2009, ജൂൺ 26, വെള്ളിയാഴ്‌ച

കായി മൊബൈല്‍ നക്കി

ഞാന്‍ ജോലി ചെയ്യുന്ന നിര്‍മാണ ശാലക്കടുത്ത് മുതലാളിയുടെ തന്നെ കുറച്ച് കൃഷി സ്ഥലവുംഅതിൽ കുറേ വളർത്തു കാട്ടു മൃഗങ്ങളുമുണ്ട്. ഒഴിവു ദിവസങ്ങളിൽ സുഹൃത്തുക്കളും ഫാമിലികളും കാണാൻ വരിക പതിവാണ്.

ഇന്ന്‍ വന്നത് സമദായിരുന്നു.
ഞങ്ങളങ്ങനെ നടക്കവെ, ജർമ്മൻ ഷപ്പേഡിന്റെ കുട്ടികളെ കണ്ട് അതീറ്റങ്ങളെ കളിപ്പിച്ച് കൊണ്ടിരിക്കും സമയം ഞാനണിഞ്ഞ ജീൻസിന്റെ പോക്കറ്റിലുള്ള മൊബൈൽ ഫോൺന്റെ ബട്ടണമർന്ന് എന്റെ വീട്ടിലെ ഫോൺ വിളിച്ചു നെലോൾച്ചു.
(രാവിലെ നൂറ് റിയാൽ കേറ്റി പെങ്കോലുട്ടിയെ മൂന്ന് മിനുട്ട് പഞ്ചാരയടിച്ച് കാശ് പോവുന്നെടി പിന്നെ വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്തതായിരുന്നു)

ചെറിയ മോൻ ഫോണെടുത്ത് കുറേ ഹലോകൾ പറഞ്ഞതിന് എന്റെ പോക്കറ്റിൽ നിന്നും തിരിച്ചങ്ങോട്ട് ‘വ ഹലോ‘ എന്നാരും മറുപടി പറഞ്ഞില്ല!
അവൻ ഉമ്മാനെ വിളിച്ചു. അവൾ വളരെയധികം ഹെലോ പറഞ്ഞതിനും ‘മാഫി ജവാബ്‘
പിന്നെ മുണ്ടാട്ടമില്ലാതെ സംസാരം ശ്രദ്ധിച്ചു.
ചെവിയെന്ന ഫീഡ് ഹോണിൽ കൂടി കടന്ന് പോവുന്ന ശബ്ദത്തെ അവളുടെ മണ്ടരിത്തല റസീവ് ചെയ്തപ്പോൾ മനസ്സിലെ മോണിറ്ററിൽ തെളിഞ്ഞു വന്നത് ഓളെ പുത്യാപ്ലന്റെ രൂപം, ഒച്ച.

അത് മനസ്സിലായ ഉടനെ അവൾ വീണ്ടും “ഹെലോ..ഹെലോ... ഇത് ഞാനാ ഇയ്യ, ഹെലോ ഇയ്യ സ്പീക്കിങ്ങ്...കുഞ്ഞൊ.....”
മാഫി ഫായിദ.! എല്ലാം പള്ളിക്കാട്ടിലേക്ക് സലാം പറഞ്ഞത് പോലായി പോലും.
പിന്നെ അവൾക്കും വന്നു ബുദ്ധി?
ഇത് അറിയാതെങ്ങാനും ഓണായതായിരിക്കാം! എന്ന് നിനച്ച് വേഗം ഫോൺ കട്ടാക്കി.
കുറച്ച് കഴിഞ്ഞ് തമാശക്കൊന്ന് എടുത്തു നോക്കി. അപ്പഴും കേൾക്കുന്നു ടോക്കിങ്ങ്, ദൂര ശ്രവണ യന്ത്രത്തിൽ കൂടി. പിന്നെ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു ഓട്ടം.
അയൽപക്കത്തേക്കൊരാൾ; കമ്പനി നമ്പർ തിരഞ്ഞ് മറ്റൊരാൾ.
ഇതിനിടയിൽ ‘എൻ സംസാരം’ ശ്രവിച്ച ഞങ്ങളുടെ സംസാരത്തിൽ നിന്നും....

സമദ്:- “ഓള് പുറം നാട്ടുകാരിയാ അല്ലെ? എന്താ സൌന്ദര്യം”
ഞാൻ:- “അതേ”
“അല്ലേടാ...ഇതിൽ നിന്റെ വല്ല ഷെയറും ഉണ്ടൊ?
“എന്ത്?”
“അല്ല നിന്റെ ഓള് നാട്ടിലല്ലെ അപ്പൊ..(എഴുതാൻ പറ്റില്ല)....ഹ ഹ ഹാ....”
“പോഡാ...മ@{}$#..”
“അത് പോട്ടെ, നമ്മുടെ സുശീലക്കുട്ടീനെ കണ്ട്ല്ല?”
“ ഓളെ മൊതലാളീന്റെ വിട്ടിലേക്ക് കൊണ്ടേയ്നു. പക്ഷേ പള്ളേല് ഉണ്ടായപ്പൊ അവിടന്നും ഒഴിവാക്കി”
“ങൂം.. അതെന്തേ?”
“അത്, അവിടത്തെ അയ്ലോക്കത്തെ അൽ-കുവൈസിന്റെ വീട്ടിലെ കറുപ്പന്റെ കുട്ടികളായിരിക്കാമെന്നും പറഞ്ഞ്”
“പാത്തുട്ടിയോ?”
“സുശീലക്ക് പകരമായി ഓളാ ഇപ്പൊ അവിടെ”
“നീ പോകാറില്ലെ മൊതളിയുടെ വീട്ടിൽ?”
“പിന്നേ...”
“നിന്നെ കണ്ടാൽ അവൾ..?”
“അത് പറയണ്ട... എന്നെ കണ്ടാലവൾ ഓടി വരും. ഉടനെ ഞാൻ വാരിയെടുത്തൊരു ഉമ്മ കൊടുക്കും. ഇടക്ക് ഞാൻ അവളെ സ്വപ്നം കണ്ടിരുന്നു. ഓളെ അങ്ങോട്ട് കൊണ്ടോയത് എനിക്ക് തീരെ ഇഷ്ടപ്പെട്ടിട്ടില്ലാ........”
ഇതിനിടയിൽ റൂമിൽ നിന്നും അയൂബ് ഓടി വന്നു പറഞ്ഞു. “ബഷീറ് ബായ് നിന്റെ ഫോൺ...ഫോൺ ഓഫാക്കാൻ...”
“ഹെന്ത് ഫോണെന്റെ ചങ്ങാതീ.. ഓണാക്കിയെങ്കിലല്ലെ ഓഫാക്കേണ്ടതുള്ളു?”
“അതല്ലാന്ന്.. നിങ്ങളെ അയൽ വാസി ഏതോ ഒരു ബാപ്പു എനിക്ക് വിളിച്ചു പറഞ്ഞു നിങ്ങളെ ഫോൺ ഓണായി കിടക്കുന്നെന്ന്”
“പടച്ചോനേ...ഞമ്മള് പറഞ്ഞ തോന്ന്യാസങ്ങളൊക്കെ അവൻ കേട്ടോ...”എന്ന് പറഞ്ഞതിനൊപ്പം തന്നെ ഞാൻ ഫോണെടുത്ത് ഓഫ് ബട്ടണമർ
ത്തി.

‘പിം പ്പീം...‘ ദി ലാസ്റ്റ് കാൾ കോസ്റ്റ്
എഴുപത്തൊന്ന് ഇരുപത് എസ് എ ആർ,യുവർ എക്കൌണ്ട്....
“അള്ളാ...ഞമ്മളെ കായി മൊബൈൽ നക്കിയെടാ”
ഞാൻ പറഞ്ഞ് മുഴുമുപ്പിക്കുന്നതിനും മുമ്പേ വീട്ടിൽ നിന്നും വിളി വന്നു.
“ഹലോ.. ങാ എന്തേയ്..?
“രാവിലെ ന്നോട് രണ്ട് മിനുട്ട് വർത്താനം പറഞ്ഞപ്പൊ കാശ് പോണൂ, കായി പോണൂന്ന് പറഞ്ഞ്......പ്പൊ എന്തായി?...അതാ പടച്ചോന്റെ പണി....അങ്ങനെ മാണം.....ന്നാലുംന്താ ങ്ങളെ എല്ലാ കള്ളത്തരവും ആ പടച്ചോൻ തന്നെ എനിക്ക് കേപ്പിച്ചു തന്നു....ഏതാ ഈ പറഞ്ഞ അവളുമാരൊക്കെ?”
“ങേ... അവളുമാരൊ? ഓ അതൊ അത് ഞാൻ പറ....”
“വേണ്ട ങ്ങളൊന്നും പറയണ്ട. ഇനിക്ക് അറിയാലൊ ങ്ങളെ..എനിക്കെല്ലാം മനസ്സിലായി....വേണ്ട, ങ്ങളെ പുന്നാരം ഇനി ന്നോട് വേണ്ട....വച്ചാളീ...”
ഫോൺ കട്ടായി.

ഇനി എന്താ ഒരു വഴി ? ഞാനാലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ട് ണില്ലാ....

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില