2010, മാർച്ച് 15, തിങ്കളാഴ്‌ച

റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍

ലേബര്‍ കേമ്പിലെ റുക്ക്നുല്‍ നമീമ (നൊണച്ചി മൂല) വൈകുന്നേരങ്ങളില്‍ കാരംസ്, ഇരുപത്തെട്ട്, കട്ട കളിക്ക് ഉപയോഗിച്ച് വരുന്നെങ്കിലും രാവിലെകളില്‍ നാട്ടിന്‍ പുറത്തെ ഓര്‍മിപ്പിക്കുന്ന ചായ മക്കാനി കോലായയായി രൂപാന്തരം പ്രാപിക്കും. ലോകോല്‍‌പത്തിക്ക് ശേഷം സംഭവിച്ച സകലമാന കാര്യങ്ങളും അറിയാമെന്ന് സ്വയം വിശ്വസിച്ച് പോരുന്ന കൂട്ടത്തില്‍ ചെറുപ്പക്കാരനുമായ ‘സീക്കോഎന്നയാളാണ് വിജ്ഞാനം വിളമ്പുന്നതില്‍ മുഖ്യന്‍. ചേക്കുഎന്ന് അറബിയില്‍ എഴുതിയത് ഖഫീല് ‘സീക്കോഎന്ന് വായിച്ചതില്‍ നിന്നുമാണ് ടി പേരിന്റെ ഉല്‍ഭവം.
ആ സീക്കോയെ പോലെ ആവാന്‍ ഇന്നെന്റെ ഭാര്യ എന്നെ നിര്‍ബന്ധിപ്പിക്കുന്നു!

രാവിലത്തെ ഫ്രഷ് ഉപ്പ്മാവും, ഗോതമ്പലീശയും കഴിച്ച് ശരീരത്തില്‍ കര വിഞ്ഞൊഴുകുന്ന ശുഗറും പ്രഷറും കുറഞ്ഞ് പോയി, ഫ്രീയായി മെഡിക്കല്‍ ചെക്കപ്പും മരുന്നും കഴിച്ച് പോരുന്നത് നിന്ന്, മാസാമാസം മെഡിക്കല്‍ ഇന്‍ഷൂറിന് കൊടുക്കുന്ന കാശ്, കേന്ദ്രം കേരളത്തിന് കൊടുത്ത കാശ് പോലെ ലാപ്സായി പോവുമല്ലൊ എന്ന് ഭയന്ന്, തലേന്ന് രാത്രിക്കലെ രണ്ട് ഉണക്ക പൊറാട്ട ചുരുട്ടിക്കൂട്ടി ഓരോ കാലിച്ചായ (പേരങ്ങിനെയാ) യും മൊത്തിക്കുടിച്ച്,പാസ്പോര്‍ട്ടിന് എക്സ്പെയര്‍ ഡേറ്റ് ഉണ്ടായിരുന്നെങ്കില്‍ എന്നോ ചെറുമകന്റെ മക്കളെ കളിപ്പിച്ച് വീട്ടിലിരിക്കേണ്ടിയിരുന്ന പ്രായത്തിലുള്ളവര്‍. സെന്‍സെക്സിന്റെ ഉജ്ജ്വല കേറ്റവും രാജ്യത്തിന്റെ വൈരുദ്ധ്യാത്മക ചതുര്‍മാന
തുടര്‍ച്ചസിദ്ധാന്തവും കോര്‍ത്തിണക്കി് സീക്കോയുടെ ഭാവനകള്‍ ചിറകുകളിലേക്കാവാഹിക്കുന്നത് കണ്ട് വാ പൊളിക്കാന്‍ പോലും മറന്നിരിക്കും പാവങ്ങള്‍!

എന്നെ പോലുള്ള ബുദ്ധിമാന്മാര്‍? എസി യുടെ തണുപ്പില്‍കത്തി പോലെ വളഞ്ഞ് കൈകള്‍ തുടയിടുക്കില്‍ തിരുകി നടക്കാത്ത സ്വപ്നങ്ങളെ ഭാവനേടെ ചുരിദാര്‍ ഷോളില്‍ കേറ്റി പാറിപ്പറത്തി രസിച്ചുല്ലസിപ്പിക്കുമ്പോള്‍, അതിന്റെ മുന്താണി കീറി, കണ്‍ പോളകളില്‍ ഊഞ്ഞാലാടിക്കൊണ്ടിരിക്കുന്ന കള്ള ഉറക്കത്തെ തള്ളി വീഴ്ത്തുന്ന സീക്കോയെ പോലെ ആകാന്‍ ഇന്നെന്റെ ഭാര്യ എന്നോട് നിര്‍ബന്ധിക്കുന്നു!

റുക്കുനുല്‍ നമീമയിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരാത്ത അത്രയും ഉള്ളത് കൊണ്ട്, ഇന്ന് നമുക്ക് അതില്‍ ഏറെ ശല്യക്കാരനായ സീക്കോയുടെ കഥ തന്നെ പറയാം.

സീക്കൊയുടെ ശല്യം പകലില്‍ മാത്രമൊതുങ്ങില്ല; രാത്രി നിദ്ര തന്‍ നീരാഴി നീന്തിത്തുടിക്കുന്ന ഒന്നാം യാമത്തിലേക്ക് കടന്നാല്‍ തുടങ്ങും തന്റെ നാട്ടിലുള്ള ഭാര്യമാരുമായി? യെസ്, റ്റു വൈഫ്സ് ! സെന്‍സര്‍ ചെയ്യാത്ത കിന്നാരം പറച്ചില്‍ ( അത് കേട്ട് പഠിക്കാന്‍ കമ്പനിയിലെ ബാച്ചികള്‍ ഇടക്കിടക്ക് മൂപ്പരെ തങ്ങളുടെ റൂമിലേക്ക് ഗസ്റ്റടിപ്പിക്കുക പതിവായിരുന്നു)
രണ്ടാം യാമം പല്ലുകള്‍ കൂട്ടിക്കടിച്ച് ഞെരിച്ച് കുറും ചാത്തനാവുമ്പോള്‍ നാലാം യാമത്തില്‍ ആരംഭിക്കും...... എടത്ത് ചരിഞ്ഞ് നടക്കെന്റെ കാളെ ര്‍....ര്‍ ര്‍ :” ഞാറ് പറിക്കുന്ന നാടിച്ചിയെ ചീത്ത പറഞ്ഞും കറുത്തുട്ടീനെ കൂവി വിളിച്ചും പാടത്തെ പണി. അപ്പൊ പിന്നെ മൂന്നാം യാമം?? ശരിക്കുറങ്ങാനുള്ളതായിരിക്കും എന്ന് നിങ്ങള്‍ നിരീക്ഷിച്ചതെങ്കില്‍ തെറ്റി. അതാണ് യാമം അല്ല യാഗം. സോം‌നാമ്പുലീസം എന്ന മഹായാഗം.
പറഞ്ഞ ആമ്പുലെന്‍സില്‍ കേറി ഒരു രാത്രി യാത്ര ചെയ്ത് മറ്റേ റൂമില്‍ പോയി തന്റെ രണ്ടാമത്തെ കെട്ട്യോളെ കെട്ടിപ്പിടിച്ചു കിടന്നു സീക്കോ. പക്ഷെ പാവം അറുപത്തഞ്ച് വയസ്സായ മുട്മുഡ്ക്കന്‍ ആലികാക്കയായിരുന്നു ഓളെന്ന്ഹയ്..ഹായ് എന്താ ഇജ്ജീ കാട്ട്ന്നെ ന്റെ ചേക്കോഎന്ന് ചോയ്ച്ചപ്പോഴാ സീക്കോക്ക് പുട്ത്തം കിട്ട്യേത്.

മറ്റൊരീസം: നമസ്കാര പള്ളിക്കരികിലൂടെ നടന്ന് പോകുന്ന സീക്കോ. പള്ളിക്കകത്ത് നിന്നും കുറഞ്ഞ ശബ്ദത്തില്‍ ഓത്ത് കേള്‍ക്കാം. പള്ളിക്കാട് കഴിഞ്ഞതും തന്റെ മുമ്പിലതാ ഒരു താടിക്കാരന്‍ തീവ്രവാദി? കണ്ണ് നല്ല വണ്ണം തുറന്ന് നോക്കിയ അയാള്‍ ശരിക്കും ഞെട്ടിപ്പോയി!! ങേ രണ്ട് കൈയ്യും മേലേക്കുയര്‍ത്തി മന്ത്രോച്ചാരണങ്ങളുമായി ദുആ ഇരക്കുന്ന ശൈത്താന്‍! ഭയപ്പെടാന്‍ സമയമില്ല! കാല്‍ കീഴിലെ ശൈത്താനെ കൊടുത്തു ആഞ്ഞൊരു ചവിട്ട്. ചരിത്രത്തിലാദ്യമായിഅള്ളോഎന്ന ദൈവനാമം ഉച്ചത്തിലുരുവിട്ട ശൈത്താന്‍ മൂക്കും കുത്തി ദാണ്ടെ താഴെ. ശൈത്താന്‍ അല്ല അബ്ദു അതിന് ശേഷം സീക്കോയുടെ റൂമില്‍ നിന്നും സുബ്‌ഹി നമസ്കാരം നിര്‍വഹിച്ചിട്ടില്ല.

ഇതൊക്കെ നമുക്ക് ചിരിച്ചങ്ങ് സബൂറാക്കാം. എന്നാല്‍ ഒരിക്കലും സബൂറാക്കാന്‍ കഴിയാതെ തടിയന്‍ കോയ, സീക്കോയുടെ മെടുലബ്ലാങ്കറ്റിലൂടെ ഗോള്‍ഡ് ഫ്ലൈ പാറിപ്പിച്ച സംഭവം നമുക്കെങ്ങനെ മറക്കാന്‍ കഴിയും?

....
അങ്ങനെ സീക്കോ ഒരു നാള്‍ ഹാജ്ജിന്‍് പോയി. മീനായിലെ കുബ്‌രി(പാലം)ക്ക് മുകളില്‍ ജനലക്ഷങ്ങള്‍ക്കിടയിലൂടെ മൂത്രമൊഴിക്കാന്‍ മുട്ടി കൊണ്ട് നടക്കുന്നു. ബാത്ത് റൂമിലെത്താന്‍ ദൂരം ഒരു പാട് താണ്ടണം. പിന്നെ മുന്നും പിന്നും നോക്കാതെ പാലത്തിന്റെ കൈവരിയില്‍ കേറിയിരുന്ന്പമ്പ് സെറ്റ്ഓണാക്കി. സുന്ദര സുരഭില സുഖ നിമിഷത്തില്‍, ആ ഉദകമേഹം താഴേക്ക് പാറി ശുഭ വസ്ത്ര ധാരികളുടെ തലയില്‍ മഞ്ഞായ് പെയ്യുന്നത് നോക്കി പൊട്ടിച്ചിരിക്കുന്നു സീക്കൊ. പാലത്തിന്‍ കൈ വരി തന്റെ കട്ടിലായിരുന്നെന്നും, അത് പതിച്ചത് റൂമില്‍ താഴെ ബെഡ്ഡും വിരിച്ച് കിടന്നുറങ്ങുന്ന തടിയന്‍ കോയയുടെ മുഖത്തേക്കായിരുന്നുവെന്നും മനസ്സിലാവാന്‍ സീക്കോയുടെ മുഖം നോക്കി രണ്ടെണ്ണം പൊട്ടിക്കേണ്ടി വന്നു തടിയന്‍ കോയാക്ക്.
ഇങ്ങനെയുള്ള സീക്കോയെ പോലെ ആവാന്‍ എന്റെ ഭാര്യ എന്നെ നിര്‍ബന്ധിക്കുന്നു!

അതൊന്നുമല്ല കൂട്ടരെ,,,, കേക്കണൊ കാര്യം.
സുനാമി കാരണം ഉരുണ്ട ഭൂമിയുടെ ഒരു ഭാഗത്തിന് കോട്ടം സംഭവിച്ചിട്ടുണ്ടെന്ന് രോ പറഞ്ഞ അന്ന്; “ചങ്ങായ് മാരെ അതാക്കെ നൊണയാ...ഭൂമിയെന്ന് പറയുന്ന സാധനം പരന്നാ കിടക്കുന്നെ. അല്ലെങ്കില്‍ സുനാമിത്തെര ഒലിച്ച് പോവേണ്ടത് താഴെ അമേരിക്കയിലേക്കയിരുന്നില്ലെ? എന്ന് ചോദിച്ച്, ചരിത്രത്തെ ഒന്നും കൂടെ തിരുത്തിക്കുറിച്ച്, സീക്കൊ ഒരെട്ട് പത്ത് മാസം മുമ്പ് പ്രവാസം മതിയാക്കി/മടുത്ത് നാടണഞ്ഞ്ക്വട്ടേഷന്‍വാങ്ങി ഇടിച്ച് നെരത്തുന്ന ജോലി തുടങ്ങി. എന്ന് വച്ചാല്‍ ഒരു ജെസിബി വാങ്ങി അടിച്ച് പൊളിച്ച് (കുന്നുകള്‍) ജീവിക്കുന്ന സിക്കോ എന്ന വിഢ്ഡി?യെ പോലെ അകാന്‍ ഇന്നെന്റെ ഭാര്യ എന്നെ നിര്‍ബന്ധിക്കുന്നു!

ഇന്നിപ്പൊ ഞമ്മക്ക് ആകെ ഒരാസയകൊയപ്പം?
ഇങ്ങനെ മണ്ടത്തരങ്ങള്‍ പറഞ്ഞ്, വിഡ്ഡിത്തങ്ങള്‍ കാണിച്ച, ആരെയും കരുതിക്കൂട്ടി ദ്രോഹിക്കാത്ത നിഷ്കളങ്ക ജ്ഞാന ഹൃദയമുള്ള സീക്കോ എന്ന ചേക്കുവല്ലെ ബുദ്ധിമാന്‍??
അല്ലെങ്കില്‍ ഇന്നും റുക്കുനുല്‍ നമീമയില്‍ ഒത്തു കൂടുന്നവരുടെ ശബ്ദകോലാഹലങ്ങളില്‍ പെട്ട്, ഉറക്കത്തില്‍ അയാളുടെ, അയാളുടെ ഉപബോധ മനസ്സില്‍ നിന്നും നൊമ്പരപ്പെടുന്ന പിച്ചും പേയും പറച്ചിലുകള്‍ കേട്ട്/ പല വിധ ഡെസിബെലിലുള്ള കൂര്‍ക്കം വലികള്‍ കേട്ട്/
ഉമ്മാ എന്ന് വിളിച്ച് ഉറക്കത്തില്‍ കരയുന്നത് കേട്ട്
നിദ്രാവിഹീനനായി ജീവിതം പോക്കുന്ന ഞാനെന്ന ബുദ്ധിമാനല്ലെ സുന്ദര വിഢ്ഡി???

നാട്ടിലെ പതിനാലടി റൂമിലെ സപ്രമഞ്ച കട്ടിലിന്റെ മുക്കാല്‍ ഭാഗവും ഒഴിഞ്ഞ് കിടക്കുമ്പോള്‍ ഇവിടത്തെ പത്തടി റൂമില്‍ കാലൊടിഞ്ഞ ഡബിള്‍ ഡക്കര്‍ കട്ടിലില്‍ മൂട്ടകൂട്ടങ്ങളുടെ ആക്രമണത്തെ നേരിടാന്‍ പോയിട്ട്, തട്ട് കട്ടിലിളകി അടിയില്‍/മുകളില്‍ കിടക്കുന്നവന്റെ ഉറക്കത്തിന് ഭംഗം നേരിട്ടതില്‍ രോഷം കൊണ്ട്, അതുമല്ലെങ്കില്‍ എവിടെയോ പോയൊളിച്ച ഉറക്കത്തെ കാത്ത് കിടക്കുമ്പോള്‍ പെയ്യാന്‍ കഴിയാത്ത മേഘങ്ങളായി മൂടപ്പെട്ടു കിടക്കുന്ന രതിയുടെ സങ്കല്പവര്‍ഷത്തിന് വിഗ്നം സംഭവിച്ചതിന്റെ
കലി/ പ്രാക്ക് പേടിച്ച് മൂട്ട കടിച്ചിടത്തൊന്ന് ചൊറിയാന്‍ പോലുമാവാതെ,,,,,,,,,

അത് മനസ്സിലാക്കിയല്ലെ ഇന്നെന്റെ ഭാര്യ എന്നെ സീക്കോയെ പോലെ നാടണയാന്‍ നിര്‍ബന്ധിക്കുന്നത്????







2010, ഫെബ്രുവരി 8, തിങ്കളാഴ്‌ച

നിശാഗന്ധി (ഒരു വേശ്യയുടെ കഥ)


കൂട്ടീരിയുടെ കടയില്‍ നിന്നും എന്തോ സാധനം വാങ്ങാന്‍ നില്‍ക്കുമ്പോള്‍, ചരിത്രത്തില്‍ ഏറ്റവും പഴയ തൊഴില്‍ സ്വീകരിച്ച് ( കു) പ്രസിദ്ധയായ സൈന, വിശുദ്ധ ഖുര്‍-ആന്‍ വാങ്ങിക്കുന്നത് കണ്ട് അവിടെയുണ്ടായിരുന്നവരുടെ മുഖത്ത് പരിഹാസത്തിന്റെ കറുത്ത ചിരി. എന്നാല്‍ ആ കാഴ്ച എന്നില്‍ അല്‍ഭുതം ഉളവാക്കിയില്ല. എങ്കിലും, ഞാനവളെ ചോദ്യ രൂപത്തില്‍ ഒന്ന് നോക്കി. അതിന്റെ മറുപടി അവളുടെ പുഞ്ചിരിയില്‍ എനിക്ക് കാണായി.
-----------------------------
തുണികടയിലെ ജോലിക്കിടയില്‍ എനിക്കറിയാവുന്ന മറ്റു പല വിധ തൊഴിലുകളിലും ഏര്‍പ്പെടുന്നതിന്റെ ഭാഗമായി സ്നേഹിതന്റെ ബസ്സിന് ഒരു താല്‍ക്കാലിക ബോര്‍ഡ് എഴുത്ത്.കടയില്‍ നിന്നും നേരത്തെ ഇറങ്ങി. ബ്രഷും പെയ്ന്റും മറ്റു സാധനങ്ങളുമായി മഹബൂബ് പറഞ്ഞ പ്രകാരം ഞാ‍ന്‍ സ്റ്റാന്റില്‍ നിന്നും ബസ്സ് കേറി.നാട്ടിന്‍ പുറത്തെ പുഴക്കടവില്‍ ബസ്സ് സൈഡാക്കി പുതിയ ഡ്രൈവറും, ചെക്കറും ഡ്രസ്സ് മാറുന്നതിനിടയില്‍ സ്വകാര്യമായി, എന്നാല്‍ എനിക്ക് കേള്‍ക്കാവുന്ന രീതിയില്‍ഓളെ കിട്ടൂലെഡൊ.. പണ്ടാരമടങ്ങാന്‍ ഇനി വേറെ ആരെങ്കിലും ഒപ്പം പോയൊ ആവൊ പൊലിയാടിച്ചി മോള്...’ഒരു പെണ്ണിന്റെ വിഷയമാണെന്ന് മനസ്സിലാക്കാന്‍ ഇത്രയും പോരെ? അവരെ മുമ്പ് കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടിട്ടില്ലാത്തതിനാല്‍ അതിലേക്ക് ശ്രദ്ധിക്കാതെ ഞാനെന്റെ ജോലിയില്‍ വ്യാപൃതനായി.ബോര്‍ഡുകളില്‍ വൈറ്റ് പേപ്പര്‍ ഒട്ടിച്ച് നിറങ്ങളുമായി ബസ്സിന്റെ മുമ്പിലെ പെട്ടി സീറ്റില്‍ ഇരിപ്പുറപ്പിച്ച എന്റെ അടുത്ത് വന്നിരുന്ന് മഹബൂബ് കാര്യം വിശദീകരിച്ചു. ‘അവര്‍ക്കൊരു കമ്പം....നമ്മുടെ സൈനയെ......നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം പഴയ ക്ലീനര്‍ അങ്ങാടിയില്‍ ഇറങ്ങി അവളെയും കൊണ്ട് വരും...’മഹബൂബ് കണക്ക് കൂട്ടി കഴിഞ്ഞ് കുളിക്കാനായി പുറത്തിറങ്ങി. അതിനിടയില്‍ ഒരു ജീപ്പ് വരുന്നതിന്റെയും മറ്റും ശബ്ദം കേള്‍ക്കാമായിരുന്നു.എന്റെ ജോലി ഏകദേശം തീര്‍ന്ന് തുടങ്ങിയ സമയം, ആരോ പുറത്ത് നിന്നും ഡോര്‍ തുറന്ന് കൊടുത്തതില്‍ സ്റ്റപ്പ് കേറി സൈന ബസ്സിനുള്ളില്‍:

ഡാ....ബസീ...വേണെങ്കി നോക്കിക്കോ...പിന്നേയ്, ബസ്സിന്റെ പൊറത്തെറങ്ങീട്ട് മതി.....പുതിയ ബസ്സാ ട്ടോ”( അതെ , ഏത് അരുതായ്ക ചെയ്യുന്നവനും തന്റെ വാഹനം പരിശുദ്ധമായി സൂക്ഷിക്കുന്നു) ഞാനതിന്റെ ആളല്ല എന്ന് നേരത്തെ അറിയാവുന്ന വീരാന്‍ തമാശയില്‍ അങ്ങനെ വിളിച്ച് പറഞ്ഞതിനാല്‍ എന്റെ വക സ്പെഷ്യല്‍ തെറി ബസ്സിന് പുറത്തേക്ക് ലൈവായി ഞാന്‍ ടെലികാസ്റ്റ് ചെയ്തു.സൈന എന്റെ അടുത്ത ഒരു സീറ്റില്‍ വന്നിരുന്നു. ഞാനൊന്ന് ചിരിച്ചെന്ന് വരുത്തി വീണ്ടും എഴുത്തിലേക്ക് ശ്രദ്ധ കൂര്‍പ്പിച്ചു.
ഇതെന്താ ഇയാള്‍ ഒന്നും മിണ്ടാത്തെ.ന്നോട് ഇത്രയും വെറുപ്പാ. ” അവള്‍
ഹേയ് അങ്ങനെ ഒന്നും ഇല്ലഒരു നുണ.
പിന്നെ......???”
അത് വേണ്ട....ശരിയല്ല...ഞാന്‍....”
“നല്ല കുട്ടി. -----
ടല്ലെ വീട്. ഞാന്‍ അങ്ങാടീന്ന് കണ്ടിട്ടുണ്ട്....രണ്ട്മൂന്നാളെ ഒപ്പം നടക്കുന്നത് ... കമ്പനിയില്‍ പെട്ട ആരും എന്റെയടുത്ത് വന്നിട്ടില്ല. റബ്ബുല്‍ ഇസ്സത്തായ തമ്പുരാന്‍ നിങ്ങളെ രക്ഷിക്കട്ടെ
“???!!!!!!!!”
(അന്ന് അവള്‍ പറഞ്ഞ റബ്ബുല്‍ ഇസ്സത്ത് ഞങ്ങളെയൊക്കെ രക്ഷിച്ചു. എന്നാല്‍ അവളുടെ പ്രാര്‍ത്ഥന മാത്രം ഇതു വരെയും ആരും കേട്ടില്ല!)

ഞങ്ങള്‍ ഒരേ നാട്ടുകാര്‍.പണ്ട്, ഉപ്പ് മാവ് വാങ്ങാന്‍ വേണ്ടി മാത്രം സ്കൂളില്‍ വന്നിരുന്ന, കീറപ്പാവാടയും ധരിച്ച് മൂക്കും ഒലിപ്പിച്ച് കണ്ടാല്‍ അറക്കുന്ന രൂപം. മൂന്നാം ക്ലാസില്‍ നിന്നും കൊഴിഞ്ഞ് പോയ അവള്‍ ഇന്നെത്ര കണ്ട് സുന്ദരിയായിരിക്കുന്നു. കണ്ണ് കൊണ്ട് പോലും ഞങ്ങളിലാരും അവളെ വ്യഭിചരിച്ചിട്ടില്ല. അങ്ങനെയുള്ള അവളെ ഒരു പരിചയപ്പെടല്‍ ആവശ്യമായിരുന്നു.അങ്ങിനെ ഒരു തോന്നലില്‍ ഞാന്‍ ചോദ്യങ്ങള്‍ ചോദിക്കാനും അവള്‍ ഉത്തരം പറയാനും തുടങ്ങി.

“........
എങ്ങനെ തൊഴിലില്‍ എത്തി ചേര്‍ന്നു?” കുറച്ച് നേരം ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്ന ശേഷം ഒരു നേടു വീര്‍പ്പിട്ട് അവള്‍ പറഞ്ഞ് തുടങ്ങി.വയസ്സായ ഉമ്മ ചുള്ളി വിറക് അട്ടി വച്ച് കിട്ടുന്ന കൂലി കൊണ്ട് മക്കളെ പോറ്റുന്നു. മൂത്തത് സൈന. പണി തീരെ ഇല്ലാത്ത ഒരു കാലത്തെ പെരുനാളിന്റെ തലേ ദിവസ രാവില്‍; ചുരുട്ടി അയലില്‍ തൂക്കിയ പായക്കുള്ളില്‍ നിന്നും ഉമ്മ ഒരു കടലാസ് പൊതി എടുത്ത് അവളുടെ മൈലാഞ്ചി മൊഞ്ചുള്ള കൈകളില്‍ കൊടുത്ത് കൊണ്ട് പറഞ്ഞു ന്നാ ഇത്.....ഇത് ട്ടോണ്ട് വന്നാപൊതിയഴിച്ച അവളുടെ സ്വതവെ തിളങ്ങുന്ന കണ്ണുകളില്‍ അല്‍ഭുതത്തിന്റെ വേലിയേറ്റം! അതിട്ടോണ്ട് വന്ന അവളുടെ മുഖത്ത് സന്തോഷത്തിന്റെ തിരയിളക്കം!! ഉമ്മയുടെ കവിളില്‍ ഒരു മുത്തം നല്‍കി അവള്‍ ആനന്ദത്തിന്റെ കുളിരില്‍ നൃത്തമാടിക്കൊണ്ടിരിക്കെ ഉമ്മ:
കെടന്ന് തുള്ളാതെ പെണ്ണെ....നീ പാറന്റപ്പുറത്തേക്ക് ചെല്ല്. ഇത് കൊണ്ട് തന്ന ഒരാള്‍ അന്നെ കാണാന്‍ നില്പുണ്ട് അവിടെഅതെ അന്നാദ്യമായി, പതിനാലാം രാവ് പോലുള്ള പതിനാലുകാരിയുടെ ശരീരം കരിമ്പാറക്ക് മുകളിലും ഒരു മനുഷ്യ മൃഗത്തിന്റെ ഇടയിലും ഞെരിഞ്ഞമര്‍ന്നപ്പോള്‍ ആ മൃദു മേനിയില്‍ തുളഞ്ഞ് കേറിയ കാച്ചിപ്പഴുപ്പിച്ച കാരിരുമ്പിന്‍ ശക്തിയില്‍ അവള്‍ നീറിപ്പുകഞ്ഞു.
ആരായിരുന്നു അത്?”
അത്...നീ അറിയുമായിരിക്കും...---പ്പു ഏട്ടന്‍......ബ്രോക്കര്‍...”
ങേ...അയാളൊ?..അയാള്‍ അത്തരക്കാരനായിരുന്നൊ?” ചോദ്യം കേട്ട് അവളൊന്ന് ചിരിച്ചു. അത് വേധനയുടേതായിരുന്നൊ? ഞാനടക്കമുള്ള സമൂഹത്തിന്റെ നേരെയുള്ള കൊഞ്ഞനം കുത്തലായിരുന്നൊ ആവൊ??പിറ്റേന്ന് ത്യാഗത്തിന്റെയും, സമര്‍പ്പണത്തിന്റെ (തലേന്നത്തെ) യും ബലി പെരുനാള്‍ അവളും ആഘോഷിച്ചു!!അവിടന്നിങ്ങോട്ട് പലരുടെ മുന്നിലും അവളുടെയും താഴെയുള്ളവരുടെയും അരച്ചാണ്‍ വയറിനും വേണ്ടി അവള്‍ക്ക് അരക്കുത്ത് അഴിക്കേണ്ടി വന്നു.
മുഹമ്മദും, കൃഷണനും, തോമസുമൊന്നും അവളുടെ ജാതി ചോദിച്ചില്ല! സുന്നത്ത് ചെയ്തവനെന്നൊ അല്ലെന്നോ അവളും നോക്കിയില്ല!! എല്ലാവര്‍ക്കും സൈന ഫിറ്റ്!!!

അങ്ങനെ, വാത്സ്യായനന്റെ കാമ സൂത്രയിലെ അരുപത്തിനാല് കലകള്‍ക്കുമപ്പുറമുള്ള അല്‍ഭുതങ്ങള്‍ രചിക്കുന്ന പല മാന്യന്മാരുടെയും, ക്രൌര്യവും, തമാശയുമടങ്ങിയ രതിക്രീഢയുടെ പേക്കൂത്തുകള്‍ അവള്‍ക്കറിയാം. അവരുടെയൊക്കെ ശരീര ഗന്ധവും വായ് നാറ്റവും അവള്‍ക്കറിയാം.

അന്ന് ദൃശ്യമാധ്യമങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍, ഐസ്ക്രീം പാര്‍ലറുകള്‍ ഉണ്ടായിരുന്നെങ്കില്‍, പീഢനം/പെണ്‍വാണിഭം എന്ന വാക്ക് ഇത്രയധികം പ്രചുരപ്രചാരം നേടിയിരുന്നെങ്കില്‍, മണിക്കൂറിന് പതിനായിരങ്ങള്‍ തരാന്‍ അങ്കിളുമാര്‍ ഉണ്ടായിരുന്നെങ്കില്‍.... ഉണ്ടായിരുന്നെങ്കില്‍ അവളും മണിമാളികയില്‍ അന്തിയുറങ്ങിയേനെ!
ആകെ ഉണ്ടായിരുന്ന സ്വ: ലേ: കര്‍ക്ക് ഇതൊരു വാര്‍ത്തയുമായില്ല!


കുറച്ച് നാള്‍് മുമ്പെ നിന്നെ --- ഹോട്ടലിലെ കിച്ചണില്‍ കണ്ടല്ലൊ...എന്തെ ജോലിയില്‍ തുടര്‍ന്നു കൂടായിരുന്നൊ?” അതിനും അവള്‍ മുമ്പെ ചിരിച്ച അതേ രീതിയില്‍ ചിരിച്ചു പിന്നെ പറഞ്ഞുഹും...പണി? നിനക്കറിയൊ ഹോട്ടലിലെ പണി? ഇതില്‍ നിന്നും ഒരു മോചനം ആഗ്രഹിച്ചു കൊണ്ടാ പണിക്ക് പോയത്... ഹോട്ടല്‍ പണി? അതിന്റെ മൊതലാളിയും, മാനേജരും പിന്നെ മെയിന്‍ കുക്കും...ദിവസം മൂന്നാള്‍ക്കെങ്കിലും.....വേറെയും പല ജോലിയും ഞാന്‍ ചെയ്തിട്ടുണ്ട്. അവര്‍ക്കൊക്കെ എന്നെ മതി. എന്റെ ജോലി ആര്‍ക്ക് വേണം?’‘
“.................................”

“അതിലും
ഭേദം ഇത് തന്നെയല്ലെ....?എന്തായാലും ഒരാഗ്രഹമെ എനിക്കുള്ളു. ആരെങ്കിലും എന്നെയൊന്ന് കെട്ടി ഒരു കുട്ടിയെ ഉണ്ടാക്കി തന്നെങ്കില്‍.....അമ്മയെന്തെന്നറിയാന്‍... മനമറിഞ്ഞൊരുമ്മ നല്‍കാന്‍..... “
.....ഹാ അത് ഇപ്പഴും ആവാലൊ
ഇല്ല...അത് ശരിയല്ല.... മാന്യമായ രീതിയില്‍. ചൂണ്ടി കാണിക്കാന്‍ ഒരു തന്ത വേണം എന്റെ കുട്ടിക്ക്. അത് ഏത് ജാതി ആയാലും...പിന്നെ ഒഴിവാക്കിയാലും വേണ്ടില്ല....”

അവിടന്നങ്ങോട്ട് ചോദിക്കാനുള്ള
വാക്കുകള്‍ നഷ്ടപ്പെട്ടതായി എനിക്ക് തോന്നി.

ഞങ്ങളില്‍
മൌനത്തിന്റെ കാര്‍മേഘം ഉരുണ്ട് കൂടുന്നതറിഞ്ഞ് ഞാന്‍ എണീറ്റു. അപ്പോള്‍ അവളുടെ പൊട്ടിച്ചിരി കേട്ട് ഞാന്‍ ഞെട്ടി തിരിഞ്ഞു. ശേഷം അവള്‍ കൈ ചൂണ്ടിയേടത്തേക്ക് നോക്കി. ഞാനെഴുതിയ ബോര്‍ഡില്‍മഞ്ചേരി’ എന്നത് ‘മഞ്ചരിആയത് കണ്ട് ഞാനും അവളുടെ ചിരിയില്‍ പങ്ക് ചേര്‍ന്നു.


[ഇതിന് വേഗത്തില്‍ ചിത്രം വരച്ചതിന് നന്ദി. എന്നോട് എനിക്ക് തന്നെ]










2010, ജനുവരി 22, വെള്ളിയാഴ്‌ച

ഈ......ഛെ (മിനി കഥ)


“തല്ലി കൊല്ലൂ. ആട്ടി പായിക്കൂ...”

എന്നൊക്കെ പറയാനെളുപ്പാ...
എനിക്കതിനാവാഞ്ഞിട്ടല്ലെ. മാസ്കിങ്ങ് ടാപ്പില്‍ കാലുകള്‍ ഒട്ടിപ്പിടിച്ച നിലയില്‍ പറക്കാന്‍ കഴിയാഞ്ഞ ആ പാവം ഈച്ചയെ രക്ഷപ്പെടുത്തി വിഹരിക്കാന്‍ വിട്ടത്. ഞാനൊരു ജന്തു സ്നേഹി കൂടി ആയതിനാലല്ലെ അതിനെ ഇപ്പോഴും ആട്ടിപായിക്കാന്‍ എനിക്കാവാത്തത്.

ഇന്ന്‍ സ്വൈര്യമായി ഒന്ന് കിടക്കാനൊ വിശ്രമിക്കാനൊ ആ ഷഡ്പദം എന്നെ അനുവദിക്കുന്നില്ലല്ലൊ. പുറത്താക്കി ഒരു ലക്ഷമണ രേഖ വരച്ചാലും പിന്നെയും പണ്ടാരമടങ്ങും. ഒന്ന്ഫോണ്‍ ചെയ്യാമെന്ന് കരുതി ഹെഡ്ഡ് ഫോണെടുത്ത് ചെവിയില്‍ വച്ചാല്‍ തുടങ്ങി ശല്യം. മോണിറ്ററില്‍ കെട്ട്യോളുടെ ചിത്രം വന്നാല്‍ പിന്നെ പറയേം വേണ്ട. അതിന് ചുറ്റു വട്ടമിട്ടങ്ങനെ....ഈഛെ...ഭീകരാ.

ഒരു പാട്ട് കേട്ട് പോയ കാല ചിന്തയുമായി കണ്ണുമടച്ചിരുന്നാല്‍ തുടങ്ങി അതിന്റെ അറപ്പിക്കുന്ന സ്നേഹഗീതം. ചായയും വെള്ളവുമൊക്കെ ഒറ്റ വലിക്ക് കുടിച്ച് തീര്‍ത്തേ പറ്റൂ. അല്ലെങ്കില്‍ അതിലെങ്ങാനും വീണാലൊ?

ഇപ്പോള്‍ സ്നേഹം കൂടി കൂടി ചെവിയില്‍ സ്വകാര്യം പറഞ്ഞ്,നെറ്റിയിലും,മൂക്കിന്‍ തുമ്പില്‍ ഇരിപ്പുംതുടങ്ങിയിരിക്കുന്നു. ഇടക്കിടക്ക് എന്റെ കറുത്ത് തടിച്ച ചുണ്ടുകളില്‍ ഉമ്മ വക്കുന്നതാണ് എന്നെ ഏറെവിഷമിപ്പിക്കുന്നത്.
അന്നേ
അതവിടെ ഒട്ടിയ വിധത്തില്‍ ചത്തോട്ടെ എന്ന് വിചാരിച്ചിരുന്നെങ്കില്‍ ഇന്നീഗതി വരില്ലായിരുന്നുവല്ലൊ.

ഇന്നിപ്പോള്‍ വായ്ക്കകത്തേക്ക് കേറിയാലൊ എന്ന് വിചാരിച്ച് വായ് തുറന്നൊന്ന് ചിരിക്കാന്‍, ഉച്ചത്തിലൊന്ന് മിണ്ടാന്‍, എന്തിനധികം നന്നായൊന്ന് ശ്വാസം വിടാന്‍ പോലും കഴിയാതെ ഇരുട്ടിലാണെന്റെ ഇരുപ്പ്!!



2010, ജനുവരി 1, വെള്ളിയാഴ്‌ച

വര

















ഫ്ലെമിങ് ബേര്‍ഡ്സ്. നരച്ച് പോയ ഒരു ചുവര്‍ ചിത്രം.

മൊതലാളിന്റെ ഒഴിഞ്ഞ ചുവര്‍/ ഡിസ്റ്റമ്പര്‍ പെയ്ന്റ്റ് .
നാലഞ്ച് കൊല്ലം മുമ്പ് പണിയൊന്നും ഇല്ലാതെ ഇരുന്ന ഒഎബിക്ക് ഒരു കിറുക്ക് തോന്നാന്‍ ഇത്രയും മതിയായിരുന്നു.
ചരിത്രത്തിലേക്ക് ഒരെത്തി നോട്ടം;-
മെഡിക്കല്‍ സ്റ്റോറില്‍ എഴുതി തള്ളിയ ഒരു ബില്ലിന്‍ പുറത്ത് അര്‍ദ്ധ നഗ്നയായ ജയഭാരതിയെ പേന കൊണ്ട് വരച്ചതിനാല്‍ എന്റെ സ്നേഹനിധിയായ അമ്മാവന്‍ ചീത്ത പറഞ്ഞതെന്തിനെന്ന് ഇപ്പഴും അറിയില്ല.


പെയ്ന്റ് വാങ്ങാന്‍ കഴിയാത്തതിനാല്‍ ഉപ്പ കാണാതെ സ്വന്തം പെട്ടിക്കടയില്‍ നിന്നും കട്ടെടുത്ത മഷി ഗുളിക കലക്കി പലതും വരച്ചിരുന്നു. ഒരു ദിവസം അറുപത് പൈസ കിട്ടിയപ്പൊ കൂട്ടീരിയുടെ കടയില്‍ നിന്നും ഇന്ത്യന്‍ ഇങ്ക് വാങ്ങി വീട്ടിലാരുമില്ലാത്ത നേരത്ത് ആദ്യമായി പ്രേംനസീറിനെ വീടിന്റെ ചുമരില്‍ വരച്ചത് സൂപ്പറായത് കാണാനുള്ള ഭാഗ്യം ആര്‍ക്കുമുണ്ടായില്ല. മഷി ഗുളിക കലക്കി നിറം കൊടുത്തപ്പോള്‍ പ്രേംനസീര്‍ വേറെ ഏതൊ ഒരാളായതിനാല്‍ വീട്ടുകാരെല്ലാം കളിയാക്കി. പുവര്‍മേന്‍?


പിന്നീട് പല വിധ ജോലികള്‍ക്കുമൊപ്പം പരസ്യങ്ങളും ചിത്രങ്ങളും എഴുതി. സൌദിയിലെത്തി ജോലി കിട്ടിയത് ആര്‍ട്ടിസ്റ്റായി തന്നെ. കുറേ പാലസുകളില്‍ പല വിധ ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. ഒന്നും ഫോട്ടോ ആയി കൈയ്യിലില്ല. അതൊക്കെ ഒന്ന് പോട്ടട്ക്കട്ടെ എന്നും പറഞ്ഞ് അവിടെ ചെന്നാല്‍ അവരെന്റെ ഫോട്ടോയെടുത്ത് ജയിലിലാക്കി പിന്നെ നാട്ടിലേക്ക് കേറ്റും.
ഇവിടെ മനുഷ്യകോലങ്ങള്‍ വരക്കുന്നത് ഹറാമായതിനാല്‍ അങ്ങനെയുള്ള ചിത്രങ്ങള്‍ വരക്കാതായി.

ഐസുള്ളപ്പോള്‍ പൈസല്ല. പൈസള്ളപ്പോള്‍ ഐസുല്ല. രണ്ടൂള്ളപ്പോള്‍ ഉസ്കൂളുല്ല’ എന്ന് പണ്ട് ഏതൊ ഒരു കുട്ടി പറഞ്ഞത് പോലെ ഇപ്പൊ എനിക്ക് വരക്കാന്‍ സമയവും ഇല്ലാതായി....

ഇപ്പോള്‍ പെന്‍സില്‍ കൊണ്ടൊരു ചിത്രം വരെ വരക്കാറില്ല. ഇനിയും വരക്കണം അപ്പോള്‍ബ്ലോഗെഴുത്ത്/വായന നിര്‍ത്തേണ്ടിയും വരും.

അതെ, ഈ പുതു വര്‍ഷത്തിലെ ആദ്യ ദിനത്തില്‍ ആ തുണിയും കുപ്പായവുമില്ലാത്ത സത്യം ഞാന്‍ വെളിപ്പെടുത്തുന്നു. ഒഎബി ഒരു ചിത്രകാരന്‍ കൂടി ആയിരുന്നു!!




എല്ലാവര്‍ക്കും പുതു വര്‍ഷദിനാശംസകളോടെ...,ഒഎബി.





oab's night ഔട്ട്‌
ഇവിടെ വായിക്കാം.









OAB's night out

......അന്ന് കണി കണ്ട പണ്ടാരക്കാലനെ പ്രാകണൊ അതൊ ലാസ്റ്റ് ട്രിപ്പും കഴിഞ്ഞ് “നാളെ ബസ്സ് ലൈനിൽ ഓടണ്ട. ഒരു കല്ല്യാണ ട്രിപ്പേറ്റിട്ടുണ്ട്എന്ന് കേട്ട് ബാഗും ബേഗുമെടുത്ത് ചാടിപ്പുറപ്പെട്ട എന്റെ മണ്ടക്കിട്ട് ഞാൻ തന്നെ കൊട്ടണൊ എന്ന് ആലോചിച്ച്, ഏതാനും പയ്യന്മാർ; മതിൽ ചാടിയതും ചാടേണ്ടതിന്റെ സമകാലികതയും ‘ഓക്ക്’ ഓക്കാനമുണ്ടാകാനുള്ള കാരണത്തെ കുറിച്ചും കൂലംകുഷമായി ചർച്ച ചെയ്യുന്ന, അപ്പോഴും അടക്കാത്ത ഒരു പെട്ടിക്കടയുടെ ഓരവും ചാരി, രാത്രി പതിനൊന്ന് മണിക്ക് ശരിയായ ത്രിശങ്കു സ്വർഗ്ഗം അനുഭവിച്ച്, മൂന്നും കൂടിയ ജങ്ഷനിൽ ഒരു ഓട്ടോക്ക് വേണ്ടി കാത്ത് നിൽക്കുകയായിരുന്നു ഞാൻ........തുടർന്ന് വായിക്കുക

ഓഎബീ'സ് നൈറ്റ് ഔട്ട്

മൂന്ന് മാസത്തോളമായി സ്വന്തംവണ്ടിഗേരേജിൽ കേറ്റിയിട്ട്. ബോഡിപ്പണിയും മറ്റും കഴിഞ്ഞ അവളെയും കുട്ടിയെയും കണ്ടിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞിരിക്കുന്നു.

അന്ന് കണി കണ്ട പണ്ടാരക്കാലനെ പ്രാകണൊ അതൊ ലാസ്റ്റ് ട്രിപ്പും കഴിഞ്ഞ് “നാളെ ബസ്സ് ലൈനിൽ ഓടണ്ട. ഒരു കല്ല്യാണ ട്രിപ്പേറ്റിട്ടുണ്ട്എന്ന് കേട്ട് ബാഗും ബേഗുമെടുത്ത് ചാടിപ്പുറപ്പെട്ട എന്റെ മണ്ടക്കിട്ട് ഞാൻ തന്നെ കൊട്ടണൊ എന്ന് ആലോചിച്ച്, ഏതാനും പയ്യന്മാർ; മതിൽ ചാടിയതും ചാടേണ്ടതിന്റെ സമകാലികതയും ‘ഓക്ക്’ ഓക്കാനമുണ്ടാകാനുള്ള കാരണത്തെ കുറിച്ചും കൂലംകുഷമായി ചർച്ച ചെയ്യുന്ന, അപ്പോഴും അടക്കാത്ത ഒരു പെട്ടിക്കടയുടെ ഓരവും ചാരി, രാത്രി പതിനൊന്ന് മണിക്ക് ശരിയായ ത്രിശങ്കു സ്വർഗ്ഗം അനുഭവിച്ച്, മൂന്നും കൂടിയ ജങ്ഷനിൽ ഒരു ഓട്ടോക്ക് വേണ്ടി കാത്ത് നിൽക്കുകയായിരുന്നു ഞാൻ.
മഴ
കുറച്ചൊന്ന് കുറഞ്ഞപ്പോൾ തെല്ലൊരാശ്വാസം. മെഴുതിരിയും ഒരു ചാവി തീപ്പെട്ടിയും വാങ്ങി ഒരോട്ടോയുടെ കുഞ്ഞി ചക്രം പോലും കാണാതെ തണുത്ത് പൂതപ്പിടിച്ച് വിശന്ന് വലഞ്ഞ് ഒന്നര കി:മി: നടക്കാൻ തന്നെ തീരുമാനിച്ചു.

ബാഗിൽ നിന്നും തോർത്തെടുത്ത് തലയിലിട്ട് ഇറങ്ങി. റോഡിന്റൊരു വശം ഒന്ന് രണ്ട് വീട്. അത് കഴിഞ്ഞാൽ മരങ്ങൾ തിങ്ങി നിറഞ്ഞ കാലി സ്ഥലം. അതിലെ ഒന്ന് രണ്ട് പ്രാവശ്യമേ നടന്നിട്ടുള്ളു. അപ്പോഴാണ് ഓർത്തത് കുറച്ചപ്പുറം പാതയോരത്ത് എന്നോ പൊളിഞ്ഞ് വീണ അമ്പലത്തിൻ കരിങ്കൽ തൂണുകളും മറ്റും. താഴെ പാതസരം കിലുക്കി ഒഴുകിയിരുന്ന ചാലിയാറിലെ വെള്ളം,അരമണി, തളകൾ കിലുക്കി കോമരം പോൽ തുള്ളി പേടിപ്പെടുത്തി പായുന്നത് ഇടി മിന്നലിൽ നന്നായി കാണാം. ഒരു ഭയം ഉടലെടുക്കാനുള്ള എല്ലാ വിധ സാങ്കേതികത്വവും അടങ്ങിയ അന്തരീക്ഷം! “നിശീഥി നീ നിശീഥി നീ...ഞാനൊരു രാപാടീ....പോകാം നമുക്ക് പോകാം..” ഇങ്ങനെ ഒരു പാട്ടിന്റെ കമ്മിയുണ്ട്. ജിന്നിനെ ഇത് വരെ കാണാത്തതിനാൽ പേടിയില്ല. പക്ഷേ മനുഷ്യ യക്ഷന്മാർ??? എന്റെ വേഷം കാക്കി. കളക്ഷൻ അടങ്ങിയ ബാഗ്! പതിനഞ്ച് ദിവസം ജോലി ചെയ്ത കാശ്! ഓർത്തപ്പോൾ...?

ഉദിച്ചു ബുദ്ധി! കൈയ്യിലുള്ള മെഴുകു തിരി ഊതിക്കെടുത്തി ഇരുട്ടിൽ നടന്നു. വെളിച്ചമുണ്ടെങ്കിലല്ലെ അവരെന്നെ കാണൂ! ഞാനേതാ രോമൻ?
അങ്ങനെ ഒരു ചെകുത്താനെ കാണാനുള്ള എന്റെ ആഗ്രഹം സഫലീകൃതമാവാതെ സ്കൂൾ പടിക്കലെത്തി.
സാദാരണ മദ്രസ്സ പടിക്കൽ ബസ്സിറങ്ങി ഒരു ചിറവരമ്പിൽ കൂടിയാണ് നടക്കാറ്. ഈവഴിക്ക് നടന്ന് കൂടുതൽ പരിചയമില്ല. എങ്കിലും ഇതിലെ വരുന്നവർക്ക് എളുപ്പമുള്ള വഴി ആയതിനാലാണ് അതിലെ പോകാമെന്ന് വച്ചത്.

കത്തിച്ച മെഴുകുതിരിയെ മഴത്തുള്ളികൾ പിന്നെയും വീണ് കെടുത്തിയതല്ല പ്രശനം. മെഴുകുതിരി ഇറക്കവും കൊടുവളവുമായ റോഡിൽ വീണതായിരുന്നു. പിന്നെ?തീപ്പെട്ടി നനഞ്ഞ് കുതിർന്ന് പൊളിഞ്ഞ് പാളീസായതായിരുന്നു. ചിന്താവിഷയം ഘനീഭവിക്കുന്ന മുന്നെ കൊടുവളവിനപ്പുറത്ത് നിന്നും അടുത്ത് വന്ന് കൊണ്ടിരിക്കുന്ന ടോർച്ച് വെളിച്ചം ആനന്ദമേകി.

ആ നീണ്ട് വരുന്ന വെളിച്ചത്തിൽ; തലയിലൊരു മുണ്ടും, ബോംമ്പെ അങ്ങാടി കാണാൻ കൂട്ടരോടൊത്ത് പോയപ്പൊ വാങ്ങിയ സ്റ്റൈലൻ ബാഗ് തോളിൽ തൂങ്ങിയാടിയും, വേറെ ഒരു ഷോപ്പറും, പിന്നെ നനഞ്ഞ് കുതിർന്ന കാക്കി ഡ്രസ്സുമണിഞ്ഞ് കോത്താമ്പിയായി നിൽക്കുന്ന ഞാൻ, വീണ് പോയ മെഴുകുതിരിക്കായ് കുനിഞ്ഞപ്പോൾ, ടോർച്ചിനുടമക്ക് ഒരു ഭീകര ജീവിയായി തോന്നാൻ മാത്രം ഹേതുവാവുമെന്ന് ആരറിവാൻ?

ഹെന്റമ്മോ എന്നുച്ചത്തിൽ നിലവിളിച്ചയാൾ തൊട്ടടുത്ത വീട്ടിലേക്കുള്ള വഴിയെ ഓടിയത് കേട്ട്/കണ്ട് ഞൊടിയിടയിലെല്ലാം മനസ്സിലാക്കി, അയാളോടിയതിലേറേ സ്പീഡിൽ കൂരിരുൾ നിറഞ്ഞ കുണ്ടനിടവഴിയെ വെളിച്ചമൊന്നുമേ വേണ്ടാതെ ഞാനുമിറങ്ങി ഓടി.
അല്ലെങ്കിൽ? നാട്ടുകാർ ഓടിക്കൂടി കിട്ടിയ തെങ്ങിൻ മടലുമായി ‘ഭീകര ജന്തു’വിനെ കൈകാര്യം ചെയ്ത് ചുരുട്ടി കൂട്ടിയ ശേഷം, ആരാ? “അക്കരമ്മലെ---- ന്റെ ഓനാ” എന്ന് പറയുമ്പോൾ ആ അല്പായുസ്സിലും ഞാൻ, കരിവാരി തേച്ച് കള്ളനായി അഭിനയിച്ച് പിടിക്കപ്പെട്ട ശ്രീനിവാസനെന്ന ‘ചോർ’ ചിരിക്കുമ്പോലെ ചിരിക്കുമായിരുന്നേനെ.


ഇടവഴി കഴിഞ്ഞ് ഒറ്റയടിപ്പാതയിലേക്ക് കേറിയതും ഒരു കാലിലെ ഹവായ് ചെരുപ്പ് മിന്നൽ വേഗത്തിൽ ആകാശം പൂകുന്നത് മിന്നൽ വെളിച്ചത്തിൽ ഞാൻ ശരിക്കും കണ്ടിരുന്നു. പിന്നെ കാൽ നടയിൽ നിന്നും കോറ ചീന്തും പോലെ ഒരൊച്ചയും. കെട്ട് പോയ ബോധം തിരിച്ച് വന്നപ്പോൾ സർക്കസ്സ് കാരെ പോൽ മുന്നോട്ടും പിന്നോട്ടുമായ് നട പിളർത്തിയിരിക്കുന്ന എന്നെ എനിക്ക് കാണാൻ കഴിഞ്ഞില്ല!

ഒലിച്ച് കൊണ്ടിരിക്കുന്ന ആ ചളി വെള്ളത്തിൽ നിന്നും മുക്കി മുരണ്ടെണീറ്റ് പിന്നിൽ വല്ലതും ഒലിച്ച് പോയിട്ടുണ്ടൊ എന്ന് ഞാൻ തപ്പി നോക്കി. ഫാഗ്യം! പാന്റ്സ് രണ്ടായിക്കിറിയതൊഴിച്ചാൽ
, രാത്രി രണ്ടാം ഭാവത്തിൽ, തുട, കടീപ്രദേശം എന്നിടങ്ങളിലുള്ള വേദനയും അശ്മരി, മല, മൂത്ര, അധോവാതസംഗം ഗ്രഹ നിലയും ഒന്നിനൊന്ന് മെച്ചമായപ്പോൾ വ്യാഴം അഞ്ചാം ഭാവത്തിലും രാഹു ആറാം ഭാവത്തിലും ശനി ജന്മത്തിലുമാണുള്ളത്. പോരെ പൂരം! (എനിക്കൊന്നും മനസ്സിലായിട്ടില്ല ട്ടൊ)

ഇനിയാണ് പാലം! ഒരു ഒടിഞ്ഞ് പോയ വൈദ്ധ്യുതി ‘പോസ്റ്റുംകാൽ’ന്റെ തല ഭാഗം. അതിൽ കൂടി ഒറ്റച്ചെരുപ്പുമിട്ട് ഒറ്റയടി അളന്ന് വച്ച് പാടത്തേക്കിറങ്ങി. ‘ഹാവൂ...ഖിയാമം നാളിൽ സിറാത്ത് പാലം കടക്കാൻ ഇത്രയും ബുദ്ധിമുട്ടേണ്ടി വരില്ല’ ആശ്വാസം.

വരമ്പ് അവസാനിക്കുന്നുടത്ത് മൺ തിട്ട!!അപ്പോൾ ചെറുതോടിൻ കവുങ്ങ് പാലമെവിടെ? പിന്നെയും
വഴി മുട്ടി!വരമ്പ് മാറിപ്പോയതായിരിക്കാം. മേലെ വരമ്പ്, താഴെ വരമ്പ്?? എല്ലായിടത്തും തഥൈവ. പിന്നെ വിട്ടു വണ്ടി മേലോട്ട്. ചിറവരമ്പിലെത്തി ശരിക്കുള്ള വഴിയെ നടന്ന് അടുത്ത പുരയിടത്തിലെ പറമ്പിലേക്ക് കേറി.മഴക്ക് കുറച്ച് ശമനം വന്നിരുന്നെങ്കിലും മരങ്ങൾ തിമിര്‍ത്തു പെയ്യുകയാണ്.ആ ശബ്ദ മുഖരിതമായ അന്തരീക്ഷത്തിൽ ഒരു സൂചി വീണാൽ? പോലും കേൾക്കില്ല.

ഇത് വരെ പൊട്ടിയ ഓലപ്പെടക്കത്തിന്റെ ഒച്ച കേട്ട് ഭയപ്പെട്ട ഒഎബിക്ക് ഞെട്ടാനായി വലിയ ഗുണ്ടുകൾ പിന്നെയും ബാക്കി! എന്ന് വച്ചാൽ; പ്രസ്താവ സുനകര, ചിത്രാംശ രോമാംചിത ഹോ ഉഠാ. ഉസേ കല്പനാ ഭീ നഹീം ഥീ കി സാമനേ കടിച്ചുനാ കീറാ നാ ഹും ഹോ.....-ഇപ്പഴും എനിക്കൊന്നും മനസ്സിലായില്ല എങ്കിലും- പ്രസ്താവിക്കുന്നതെന്തെന്നാൽ നിങ്ങൾ ചിത്രങ്ങളിൽ കണ്ട് രോമാഞ്ചകുഞ്ചകമണിയാത്ത തരത്തില്‍ ഉള്ള ഒരു കുത്താ ക ബച്ചാ മുമ്പിൽ കൊരച്ച് കൊരച്ച്???

ആ വീട്ടിൽ കുതിരയെ പോലൊരു നായയുണ്ടായിരുന്നല്ലൊ എന്ന് അപ്പോഴാണ് ഓർത്തത്. “ബോ നായ്...ബോ നായ്..വിറച്ച ശബ്ദം വന്നിരുന്നെന്ന് ഞാൻ. ഇല്ലെന്നും ഞാൻ. നിന്നിടത്ത് നിന്നും അനങ്ങാനുള്ള ദൈര്യമില്ലാതെ പേടിച്ചരണ്ട്, മൂന്ന് കുല്‍ഹുവള്ളാ... ഓതി ഞാൻ നിന്നു. കൂരാകൂരിരുട്ടിൽ അതെനെക്കാളേറെ കറുപ്പിലുള്ള നായ്. അത് എന്റെ ഏറ്റവും അടുത്ത് തന്നെ. ശരിക്കും തളർന്ന് പോയത് ആ സമയത്തായിരുന്നു. പൊക്കിളിന് ചുറ്റും പതിനാല് സൂചി! നോ പ്രൊബ്ലം!! ബട്ട്, ‘അളിയാക്ക നേരമില്ലാ നേരത്ത് വിരുന്ന് വന്നപ്പോൾ പട്ടി കടിച്ചത് പോലെ’ എന്നൊരു ചൊല്ല് കാലാകാലം നില നിൽക്കുമല്ലൊ എന്റെ പടച്ചോനെ....
അവിടെ ഞാൻ സർവ്വ ശക്തന്റെ സഹായം തേടി. അപ്പോൾ പെട്ടെന്നൊരു കല്പന കേട്ടെന്ന പോൽ ആ നായ ഒന്ന് മുരണ്ട് പിന്നെ ശബ്ദമേ കേൾക്കാതായി. പാവം എന്നെ വെറുതെ വിട്ടിരിക്കുന്നു? ഞാൻ കുറച്ച് സമയം കൂടി അവിടെ നിക്കരാഗ്വയായി. ഒന്ന് രണ്ട് ശ്വാസംനേരെയെടുത്ത് വീണ്ടും നടന്നു.

മുട്ട് കേട്ട് ഉറക്കിൽ നിന്നെണീറ്റ് വാതിൽ തുറന്ന ഉമ്മ വാ പൊളിച്ച് നിന്നത് കോട്ടുവാ ഇട്ടതായിരിക്കാമെന്ന് അനുമാനിക്കാമെങ്കിലും, മുഖഭാവം കണ്ട് ചിമ്മിനി വെളിച്ചത്തിൽ ചമ്മിപ്പോയ ഞാൻ; “ഒരു ടിപി...ബസ്സിനൊരു ടിപി പെർമിറ്റ് അന്വേഷിക്കാന്‍ ടൌണിൽ വന്നതാ.....അത് കഴിഞ്ഞപ്പൊ നേരം...” അത് കേട്ട് ഉമ്മ‘ മോനെ മരുമോനെ ടിപിയല്ല പക്കാ പെര്‍മിറ്റ് ഓടിക്കാനുള്ള നിലയിലാണല്ലൊ നീയിപ്പോൾ’ എന്ന ഭാവത്തോടെ നാണത്തോടെ ചിരിച്ചോണ്ട് അകം വലിഞ്ഞപ്പോഴാണ് ഞാന്‍, സിബ്ബ് വരെ കീറിയ പാന്റ്സ് ശ്രദ്ധിച്ചത്
...അയ്യേ....


“ങ്ങളെന്തെങ്കിലും കഴിച്ചൊ..ഇവടെ ഒന്നും ബാക്കില്ല്യാ...കട്ടന്‍ ചായ ഉണ്ടാക്ക്യാലൊ” മേരാ പ്യാരി നാരി.
പതിമൂന്ന് മണിക്കൂർ മുമ്പെ കോമളയില്‍ നിന്നും അത്ര കോമളമല്ലാത്ത ഒരൂണ്‍ കഴിച്ചതോർത്ത്, തോര്‍ത്തിനാല്‍ തല തോർത്തിക്കൊണ്ട് കോമളമായി ഞാൻ മൊഴിഞ്ഞു “ങും ഉം..വേണ്ട....എനിക്കെന്താ തീരെ വിവരല്ലെ? നേരമില്ലാ നേരത്ത് കേറി വരുമ്പൊ....?? ജ്ജ് കെടന്നാ...?!!.കാന പീന നഹീം ഥി മുഷ്കിൽ..., ബാത് കർത്തെ-കര്‍ത്തെ നജർ ബചാ ഔര്‍ ഉസ്കീ-ജീംസ കേ ബീച് കിമാംസള ജഗ ഖ ദേഖ രഹാ.
(അര്‍ത്ഥത്തില്‍ ചോദ്യമില്ല)
പിന്നെ കൂറ അട്ടത്ത് നിന്നും വീണ പോലെ കുറേ നേരം കിടന്നു.

അവസാനം പുറത്തെ ഓപ്പൺ ബാത്തിൽ പോയി വന്ന് വീണ്ടും കിടക്കും നേരം അവള്‍ ചോദിച്ചു ‘എന്താ ഒരു പുളിച്ച മണം?’

‘ ആ!‘
‘ഭ്ഖേഏഏഏര്‍‘ എനിക്കും തോന്നി ഒരു പുളിച്ച ചുവ!എങ്കിലും ഒരു സുഖം. അമ്മായിഉമ്മ ആടുകളെ വളർത്തുന്നതും, ബാത്ത് റൂമിലേക്കുള്ള വഴി കിച്ചണിൽ കൂടി ആയതിലും എത്ര സന്തോഷം!! ഹാവൂ!!!






മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില