്ടിൽ നിന്നും ഇങ്ങോട്ട് തന്നെ പോസ്റ്റ് ചെയ്യിപ്പിച്ചത്.
കത്ത് കിട്ടിയ വിവരം പറഞ്ഞപ്പോൾ മറുപടിയും അവറ് തന്നെ എഴുതിക്കൊടുത്തു .

തന്റെ കത്ത് അവള്‍ക്ക് കിട്ടി അതിനുള്ള മറുകത്തും പ്രതീക്ഷിച്ച് ഇരുന്ന ജബ്ബാറിന് ഒരു മാസത്തിന് ശേഷം കിട്ടിയത്, അവനെ മകനെപ്പോലെ ലാളിച്ചിരുന്ന ജ്യേഷ്ടന്റെ കയ്യിനാൽ കരണ കുറ്റിക്കുള്ള മൂന്നാല് പെടയും നൂറിലധികം ആൾക്കാരുടെ ഇടയിൽ വച്ചുള്ള ചീത്ത പറച്ചിലും.

പിറ്റേ ദിവസം ഇതേ ജ്യേഷ്ടൻ അവനെ കെട്ടിപ്പിടിച്ച് മാപ്പ് പറഞ്ഞ് അവനെ നല്ല രീതിയിൽ ഉപദേശിച്ച് ജോലിക്ക് പോയി.
ദിവസങ്ങൽ കഴിഞ്ഞു. എല്ലാം നല്ല നിലയിൽ അവസാനിച്ചതായി അവന്റെ കളി തമാശ കണ്ട് ജനം ഊഹിച്ചു.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഉച്ചയുറക്കം കഴിഞ്ഞ് പുറത്തേക്കൊന്നും പോകാതെ അവൻ തന്റെ ഇഷ്ട ഗാനങ്ങളും ശ്രവിച്ച് ക്യാമ്പിൽ തന്നെ കൂടി. രാത്രി ഏറെ വൈകി അവൻ ഡ്യൂട്ടി ഡ്രസ്സ് അലക്കിയിടവെ ആരോ ചോദിച്ചു പോൽ “ങാ...അത് ശരി--ഫിലിം കണ്ട്---ഇപ്പഴാ കുളിക്കാനും അലക്കാനും സമയം കിട്ടിയേത് അല്ലേ?“
അതിനവൻ “ഒന്ന് പോയീം കാക്ക” എന്ന മറുപടിയും കൊടുത്തു.

പിറ്റേ ദിവസം രാവിലെ ഒരു ചെറിയ പ്ലാസ്റ്റിക്ക് കയറിൽ തൂങ്ങി നിശ്ചലനായി അവന്റെ ജീവനറ്റ
ശരീരം കണ്ട് മറ്റുള്ളവരോടൊപ്പം, അവന്റെ റൂം മേറ്റ്സായ മൂവറ് സംഘവും ചോദിച്ചു. “എന്താ പ്പൊ ആ ചെങ്ങായ് കാട്ട്യേത്?

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ ചോദിച്ചു.
“അവന്റെ മരണത്തിന് ......ഹേതു ...നിങ്ങൾ കൂടിയല്ലെ?”
മറുപടിയായി അവരിലൊരുത്തൻ പറഞ്ഞു “ങേ....ഞങ്ങളല്ലെ ഓനെ അവടെ കെട്ടിത്തൂക്ക്യേത്. ജ്ജൊന്ന് പോഡാ
മ$%$.. ഹല്ല പിന്നെ.....ഓന്റെ ഒരു ചോദ്യം. ഒന്ന് പോയി പണി നോക്കെന്റെ ചെങ്ങായി...?”
പിന്നെയവൻ പൊട്ടിച്ചിരിച്ചു. അത് കേട്ട് മറ്റുള്ളവരും ചിരിച്ചു. പിന്നെ ജനം മൊത്തം ചിരി തുടങ്ങി. അവസാനം അതൊരട്ടഹാസമായി....

ഞാനവിടെ ഒറ്റപ്പെടുന്നുവോ എന്ന ഒരു തോന്നൽ.

പിന്നെ എനിക്കും സംശയമായി---അല്ല....എന്ത് കാരണത്തിനായിരിക്കാം അവൻ ആത്മഹത്യ ചെയ്തത്?.
-----------------
വളരെ ചെറിയൊരു ഗുണപാഠം കൂടി:-‌‌
ഒരാളുടെ ബലഹീനതയെ മുതലെടുത്ത് അകത്തിറച്ചിക്ക് കൊള്ളുന്ന തരത്തിൽ തമാശ കളിക്കുമ്പോൾ ഓർക്കുക.
പ്രതികരണ ശേഷി നഷ്ടപ്പെടുമ്പോളവൻ നമ്മളോട് മധുരമായി പകരം വീട്ടുന്നത് പല രീതികളിലായിരിക്കാം.
കൂട്ടിലിട്ട് വളറ്ത്താതെ മക്കളെ ചെറുപ്പത്തിലേ സ്വന്തം കാര്യം ഒറ്റക്ക് ചെയ്യാൻ പരിശീലിപ്പിച്ച് ആരുടെ മുമ്പിലും കൂസലില്ലാതെ നിൽക്കാൻ പ്രാപ്തരാക്കുക.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില