2021, ഒക്‌ടോബർ 26, ചൊവ്വാഴ്ച

പഴയ ഒരു മുല്ലപ്പെരിയാർ പോസ്റ്റ്

 

2009, ഡിസംബർ 11, വെള്ളിയാഴ്‌ച

കരം കൊടുങ്കള്‍ கரம் கொடுங்கள் !!

നിങ്ങളുടെ ബാക്കിയുള്ള ആയുസ്സിൽ നിന്നും 10 02മിനുട്ട് ഇതിന്റെ താഴെയുള്ള വീഡിയോ കാണാൻ നീക്കി വച്ചില്ലെങ്കിൽ അതൊരു നഷ്ടമായി അവശേഷിക്കും എന്ന കാര്യം തീർച്ചയില്ലെങ്കിലും....

ഇത് 10, 12 കൊല്ലം മുമ്പെഴുതിയ പോസ്റ്റാണ്. 
ആ വീഡിയോ എങ്ങോ പോയന്ന് തോന്നുണ് 
கரம் கொடுங்கள் !!

கேரளா மக்கள் தண்ணீர் குடிச்சால் மரணம். தமிழ் நாடு மக்கள் தண்ணீர் குடிக்காமல் மரணம்.இதுக்கு ஒரு புதிய டாம் (ஆணை) கேட்டுவத். இதுக்கு தமிழ் மக்கள் உதவி செய்யவும்?


அண்ணா...தம்பி...அக்கா...தங்கச்சி....தாயே...சின்னவரே...பெரியவரே....
மன்னிப்ப் கேக்கறேன்....

കിട്ടുന്ന തമിഴില്‍ വച്ചു കാച്ചിയതാണെ. ഇനി മലയാളത്തമിഴിൽ പേശലാം.

മുല്ലപ്പെരിയാർ ഡാം 
പൊട്ടിയൊലിച്ചാൽ ...... ഉങ്കളുക്ക് തെരിയുമാ ലച്ചമാന മനിതർകൾ.....

ആമാടാ..ശാകട്ടുംഉനക്ക് ഞാവകം ഇരിക്ക്ങ്കലാ...നാൻ ഉങ്ക വീട്ടിക്ക് വന്ത് ഉങ്കക്കിട്ട് പളയ ഡസ്സ് കേട്ടപ്പൊ ഉൻ കുളന്തൈകൾ നാങ്കെക്കിട്ട് കല്ല്ക്കിട്ട് തുപ്പി എറിഞ്ചാച്ച്. ആനാല്‍ വിടമാട്ടേൻ...വിടമാട്ടേൻ...ഇന്നേക്ക് ദുർഘാഷ്ടമി....ഉൻ രക്തത്തൈ കുടിത്ത്...”

“അതൊക്കെ നാടൻ മുട്ട വിറ്റ് മരച്ചീനി വാങ്കിയ പളയ കട്ടമാന കാലം തായേ...ഇപ്പൊ അന്ത മാതിരി ഒന്നുമേ അല്ല. നിൻ മക്കൾ എൻ വീട്ടിക്ക് വരുംമ്പോത് ബട്ടൻ പൊട്ടാത്ത പാന്റ്സ് ഷർട്ട്, കളർ ഫൈഡാവാത്ത സാരി ഒക്കെ കൊടുത്ത്, പോരാമെ മീൻ കുളമ്പും കോളിക്കറിയും കൂട്ടിക്കുളച്ച് നല്ല ശാപ്പാട് തട്ടി അപ്പുറം നാല് തുട്ടും വാങ്ങി താൻ പോകറേൻ..”

“ഇത് അന്ത മാതിരി ഒരു ചിന്ന പ്രോബ്ലം അല്ലൈ. ലച്ചമാന മക്കളുടെ ഉയിർ.....”

“..യിര് നിർത്തെടാ ഉണക്ക ബ്ലാഗറെ ഉൻ വായാട്ട്ഇന്ത ആറിന്റെ ഏള് എട്ട് ജില്ലാവുക്കുമപ്പുറംഅല്ലൈനാ അന്ത അറബിക്കടലിനുമപ്പുറമിരിക്കും ഉനക്ക് എന്നെടാ ഇന്ത വിഷയത്തിൽ....?”

“അത് താൻ ശൊന്നത് നമ്മ സുരേഷ് ഗാപി. ‘ഉടമ്പ്ക്ക് കയ്യിരിക്ക് കാലിരിക്ക് കണ്ണ് മൂക്ക് തലയിരിക്ക് അനാൽ ഉയിരിക്കക്കൂടാത് എന്റ്ര്’ നീയും നാനുമെല്ലാമേ മനിതൻ. നീങ്ക ഊരുക്ക് ഒരു ചിന്ന പ്രച്നം വന്താൽ നീങ്ക കച്ചിയെല്ലാമെ അണ്ണൻ തമ്പി മാതിരി. നാങ്കെ വീട്ടിക്കൊരു പ്രശനം വന്താൽ എൻ അണ്ണൻ തമ്പി ഇരണ്ട് കക്ഷി. എന്നാൽ ഞങ്ങൾ ബ്ലോഗർമാർ എല്ലാം ഒരു കുടുംബം. എല്ലാ വീട്ടിലും, നാട്ടിലുമുള്ളവർ ആർ, ബീർ, ബാർ തണ്ണി മാതിരി ഒരേ കാമ്പിനേഷനാണ്ട്രാ....എന്നെടെയ് ശിരിക്കറത്....;

----അന്ത ആർ പൊട്ടി ലക്ഷമാന മലയാളർകൾ മരിക്കുമ്പോൾ കേരളാവിൽ വേല പണ്ണും പതിനായിരമാന തമിളർകളും അന്ത തണ്ണിയിൽ ശത്ത് കെട്ട് ഒലിച്ച് പോയിടുമെടേയ്...
അത് മറ്റും അല്ല. ഞങ്ങൾ കേരള മക്കൾ തണ്ണി കുടിച്ച് മരിക്കുമ്പോത്....”

ബീവറേജാ...?”

“തമ്പീ ഇത് കേള്, അപ്പുറം ശിരിപ്പ്. ....--മരിക്കുമ്പോത് നിങ്കൾ തമിളർകൾ തണ്ണി കുടിക്കാനില്ലാതെ ശാകും. ഇനി ഡൽഹീന്ന് നിൻ പെരിയവർകൾ ഫ്രീയായി തണ്ണി കൊണ്ട് വന്നു എന്ന് വെക്കാം. അപ്പുറം നട്ട് നനച്ച് നീ ഉണ്ടാക്കും വെജിറ്റബ്ല് ,മുല്ല, മല്ലി യാർ വാങ്കിടും? കോളികളെല്ലാം വാങ്ങാനാളില്ലാതെ ദീനം വന്ന് ശത്ത് പോവും. മുട്ട: കോളി ഇല്ലാമെ എപ്പടി മുട്ട കിടക്കും ? എതുക്ക് അന്ത കോവൈ, പൊള്ളാച്ചി, സേലം മാർക്കറ്റ്? അത് എല്ലാമെ ബിസിനസ്സ് ഇല്ലാമെ ഉണങ്കി കരിഞ്ച് പോയിടും തമ്പീ ...”

---ലാസ്റ്റ്, പഴയ തണ്ണീർ തണ്ണീർ സിനിമാവിൽ ശൊന്ന പോൽ “ഇന്ത ഊരിൽ കുണ്ടി കളുവതുക്ക് പോലും തണ്ണി കെടയാത് തമ്പീ” എന്ന് പറഞ്ച്, കേരളമക്കൾക്ക് തരാനുള്ള അഞ്ച് രൂപായ് ഇല്ലാമൽ, കൊടുക്കാമൽ, ആനാൽ അന്ത ഇനാമൽ കിട്ടാമൽ ബാക്കി വരും കേരളർകളും നീങ്കളും എല്ലാമെ സോമാലിയ മക്കൾ പോലായിടുമേ തമ്പീ... പുരിഞ്ചിതാ”

അപ്പടിയാ...ഇപ്പൊത്താൻ പുരിഞ്ചത്അതുക്ക് എന്ന ശെയ്യും ബ്ലാഗറെ ?’

“നീങ്കൾ ഒന്നുമേ ശെയ്യ വേണ്ട. ഉദവി..... അത് പോതും. അപ്പുറം നാങ്കൾ ഒരു പുതു അണൈ കെട്ടി ഭയങ്കരമാന ഇന്ത പ്രച്നം മുടിവ് പണ്ണി ‘നാൻ പാതി നീ പാതി കണ്ണേ, അരികിൽ നീയില്ലൈ നാനില്ലൈ.....’ എന്റ്ര് പാടി നമ്മൾക്ക് ജാളിയാ പോകലാം.

“നിങ്ങൾ ബാഷമാർഒരു മുടിവ് ശൊന്നാൽ നൂറ് മുടിവ് ശൊന്ന മാതിരി. ഞങ്ങൾ ബ്ലോഗർമാർ ഒരു മുടിവ് ശൊന്നാൽ ഒരു മുടിവ് ശൊന്ന മാതിരി ;എപ്പടി പെരിയവരേ...”

“................”
“എന്നാ... ഒന്നുമേ ശൊല്ലലേ...?”


ഇതെയ് പാര്, ജിദ്ദയിൽ ഒരു ചിന്ന മഴ കാരണം സംഭവിച്ച ഈ കാഴ്ച കാണുക. അന്ത ചപ്പ് ചവറ്, കാറ് കൂട്ടത്തില് നമ്മ മക്കൾ ഉണ്ടെന്ന് നിനൈത്ത് പാര്! അപ്പുറം ശൊൽ. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിപ്പോയാല്‍ എന്ന സംഭവിക്കുമെന്ന്. ആനാൽ നമുക്ക് ഒരു പുതു അണൈ കെട്ട വേണ്ടാമാ??

മുല്ലപ്പെരിയാർ തീരപ്രദേശത്തുള്ളവരുടെ അടിയന്തര ശ്രദ്ധക്ക്. ഒരു താൽക്കാലിക മുൻ കരുതൽ എന്ന നിലക്ക്; ബൈക്ക്, ഓട്ടോ, കാർ മുതലായവയുടെ പഴയ ട്യൂബുകൾ പഞ്ചറടച്ച് കാറ്റ് നിറച്ച് വീട്ടിലും പരിസരത്തും സൂക്ഷിക്കുക. അത് പോലെ വലിയ കന്നാസുകൾ മൂടി നന്നായി അടച്ച് പിടിക്കാനായി ഒരു കയറും കെട്ടിയിടുക. ഇത് തമാശിച്ചതല്ല. അടുത്ത കാലത്തൊന്നും ഒരു പുതിയ ഡാം ഈയുള്ളവൻ പ്രതീക്ഷിക്കുന്നില്ല. അതിനാൽ ഒരു വൈക്കോൽ തുരുമ്പ്.....!!!

2021, ജൂലൈ 27, ചൊവ്വാഴ്ച

പവര്‍ കട്ട്

ഗ്രാമത്തില്‍, ബെല്‍ ബോട്ടം പാന്റ്സും ഷര്‍ട്ടും ധരിച്ച് ആദ്യമായി നടന്ന പെണ്ണ്, സുന്ദരനായ മാനു കെട്ടിക്കൊണ്ടു വന്ന സുമുഖിയായ മാളുവായിരുന്നു പോൽ! വൈകുന്നേരങ്ങളില്‍ ഗ്രാമത്തിലെ ചെറു അങ്ങാടിയിൽ കൂടിയുള്ള യുവ മിഥുനങ്ങളുടെ ഉലാത്തൽ കണ്ടന്തം വിട്ട ചിലരുടെ വാർത്ത കേട്ട്, ആ കാഴ്ച കാണാത്തവർ കുഞ്ഞാപ്പായുടെ മോരും വെള്ള പാരലരിനരികില്‍ ഒത്ത് കൂടിയത്, അവളെ കണ്ടെങ്ങാനും അന്തം വിട്ടാൽ പെട്ടെന്ന് സോഡ കിട്ടുമല്ലൊ എന്ന വിചാരത്തോടെയായിരുന്നു പോൽ! സായംകാലം മരക്കാരുടെ മക്കാനി ബഞ്ചിൽ വെടി പറയുന്ന കാക്കമാരുടെ എണ്ണം കൂടിയത്, -മുപ്പത്തിരണ്ട്,ഇരുപത്തെട്ട്, മുപ്പത്തിനാല്- അളവിലുള്ള അവളുടെ ആനമലൈസ് ബോഡിയോടെയുള്ള നട(ത്തം) കണ്ട് മൂക്കത്ത് വിരൽ വക്കാനായി മാത്രമായിരുന്നു പോൽ! ആ ഏന്ത്യാനി ടൌണിലെ പെൺമുടിവെട്ടുകടയിൽ പോയി മുടി മുടിക്കാറും വടിക്കാറുമുണ്ടെന്ന് തെളിവു നിരത്തി കൊച്ചന്നാമ വെളിപ്പെടുത്തി പോൽ! പണ്ടാരമടങ്ങാൻ ഞമ്മളെ കെട്ട്യോന്റെ കണ്ണ് നരകക്കുണ്ടിലേക്ക് പോകോലൊ ന്റെ ബദ് രീങ്ങളെയെന്ന് ചേമ്പിലേക്ക് നോക്കുമ്പോൾ ചേന കാണാൻ തക്ക കണ്ണുള്ള, ആലിക്കോയാന്റെ പുന്നാര ബീഡര് മുത്തീബി ഗദ്ഗദം കൊണ്ടു പോൽ! ചിൽമീല് ചീമേനേം ചിൽക് ച്മിതേനേം മ്പൾ ഈ കോലത്തിൽ കണ്ടിട്ടുണ്ടെന്ന് ചക്കിക്കുട്ടി വെറ്റിലടക്ക വായിലിട്ട ശേഷം പ്രവചിച്ചു പോൽ! ഈപ്രവചനങ്ങൾ ഒരു വശത്ത് നടക്കെ തന്നെ അന്നാട്ടിലെ പെണ്ണുകെട്ടാ ചെക്കന്മാരൊക്കെയും തനിക്കും അമ്മാതിരിയൊരു ചുന്തരിയെ കിട്ടാനായി അവരവരുടെ ജാതിയിൽ പെട്ട പള്ളിയമ്പലശൈഖുചാത്തന്മാർക്കൊക്കെയും നേർച്ച നേർന്ന്, കെട്ടിക്കൊണ്ട് വന്നതെങ്കിലും ആരെയും നിരാശരാക്കാത്ത; തങ്ങളുടെ ഖണ്ഡസാരി മാളു(അങ്ങനെയും ഒരു പേരുണ്ട് )വിന്റെ ഒരു കടാക്ഷം കിട്ടാൻ ആ വീടിന് ചുറ്റും ഇടമ്പിരി വലമ്പിരി പിരിയില്ലാതെയും നടന്നിരുന്നു പോൽ! അന്നാട്ടിലെ പയ്യന്മാർ അതു വരെയും നെട്ടോട്ടമോടി ബുദ്ധിമുട്ടായി,മുട്ടായിയുണ്ടാക്കിയിരുന്ന പെൺകുട്ട്യാളൊക്കെയും തങ്ങൾ സെക്കന്റ്സിലേക്ക് തള്ളപ്പെട്ടതിൽ മനം നൊന്ത് ആത്മഹത്യ ചെയ്യാനായി ഒരു റെയിൽ പാത ആ വഴിക്ക് ഉടൻ വരുന്നെന്നും പറഞ്ഞ് കാത്തിരിക്കവെയാണ് ഈ കഥ വേറെ ഒരു പാതയിൽ കൂടി സഞ്ചരി(പ്പി)ക്കുന്നത്. “”“”“”“”“??????”“”“”“”“” ഡിഡി ഭൂതലചാനലിൽ മലയാള പരിപാടികൾ കഴിഞ്ഞ് ഉപഗ്രഹത്തിലേക്ക് മാറിയപ്പോൾ ടിവി ഓഫ് ചെയ്ത് തന്റെ ഇഷ്ടവാരികയെടുത്ത് മാളു സിറ്റൌട്ടിലേക്ക് നടന്നു. അടുത്തിടെ താമസം മാറിയ പുതിയ വീടിന്റെ ഉമ്മറത്തെ ചാരു ചൂരൽ കസേരയിൽ ഗമയിലിരുന്നുള്ള ആ വായനക്കിടയിലും അയൽ പക്ക കണ്ട്രികളുടെ അസൂയ നിറഞ്ഞ നോട്ടവും, കുശുമ്പ് അടങ്ങിയ അടക്കം പറച്ചിലും അവൾ ആഗ്രഹിച്ചിരുന്നു. അകലെ പള്ളിയിൽ നിന്നും മഗ് രിബ് ബാങ്ക് വിളിച്ചത് അവൾ കേട്ടിരുന്നൊ എന്തൊ. കറന്റ് പോയപ്പോഴാണ് അവൾ ശ്രദ്ധിച്ചത്, അയലോക്കത്തെ മണ്ണെണ്ണ വിളക്കിൻ പ്രകാശവും കുട്ടികളുടെ അന്തിക്കലോത്തും പുസ്തക പഠനവും കൂടിയ താളലയവിന്യായങ്ങളങ്ങനെങ്ങനെ പലയതുകൾ. വെറുതെയെങ്കിലും അതുമാസ്വദിച്ച് ഇരുട്ടിൽ കണ്ണുമടച്ച് ഓരോന്നുമോർത്ത് കസേരയില്‍ ഞാന്നു കിടന്നു. ----ഇത്ര നേരമായിട്ടും കാണാനില്ല....! ഈ വീട്ടിലേക്ക് മാറിയതിൽ പിന്നെ പുറം ലോകവുമായുള്ള ബന്ധം മുറിഞ്ഞ മട്ടാണ്. ഇതിലും നല്ലത് ആ തറവാടും അവിടത്തെ പഴഞ്ചൻ സംസ്കാരവുമായിരുന്നു. എത്ര ദിവസമായി ഒരു സിനിമ കണ്ടിട്ട്. ഇങ്ങ് വരട്ടെ ഇന്ന് രണ്ട് വറ്ത്തമാനം പറഞ്ഞിട്ട് തന്നെ കാര്യം....ങാഹാ അങ്ങനെ വിട്ടാൽ പറ്റൂലല്ലൊ... പാത്രങ്ങൾ തട്ടി മറിയുന്ന ശബ്ദം. അവൾ ഇരുട്ടിൽ തപ്പി ടോർച്ചെടുത്ത് അടുക്കളയിലേക്ക് നടന്നു. ജനൽ വഴി പൂച്ച പുറത്തേക്ക് ചാടുന്നത് ടോർച്ച് വെളിച്ചത്തിൽ കണ്ടപ്പോൽ ശരീരത്തിനെ ബാധിച്ച ചെറുഭയം ഇല്ലാതായി. ചോറും കൂട്ടാനുമെല്ലാം ഉണ്ടാക്കി വച്ച് നേരത്തെ സ്ഥലം വിട്ട വേലക്കാരിയെ പ്രാകിക്കൊണ്ടവൾ ജനൽ കൊളുത്തിട്ട ശേഷം ഒരു വിളക്ക് കത്തിച്ച് ബെഡ് റൂമിലേക്ക് നടന്നു. വിളക്ക് കട്ടിൽ പടിയിൽ വച്ച് അവൾ കട്ടിലിലേക്ക് ചരിഞ്ഞു. നിശ്ചലമായി തൂങ്ങി നിൽക്കുന്ന ഫാനിനെ ഒരു നിമിഷം നോക്കി കയ്യിൽ തടഞ്ഞ വാരികയെടുത്ത് വീശി. പുറത്തേക്കുള്ള വാതിൽ ശാക്ഷയിടുന്ന ശബ്ദം കേട്ട് അവൾ ചെവി കൂർപ്പിച്ചു. “എന്താ മാളോ കരന്റ് പോയ സമയത്തെങ്കിലും ഈ വാതിലൊന്നടച്ചൂടെ നിനക്ക്” എന്നും പറഞ്ഞ് മാനു കടന്ന് വന്നു. അവളതിന് ഒന്നും പറഞ്ഞില്ല. ഷർട്ടിന്റെ ബട്ടണഴിച്ച് കൊണ്ട് മാനു തുടർന്നു. “ഇന്ന് കുറേ അലയേണ്ടി വന്നു. ആ നെല്ല് വിറ്റ കാശ് ഇങ്ങോട്ട് കിട്ടിപ്പോരാൻ...ഞാനൊന്ന് കുളിക്കട്ടെ. നീയൊന്ന് എണിറ്റ് ഒരു ഗ്ലാസ് വെള്ളമിങ്ങെടുത്തെ. എന്തൊരു കിടത്തമാ മാളൊ ഈ ഇശാ മഗ് രിബിന്റെ ഇടയിൽ...?” അതിന് മറുപടിയായി, ‘ഈ വീട്ടിൽ ഞാനൊറ്റയൊരുത്തി ഒറ്റക്കാണെന്നുള്ള വിചാരമില്ലാതെ അതിലേം ഇതിലേം തെണ്ടി നടന്ന് കേറി വന്നിരിക്കുന്നു. എപ്പൊ വന്നാലും എന്റെ കുറ്റമേ കാണൂ...പോരെങ്കി ഒരോ ഉപദേശപുന്നാരവും...’ഇങ്ങനെ പറയാൻ വന്നത് മനസ്സിലൊതുക്കി അവളവനെ രൂക്ഷമായൊന്ന് നോക്കി. ശേഷം ടോർച്ചെടുത്ത് അവനു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു “ദാ ആ ഫ്രിഡ്ജിലിരിപ്പുണ്ട് വെള്ളം എടുത്ത് കുടിച്ചൊ” അവളുടെ ശബ്ദമാറ്റത്തിന്റെ കാരണം മാനു അപ്പോഴാണ് ചിന്തിച്ചത്. താൻ നല്ലതെന്ന് കരുതുന്നതൊക്കെയും ഇവൾക്ക് വഴിക്കിടുവാൻ കാരണമാവുന്നല്ലൊ..എന്ന് വിഷമത്തോടെയും എന്നാൽ കുറച്ച് നീരസത്തോടെയും മനസ്സിൽ പറഞ്ഞ്, അവളെ കുറച്ച് നേരം നോക്കി നിന്ന് മാനു ടോർച്ച് വാങ്ങി നടന്നു. -------------- മാളുവിന്റെ അലറിവിളി കേട്ട് മാനു ഒരു നിമിഷം ഞെട്ടി. ബാത്ത് റൂമിൽ നിന്നും അയാൾ ഇരുട്ടിലൂടെ പാഞ്ഞു. ബെഡ് റൂമിൽ കണ്ട കാഴ്ച അയാളെ സ്തംഭനാക്കി. ബെഡ്ഡും തലയണയും കത്തുന്നു. സാരീക്ക് തീ പിടിച്ച മാളു ഓടിച്ചാടുന്നു. സ്ഥലകാല ബോധം വന്ന മാനു തന്റെ നനഞ്ഞ ബാത്ത് ടവ്വലഴിച്ച് തീയെ തല്ലിക്കെടുത്തി. രണ്ടാളുടെയും നിലവിളി കേട്ട് അയൽ വാസികൾ ഓടി കൂടി. കരഞ്ഞ് കൊണ്ടിരിക്കുന്ന മാളുവിന്റെ രൂപം അവരുടെ കയ്യിലുള്ള ചിമ്മിനി വിളക്കിൻ വെളിച്ചത്തിൽ കണ്ട് മാനു, ചതിച്ചൊ ന്റെ പടച്ചോനെ...എന്ന് പറഞ്ഞ് കൊണ്ട് ഓടിയടുത്തു. -ഒരു ചെറുമയക്കത്തിൽ തട്ടി മറിഞ്ഞ വിളക്കിൽ നിന്നുമുള്ള തീ അവളുടെ ബോബ് ചെയ്തിട്ട തലമുടിയെ ഒന്ന് നക്കിയ ശേഷം മറ്റുള്ളിടത്തേക്കും വ്യാപിക്കയായിരുന്നു- അമ്പാസിഡ്ഡർ കാർ അവളെയും കൊണ്ട് പാഞ്ഞപ്പോഴും ഇറച്ചി കരിഞ്ഞ മണം ആ വീട്ടിൽ തങ്ങി നില്പുണ്ടായിരുന്നു. ------------- ദൂരെയെങ്ങോ ഉള്ള ആശുപത്രിയിൽ നിന്നും ആറേഴു മാസത്തെ ചികിത്സ കഴിഞ്ഞെത്തിയ മാളുവിന്റെ പിന്നീടുള്ള നടത്തം നേർ വിപരീതമായതിൽ ജനം വീണ്ടും കമന്റുകളിറക്കി. ആ കുട്ടി പടച്ചോനെ പേടിള്ള കൂട്ടത്തിലായി...എന്നവർ അവസാനം വിധിയെഴുതി. എങ്കിലും, മുമ്പ് അവളുടെ ഉയർച്ചയും താഴ്ച്ചയും(ശരീരത്തിന്റെ) കണ്ട് ശീലിച്ച ജനം അവളെ ഒന്നും കൂടെ കാണാൻ ആഗ്രഹിക്കുന്നു. അത് ഉടനെ നടക്കുമെന്നും അവർക്കറിയാം. കാരണം, മാനു വേറെ ഒരു പെണ്ണ് കെട്ടി അവരുടെ എസ്റ്റേറ്റിലുള്ള പുരയിലേക്ക് കൊണ്ട് വരും. അന്ന് മാളു പൊന്മുട്ടയിടുന്ന താറാവ് സിനിമയുടെ അവസാനത്തിൽ ഹാജ്യാരെ ബീവി പുറത്തിറങ്ങിയ പോൽ ഉടുമുണ്ടിൽ പുറത്തിറങ്ങി വരും. അതും മാനുവെന്ന പാമ്പിന്റെ തല മുറിക്കാനായുള്ള ഒരു കീരിയായി തന്നെ.....!!! അന്ന്; അന്ന് ഒട്ടു പാൽ കൊണ്ട് റബ്ബർ ഷീറ്റടിച്ചത് പോലുള്ള മാളുവിന്റ് സ്കിനും, പവര്‍ കട്ടായ മുഖവും കണ്ട് ജനം വാ പൊളിച്ച് നിൽക്കുമായിരിക്കും അല്ലെ? ഹൊ, ഒന്ന് പറയാൻ വിട്ട് പോയി; അന്നാട്ടിൽ ആദ്യമായി ബുർക്ക ധരിച്ച് മുഖം മറച്ച് നടന്നതും മാളുവായിരുന്നു പോൽ!!! പാന്റ്സില്‍ നിന്നും പര്‍ദ്ദയിലേക്കുള്ള ധൂരം,,,,,

2018, നവംബർ 3, ശനിയാഴ്‌ച

ഞാനും ഒരു പ്രവാസി ആയിരുന്നു!


                                 ----------

അയൽവാസി ജ്വലിപ്പിച്ച പ്രകാശത്തിൽ വഴികണ്ട്, അതിജീവനത്തിന്റെ കനൽപഥങ്ങൾ താണ്ടിക്കടന്ന് വിജയഭേരികൾ മുഴക്കാനാവുമെന്ന  വിശ്വാസത്തിലുറച്ച് "അറിയില്ല'' എന്ന വാക്ക് എന്റെ നിഘണ്ടുവിൽ നിന്നൊഴിവാക്കി, അനേകലക്ഷം ചടുലമായ യൗവ്വനത്തിന്റെ ചിറകുകൾ കരിഞ്ഞുവീണ ഒരഭിശപ്ത നെരിപ്പോടിലേക്ക് ഞാനും.....

ആരുടെയൊക്കെയോ പ്രാർത്ഥനയാലൊ മൂന്നാളെ തൊഴിൽചെയ്യാൻ ഈ ഒരു 'ബഖറ' (മൂരി, പോത്ത്) മതിയെന്ന അറബിയുടെ തോന്നലിലോ, ഞാനെന്റെ വാഗ്ദത്തഭൂമിയിൽ വാഴ്ത്തപ്പെട്ടവനായത് ?

ഉപകാരംചെയ്തതിന് ഒരാൾക്ക്  പ്രത്യുപകാരമായി ഒരു ഉയർസ്ഥാനം ഏല്പ്പിച്ചുകൊടുത്തതായിരുന്നു ഞാൻചെയ്ത വലിയതെറ്റ്.

സമൂഹത്തിൽ പേര് ഉയരാൻ ഏതറ്റംവരെയുംപോകാൻ അദ്ദേഹം തയ്യാറായിരുന്നു.  വെറുതെ ഓവർടൈമും മറ്റു പലവിധ കൈകടത്തലുമായി അർഹതയില്ലാത്തവർക്ക് / അദ്ദേഹത്തിന്റെ റാൻമൂളികൾക്ക് അംഗീകാരംകൊടുത്തപ്പോൾ  വലിയൊരു വിഭാഗം ജോലിക്കാരായ മടിയന്മാർ അയാളോടൊപ്പംകൂടി.

പുതിയതായി ജോലിക്കെത്തുന്ന അനുജന്മാരോട് ഞാൻ പറഞ്ഞു. "നോക്കു ഇവിടെ നിന്റെ പണി ശ്രദ്ധിക്കാൻ ആരുമില്ല. എന്നാൽ മുകളിൽ ഒരാളുണ്ട്. അവനെ ഭയപ്പെടുക . സ്വന്തം ജോലിയിൽ കള്ളത്തരം കാണിക്കരുത് "
അവരത് അനുസരിച്ചു.

അപ്പോൾ നാട്ടിൽ അവരുടെ മക്കൾ ഉള്ളകാശിന്  പുതുതായെടുത്ത ചുരിദാറുകളുടെ നിറം മങ്ങിയില്ല !

അവർ പറഞ്ഞു...

നോക്കൂ ഇവിടെ എല്ലാരും തരികിടകൊണ്ടാണ് ജീവിച്ചുപോവുന്നത് ' മുദീർ ' വരുന്നസമയം നന്നായിജോലിചെയ്യുക. അവനെ പൊക്കിപ്പറയുക /  ബഹുമാനിക്കുക. എങ്കിൽ നീ രക്ഷപ്പെടും..."

അവർക്ക് ശംബളംകൂടിയപ്പോൾ വീടുകളിലെ മക്കൾക്ക് പനിബാധിച്ചു !

വിറ്റുവരവുകൾ..  എനിക്കും പടച്ചവനും മാത്രമറിയുന്ന രേഖകൾവെച്ച്  ലക്ഷങ്ങൾ   എന്റെ കയ്യിലെത്തിപ്പെട്ടത് 'അണാപൈ' ഇല്ലാതെ, മുതലാളിയെ  സ്ഥിരമായി ഏൽപിച്ചപ്പോൾ മുദീറന്മാർ എയർഹോസ്റ്റസുമാരെവരെ പരിചയപ്പെടുത്തിത്തന്നു!!!

നാട്ടിൽ അതിലുംവലിയ സുന്ദരി എനിക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് ഞാനും!!..

6 / 60 mm ബോൾട്ട് തിരിച്ചറിയാത്തവർ / കറണ്ടില്ലെങ്കിൽ സ്പ്രേപെയ്ന്റ് ചെയ്തോളൂ എന്നുപറഞ്ഞവരെ   'മുഹന്തിസ്' ആയി ഞാൻ അംഗീകരിച്ചില്ല.

ഹീറ്ററിന്റെ പരിധിയറിയാൻ 100° ക്ക്മേലെ വെള്ളംതിളക്കാൻ കാത്തിരിക്കുന്നവൻ എന്റെ മുന്നിൽ  'ഫണ്ണി കാഹർബായ്' (ഇലക്ട്രിക്കൽ എഞ്ചിനീയർ)  ആയില്ല.

തൊലിവെളുപ്പുള്ളവന് പണിക്കിഴിവും തടിമിടുക്കുള്ളവന് ശംബളക്കൂടുതലും എന്റെമുമ്പിൽ വിലപ്പോയില്ല.

കാറിന്മേൽ വാൾപുട്ടിയിട്ടോളൂ എന്നാൽ വെള്ളംകൂട്ടി അധികം ഉരക്കണ്ടല്ലൊ എന്ന് പറഞ്ഞവനെ ഞാനോടിച്ചുവിട്ടു.

 അവർ, ശൈത്താന്മാർ വന്ന് കാതിലോതി

 "ഒരു ദിവസത്തെ വരവ്മതി നിനക്ക് പത്തേക്കർ റബ്ബർ തോട്ടം വാങ്ങാൻ "
ഞാനതുകേട്ട് ചിരിച്ചു. അപ്പോൾ അവരെന്നെ 'മൂഖ് മാഫി' യെന്ന് വിളിച്ചു.

 എന്നാൽ ഞാനെന്ന പ്രവാസിക്ക് മുന്നോട്ടുള്ള പ്രയാണത്തിന്  അതൊക്കെ വിലങ്ങ് തടിയാവുമെന്നറിഞ്ഞിട്ടും സത്യത്തെ തിരുത്താൻ എനിക്കായില്ല !

പലപ്പഴും സ്വപ്നങ്ങൾ കൈക്കുള്ളിലൊതുക്കാനായെന്ന് നിനച്ച് കളിക്കുന്ന കളത്തിന്റെ അവസാനത്തിലെത്തുമ്പോൾ ഒരു പാമ്പ് എല്ലായ്പ്പോഴും വന്ന് ഫണംവിടർത്തിയതിൽ, പിന്നെയും താഴെ കള്ളിയിലെത്തി വീണ്ടും പ്രതീക്ഷയോടെ കരുക്കൾ നീക്കിക്കൊണ്ടേയിരുന്നു.

വർഷങ്ങൾ കഴിഞ്ഞിട്ടും എന്റൊപ്പമെത്താനുള്ള കഴിവില്ലാത്തവരൊക്കെയുംവെച്ച പാരക്കൊന്നിനും മൂർച്ചപോരായിരുന്നു. എന്നാൽ മുദീർമുതൽ മറ്റു എല്ലാവരുടെയും പാരകൾ ചുട്ട്, രാകി, മൂർച്ചകൂട്ടി ഒരുമിച്ചാക്രമിക്കാൻ തുടങ്ങി.

പിന്നെപ്പിന്നേ, എന്റെ എതിർപ്പുകൾ മൗനത്തിൽ കലാശിക്കാൻതുടങ്ങി. കാരണം,,,, ഇപ്പോൾ എന്ത്ചെയ്യുന്നു എന്നല്ല ഇതുവരെ എന്തുചെയ്തു; എന്തൊക്കെ ചെയ്യുന്നു എന്നുനോക്കിയിരുന്ന, എന്റെ തോളിൽകൈയിട്ടുനടന്നിരുന്ന മുതലാളി സൗദി വിട്ട് ദൂരദേശത്തായിരുന്നു  കൂടുതൽസമയവും.

അങ്ങനെ ഞാൻ സ്വയം പിൻ ലിഞ്ഞപ്പോൾ, വിവരമില്ലാത്തവർ ഉന്നതങ്ങൾ അലങ്കരിച്ചു. ജടകൊഴിയാൻ തുടങ്ങിയെങ്കിലും തൊഴിലിൽ ഊർജജ്വസ്സ്വലത കാണിച്ചിരുന്ന, 1200 റിയാലിന് പണിയെടുത്തിരുന്നവരെയൊക്കെ ഒഴിവാക്കി, പകരം 2500ന് റോഹിങ്ക്യൻസിന് (അധികവും സൗദിയിൽ പെറ്റുവളർന്നവര്‍) അവസരംനൽകി. അവർ, ഒരു മലയാളി ചെയ്തിരുന്ന ജോലി പത്താൾ ചെയ്തു. എന്നിട്ടും അവർക്ക് സ്ഥാനക്കയറ്റവും ജോലിക്കിഴിവും അനുവദിച്ചു. അവരിൽ അധികവും തൊലിവെളുപ്പുള്ളവരായിരുന്നു. അതാണ് വലിയമുദീറിന് വേണ്ടിയിരുന്നതും.  കാരണം അവന്റെ ഭാര്യ തെറ്റിപ്പിരിഞ്ഞ്പോയപ്പോൾ പറഞ്ഞിരുന്നു..

"നിങ്ങൾക്ക് ഭാര്യയായി വേണ്ടത് ഒരു പെണ്ണല്ല  പുരുഷനായിരുന്നു"

പിന്നീട്, എന്റെ കയ്യിനാൽ മൂലക്കല്ല് സ്ഥാപിച്ച (അധികം ആരും സമ്മതിക്കില്ലെങ്കിലും) ഒരു ഫാക്ടറിയുടെ അന്ത്യംകാണാൻ നില്ക്കാതെ, വെറുംകൈയോടെ ഞാനെന്ന തൊഴിലാളി നാട്ടിൽവന്ന്, പിന്നെ തിരിച്ചുപോയില്ല.

ഇന്നിപ്പോൾ എന്റെ പൂച്ചകളൊക്കെ അവിടം വിട്ടുകാണും എന്റെ പച്ചക്കറിത്തോട്ടങ്ങളൊക്കെ ഉണങ്ങിക്കരിഞ്ഞ് പോയിക്കാണും.
കോഴി, താറാവ്, കാടയെയുമൊക്കെ അവിടെയുള്ളവർ അറുത്തുതിന്നുകാണും.

അകലെനിന്ന് വെള്ളംകുടിക്കാൻ വന്നിരുന്ന പക്ഷികൾ ഒരുപക്ഷേ  ആരൊ എറിഞ്ഞുകൊടുത്ത ഗോതമ്പുമണികൾ കൊത്തിത്തിന്ന്, മക്കത്തെ പള്ളിക്ക്മുകളിൽ വട്ടമിട്ടുപറക്കുന്നുണ്ടാവാം.. അല്ലെങ്കിൽ ഇവിടെ...  ഈ വാണിയമ്പലത്തെ ഏതെങ്കിലും ഒരു മന്ദിരത്തിൻമച്ചിലൊ ചർച്ചിനുച്ചിയിലൊ പള്ളിമിനാരങ്ങളിലൊ ഇരുന്ന് എന്നെ ചൂണ്ടി, മറ്റുള്ളവക്ക് ഇങ്ങനെ പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ടാവാം

"ദാ അങ്ങോട്ടു നോക്കൂ ഉള്ളതിൽ സന്തോഷിച്ച്, നമ്മെപ്പോലെതന്നെ ജാതിനോക്കാതെ നാട്ടാരെയൊക്കെയും മനുഷ്യരായിമാത്രം കാണുന്ന; വലിയ വീടും കാറും എസ്റ്റേറ്റും ഒന്നും ഇല്ലെങ്കിലും, കുടുംബം കൊണ്ടും, ഭാര്യ-മക്കളെകൊണ്ടും സന്തോഷിച്ച്, ജീവിതലക്ഷ്യപൂർത്തീകരണത്തിലെ വിജയിയായ ഒരാളാണാ പോകുന്നത്!... "

അബ്ദുൽ ബഷീർ
വാണിയമ്പലം.

2017, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

ബസ്സിനുള്ളിലെ ഡെഡ്‌ബോഡി!

സ്റ്റ് എയ്ഡ് ബോക്സില്‍ നിന്നും ഭക്തി ഗാനത്തിന്റെ ഒരു കാസെറ്റെടുത്ത് സ്റ്റീരിയോയിലിട്ട് പാടിപ്പിച്ച് രണ്ട് ചന്ദനത്തിരി കത്തിച്ച് ഡാഷ് ബോര്‍ഡിലും വച്ച് ‘ദൈവമേ പ്രശ്നങ്ങള്‍ ഉണ്ടാവാത്ത ഒരു ദിനമാകണേ‘ എന്ന് പ്രാര്‍ത്ഥിച്ച് കഴിഞ്ഞ് ഡ്രൈവര്‍ ബസ്സ് സ്റ്റാര്‍ട്ടാക്കാനൊരുങ്ങുമ്പോഴാ ക്ലീനര്‍ ഭയത്തോടെ വിളിച്ച് പറഞ്ഞത് “ദേ... ചോര....“
അതെ ഞങ്ങളെല്ലാവരും കണ്ടു,,!! ബസ്സിനുള്ളിലെ പിറകിലെ സീറ്റിനടിയിലെ പെട്ടിയില്‍ നിന്നും ചോര വരിയിട്ടൊലിച്ചിരിക്കുന്നു! “ടൌണിലിറക്കാന്‍ ഉള്ളതാ.... നിങ്ങളവിടെ എത്തുമ്പോഴേക്കും ആള് അവിടെ ഇറക്കാനായി കാത്ത് നില്‍പ്പുണ്ടാവും“ എന്ന് പറഞ്ഞ് ഇന്നലെ വൈകീട്ടത്തെ ട്രിപ്പില്‍ ഗ്രാമത്തിലെ കവലയില്‍ നിന്നും കേറ്റി വിട്ട പെട്ടിയില്‍...????
കേട്ടറിഞ്ഞ് കണ്ടറിഞ്ഞ് ജനം കൂടി.
അക്കാലത്ത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച ‘ഡോക്ടര്‍ ഓമന‘ കാമുകനെ കൊന്ന് വെട്ടിനുറുക്കി പെട്ടിയിലാക്കിയ പോലെ പഹയന്മാര്‍ ആരെയെങ്കിലും കൊന്ന് പെട്ടിയിലാക്കി കേറ്റി വിട്ടതാണൊ?
എന്തായാലും പോലീസ് വരട്ടെ എന്നിട്ട് മതി പെട്ടി പൊട്ടിച്ച് നോക്കാന്‍ എന്നായി വിവരമുള്ളവര്‍. പോലീസ് വരട്ടെ, അതിന് മുമ്പ് ഞങ്ങളുടെ ബസ്സോടുന്ന നാട്ടിലെ കുടിയാന്മാരെ കുറിച്ച് പറയാം.

പുതുതായ് റൂട്ടിലൂടോടി വരുന്നൊരു ബസ്സിനെ മാലയിടുന്നതും മാളോര്‍

പിന്നെ അവനാം പടിക്കലൊന്ന് നിന്നിലേല്‍ കല്ലെറിവതും മാളോര്‍!!പൂരപ്പറമ്പിലെഒന്ന് വച്ചാല്‍ രണ്ട്, രണ്ട് വച്ചാല്‍ നാല് കളിയിലെ ചട്ടീലെ ഉണ്ട പോല്‍ കറങ്ങി, അവിടെ നിക്കും ഇവിടെ നിക്കും എന്ന് കരുതുന്ന ബസ്സ് റൂട്ട്. അപ്പളുമിപ്പളുമായി അങ്ങാടിയിയില്‍ കൊണ്ടിട്ട ആണ്‍പെറന്നോനെ മോന്തിക്ക് മുമ്പേ വീട്ടിലെത്തിച്ചില്ലെങ്കില്‍ ബസ്സ് ജോലിക്കാരെ കിടത്തിയുറക്കാത്ത (അയ്യേ,,, ഞങ്ങളാ ടൈപ്പല്ല) പെമ്പറന്നോത്തികളുള്ള നാട്. ബസ്സ് ജോലിക്കാരെ സില്‍മാനടന്മാരെ പോല്‍ ആരാധിക്കുന്ന ഒന്നിനാത്തരം പോന്ന നാടന്‍ സുന്ദരിമാരുടെ നാട്. കല്ല്യാണമാണേലും തക്കാരമാണേലും വച്ചു വിളമ്പുന്നതില്‍ ഒരോരി പാര്‍സലായ് ഞങ്ങള്‍ക്ക് എത്തിക്കാന്‍ സന്മനസ്സ് കാണിക്കുന്നവരുടെ നാട്. സ്നേഹസമ്പന്നത കണ്ടസൂയ പൂണ്ടഓന്റെ പെരന്റെ മുമ്പിലെ റോഡിലെ കുജ്ജ്‘ ഒരു പുടി മണ്ണിട്ട് മൂടാന്‍ പോലും തയ്യാറാവാതെ നാട് നന്നാക്കാന്‍ നടക്കുന്നവരുടെ നാട്.

അങ്ങനെയുള്ള നാട്ടില്‍,
ഒരിക്കല്‍ കാലമില്ലാ കാലത്ത് പെയ്ത മഴയില്‍, നേരമില്ലാ നേരത്ത് മണ്ടിപ്പായുന്ന ബസ് ചക്രം കേറിത്തെറിച്ച വെള്ളത്തിന് പകരം ചാണകം കലക്കി ഡ്രൈവറെ തലയില്‍ കൂടി ഒഴിച്ച് നാട്നന്നാക്കികള്‍ അവരുടെ സ്നേഹം ഒന്നും കൂടെ അരക്ക്+ ഇട്ട്+ ഉറപ്പിച്ചു. അതിന് ശേഷം മഴക്കാലത്ത് മേല്‍ സ്ഥലമെത്തിയാല്‍ പുലി പോലോടുന്ന ബസ് പുഴു പോലരിക്കും. ചാകണം,,,,, അല്ല ചാണകംകലക്കിയതിനെ ഭയന്നല്ല. അത് കലക്കാനവര്‍ക്കുള്ള ബുദ്ധിമുട്ട്! പിന്നെ ദിലീപ് കാവ്യയുടെ മുമ്പില്‍നിന്ന പോല്‍ ‘ഗൊച്ചു ഗള്ളാ ഒഴിച്ചോളൂ....ഹും...’ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് കലം വാങ്ങി തലയില്‍കമിഴ്ത്തിയത് കൊണ്ട് ഡിസര്‍ട്ടായി കിടക്കുന്ന ഡ്രൈവറുടെ തലയില്‍ ഒരു മ..മ...മ..അല്ലെങ്കിലത്‌വേണ്ട മത്തങ്കുരു പോലും മുളക്കില്ല എന്ന തിരിച്ചറിവ്!!

എന്നാല്‍, പൊളിമാര്‍ക്കറ്റിലേക്ക് കാലും നീട്ടിയിരിക്കുന്ന ബസ്സിന്റെ സെക്കന്‍ ഗീര്‍ രണ്ട് പല്ല് പൊട്ടിപ്പോയതിനാല്‍ ഫസ്റ്റില്‍ നിന്നും തേര്‍ഡിലേക്ക് ഡയരക്റ്റായി മാറ്റി, ഒരു റൌണ്ട് മുഴുവന്‍ പ്ലേയുള്ള സ്റ്റേറിങ്ങ് കറക്കി മലയോരപ്പാതയിലെ എസ് വളവ് വീശിയൊടിച്ച്, തൊട്ട് കാണുന്ന വീട്ടിലെ ജനലഴികളില്‍ പിടുത്തമിട്ട എട്ട് വിരലുകള്‍ക്ക് പിന്നില്‍ കിലുങ്ങുന്ന കുപ്പിവളക്കു മീതെ തിളങ്ങുന്ന രണ്ട് കണ്ണിനുടമക്ക് ഒരു പഞ്ചാരപുഞ്ചിരി സമ്മാനിച്ച്, എല്‍ ബെന്റ് ആട്ടിയൊടിച്ച് കാണുന്ന ബാലവാടിപ്പടിയിലെ പെണ്ണുങ്ങളെ ഒന്ന് ഹോണടിച്ച (ബസ്സിന്റെ ട്ടൊ) ശേഷം ഒരു നാരങ്ങ ചിരി കൊടുത്ത്, മൂന്നും കൂടിയേടത്ത് കൂടിയ നലാള്‍ക്ക് വേണ്ടി രണ്ട് കിക്കീ യടിച്ച് ഒരു ഹായ് പറഞ്ഞ്, ഓല ഷെഡ്ഡിലെ കവുങ്ങിന്‍ തടിയില്‍ നാട് നന്നാക്കാനായ് തല ‘പുകക്കുന്ന‘ പയ്യന്മാര്‍ക്കൊരു പുളിഞ്ചിരി നല്‍കി കൈ വീശി സലാം പറഞ്ഞ്, ഒറ്റവരിപ്പാതയില്‍ കൂടി വട്ടുരുട്ടി വരുന്ന കുട്ടിയെ നോക്കി, ചാമ്പറയില്‍ മേയുന്ന കോരുവിന്റെ മൂരീന്റെ കൊമ്പ് നോക്കി,അമ്മു ഏടത്തീടെ ചെമ്മക്കന്‍ കോഴി ആമിനുമ്മേടെ പെടക്കോഴീനെ നടു റോട്ടിലിട്ട് ബലാത്സംഘം ചെയ്യുന്നത് നോക്കി,,,,,,,,,,,,ഹാവൂ....ഒന്ന് ശ്വാസം വിട്ടോളി....

അങ്ങനെ അരിപ്പോം തിര്പ്പോം ബസ്സോടിച്ച് സമയാസമയത്ത് അതാത് സ്ഥലത്ത് പാസ് ചെയ്ത് ജന പ്രീതി സമ്പാദിച്ച കുഞ്ഞാന്റെ കൈയ്യില്‍ നിന്നും ഒരു കൈ പിഴ പറ്റിയതെങ്ങനെയെന്നതാണ്, പോലീസ് വന്ന് പെട്ടി പൊട്ടിച്ച് കണ്ടപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ അല്‍ഭുത ചിന്ത !

പിന്നീട്, മുമ്പെ കീറിമുറിഞ്ഞ ബോഡി ആയതിനാല്‍ പോസ്റ്റ് മോര്‍ട്ടം ആവശ്യമില്ലെന്ന് പോലീസ്. ഏറ്റെടുക്കാന്‍ ബന്ധത്തില്‍ പെട്ടവരാരും വരില്ല എന്നറിയാമായിരുന്നതിനാല്‍ അനാഥ ശവമായി അടക്കം ചെയ്യാനുള്ള ആളുകളെ ഞങ്ങള്‍ തന്നെ ഏര്‍പ്പാടാക്കി. രാവിലത്തെ ഒരു ട്രിപ്പ് മുടങ്ങിയെങ്കിലും അടുത്ത ട്രിപ്പെടുക്കാന്‍ ഗ്രാമത്തില്‍ എത്തിയ കാലി ബസ്സിനെ കൂവി എതിരേല്‍ക്കാന്‍ നാട് നന്നാക്കികളെല്ലാം ഹാജരുണ്ടായിരുന്നു. കാരണം അവരാണല്ലൊ ഡ്രൈവറുടെ കൈ കാല്‍ പിഴയാല്‍ ബസ്സ്‌ കേറി ചത്ത പട്ടിയെ പെട്ടിയിലാക്കി, ഞങ്ങളെ ബസ്സില്‍ തന്നെ കേറ്റി വിട്ടത് !!




കഥ പറഞ്ഞതും വരച്ചതും നന്ദി പറയുന്നതും, ഒഎബി.
















2015, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ചന്തമുണ്ടായിട്ടെന്ത് അന്തമില്ലെങ്കില്‍ പിന്നെ !

രീതി ഏതുമാവട്ടെ കാശ് വാരണം എന്ന് കരുതി  തന്നെയാണ് കൂടുതൽ ഡോക്ടർമാർമാരും ഇന്ന് ജനങ്ങളെ സേവിക്കുന്നത്. ഈ വർഗ്ഗം പൊതു കൂട്ടായ്മയിൽ നിന്നും അയലോക്കക്കാരില്‍ നിന്ന് പോലും അകന്ന് നിന്ന് നില്ക്കുന്നതും അത് കൊണ്ടാണോ എന്ന്  സംശയിക്കേണ്ടിയിരിക്കുന്നു. തന്റെയടുത്തെത്തുന്ന  സാധാരണക്കാരായ  രോഗികകളെ എങ്ങനെ മുറിവുണ്ടാക്കാതെ രക്തമൂറ്റാമെന്ന് ഗവേഷണം നടത്തി അത് പരീക്ഷിച്ച് വിജയിച്ചവരാണ് കൂടുതലെന്ന് ഞാൻ പറയുന്നെങ്കിൽ; അതിൽപെട്ടയാളാണ് നിങ്ങളെങ്കില്‍,,,  നിങ്ങളെന്നോട് കലിപ്പ് കാട്ടിയിട്ട് കാര്യമില്ല. 

അനുഭവങ്ങൾ പലർക്കും പലതുമുണ്ടാവും. എനിക്കും ഉണ്ട്. അതിൽ നിന്നും ഈയടുത്ത കാലത്തെ ഒരനുഭവം മാത്രം  പറയാം.

ബന്ധത്തിൽ പെട്ട ഒരു ഗർഭിണി സ്ഥിരമായി മഞ്ചേരി പേര് കേട്ട ഒരു ഗൈനക്കിന്റെ മേല്‍  നോട്ടത്തിലാണ്. ഗർഭം ഏഴാം മാസത്തിലേക്ക് കടന്നപ്പോൾ പരിശോധനക്ക് ചെന്നു. ഈ ലേഡിയുടെ അഭിപ്രായത്തിൽ  ഒരു സ്കാനിംഗ് എടുത്തു. അത് നോക്കി ഡോക്ടർ ഞെട്ടി (അഭിനയം) കൊണ്ട് ചോദിച്ചു. 
"നിങ്ങൾ എങ്ങനെയാ പോന്നത് കാറിലോ അതോ ബസ്സിലോ"
"ഞങ്ങൾ ബസ്സിലാ" ഗർഭിണി.
"കൂടെ ആണുങ്ങൾ ആരെങ്കിലും..... പെട്ടെന്ന് കോഴിക്കോട്-----------  ആശുപത്രിയിൽ എത്തണം. ഞാൻ എഴുത്ത് തരാം. പേടിക്കാൻ ഒന്നും ഇല്ല. എന്നാലും,,,,,,,, കുട്ടിയുടെ കഴുത്തിൽ പൊക്കിൾ കൊടി ചുറ്റിയിട്ടുണ്ട്. അത് ചിലപ്പോൾ അപകടമുണ്ടാക്കിയേക്കും. അതിനുള്ള ചികിത്സ കേരളത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്----------- ലും മാത്രമേ ലഭിക്കൂ. അതിനാൽ ...."

ഡോക്ടറുടെ അയ്ഞ്ഞാം കൊയ്ഞ്ഞാം വർത്താനം കേട്ട്  ഗർഭിണി തളരും മുമ്പേ ഉമ്മയുടെ ശരീരം തളർന്നു. അത് കണ്ട് ഡോക്ടർ ( തന്റെ സംസാരം 'കൊണ്ട' സന്തോഷം മറച്ച് വച്ച്) പറഞ്ഞു. നിങ്ങളിങ്ങനെ ബേജാരാവാനൊന്നും ഇല്ല. വേഗം ആണുങ്ങളെ ആരെങ്കിലും വിളിച്ച് ഒരു വണ്ടിയുമായി വരാൻ പറയ്‌. 

അവർ വിളിച്ചു. വണ്ടി വന്നു. നേരെ വിട്ടു കാലിക്കറ്റ് അവർ പറഞ്ഞ ആശുപത്രിയിൽ പറഞ്ഞ  ലേഡി ഡോക്ടരുടെ അടുത്തേക്ക്. ഡോക്ടർ അഡ്മിറ്റ്‌ ചെയ്തു.

 "തൽക്കാലം ഞാൻ നോക്കട്ടെ ചിലപ്പോൾ പെട്ടെന്ന് ഓപ്പറേഷൻ വേണ്ടി വരും. അതിനായുള്ള തയ്യാറെടുപ്പിൽ നിന്നോളൂ..." ( മെയിനായിട്ട്  കാശ് റെഡിയാക്കി വച്ചോളൂന്ന് ചുരുക്കം) 

പിന്നെ വിളിച്ചു ആദ്യം എന്നെ. പിന്നെ ആരെക്കൊയോ....
ഞാനും ഭാര്യയും കിട്ടിയ വണ്ടിക്ക് കേറി ആശുപത്രിയിൽ. നോക്കുമ്പോൾ ഐസിയുവിൽ.... ഭാര്യ ചെന്ന് ചോദിച്ചു.

 "കുട്ടിക്ക് അനക്കമില്ല. കുട്ടിന്റെ കഴുത്തിൽ പൊക്കിൾ കൊടി രണ്ട്‌ ചുറ്റ്. അതിനാല്‍  കുട്ടിയുടെ അല്ലെങ്കിൽ രണ്ടാളുടെയും ജീവൻ..... അവൾ കരഞ്ഞു. പടച്ച തമ്പുരാനെ.... ഒരോ കഷ്ടപ്പാടുകൾ വരുന്ന നേരം.... എന്ന് പറഞ്ഞ് ഭാര്യയും. സംഭവം കേട്ടറിഞ്ഞ്  ഞാൻ ഡോക്ടറെ പോയി കണ്ട് വിവരമന്വേഷിച്ചു.  ഡോക്ടർ വിശദീകരിച്ച് പഞ്ഞു തന്നു.

"..............അല്ല ഇങ്ങനെയൊക്കെ ആവുമ്പോൾ കുട്ടിക്ക് അല്ലെങ്കിൽ തള്ളക്ക് എന്തെങ്കിലും ആപത്ത്...?"
"അത് പറയാൻ പറ്റില്ല. നമുക്ക് ചെയ്യാനുള്ളത് നമ്മൾ ചെയ്യണം. ചിലപ്പോള്‍ പെട്ടെന്ന് ഓപ്പറേഷൻ വേണ്ടി വരും"
"ശരി പക്ഷേ, ആ കുട്ടിയുടെ ഭർത്താവ് വിദേശത്താണ്. ഓപ്പറേഷൻ ഒക്കെ ആവുമ്പോൾ  ഒന്ന് വിളിച്ച് പറയണ്ടെ" 

ഞാൻ പുറത്ത് പോയി മറ്റു ആളുകളുമായി സംസാരിച്ചു.

 ഭർത്താവിനെ ലൈനിൽ കിട്ടിയിട്ടില്ല. തല്ക്കാലം ഇപ്പോൾ  ഓപ്പറേഷൻ ചെയ്യണ്ട. ഇന്നൊരു ദിവസം കൂടി കഴിഞ്ഞോട്ടെ. ഇപ്പോൾ കുട്ടി അനങ്ങുന്നുണ്ട് എന്നാണ് അവൾ പറയുന്നത്. ഇനി  അത്യാവശ്യമായി വന്നാൽ ഞങ്ങളോട് ചോദിക്കേണ്ട ആവശ്യമില്ല. ഉടൻ ഓപ്പറേഷന്‍ ചെയ്തോളൂ. എന്ന തീരുമാനം ഡോക്ടറോട് പറഞ്ഞു.

"ഓകെ, നിങ്ങളെ തീരുമാനം അങ്ങനെയെങ്കിൽ  അതാവട്ടെ.  എന്തെങ്കിലും സംഭവിച്ചാൽ ആശുപത്രിയെയൊ എന്നെയോ കുറ്റം പറയരുത്. ഒന്നും സംഭവിക്കാതിരിക്കട്ടെ. എല്ലാം പടച്ച തമ്പുരാന്റെ അടുത്താണ്"   (ഇതാണ് ഈ  വിധ ഡോക്ടർ മാരുടെയും വാക്കടവുകൾ)

രോഗിക്കും ഉമ്മക്കും ദൈര്യം കൊടുത്ത് ഞങ്ങൾ നാട് പിടിച്ചു. വീട്ടിലെത്തി ഒതുക്കുകല്ലിൽ ഈ വിഷയവും പറഞ്ഞ് ഇരിക്കെ എല്ലാം കേട്ട്; സ്കൂളില്‍ പഠിക്കുന്ന മകൾ ചോദിച്ചു 
"ഉപ്പാ അതിനു അംബ്ലിക്കൽ കോഡ് എന്നല്ലേ പറയാ"
"അതേ"
"എന്നാ ങ്ങക്ക് കേക്കണോ. അതൊരു വിഷയമല്ല. മൂന്നിലൊരു കുട്ടിയെ  അങ്ങിനെയായിരിക്കും  പ്രസവിക്കുന്നതെന്ന് ഗൂഗിൾ പറയുന്നു. കുട്ടി പുറത്തേക്ക് വരുന്ന സമയം പരിചയസമ്പന്നനായ ഒരാൾ  (ഡോക്ടറാവണമെന്നില്ല)  അത് ശ്രദ്ധിക്കണമെന്നും കൂടുതൽ ചുറ്റുണ്ടെങ്കിൽ കുട്ടിയെ അടുത്ത് കിടത്തി കോഡ് കട്ട് ചെയ്യണമെന്നും"
"ജ്ജൊന്ന് പോയ്ക്കാ അന്റൊരു ഗൂഗിളും കുന്തോം കൊണ്ട്. കുട്ടിന്റെ കഴുത്തിൽ അത് ചുറ്റി മുറുക്യാ പിന്നെ കുട്ടിക്ക് എങ്ങന്യാ ശ്വാസം കിട്ടാ  ..?"
"അയ്നുമ്മാ കുട്ടി പള്ളന്റെ ഉള്ളിന്ന് ശ്വാസം വലിക്കോ. ങളാ പ്പോ അന്തോം കുന്തോം ഇല്ലാത്ത വർത്താനം പറേണത്. അതൊരു കൊഴുത്ത വെള്ളത്തിലല്ലേ കിടക്കുന്നത്. അതിലെങ്ങനെയാ ഈ കോഡ്മു റുകാ" 

അത് കേട്ടപ്പോ ഞാൻ വാ പൊളിച്ച് ചിന്തിച്ചു ഭാര്യയും ചിന്തിക്കാൻ ഒപ്പം കൂടിയപ്പൊ ഒരു തീരുമാനമായി. ഉടൻ വിളിച്ചു ആശൂത്രീക്ക്
 "നിക്കട്ടവടെ ഓപ്പറേഷൻ ചെയ്യാൻ സമ്മതിക്കരുത്. നമുക്ക് നാളെ രാവിലെ ഡിസ്ചാർജ്ജ് ചെയ്യണം. എല്ലാം ഞങ്ങൾ രാവിലെ വന്നിട്ട് തീരുമാനിക്കാം"

പിറ്റേന്ന് നിർബന്ധിച്ച് ഡിസ്ചാർജ്ജ് വാങ്ങി. അപ്പോഴും സ്വന്തം തീരുമാനത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നെന്ന്‍ പറഞ്ഞ് ഒപ്പിടാനും  പേടിപ്പിക്കാനും അവരെല്ലാം മുമ്പിലുണ്ടായിരുന്നു.  രണ്ട് ദിവസം അഡ്മിറ്റിനും ഫോളിക്ക് ആസിഡ് ഗുളിക കൊടുത്തതിനും ഒരു കുപ്പി ഗ്ലൂക്കോസ് കേറ്റിയതിനും പയിനെട്ടായിരത്തി എമ്പത്തഞ്ചു രൂപ മാത്രമേ ആയുള്ളൂ ?? അക്കണക്കിന് ഓപ്പറേഷന്‍, ഏഴാം മാസത്തെ കുട്ടിയെ കുറെ ദിവസം  ചൂടാക്കല്‍, ഐസിയു പിന്നെ ആ ടെസ്റ്റ്‌ ഈ ടെസ്റ്റ്‌............ ഉള്ള വീടും കുടിയും വിക്കേണ്ടി വന്നേനെ.

വീട്ടിലെത്തിയപ്പോൾ നാട്ടുകാരും വീട്ടുകാരും ഞങ്ങളെ രണ്ടാളെയും ഒളിഞ്ഞും തെളിഞ്ഞും കുറ്റം പറയുന്നുണ്ടായിരുന്നു. (ആ ഒരു കാര്യം ഭയന്ന് കൂടുതൽ ആളുകളും ഉറച്ച തീരുമാനങ്ങൾ രോഗിക്കൊ അല്ലെങ്കിൽ അവരുടെ രക്ഷിതാക്കൾക്കൊ വിട്ട് കൊടുക്കാറാണ് പതിവ്) എന്നാലും അല്പം ഭയം ഞങ്ങൾക്കില്ലാതില്ലായിരുന്നു. എല്ലാം പടച്ച  തമ്പുരാനിൽ അർപ്പിച്ച് പിറ്റേന്ന് നേരെ കോഴിക്കോട്  മെഡിക്കൽ കോളേജിലേക്ക്. അവിടെ  ഡോക്ടർ പട തിരിച്ചും മറിച്ചും പരിശോധിച്ച് ചെലക്കാണ്ടെ പോവാൻ പറഞ്ഞു (ആ അർത്ഥത്തിൽ)  എന്തെങ്കിലും പ്രത്യേകിച്ച് തോന്നുന്നെങ്കിൽ വരാനും അല്ലെങ്കിൽ പത്തും തെകഞ്ഞിട്ട് ഏതെങ്കിലും തൊട്ടടുത്തുള്ള ആശുപത്രിയിൽ പോയാൽ  മതിയെന്നും സാധാ ഒരു പ്രസവം തന്നെ നടക്കുമെന്നും പറഞ്ഞത് കേട്ട്  അവിടന്ന് പോന്നപ്പോൾ ഒരു മഴക്കാറൊഴിഞ്ഞ സന്തോഷത്തിലായിരുന്നു ഞാനും ഭാര്യയും.  ആകെ  ചെലവായത്‌ അറുപത് രൂപ.


ഇനി മേലിൽ മഞ്ചേരി പോയി  ആ ഡോക്ടറെ കാണിക്കരുതെന്ന് പറഞ്ഞതിന് വിപരീതമായി അവർ ആ ഡോക്ടറെ തന്നെ പോയി കണ്ട് വിവരം പറഞ്ഞു. പ്രൈവറ്റ് ആശുപത്രിയിൽ രണ്ട് ദിവസം നിങ്ങൾക്ക് നല്ല ട്രീറ്റ്മെന്റാണ് (നാല് ഫോളിക്ക് ആസിഡ് ടാബ് ഒരു കുപ്പി ഗ്ലൂക്കൊസേയ്)  ലഭിച്ചത് അത് കൊണ്ടാണ് രക്ഷപ്പെട്ടതെന്നും എന്നാലും പത്ത് മാസം തെകയാൻ നില്ക്കാൻ പറ്റൂലെന്നും അതിന്റെ മുമ്പേ ഓപ്പറേഷൻ വേണ്ടി വരുമെന്നും പറഞ്ഞത് വിശ്വസിച്ചു ആ പാവങ്ങൾ അതിനു നിർബന്ധിതരായി. അങ്ങനെ ആ വകുപ്പും പറഞ്ഞ് നാല്പത്തഞ്ചായിരം അവരും വാങ്ങി വച്ചു. അപ്പോഴും അവർക്കാശ്വാസം,,,,,   രണ്ട് മൂന്ന്‍  ലച്ചം  കോയ്ക്കോട് ആശൂത്രീല് പോയില്ലല്ലോന്ന്‍ പറഞ്ഞ്. 

ഇങ്ങനെയൊക്കെയാ സാധാരണക്കാരെ പറഞ്ഞ് ഭയപ്പെടുത്തി പല ഡോക്ടര്‍മാരും പറ്റിക്കുന്നത്.
ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ എന്റെ അറിവ് വച്ച് :-

*ഈ  കേസിന് ഒരു വിധം എല്ലായിടത്തും ചികിത്സ ലഭിക്കും. 

*കഴിയുന്നതും കുറച്ച് ലോക വിവരം ഉള്ള ആളെ കൂട്ടി ആശുപത്രിയില്‍ പോവുക.

*ഒന്ന്‍ രണ്ട് കാര്യം പറയുമ്പോഴേക്കും നിങ്ങള്‍ക്ക് വിവരമില്ലെന്ന്‍ ഡോക്ടര്‍ മനസ്സിലാക്കും.

*നിങ്ങള്‍ക്ക് വില കൂടിയ ആഭരണവും  വേഷവും ഉണ്ടായിട്ട് കാര്യമില്ല.

*വലിയ അസുഖമാണെന്ന് വിധിയെഴുതിയാല്‍ മറ്റൊരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും.

*ഒരു തുളസിയില കൊണ്ട് മാറാവുന്ന അസുഖത്തിനു വലിയ സ്പെഷ്യലിസ്റ്റ്‌നെ തന്നെ കാണണം എന്ന്‍ നിര്‍ബന്ധം പിടിക്കാതിരിക്കുക.

*അസുഖത്തിന്റെ പേരും പറഞ്ഞ് പുറത്ത് പോയാല്‍, ഇന്നൊരു ദിവസം അടുക്കള അമ്മായിഅമ്മ അല്ലെങ്കില്‍ 'ഓള്' നോക്കിക്കോളും എന്ന്‍ പെണ്ണുങ്ങള്‍ കരുതരുത്. കാരണം ഒരോ മരുന്നും മറ്റൊന്നിനു നല്ലതല്ല എന്ന മനസ്സിലാക്കുക.

* ചന്തമുണ്ടായിട്ടെന്ത് അന്തമില്ലെങ്കില്‍ പിന്നെ ! അല്ല,,,ഇത്  മനസ്സില്‍ പറഞ്ഞതാ .
--------------------------------------

 വാല്‍കഷ്ണം ഷാനവാസുമാര്‍ അല്ലാത്ത  ഡോക്ടര്‍മാര്‍ക്ക്.

 നിങ്ങള്‍ വാങ്ങിയ മുവ്വായിരത്തിന്റെത് കലങ്ങിപ്പിഞ്ഞിയല്ലേ ഞാന്‍ വാങ്ങിയ മുന്നൂറിന്റെതിനു ഒരു  കുഴപ്പവുമില്ലല്ലോ !









2014, ജൂലൈ 7, തിങ്കളാഴ്‌ച

തമോഗുണം (മിനിക്കഥ)



ആഞ്ഞടിക്കുമലയാഴികൾക്കടിമപ്പെട്ട് ഞാനാഴക്കടലിൽ മുങ്ങിപ്പോയേക്കാം!
ഏറെ ഉയരങ്ങളിൽ പറക്കും നീയത് കണ്ട് പൊട്ടിച്ചിരിക്കുമെന്നെനിക്കറിയാം.
എന്നാൽ, ഒന്നോർത്തു കൊള്ളുക
പറന്ന് പറന്ന് തളർന്നിത്തിരിയിരുന്ന് വിശ്രമിക്കാനൊരു തരി മണ്ണൊ ചെറു ചില്ലയൊ ഇല്ലെന്നിരിക്കെ, ചിറക് കുഴഞ്ഞ് നീയാഴക്കടൽ പരപ്പിൽ പതിക്കുമന്ന്!!
എന്നെ വിഴുങ്ങാൻ മാത്രം വലുപ്പമുള്ളൊരു മത്സ്യം ജലാന്തർഭാഗത്തിലില്ലെന്നിരിക്കെ, ആ ജലപ്പരപ്പിൽ വച്ച് തന്നെ നിന്നെ കൊത്തിത്തിന്നില്ലാതാക്കാൻ അല്പം ചെറു മീനുകൾക്ക് തന്നെ സാധിക്കും. എന്നെങ്കിലുമൊരിക്കൽ വെള്ളം വറ്റുമ്പോൾ പൊങ്ങി വരുമെന്നാശ്വസിച്ച് കഴിയുന്ന ഞാനത് കണ്ട് കണ്ണീർ തൂകുമപ്പോൾ.
എൻ മിഴിനീർ ആ ലവണജലത്തിൽ ലയിച്ചു പോവുമെന്നാലും!

2013, ഓഗസ്റ്റ് 3, ശനിയാഴ്‌ച

മെസ്സേജ് !!!

ഞാൻ വരച്ച ഒരു ചിത്രവും ഒരു മെസ്സേജും.
പഴയതും പുതിയതുമായ എല്ലാചങ്ങാതി മാർക്കും.ആശംസകളോടെ .....  

2013, ജൂലൈ 24, ബുധനാഴ്‌ച

ചെപ്പടി വിദ്യ

ഒരു ചെപ്പടി വിദ്യ കാണാന്‍ ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.


നിങ്ങള്‍ക്ക് തൊലിക്കട്ടിയുണ്ടൊ?
ഇല്ലെങ്കില്‍ ഇതാ‍ നിങ്ങളുടെ സ്വന്തക്കാരുടെ (അവരാവുമ്പൊ ‘ഇതാപ്പൊ,,,പ്‌ഫുഎന്ന് പറയാന്‍ മടിക്കും) അല്‍ഭുത പരതന്ത്രരാക്കുന്ന ഒരു ചെപ്പടി വിദ്യ ഞാന്‍ വരച്ച് കാണിക്കാം.
ഇതിന് വേണ്ടതായ ഉപകരണങ്ങള്‍;
ഒരു കാലി തീപ്പെട്ടി - അതിനിപ്പൊ എവിടെ പോവും?
രണ്ട് കൈകള്‍ - സ്വന്തമായിരിക്കണം!- ഇത്രയും തി.

ഇനി കാണൂ,,,,, ഇതാ താഴെ



ഒരു കൈ കൊണ്ട് തീപ്പെട്ടിയെടുത്ത്


മറ്റേ കൈ നീട്ടിപ്പിടിച്ച്


കാലി തീപ്പെട്ടി അതിന്മേല്‍ വക്കുക.


വച്ച് കഴിഞ്ഞ ശേഷം കണ്ണടച്ച് എന്നെയൊന്ന് ധ്യാനിച്ച് എല്ലാവരും കേള്‍ക്കെ ഓഏബീ വീഎന്‍ബീ. ബ്ലോഗ് സ്പോട്ട് . കോം എന്ന്‍ പറഞ്ഞ ശേഷംഓന്റെ ഒലക്കീലെ ഒരു തമാശഎന്നൊ മറ്റൊ പുറത്തേക്ക് കേള്‍ക്കാത്ത രൂപത്തില്‍ പ്രാകിപ്പറഞ്ഞ് മന്ത്രം ചൊല്ലുക. ശ്വാസം വിട്ട് റിലാകസ്ചെയ്യുക. പിന്നെ ശ്വാസത്തോടൊപ്പം കൈ നീട്ടി ബലത്തില്‍ പിടിച്ച് കൊണ്ട് വിരലുകള്‍ വളരെ മെല്ലെ താഴുത്തുക. മറ്റേ കൈ കൊണ്ട് പൊങ്ങൂ പൊങ്ങൂ എന്ന താളം ചെയ്യുക.

ഇതാ അല്‍ഭുതം സംഭവിക്കാന്‍ തുടങ്ങുകയായി
കൈക്ക് മുകളില്‍ കിടക്കുന്ന തീപ്പെട്ടി എണീക്കാന്‍ തുടങ്ങുന്നു!





ഇതാ മുഴുവനായി എണീറ്റ് നിന്ന് കഴിഞ്ഞു.

ഇനി നേരെ തിരിച്ചും ചെയ്യുക. തീപ്പെട്ടി പൂര്‍വ്വ സ്ഥിതിയിലാവും വരെ.

എന്ത്,,, നിങ്ങള്‍ക്കറിയാമെന്നൊ?
എങ്കില്‍ നിങ്ങള്‍ മാറി നില്‍ക്കൂ!
അറിയാത്തവര്‍ മുന്നോട്ട് വരൂ...

എങ്ങനെയെന്ന് കാണിക്കാം. അതിന് മുമ്പെ കണ്ടെത്തുന്നത് ബുദ്ധിമാന്റെ ലക്ഷണം!
‘ങേ...ഗ്‌ളു വേണമെന്നൊ? വേണ്ട., ഇല്ലല്ല പശ പാടില്ല
അത് ശരി ക്‍ളൂ...അങ്ങനെ പറയ്. ക്‍ളൂ ഇതിന്റെ ദ്യത്തില്‍ ചോദിച്ചത് തന്നെ. നിങ്ങള്‍ക്ക് തൊലിക്കട്ടിയുണ്ടോ?’


“ ഓന്റെ
പ്രായം
അയിന്
പറ്റ്യേത്
തന്നെ !

ചങ്ങായ്
അന്റെ
വല്‍പ്പം

ചോര്മ്മെ
പോയി
ഒന്ന്
വരച്ച്
നോക്ക് !


ഇത്
വരച്ച്
ഇവിടെ
പകര്‍ത്തുന്ന
നേരം
വേറെ
വല്ല
പണിക്കും
പൊയ്ക്കൂടെ


പഹേന്!

പിരാന്ത്
അല്ലാതെന്താപ്പൊ
,,,,,,,,,,,,,,,,,”




പറയുന്നത് സ്വന്തം റൂമേറ്റികള്.



അല്ല ചെപ്പടി വിദ്യ എന്തായി. വല്ല പിടുത്തോം കിട്ട്യോടെയ്,,,ഇല്ലെ.എന്നാല്‍ ദാ...

ദാ പ്പൊ






ദാ പ്പൊ
:)
ദാ പ്പൊ
കാണിക്കാം.




‘വലുതാക്കി നോക്ക്യാല്‍ തീപ്പെട്ടീടെ കമ്പനി കണ്ട് പിടിക്കാ ട്ടൊ‘

നിങ്ങള്‍ തീപ്പെട്ടി കൈക്ക് മുകളില്‍ വക്കും മുമ്പെ അതിന്റെ വലിപ്പ്? കുറച്ച് തുറന്ന് പിടിച്ചിരിക്കണം പിന്നെ,



കൈ വിരല്‍ നീട്ടി അയച്ച് പിടിച്ച് കൈ പടത്തിന്റെ തൊലി അല്‍പ്പം തീപ്പെട്ടിക്കുള്ളില്‍ ക്ലിപ്പ് പോലെ കുടുക്കി,

തീപ്പെട്ടി അടക്കുക. പിന്നീട് കൈ ബലത്തില്‍ പിടിച്ച് വിരലുകള്‍ താഴ്ത്തുമ്പോള്‍ വലിയുന്ന തൊലി തീപ്പെട്ടിയെ ഉയര്‍ത്തുന്നു. അത്രേള്ളു.

ശ്രദ്ധിക്കുക; തീപ്പെട്ടി നല്ല മുറുക്കമുള്ളതായിരിക്കാന്‍.
മനസ്സിലായല്ലൊ ല്ലെ. പിന്നെയൊക്കെ നിങ്ങളുടെ യുക്തി പോലെ..

അപ്പൊ ഞാനങ്ങട്ട്,,,,,,,,












2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

2012, മേയ് 13, ഞായറാഴ്‌ച

ഷറഫിയയിലെ ചില ചിത്രങ്ങള്‍

കടകള്‍ക്കു മുമ്പില്‍ പാര്‍ക്ക് ചെയ്തനേകം
കാറുകള്‍ തന്‍ ബോഡിയില്‍ ചാരി നിന്നിതാ
കാതടക്കും കലപില കൂവലുകളിചിരി
കോലമതു മലയാളരൊക്കെയും.

കാട് കേറിയ ചര്‍ച്ചയില്‍
കാത്സിറായിക്കാര്‍ പലര്‍.

കല്ല്യാണമാലോചന, യാചന
കാശയക്കാനായും ചിലര്‍

കാര്‍ന്നോരുടെ കയ്യിലൊ പായസം
കറിവേപ്പില പപ്പടം ചുടുകടലയും.

കറുകറുത്തിറുക്കത്തില്‍ പര്‍ദ്ദയണിഞ്ഞൊരു
കോന്തിയവളുടെ ചന്തിയില്‍
കൊടു നോട്ടമെറിഞ്ഞ് പല മാന്യരും.

കോയാസിന്‍ മുമ്പിലൊ മമ്പാടിന്‍
കാല്‍ പന്തുകളി വീരവാദവും.

കക്കൂസ് ബയ്യാറ ചാലിട്ടഴുക്കില്‍
കാല്‍ വഴുതി നടന്നൊരുവന്‍ മൂക്ക് പൊത്തി.

കാണാറില്ല ബ്ലോഗറാം നരി-
ക്കുന്നനെന്നൊരു
മന്നനെയെന്നെങ്കിലും
കാണുമാമുഖം തിരക്കില്‍ തെച്ചിക്കോടനെ
കൂട്ടുകാരന്‍ ഹംസയെ
കുടമൊഴിഞ്ഞൊരു സിനുമുസ്തുവെ
.കോം അങ്ങനെ പല ബഷീറുമാരേം.

കാര്യമേറെപ്പറവതെന്നാല്‍
കുഴഞ്ഞ് പോവുമെന്‍ കൈകള്‍
കാണാം നമുക്കടുത്ത വെള്ളിയാഴ്ച.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില