2026 ഏപ്രിൽ 17, വെള്ളിയാഴ്‌ച

യാത്രക്കഥ

 *സിന്ദഗി എക്സഫർ ഹെെ സുഹാനാ യഹ് കൽ ക്യാ ഹൊ കിസ് നെജാനെ*

ജീവിതം ഒരു സുന്ദരമായ യാത്രയാണ്.

നാളെ ഇവിടെ എന്ത് സംഭവിക്കുമെന്നത് ആർക്കുമറിയില്ല.


*ചാന്ദ് താരെ പൂൽ ഔർ ഖുഷിയാൻ ബഹാരോൻ ക ഹെ യെ ഖസാനാ*

വസന്തത്തിന്റെ നിധി പോലുള്ള ഈ ലോകത്തിൽ

ചന്ദ്രനും താരങ്ങളും പൂക്കളുമൊക്കെ  സന്തോഷത്തിലാണ്... 


രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേട്ട മധുർ ഗീതിൽ കിഷോർ കുമാർ ഇങ്ങനെ പാടിയെങ്കിൽ എനിക്കും എന്ത് കൊണ്ടായിക്കൂടാ ?

ഈ ചിന്തയോടെ  ഉറങ്ങി ഞായറാഴ്ച രാവിലെ  സ്കൂൾ / മദ്രസ്സ കുട്ടികളെ പോലെ അല്ലെങ്കിൽ ഗൾഫുകാരന്റെ ഒരു വെളിയാഴ്ച പോലെ എണീറ്റു.

ഉയിരിട്ട പുലർ വേളയിൽ തെളിയുന്ന നിഴലിന്റെ ദൂഷിത ദൃശ്യതയിൽ അങ്ങാടിയിലേക്ക് നടക്കുമ്പോഴാണ് ഒരു കൂട്ടമാളുകൾ റോഡരികിൽ നിൽക്കുന്നത് കാണുന്നത്. സൂക്ഷ്മദർശനത്തിൽ കണ്ടാലറിയുന്നവർ... 

mec7കൂട്ടം !അവരുടെ നിർബന്ധക്ഷണം സ്വീകരിച്ച് നേരത്തെ

പറഞ്ഞുറച്ചതല്ലാത്ത ബസ്സ് വന്നപ്പോൾ  ഞാനുമതിൽ മണ്ടിക്കേറി


ദൃശ്യശക്തി  കുറഞ്ഞ കണ്ണ് ഒന്ന് കോൺസൻട്രേറ്റ് ചെയ്തപ്പൊ ബസ്സിനുള്ളിൽ...

 ങേ എല്ലാവരും

സുഹൃത്തുക്കൾ... 


ചിരികൾ നിറഞ്ഞ യാത്ര. മനസ്സിൽ വലിയ സ്വപ്നങ്ങൾ.

 ആവേശം.

ബസ് മുന്നോട്ട് നീങ്ങുമ്പോൾ

ജാലകത്തിനപ്പുറം മാറുന്ന കാഴ്ചകളെ പോലെ

 ചിന്തകളും മാറിക്കൊണ്ടിരുന്നു.

പുതുമയൊന്നുമില്ലെങ്കിലും പരിചയപ്പെടലുകൾ

പഴയ ചളികൾ, പുതിയ തമാശകൾ,

ഇടയ്ക്കിടെ ഉയരുന്ന പാട്ടുകൾ.

ഏനും പാടി പണ്ട് ജഗതി പാടിയ പോലെ


*ഓട്ടപ്പാത്രത്തിൽ ഞണ്ട് വീണാൽ ലൊട ലൊടല*


യാത്ര മുഴുവൻ ഒരു ഉത്സവമാക്കാൻ സംഘാടന ശ്രമം.

ലക്ഷ്യസ്ഥാനമല്ല പ്രധാനമായത്,

അവിടെ എത്താൻ എടുത്ത ഈ വഴി തന്നെയാണ്

സന്തോഷം സമ്മാനിച്ചത്.

ഒരുമിച്ച് ഭക്ഷണം,

ഒരുമിച്ച് ചിരി,

എല്ലാം ഒരുമിച്ച് . ചില നിശബ്ദത പോലും

ഓർമ്മകളായി മാറുന്ന നിമിഷങ്ങൾ !


*തലേന്നത്തെ മനപ്പാഠങ്ങളും ലസാഖുവും സമവാക്യങ്ങളും ഇല്ലാതെ എത്ര വിചിത്രമായാണ്  യാത്ര തരപ്പെട്ടത്!ഇതിലും വലിയൊരു ആസ്വാദനത്തിൽ കഴിഞ്ഞ പ്രാവശ്യം അവളുടെ സാന്നിധ്യമുണ്ടായിരുന്നു. അന്ന് അവൾ അരികിലുള്ളപ്പോൾ ഞാൻ ശ്രദ്ധിക്കാതെ പോയ കൊച്ചു കൊച്ചു ശബ്ദങ്ങൾ പോലും ഇപ്പോൾ, ഇവിടെ, എന്റെ കാതുകളിൽ അലയടിക്കുന്നു. അവളില്ലാത്ത ഈ  നിശബ്ദത പോലും വലിയ ഭാരമായി തോന്നുന്നു*



മാനസികോല്ലാസം; ദൈനംദിന ജീവിതത്തിലെ തിരക്കുകളിൽ നിന്നും സ്ട്രെസ്സിൽ നിന്നും മോചനം നൽകുന്നു. പ്രത്യേകിച്ച് വീട്ടിലെ സ്ത്രീകൾക്ക് വെക്കാനും വിളമ്പാനും അലക്കാനും തുടക്കാനും ഇല്ലാത്ത ഒരു ദിവസത്തെ മാത്രം ലീവ് !!! അവരുടെ ആഹ്ളാദം എത്ര മാത്രമായിരിക്കും !?

​പുതിയ അറിവുകൾ: ഓരോ സ്ഥലത്തിനും ഓരോ ചരിത്രവും കഥകളുമുണ്ടാകും. അത് നേരിട്ട് മനസ്സിലാക്കാൻ യാത്രകൾ സഹായിക്കും.

​സൗഹൃദങ്ങൾ: പുതിയ ആളുകളുമായുള്ള ചങ്ങാത്തം.

ഇതൊന്നും ചിന്തിക്കാത്ത, പാകപ്പെടുത്താത്ത മനസ്സിനുടമകൾ അപ്പോഴും ചോദിച്ചേക്കും

*നമ്മളെന്തിനാ ഇങ്ങോട്ട് പോന്നത് ?*

അവർ എത്ര തവണ ദൈവത്തെ വിളിക്കുന്നു

 കൊറോണറികളിൽ സ്റ്റാൻഡ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കാർഡിയോളജി വിഭാഗത്തിലെ 20 ബഡുകളിൽ ഒന്നിൽ കിടക്കുന്ന നേരത്ത് മൊബൈൽ കയ്യിൽ ഇല്ലാത്തതിനാൽ ചിന്തകൾക്കും പരിധിയില്ലായിരുന്നു ബൈസ്റ്റാൻഡർമാർക്കും രോഗികൾക്കും പ്രാർത്ഥന ഒന്ന് മാത്രം ഉണ്ടായിരുന്നുള്ളൂ "ദൈവമേ രക്ഷിക്കണേ എത്രയും പെട്ടെന്ന് അസുഖം മാറി ഇവിടന്ന് കഴിച്ചിലാകണെ"  അവിടെ ബെഡിൽ രോഗികളും അവരുടെ നാമവും  മാത്രമേ മാറുന്നുള്ളൂ. ചികിത്സ ഒന്ന് ചെയ്തികൾ ഒന്ന് സംസാരം ഒന്ന് റിക്കാർഡ് ചെയ്തു വെച്ച പോലെ ഉപദേശം ഒന്ന് 

മരുന്നുകൾ ഒന്ന് 

 "ന്നാ പിന്നെ വരാംട്ടൊ" എന്ന് യാത്ര പറയാത്ത ഒരിടം. ദൈവത്തിനെ ഏറ്റവും കൂടുതൽ വിളിക്കുന്നത് ആശുപത്രികളിൽ ആയിരിക്കാം.

 

"കുത്താണെ"

 ഞരമ്പിലേക്ക് നീഡിൽ കുത്തിയിറക്കാൻ നേരം ഞാൻ "യാറബ്ബ്" എന്ന് പറഞ്ഞപ്പോൾ നേഴ്സ് ചിരിച്ചുകൊണ്ട് പറഞ്ഞു "നിങ്ങളെപ്പഴെങ്കിലും അല്ലേ ദൈവത്തിനെ വിളിക്കുന്നുള്ളൂ ഞാൻ ഒരു ദിവസം എത്ര പ്രാവശ്യം വിളിക്കുന്നൂന്നറിയോ ചിലരുടെയൊക്കെ ഞരമ്പ് കിട്ടാൻ ഞാൻ പെടുന്ന പാട്..."

അതെ, ആവശ്യം വരുമ്പോൾ മാത്രം ഓർമ്മിക്കപ്പെടുന്ന ഒരു നാമം ആണല്ലോ ദൈവമെന്നത് !

പുറംകാഴ്ചകൾ

 "പുറംകാഴ്ചകൾ" കാഴ്ചക്കുറിപ്പ്

............

 മനുഷ്യ മനസ്സിന്റെ സൂക്ഷ്മ ചലനങ്ങളെ വളരെ ലളിതമായ സാഹചര്യങ്ങളിലൂടെ അവതരിപ്പിക്കുന്ന ചെറുചിത്രങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് കേരള കഫേ ആന്തോളജിയിലെ “പുറംകാഴ്ചകൾ”. യാത്രയുടെ ഇടവേളയിൽ നടക്കുന്ന ചെറിയ സംഭവങ്ങൾ വഴി മനുഷ്യരുടെ ഉള്ളിലെ വലിയ സത്യങ്ങൾ തുറന്നുകാട്ടുകയാണ് സംവിധായകൻ.


 പുറത്തു കാണുന്ന ഒരു സാധാരണ യാത്രയിൽ അകത്ത് ഓരോരുത്തരും തങ്ങളുടേതായ ജീവിതഭാരങ്ങൾ വഹിക്കുന്നവരാണ് എന്നതാണ് ചിത്രത്തിന്റെ സന്ദേശം.


മമ്മൂട്ടിയുടെ കഥാപാത്രം പുറമേ ശാന്തനും നിയന്ത്രിതനുമായി തോന്നുന്ന ഒരാളാണ്. എന്നാൽ കണ്ണുകളിലും ചെറിയ ഇടവേളകളിലും പ്രകടമാകുന്ന അസ്വസ്ഥതയും ഏകാന്തതയും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ ശക്തിയാണ്. അധിക ഡയലോഗുകളില്ലാതെത്തന്നെ മനോഭാവങ്ങൾ പ്രകടിപ്പിക്കുന്ന മിനിമലിസ്റ്റിക് പ്രകടനം ഈ കഥാപാത്രത്തെ യാഥാർത്ഥ്യത്തിലേക്ക് അടുപ്പിക്കുന്നു.  


 ഉള്ളിൽ അടക്കിവെച്ച വികാരങ്ങളുടെ ഭാരം കാഴ്ചക്കാരന്റെ ഉള്ളിലേക്ക് സന്നിവേശിപ്പിക്കുന്നതാണ് ഈ കഥാപാത്രത്തിന്റെ ദർശനമേന്മയും സംവിദായകന്റെ കഴിവും.


സഹയാത്രികർ ഓരോരുത്തരും സമൂഹത്തിന്റെ വ്യത്യസ്ത മുഖങ്ങളാണ്.

ചിലർ ഔപചാരിക സൗഹൃദം മാത്രം കാണിക്കുമ്പോൾ 

കുട്ടികൾ നഗരജീവിതത്തിലെ ഉപരിതല ബന്ധങ്ങളെ സൂചിപ്പിക്കുന്നു.

അവരുടെ ചെയ്തികളിൽ ആനന്ദം കണ്ടെത്തുന്നവരാണ് കൂടുതൽ പേരും.

ഇവരുടെ പെരുമാറ്റം ചേർന്നപ്പോൾ, പ്രധാന കഥാപാത്രത്തിന്റെ ഏകാന്തത കൂടുതൽ ശക്തമായി പ്രേക്ഷകനിലേക്ക് എത്തുന്നുണ്ട്.


സംവിധായകൻ വളരെ സ്വാഭാവികമായ ദൃശ്യഭാഷയാണ് ഉപയോഗിക്കുന്നത്. വലിയ നാടകീയത ഒഴിവാക്കി, സാധാരണ നിമിഷങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ക്യാമറ പലപ്പോഴും നിരീക്ഷകന്റെ നിലപാടിലാണ്. പ്രേക്ഷകൻ തന്നെ ആ യാത്രയിലെ ഒരാളായി മാറുന്നു.

നിശബ്ദതയും ഇടവേളകളും കഥ പറയുന്ന പ്രധാന ഘടകങ്ങളായി മാറുന്നു. അതിലൂടെ “പുറം കാഴ്ചകൾ” എന്ന പേരിന് യഥാർത്ഥ അർത്ഥം ലഭിക്കുന്നു.

 നമ്മൾ കാണുന്നത് പുറം മാത്രം; ഉള്ളിലെ കഥ ഓരോരുത്തർക്കും വേറെയായിരിക്കും.


ചുരുക്കത്തിൽ

"പുറംകാഴ്ചകൾ” ഒരു വലിയ കഥ പറയുന്നില്ല; പക്ഷേ ചെറിയ നിമിഷങ്ങളിലൂടെ വലിയ അനുഭവം നൽകുന്നു. മമ്മൂട്ടിയുടെ നിയന്ത്രിതവും ആഴമുള്ള പ്രകടനവും സഹനടന്മാരുടെ സ്വാഭാവിക അഭിനയവും ചേർന്നപ്പോൾ, മനുഷ്യ മനസ്സിന്റെ നിശ്ശബ്ദ വേദന പ്രേക്ഷകനെ സ്പർശിക്കുന്നു. ജീവിതത്തിൽ നമ്മൾ കാണുന്ന ഓരോ മുഖത്തിനും പിന്നിൽ പറയാത്ത കഥകളുണ്ടെന്ന തിരിച്ചറിവാണ് ഈ ചിത്രത്തിന്റെ യഥാർത്ഥ നേട്ടം.


എഴുതിയത്:- 

ഒ എ ബഷീർ

വാണിയമ്പലം

9447516082

വിഴുപ്പലക്കൽ

 ഓളെ വീട്ടിൽ പോവുമ്പോൾ 30 പൈസ ബസ് ചാർജ് കുറവ് കിട്ടും എന്ന് കരുതി ഞങ്ങൾ ഇപ്പുറത്തെ സ്റ്റേജിൽ/ സ്റ്റോപ്പിൽ ഇറങ്ങി നടക്കുന്ന കാലം.


വീട്ടിൽ ഞങ്ങൾ കോണിപ്പടി പോലെ എട്ട് മക്കൾ.

മൂന്ന് പെങ്ങന്മാരുടെ ലിറ്റർ സെറ്റ് പോലെയുള്ള മക്കൾ വേറെയും. 

കറണ്ടുണ്ടെങ്കിലും മോട്ടോർ ഇല്ലാത്തതിനാൽ വെള്ളം കോരുക തന്നെ വേണം. 

തൊടീന്ന്

വിറക് ഉണ്ടാക്കണം


അമ്മായിഅമ്മ അതായത് എന്റെ ഉമ്മ എല്ലാത്തിനും വിട്ടുവീഴ്ച ഉള്ളതിനാൽ 

 നാത്തൂൻ പോര് പരസ്യമായി  ഇല്ലെങ്കിലും അകത്ത് ഉണ്ട്.

 ഇവരുടെയൊക്കെ ഡ്രസ്സ് അലക്കലും ഭക്ഷണം ഉണ്ടാക്കലും അലക്കലും തുടക്കലും

 വീടിന്റെ മുറ്റത്ത് തന്നെയുള്ള ഹോട്ടലിലേക്ക് രാവിലെ 4 മണിക്ക് എണീറ്റ് പുട്ട് ദോശ പൊറാട്ട ഉണ്ട ലഡു വട പൂന്തി, പൂന്താത്ത ചോറ് കറി എന്നിത്യാതി സകല കുലാവികൾ വേറെ ഉണ്ടാക്കണം. ഇടി പൊടി തരി കുടി കഴിഞ്ഞ് രാത്രി കിടക്കാൻ 12 മണി!


രാത്രി എന്റെ ജോലി കഴിഞ്ഞ് 10 മണിക്കെത്തുമ്പോൾ ഒന്നും രണ്ടും പെങ്ങന്മാർ മൂക്ര പൊട്ടിക്കുന്നുണ്ടാവും. 


പാവത്തിന്റെ കഷ്ടപ്പാട് കണ്ട് അരിയിടിക്കാൻ ഞാനും കൂടും. എങ്കിലും

വീട്ടുകുടുംബ നാട്ടുകാർക്കും അസൂയപ്പെടുത്തുന്ന ജീവിതമായിരുന്നുഞങ്ങളുടെത്. അവൾ മാറാപ്പും ചുമന്ന് എന്റെ പിറകെ നടന്നിട്ടില്ല. 

ഒരു ചങ്ങല പൂട്ടും അവളുടെ കയ്യിലൊ കാലിലൊ ഉണ്ടായിരുന്നില്ല. 

പക്ഷേ പെരുനാളിന് എല്ലാവരും ബിരിയാണി ഉണ്ടാക്കുമ്പോൾ അവൾ നെയ്യപ്പവും ഇലയടയും ഉണ്ടാക്കുന്ന തിരക്കിലായിരിക്കും (പെരുനാളിന്റെ അന്നാണെന്ന് തോന്നും ഗ്രാമവാസികൾക്ക് പള്ളേലുണ്ടാവുന്ന ദിവസം)  


ഗൾഫിലെത്തി എനിക്കൊരു സ്ഥിരജോലി കിട്ടിയപ്പോൾ ഞാൻ ആദ്യം ഞങ്ങളെ 'ഹോട്ടൽ മുഗൾ ലൈൻ' പൂട്ടിച്ചു.

എനിക്കെന്റെ മക്കളെ പഠിപ്പിക്കണം.


സ്ഥലം വാങ്ങി വീട് വച്ചു. 12 കൊല്ലം ക്ഷമിച്ച് ആരോടും കച്ചറയുണ്ടാക്കാതെ പിണങ്ങാതെ ഭാര്യയും മക്കളും ഞാനും തറവാട്ടിൽ നിന്നും പോന്നു.  


4 മക്കളെ ഭാര്യ നന്നായി പഠിപ്പിച്ചു. 2 മരുമക്കളെയും നോക്കേണ്ടി വന്നു. ഞാൻ അതിന് വേണ്ട സാമ്പത്തിക സഹായം മാത്രം. 


പറഞ്ഞ് വന്നത്

ഇന്നാണ് ആ അവസ്ഥ എങ്കിൽ  ഭർതൃഗൃഹത്തിൽ ഒരു പെണ്ണും ഒരാഴ്ച തികക്കില്ല.

കുടുംബത്തിൽ പല സന്ദർഭങ്ങളിലും തിക്താനുഭവങ്ങൾ ഉണ്ടായിട്ടും എന്റെയും ഭാര്യയുടെയും ക്ഷമ കാരണം 8 മകളിൽ 

 എന്റെ വീട്ടിലാണ് മരിക്കും വരെ ഉപ്പയും ഉമ്മയും ഏറെ കഴിഞ്ഞത്.

ഇന്ന് എല്ലാ കുടുംബങ്ങൾക്കും ഞങ്ങളോട് വളരെ ഇഷ്ടവും താൽപര്യവുമാണ്. ഒരു നാൾ കുറ്റപ്പെടുത്തിയിരുന്ന 

കുടുംബം മുഴുവൻ ഇന്ന് ഞങ്ങളെ ലൈഫ് അനുകരിക്കുന്നു.

*മീൻ നന്നാക്കാൻ പറഞ്ഞു . രാവിലെ സുബ്ഹി നമസ്കരിക്കാൻ വിളിച്ചുണർത്തി* എന്ന കംബ്ലേന്റ് പറഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് വരാത്ത ഒരുത്തിയുണ്ട് ബന്ധത്തിൽ. ഇന്നത്തെ 90 % സ്ത്രീകളും ആരീതിയിലൊ അതിലേറെ കുറഞ്ഞ കാരണമാണ് ജീവിതത്തിൽ സ്വീകരിക്കുന്നത് എന്ന് ഞാൻ പറഞ്ഞാൽ അപ്പറഞ്ഞ 90% വനിതകളും അത് സമ്മതിച്ച് തരില്ല എന്നത് വേറെ കാര്യം. എന്റെ കാഴ്ച്ചപ്പാടിൽ അവർ ഉള്ള ജീവിതം ആഘോഷിക്കുന്നില്ല. അയൽവാസികൾ കെട്ടിയ നാല് അതിര് മതിൽ കാരണം അവരുടെ വളപ്പിനും മതിലുണ്ടെന്ന്  അഹങ്കരിക്കുന്നവർ! വെറും പുറം പൂച്ച്...


ഇന്ന് എന്റെ മക്കൾ എല്ലാവരും കല്യാണം കഴിച്ചു. എല്ലാർക്കും അത്യാവശ്യം ജീവിക്കാനുതകുന്ന  ശംബളത്തിൽ ജോലിയുണ്ട്. ദൈവം തമ്പുരാൻ ഞങ്ങൾക്ക് എല്ലാം ആദ്യം തന്നു. കുടുംബത്തിൽ തന്നെ ഗ്യാസ് വീട് കാറ് ഗൾഫ് ലൈഫ് ഉംറ ഹജ്ജ്... 

സുഖ സന്തോഷം നിറഞ്ഞ വീട്ടന്തരീക്ഷം... എന്നിങ്ങനെ  


ഇപ്പോൾ വീട്ടിൽ (അധികവും) ഞാനും ഭാര്യയും മാത്രം. ഞങ്ങൾക്ക് ചിലവിന് മക്കൾ തരണ്ട. 

ഇപ്പൊ ഗേപ്പ് കിട്ടിയാ ടൂർ പോകും (വലിയ സംഖ്യ മക്കൾ തരും) 

പണ്ട് മഹാനായ ഞാൻ പറഞ്ഞ പോലെ *പൈസ ഉണ്ടാകുമ്പോൾ ഐസ് ഇല്ല ഐസ് ഉണ്ടാകുമ്പോൾ പൈസയില്ല ഐസും പൈസയും ഉണ്ടാവുമ്പോൾ സ്കൂളും ഉണ്ടാവൂല* 


നിങ്ങൾ പറഞ്ഞ പോലെ 37 കൊല്ലം മക്കൾക്കും മരുമക്കൾക്കും  രാവിലെ ചോറ് പൊതിഞ്ഞ് നന്നായി ബുദ്ധിമുട്ടി.  ഇപ്പൊ വയ്യാതായി. 2 പേരക്കുട്ടികളെ വർഷത്തിൽ 2 മാസം മേക്കണം ട്ടൊ 😃 എന്നാലും ഓള് പേറും.  ഒരാവശ്യം വന്നാൽ വേലക്കാരികളെ വിളിക്കണം.  അത്യാവശ്യത്തിന് പൈസയൊക്കെ ആയപ്പോൾ

 മല കേറാനും ഏറെ നടക്കാനും രണ്ടാളുടെയും ശരീരം അനുവദിക്കുന്നില്ല.

അത് പല തരത്തിലുള്ള വാക്കുകളായി എന്നിൽ മോറിച്ചിന്തും.

പോരെങ്കിൽ തൈറോയ്ഡും. 

അത് കാരണം ഞാൻ പൊട്ടനാകും. 

ദാമ്പത്ത്യത്തിന്റെ മനോഹാരിതക്ക് സഹനം ഏറെ പ്രയോചകരമാണ്.

അത് ചിലപ്പോൾ അവൾ മുതലെടുക്കുമ്പോൾ ഞാൻ ഉറക്കെ ഹിന്ദിപ്പാട്ട് വക്കും.

ജോ ദിൽ സെ ലഗേ ഉസെ കേഹ് ദോ ഹി ഹി ഹി

ജോ ദിൽ ന ലഗേ ഉസെ കേഹ് ദോ ബൈ ബൈ ബൈ

ആജ് ഫിർ ജീനേ കി തമന്നാ ഹൈ.


😊😂🅾️🅰️🅱️

വിഴുപ്പലക്കൽ  🙏🙏🙏

ഹാൻ്റിൽ വിത്ത് കെയർ

 ഹാന്റിൽ വിത്ത് കെയർ*


ജീവിതം ആഘോഷിച്ച് തീർത്ത് കൊണ്ടിരിക്കുന്ന പച്ചപ്പിലേക്ക്  വേനൽ മഴയായ് നീ എന്തിന് പെയ്തിറങ്ങി വരുന്നു?


പ്രണയത്തിൻ്റേയൊ?  കാമത്തിൻ്റെ, രതിയുടെ ഭാവത്തോടെ വന്ന് ,   പതിയെ പതിയെ പെയ്ത് പിന്നീടതൊരു മഹാമാരിയായ് പെയ്യാനൊ!


പണ്ട്, കോഴിക്കോട് ബീച്ചിലെ മഞ്ഞ് വീണ് തുടങ്ങിയ ജല ഓളങ്ങൾക്കരികിലും, ചാലിയാർ പുഴത്തീരത്തെ വിശാലമായ തേക്കിൻ കാട്ടിലൂടെയും നിൻ്റെ അരക്കെട്ടിൽ കൈകൾ ചുറ്റി നടക്കാൻ കൊതിച്ചൊരു കാലം......


പക്ഷേ, ബീച്ചുകളൊ ഹോട്ടലുകളൊ ആഘോഷങ്ങളൊ  ഇല്ലാത്ത ; ദാരിദ്ര്യം മാത്രമുള്ള നമ്മുടെ വാണിയമ്പലമെന്ന നാട്ടിൽ ....

ഒരു സായാഹ്നത്തിൻ്റെ അന്ത്യയാമങ്ങളിൽ , മുൾവേലികളുടെ നിഗൂഡതയെ വെറുത്ത് തെളിഞ്ഞ മാനത്തെ പ്രണയിച്ച് ,ഒരു ചുംബനത്തിൻ ചൂടില് കോരിത്തരിച്ച് നിൽക്കവെ

*ബന്ധിക്കപ്പെട്ട ചങ്ങലക്കണ്ണിയോട് ചേർന്ന് നിൽക്കുന്ന ഉണങ്ങാത്ത ഒരു മുറി വായ് മാറാനാണെനിക്കിഷ്ടം* എന്ന് നീ പറഞ്ഞില്ല.


അത് കൊണ്ട് തന്നെയാണ് നീ ആദ്യ സംഗമത്തിൽ ജയകൃഷ്ണന് കന്യാകത്വം സമർപ്പിച്ച ക്ലാരയെ പോലെയാവാൻ  ഞാനിഷ്ടപ്പെടാഞ്ഞതും.


അതെ , ജയകൃഷ്ണനെ കണ്ട ശേഷമായിരുന്നു അങ്ങനെ ഒരു തീരുമാനം എന്നിൽ ഉണ്ടായത് . അയാളെ പോലെ, ഇനി ഒരു  പെൺകുട്ടിയുടെ  നാശത്തിൻ്റെ തുടക്കം എന്നിലൂടെ ആവരുതെന്നും ഞാൻ ആഗ്രഹിച്ചു.


എൻ്റെ മനസ്സറിഞ്ഞ് ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടിയ്ക്ക് മാത്രം നൽകാനായി ഞാനെന്നെ സൂക്ഷിച്ചിരുന്നില്ല എന്നത്  വേറെ കാര്യം.


അല്ലെങ്കിൽ ,,,,, ക്ലാരയുടെ അതേ ഛായയുള്ള നിൻ്റെ മേനിയിലും എൻ്റെ മേനിയിലും ആ പുഴയോര മണൽ  തിളങ്ങിയേനെ !


അത്   മാത്രവുമല്ല;

ആദ്യ രാത്രിയിൽ ഭർത്താവിൻ്റെ അടുക്കലേക്കു് കേറിച്ചെല്ലുന്ന നിൻ്റെ ഉള്ളിൽ അടക്കിപ്പിടിച്ച ഒരു തേങ്ങലില്ലാതിരിക്കാൻ കൂടിയാണ് ഞാൻ നിന്നെ ?.........!!


ഇന്നിപ്പോൾ ,,,,,, സ്നേഹിക്കപ്പെടാൻ അർഹയായ ഒരുത്തിയുണ്ടായിട്ടും നിന്നിലേക്കൊന്നെത്തി നോക്കുന്നിടത്താണ് ഞാൻ വീണ്ടും സ്വയം കൽപിത ജയ കൃഷ്ണനാവുന്നതും  നീയെൻ്റെ ക്ലാരയാവുന്നതും . 


എന്നാലിപ്പഴും ഞാൻ

വായിക്കുന്നു; 

ഒരു കുടുംബ നാഥയാകുന്ന നീയെന്ന ചില്ലു പെട്ടി മേൽ ഒട്ടിച്ച ആ വാക്കുകൾ ...

*ഹാൻ്റിൽ വിത്ത് കെയർ* അതിനാൽ;

ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക !

🅾️🅰️🅱️🙏

നിശ്ശബ്ദതയുടെ കനൽ

  A space of every voice

"ഒരു കുട്ടിയുടെ തുറന്ന് പറച്ചിൽ"

...................................

ഒരു നിമിഷം എന്റെ മിഴികളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ.

അവിടെ നിഷ്കളങ്കമായ ഒരു ബാല്യം മാത്രമല്ല ആയിരം ചിന്തകളും, ഒരായിരം സ്വപ്നങ്ങളും തിരതല്ലുന്ന ഒരു മഹാസമുദ്രമുണ്ട്. 

 അതിന്റെ ആഴപ്പരപ്പിൽ അനേകം വാക്കുകളാകുന്ന തിരമാലകൾ  അലയടിക്കുന്നുണ്ട്. ആ കണ്ണുകൾക്ക് പിന്നിലെ മൗനത്തിന് നിങ്ങൾ എപ്പോഴെങ്കിലും കാതോർത്തിട്ടുണ്ടോ? അതിൽ നിന്ന് ഒലിച്ചിറങ്ങുന്ന ലവണ ജലം നിങ്ങൾക്ക് കാണാനായെന്ന് വരില്ല!


 ഇനി എന്റെ ഹൃദയത്തിലേക്ക് ഒന്ന് നോക്കൂ

 അവിടെ എന്നെ 'എന്തുകൊണ്ട് കേൾക്കുന്നില്ല' എന്ന ഒരു ചോദ്യമുണ്ട്. സമൂഹം എന്തുകൊണ്ട് ഞങ്ങൾക്കൊരു ഇടം നൽകുന്നില്ല? ഞങ്ങളെ നന്നായി വളർത്താൻ നിങ്ങൾ വലിയവരാകട്ടെ ചെറിയവർ ആകട്ടെ പല തരത്തിലുള്ള ലേഖനങ്ങൾ എഴുതുന്നു. ആവേശം നിറയുന്ന മോട്ടിവേഷൻ ക്ലാസ് നടത്തുന്നു. പക്ഷേ ഞങ്ങളെ കേൾക്കാൻ ഒരു ഇടവും വേദിയും എവിടെയും ഇല്ല.


 ക്ലാസ് മുറികളിൽ,  പൊതു ഇടങ്ങളിൽ, അകത്തളങ്ങളിൽ ആവട്ടെ അവിടെയൊക്കെ "നീ മിണ്ടരുത് നിനക്കെന്തറിയാം..." എന്ന വാക്കുകൾ മാത്രം കേട്ട് അപഹാസ്യരായി എന്റെ ആത്മവിശ്വാസത്തെ തകർക്കുന്നു.


 ഇനി എന്റെ മനസ്സ് ഒന്ന് കാണൂ.

 അവിടത്തെ കൊച്ചു ചിന്തകൾക്ക് നാളത്തെ നിങ്ങളുടെ ലോകത്തിൽ സ്ഥാനമില്ലേ ?

 'ഇന്നത്തെ കുട്ടിളുടെ ശബ്ദമാണ് നാളത്തെ പുതിയ ലോകം' എന്ന്  നിങ്ങൾ വേദികളിൽ പ്രസംഗിച്ചാൽ മാത്രം മതിയൊ ? 

 എന്റെ ശബ്ദങ്ങളെ വിലങ്ങണിയിച്ച് നീതിപീഠത്തിലെ വിധികർത്താക്കളെപ്പോലെ, അധികാരത്തിന്റെ ഗാവലുകൾ ഉപയോഗിച്ച് ഞങ്ങളുടെ ശബ്ദങ്ങളെ നിശബ്ദമാക്കരുത്. വിധി കൽപ്പിക്കുന്നവരല്ല, കാതോർക്കുന്നവരാകണം സമൂഹം.


നിങ്ങൾ ഒരു നല്ല മാതൃകയാണെങ്കിൽ ഞങ്ങൾ നല്ലൊരു ശ്രോതാവാകും.

നീയൊരു വികൃതിയാണ് എന്ന് ആക്ഷേപിക്കുന്നതിലേറെ നീ ചുമരിൽ വിസ്മയങ്ങൾ തീർക്കുന്ന ഒരു വികൃതിക്കുട്ടിയാണ് എന്ന് കേൾക്കാനാണെനിക്കിഷ്ടം. ആ രീതിയിൽ ചെറിയ ഒരു മാറ്റം വരുത്തിയാൽ അതെന്റെ ഹൃദയത്തിന് എത്രമാത്രം ഊർജ്ജം നൽകുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?


ഓർക്കുക, മുളച്ചു വരുന്ന ഒരു കിളുന്തിനെ ചവിട്ടി മെതിച്ചാൽ നാളെ തണൽ നൽകുന്ന ഒരു മരത്തിന്റെ അന്ത്യമാണ്! അതിനാൽ ഒന്നുകൂടെ പറയുന്നു "എന്നെ കേൾക്കൂ"

ഖോജാത്തി!

ചെറുകഥ


.............. ഞാനവളുടെ പിറകെയങ്ങനെ നടക്കും. എനിക്ക്‌ 2 മൈൽ നടന്നാൽ മതി സ്കൂളിലേക്കു്. അവൾക്ക് എന്നെക്കാളും ഒന്നര മൈൽസ് അധികം നടക്കണം.

ഓളെ പുസ്തകക്കെട്ടിൻ്റെ മുകളിൽ ചോറ്റ് പൊതി ഉണ്ടാവാറില്ല. വൈന്നേരം സ്കൂൾ വിട്ട് തിരിച്ച് വീട്ടിലെത്താൻ  ബസ്സിന്  15 പൈസ കൊടുക്കും ഓൾടെ ഉമ്മ. 


ആ കാശിന് ഉച്ചക്ക് സ്കുളിൻ്റെ മുമ്പിലെ കുട്ടേട്ടൻ്റെ കടയിൽ നിന്നും കപ്പയും കാപ്പിയും കുടിക്കും ഓള് . 


നാല് മണിക്ക്‌ സ്കൂൾ വിട്ടാൽ കൂട്ടുകാരികളോടൊപ്പം തിരിച്ച് നടന്ന് എനിക്ക് തിരിയാനാവുന്നിടത്തെത്തിയാൽ ഓളൊരു നോട്ടമെറിയും എൻ്റെ നേരെ.


അപ്പോഴും ഓൾടെ കണ്മഷി പരന്നിട്ടുണ്ടാവില്ല. കാരണം, അത് രാവിലെ പഴുക്കപ്പിലാവിലയിൽ എണ്ണപുരട്ടി വിളക്ക്‌തീയുടെ മുകളിൽ പിടിച്ച് കരി പിടിപ്പിച്ചത് ഈർക്കിൽ കൊണ്ട് തോണ്ടി പുരട്ടിതിയതാണെന്ന് എനിക്ക് മാത്രമല്ലെ അറിയൂ ! 

....... ............


കഥ വന്ന ഉഡായിപ്പ് :- 

ഉപ്പാ ഇങ്ങളെ ഒരു സുറുമ.....  ഖോജാത്തീം കാജലും. ഇതൊന്നും എനിക്ക്‌ വേണ്ട. ബ്രാൻ്റ്ഡായ  ലോറലും  ട്വിങ്കിൾ ബ്യൂട്ടി യൊന്നും ഗൾഫില് ങ്ങക്ക് കിട്ടൂലെ?"

................

വരയും വരിയും 

🅾️🅰️🅱️

വെൺപുലരി

 വെൺപുലരി

.........................


വെണ്ണീരു വാരിവിതറിയ മാതിരിയാം

വെൺമേഘപ്പരപ്പിൽ നിന്ന്

അങ്ങിങ്ങായുറ്റിച്ചിതറിത്തെറിച്ച്

മുത്ത് പോൽ മഴത്തുള്ളികൾ


സൂര്യകിരണങ്ങൾ പതിയാത്ത

സിമൻ്റുപരപ്പിൽ

കെട്ടിനിൽക്കുമഴുക്ക്ജലം

അടഞ്ഞയരിപ്പ ചെരുപ്പാൽ

തോണ്ടിയിളക്കിയപ്പോളൊഴുക്ക് 

കൂടിയ ഗുളുഗുളുയൊച്ച


നാലുനിലതാഴെയപ്പുറം

നിറച്ചുകായ്ച്ചുനിൽക്കും

മഞ്ഞ നിറക്കുഞ്ഞോറഞ്ചുകൾ;

പൊടുകണ്ണി വട്ടയിലയിൽ

വശളയിറച്ചി പൊതിഞ്ഞപോലൊരുത്തിതൻ സ്കൂട്ടിച്ചക്രമുരഞ്ഞ് നിലത്ത്


അൽപമകലെ മേലോട്ടുയർന്ന്

ഹോളിഡേയ്സോട്ടലിൻ്റെ

പച്ചനിറമെഴുത്തിൻ കെടാവെളിച്ചം


മഴക്കാറുകൾക്കിടയിൽ നിന്ന്

കുടുകുടുമുക്രയിട്ടൊച്ച കേട്ടിടത്തുനിന്ന്

പൊട്ടിവീണ പൊട്ടുപോൽ, കറങ്ങുംചിറകിനാൽ പാറിവന്ന യന്ത്രപക്ഷിയന്തരീക്ഷവായുവിൽ   

തിരിഞ്ഞെങ്ങോ മറഞ്ഞു.


അപ്പോളുപ്പാ, എന്ന വിളിയാലൊപ്പമുള്ള

കൊച്ചുമോളുടെയൊച്ച കേട്ട് 

ചെരുപ്പൂരി തിരിച്ചകത്തു കേറി,

ചിരിച്ചവളെയെടുത്തൊരുമ്മ

 കൊടുത്തൊക്കത്തു കെട്ടി; 

വിട്ടു മറ്റുചിന്തകളൊക്കെയുമപ്പോൾ.

-======

[എറണാകുളം ടൗണിലെ ഒരു പുലരി]

വേണ്ടാത്ത കഥ

 ചെറുകഥ

...........................

നേരത്തെ

 കണ്ടതിനാലാവാം സ്‌റ്റേജിൽ നിന്നിറങ്ങി സദസ്സിന് നടുവിലൂടെ നടക്കാനൊരുങ്ങിയ ബാപ്പുവിന്റത്ര ജിജ്ഞാസ തനൂജയുടെ മുഖത്തുണ്ടായിരുന്നില്ല. പകരം ഏറെ ആഗ്രഹിച്ച  കളിപ്പാട്ടം കയ്യിൽ കിട്ടിയ ഒരു കുട്ടിയുടെ ആഹ്ളാദം അവളുടെ മുഖത്ത് കാണായി. 


 പ്രീഡിഗ്രി വാട്സാപ്പ് ഗ്രൂപ്പിലെ പങ്ക് വക്കൽ ചിത്രങ്ങളിലൂടെ, ഒരു ഹായ്, ഗുഡ് മോർണിങ്ങ്, ചങ്ക്കൾക്ക് സുഖമല്ലെ എന്ന അക്ഷര ഉടമകളുടെ പ്രൊഫൈൽ ചിത്രങ്ങളിലൂടെ അല്ലെങ്കിൽ മറ്റു ഫങ്ഷൻ ഫോട്ടോകളിലൂടെ പലരെയും പലപ്പഴും കണ്ടിട്ടുള്ളതിനാൽ 

ഏറെ കാലത്തിന് ശേഷമുള്ള നേർകാഴ്ചകളിലൂടെയുള്ള പരിചിത മുഖങ്ങളെ ചോദിച്ചറിയേണ്ടി വന്നിട്ടില്ല.


എന്നാൽ ഒരിക്കലും മറക്കാൻ പറ്റാത്ത ചില മുഖങ്ങൾക്ക് നമ്പരിട്ടാൽ ഒന്ന് അല്ലെങ്കിൽ രണ്ട് എന്നതിനപ്പുറം പോകാത്ത ഒരുത്തിയായിരുന്നു തനൂജ.

 അവളുടെ കവിൾത്തടശോഭ അൽപം കുറഞ്ഞിട്ടുണ്ടെങ്കിലും  ആ വദനാരുണിമ പഴയ പോലെത്തന്നെ.


അവളുടെ ചിരി നിശ്കളങ്കമായതിനാലായിരിക്കാം അതിന് പഴയതിലേറെ ഇത്തിരി ക്ലാരിറ്റി കൂടുതലായിരുന്നു. 

അവളിലെ അളവുകളിലേക്കുള്ള ബാപ്പുവിന്റെ നോട്ടത്തിൻ്റെ അർത്ഥം മനസ്സിലാക്കിയിട്ടായിരിക്കാം അവളിത്തിരി ചൂളിപ്പോയത്.


പിന്നെ വിശേഷങ്ങളുടെ കൈമാറ്റങ്ങൾക്കിടെ  പറയാതെ പറയുന്ന അവളിലെ ചില ബോഡി ലാങ്ഗേജുകൾ! അതവനിലും രൂപം കൊണ്ടിരുന്നു.


ഒരു നെടുനിശ്വാസത്തിൻ്റെ അവസാനത്തിൽ അവളുടെ കണ്ണുകളിൽ നോക്കി ബാപ്പു പറഞ്ഞു 


"തനൂജ.... നിനക്കറിയൊ എമ്മീയെസ്സ് വിട്ട് നമ്മൾ രണ്ട് വഴിക്കായ ശേഷം

ദൂരം കൊണ്ട് നാമെന്ന ശരീരങ്ങൾ അകലെയായിരുന്നെങ്കിലും എന്റെ  ഹൃദയത്തിൽ നീ  പലപ്പോഴുമൊപ്പമുണ്ടായിരുന്നു. ജിദ്ദയിലെ അമീർ ബൈത്തിലെ വലിയ സോഫയിലെ പതുപതുത്ത കുഷ്യൻ ചിലപ്പോൾ.... " 

ബാക്കി അവൾക്കൂഹിക്കാനായി വിട്ട് കൊടുത്ത് കൊണ്ട് അവളെ ബാപ്പു ചെരിഞ്ഞ് നോക്കി.


അത് കേട്ടവൾ നോട്ടം അവനിൽ നിന്നും പറിച്ച് ജനലിലൂടെ പുറത്തേക്കെറിഞ്ഞു.

പിന്നെ ചിരി മാഞ്ഞ മുഖവുമായി തലതാഴ്ത്തി

"എന്നിട്ടെന്തേ അന്നൊന്നും പറയാഞ്ഞെ"

ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം ബാപ്പു പറഞ്ഞു

"അന്നത്തെ കാലത്ത് ഒരു സെെക്കൾ ഷോപ്പുകാരൻ്റെ മകന്... അങ്ങനെ ഒന്ന് ആഗ്രഹിക്കാനെ കഴിയുമായിരുന്നുള്ളു. അവനതർഹിക്കുന്നില്ല. അല്ലെങ്കിൽ അതംഗീകരിക്കാൻ നിൻ്റെ ബാക്കിയുള്ളവർക്ക് മാത്രമല്ല നിനക്കും കൂടി സമ്മതമായെന്ന് വരില്ല''

"ഹേയ് അങ്ങനെ പറയരുത്... ഞാൻ ആഗ്രഹിച്ചിരുന്നു "

"ഇല്ലില്ല ... നീ ഇന്നിലൂടെ ചിന്തിക്കുന്നു"

"അത് ബാപ്പുവിൻ്റെ തോന്നലാണ്"


അതിന് മറുപടി ഒരർത്ഥവുമില്ലാത്ത ഒരു ചിരി മാത്രം മുഖത്ത് വരുത്തി അവൾക്കരികിലേക്ക് ഒന്നു കൂടെ അടുത്ത്, ശബ്ദം  താഴ്ത്തി ചോദിച്ചു.

"അല്ല ...അത് വിട് നീ... നീയും കുട്ടികളും പോരുന്നൊ എൻ്റെ കൂടെ ജീവിക്കാൻ?"

ഒട്ടും കളിയല്ലാതെ ആ പറഞ്ഞത് കേട്ട് അവൾ അതിശയത്തോടെ ചോദിച്ചു

" ബാപ്പു... ബാപ്പു എന്താ പറഞ്ഞത്? ഇത്രയും ധൈര്യം ബാപ്പുവിനെവിടെന്ന് വന്നു. എൻ്റെ മുന്നിലെ പഞ്ചപ്പാവമായിരുന്ന ആ ബാപ്പു തന്നെയല്ലെ ഇത്. നിനക്കിത് പറയാൻ ഒരു ഭയവുമില്ല...?

എൻ്റെ കുടുംബം... നിൻ്റെ ഭാര്യ മക്കൾ..."

അത് കേട്ട് ബാപ്പു ഒന്നു ചിരിച്ചു പിന്നെ പറഞ്ഞു

"തനൂ ... അന്നത്തെ ഒരു പതിനേഴ്കാരൻ ഒരു പിഞ്ചു ബാലനാണ് ! പെങ്ങന്മാരും ഉമ്മയും ഉപ്പയുമൊക്കെ ആ പതിനേഴുകാരൻ്റെ ബാധ്യതയാണ് !! ബസ്സിന് പത്ത് പൈസ കൊടുക്കാനില്ലാത്തവൻ്റെ സ്കൂളിലേക്കുളള മൂന്നും നാലും കിലോമീറ്റർ നടത്തം നഗ്നപാദനായിട്ടാണ് "

ശേഷം അവളിൽ നിന്നും കണ്ണെടുത്ത് അൽപം ഗൗരവത്തിൽ പറഞ്ഞു

"നീ ചോദിച്ച ധൈര്യം...  അതെങ്ങനെ വന്നൂ എന്നല്ലെ പറയാം. ഇന്നെനിക്ക് കാശുണ്ട് അത്യാവശ്യത്തിനും അതിനപ്പുറവും. അത് തന്നെയാണ് ഇന്നത്തെ സമൂഹത്തിൽ ഏതൊരുത്തനെയും ധൈര്യവാനാക്കുന്നതും. 

നീ എൻ്റെ കൂടെ പോരുന്നോ എന്ന് ചോദിച്ചത് തമാശയാണെങ്കിൽ കൂടി; അങ്ങനെ സംഭവിച്ചാൽ... കാശെറിഞ്ഞാൽ സമൂഹം മൗനമാവും. പിന്നെ നാണക്കേട്;

 അതും ഇന്നത്തെ നാടിൻ്റെ അവസ്ഥയിൽ ഒരു അലങ്കാരമാണ്!


 ബാപ്പുവിൻ്റെ സംസാരത്തിൽ ഒരെത്തും പിടിയും കിട്ടാതെ അവൾ പിടഞ്ഞു. പിന്നെ മറുപടിയൊന്നുമില്ലാതെ അവൻ്റെ മുഖത്തേക്ക് മാത്രം നിർനിമേശയായി സാകൂതം നോക്കി നിന്നു.

ചോദ്യവും ഉത്തരവും താൽക്കാലികമായി തീർന്ന  വേളയിൽ ബാപ്പു ഒരു സാധാരണ മനുഷ്യനായി

"പിന്നെ എന്തൊക്കെ തനൂ... ന്നാ പിന്നെ ഞാൻ പോയാലൊ... ഇടക്കൊക്കെ ഇത് പോലെ എവിടെന്നെങ്കിലുമൊക്കെ കാണാം "


അവിടന്ന്, അവളിൽ നിന്ന് നടന്ന് തുടങ്ങിയപ്പോഴാണ് ബാപ്പു തൻ്റെ ചോദ്യത്തിൻ്റെ ഗൗരവം ചിന്തിച്ചത് 

പാവം... അവളുടെ കുടുംബമെന്ന ചില്ലുപെട്ടിയിന്മേൽ എഴുതിയ "ഹാൻ്റ്ൽ വിത്ത് കെയർ " എന്നത് ഞാൻ വായിക്കാൻ വിട്ടു പോയല്ലൊ...!


അവളപ്പോഴും ആ നിറുത്തത്തിലെ ചിന്തയിൽ നിന്നും മോചിതയായിരുന്നില്ല.


 ബാപ്പു നടന്ന്  കോണിയിറങ്ങി തലക്കറുപ്പ് മറയവെ അവളോടിച്ചെന്ന് ഹാന്റ്റയിലിൽ പിടിച്ച് 

ബാപ്പുവിനെ വിളിച്ചു.

വിളി കേട്ട് ലാന്റിങ്ങ് സ്റ്റപ്പിൽ നിന്നും ബാപ്പു ചോദ്യ ഭാവത്തിൽ മേലോട്ട് നോക്കി.

അവൾ അവനിൽ നിന്നും മുഖം വലിച്ച്  അലുമിനിയപ്പിടിയിൽ വിരലിനാൽ വരച്ചു കൊണ്ട് മെല്ലെ മൊഴിഞ്ഞു

"ഫോൺ നമ്പർ .... ബാപ്പുവിന്റെ നാട്ടിലെ നമ്പർ തന്നില്ലാ"

അത് കേട്ട് ബാപ്പു എന്തൊക്കെയോ മിന്നിമറയുന്ന ആ മുഖത്തേക്ക് അൽപ നേരം നോക്കി പിന്നെ ഒരു മന്ദഹാസത്തോടെ   അരയിലെ തുണിത്തലയിൽ തിരുകിയ മൊബൈൽ തപ്പി !


വരയും വരയും

🅾️🅰️🅱️

സീറോലോസ്

 

ചെറുകഥ


​ചില നേരമ്പോക്കുകളിലൂടെ മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കുന്ന ശീലം മാറ്റിനിർത്തിയാൽ,ഞാൻ ആരെയും നോവിച്ചതായി എനിക്കോർമയില്ല. പക്ഷേ, എന്റെ നിശബ്ദതകൾക്കും നിന്റെ വാചാലതകൾക്കുമിടയിൽ എവിടെയോ വെച്ച് എന്തൊക്കെയോ നമുക്ക് പിഴച്ചുപോയിട്ടുണ്ട്.


അന്ന് നിലമ്പൂർ ​കനോലി പ്ലോട്ടിലെ തേക്കിൻമരങ്ങൾ തീർത്ത തണൽവഴികളിലൂടെ നിന്റെ കൈകോർത്തു നടക്കുമ്പോൾ, ചാലിയാർ പുഴയുടെ ഓളങ്ങൾ തീർത്ത കൊലുസ് കിലുക്കത്തേക്കാൾ മധുരമൊന്നും നിന്റെ ശബ്ദത്തിന് ഞാൻ അനുഭവിച്ചിട്ടില്ല. 


 ചിലപ്പോൾ ബസ് കാത്ത് നിൽക്കുന്ന നേരങ്ങളിൽ, ചീറിപ്പായുന്ന ബൈക്കിന് പിന്നിൽ അയാളിലേക്ക് അമർന്ന് പ്രിയപ്പെട്ടവനെ പുണരുന്ന പെൺകുട്ടികളെ ചൂണ്ടി നീ സംസാരിക്കുമ്പോൾ, നിന്റെ വാക്കുകളിൽ വിരിഞ്ഞത് അസൂയയായിരുന്നില്ലെന്ന് എനിക്കറിയാമായിരുന്നു; മറിച്ച്, നിന്നിൽ തന്നെയുള്ള തീവ്രമായ ചില ആഗ്രഹങ്ങളുടെ പ്രതിഫലനമായിരുന്നു അത്.

​നിനക്കതൊരു കൗതുകമായപ്പോൾ എന്റെ ഉള്ളിലത് നീറ്റലുണ്ടാക്കി. ലഗിൻസ് ധാരിണികളെ അറപ്പോടെ നോക്കിയതും മോട്ടോർ സൈക്കിളിന്റെ കർണ്ണകഠോരമായ ശബ്ദത്തെ വെറുത്തതും എന്റെ വിവരക്കേടായി നീ കരുതിയിട്ടുണ്ടാകാം. ആ കാഴ്ചപ്പാടുകളെ തിരുത്താൻ ഞാൻ ശ്രമിച്ചിട്ടില്ല.


​പാതയോരത്തെ കടയിൽ നിന്നും ഞാൻ വാങ്ങിത്തന്ന ചോക്ലേറ്റ് ബ്രാൻഡഡ് അല്ലെന്ന് നീ പരിഭവിച്ചപ്പോൾ, നീ ആഗ്രഹിച്ച ആഡംബരങ്ങളുടെ വിലയോ രുചിയോ അളക്കാൻ പോലുമാകാത്ത സാധാരണക്കാരനായിരുന്നു ഞാൻ.


 നിന്നെ എനിക്ക് അപ്രതീക്ഷിതമായി വീണ് കിട്ടിയതാണ്.  ഒരുപക്ഷേ, എറിഞ്ഞ് വീഴ്ത്തിയിരുന്ന തെങ്കിൽ ഇതിലുമേറെ മധുരം ഉണ്ടായേനെ.


​നിന്നോട് പ്രണയം തോന്നിയ നിമിഷം മുതൽ നിന്നെ വിശേഷിപ്പിക്കാൻ 'സുന്ദരി' എന്നതിനേക്കാൾ മനോഹരമായൊരു പദം തേടി ഞാനെന്റെ ഉറക്കമൊഴിവാക്കിയിട്ടില്ല.

 ഭാവപ്പകർച്ചകളില്ലാതെ സത്യം മാത്രം വിളിച്ചുപറയുന്ന എന്റെ സ്വഭാവം ചിലപ്പോഴൊക്കെ എന്നെത്തന്നെ വെറുപ്പിച്ചിട്ടുണ്ട്. അപ്പോൾ പിന്നെ നിനക്ക് എന്നോട് തോന്നിയ മടുപ്പിൽ എനിക്ക് അത്ഭുതമില്ല.

​എങ്കിലും പ്രിയപ്പെട്ടവളേ... എനിക്കൊരു സൂചന നൽകാമായിരുന്നു. പിന്തിരിഞ്ഞു നടക്കും മുൻപ് ഒന്നു പറയാമായിരുന്നു. മറ്റൊരാളുടെ വാക്കുകളിലൂടെ നീ എന്നെ വിട്ടത്  അറിയേണ്ടി വന്നതാണ് എന്നെ വല്ലാതാക്കുന്നത്. എന്റെ ഭാഗത്ത് എന്തെങ്കിലും പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് തിരുത്താനോ ക്ഷമ ചോദിക്കാനോ ഒരവസരം പോലും നൽകാതെയുള്ള നിന്റെ ഈ മടക്കം...!

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില