2008, മേയ് 23, വെള്ളിയാഴ്‌ച

അബ്ദുവും അല്‍ഭുത വിളക്കും

സുബ്ഹി നമസ്കാര ശേഷം എന്റുപ്പ നടത്തുന്ന ചായമക്കാനി (ഹോട്ടല്‍ ഡി മുഗള്‍) യില്‍ ദിവസം തോറും നടന്ന് വരാറുള്ള സൊറ:
അന്നത്തെ കാലത്തെ ടെക്നോളജിയായ കാളപൂട്ട്,നായാട്ട്,മറ്റു അപ് റ്റു ഡേറ്റ് വിഷേശങ്ങളുമായി ഒരു സംഘമാളുകള്‍.

പറഞ്ഞ കഥകള്‍ പതിനഞ്ജാം പ്രാവശ്യവും ടെലികാസ്റ്റ് ചെയ്യപ്പെട്ടത് കേട്ട് മടുക്കുമ്പോള്‍, കൂട്ടത്തില്‍ ആരെങ്കിലും ഒരു ഇളം നീല കഥ കെട്ടഴിക്കുകയായി.

“-അവസാനം ഞാനോളോട് വേലി അരൂന്ന് ബീഡി കത്തിച്ചാന്‍ തീ തരോന്ന് ചോയിച്ചു, അപ്പൊ ഓളൊരു.....”
ഒരു ജഡ കൊഴിഞ്ഞ ‘കാക്ക‘ തന്റെ ചെറുപ്പകാല വീരസാഹസികലീലാവിലാസങ്ങള്‍ ഡബിള്‍ സ്ട്രോങ്ങില്‍ എടുത്തു കാച്ചുന്പോള്‍, സീരിയലും, റിയാലിറ്റിയും കണ്ടു മടുത്ത് ഡബിള്‍ എക്സിലേക്കൊ, മള്‍ട്ടിവിഷനിലെക്കോ ചാനല്‍ മാറ്റപ്പെടുന്‍പോളുണ്ടാവുന്ന ഒരു ‘ഇത്‘ (റിമോട്ട് തെരയാന്‍ വരട്ടെ. ഇന്ത്യയില്‍ കിട്ടൂല മക്കളേ) കേള്‍വിക്കാരില്‍ ചിലറ്ക്കെങ്കിലും ഉണ്ടായിരുന്നിരിക്കാം.

ലാസ്റ്റ് ഓരോരുത്തരായി എണീറ്റ് “കുഞ്ഞാണിയേ...രാ ട്ടൊ, എയ്തിക്കാളട്ടൊ” എന്നിങ്ങനെ ക്ഷീണിച്ച രൂപത്തില്‍
പറഞ്ഞ് മൂടും തട്ടി ഇറ്ങ്ങി പോവുന്‍പോള്‍, എന്റുമ്മ ഉണ്ടാക്കിയ ദോശയും ചട്ട്നിയും, പുട്ടും കടലയും ഡിസ്പ്ലേക്ക് വച്ച ചില്ല്ലലമാര ശൂന്യം.

അടുത്ത പ്രോഗ്രാമായ നെയ്യപ്പം, ഉണ്ട, എന്നിവക്കുള്ള ഇന്‍ഗ്രീഡിയന്‍സിനായി കൊട്ടയും, സഞ്ജിയുമായി ഉപ്പാനെ സമീപിക്കുന്‍പോള്‍, മേശ വലിപ്പ് തുറന്ന് ഒന്ന് നെടുവീറ്പ്പിട്ട്, ഉള്ള ചില്ലറ പെറുക്കിത്തന്ന് ഉപ്പ പറയും “ആ മൂസാക്കാന്റെ പീടീന്ന് മാങ്ങിക്കൊ. മൂപ്പരോട് വൈന്നേരം തരാന്ന് പറേ...”.

അങ്ങ്നെയുള്ള ഒരു ദിവസം.
ബഡായികള്‍ക്ക് പകറ്പ്പവകാശ നിയമം ബാധകമല്ലാത്തതിനാല്‍ ഈ കഥ പല രൂപത്തിലും
ഭാവത്തിലും നിങ്ങള്‍ കേട്ട് കാണാം. എന്നാല്‍ ഇത് ആയിരത്തിത്തൊള്ളായിരത്തി കുറേ കൊല്ലങ്ങള്‍ക്കു മുന്‍പേ നടന്നതാ‍ണ്‍. ഇതില്‍ ജീവിച്ചിരിക്കുന്നവരും, ഇല്ലാത്തവരും ഉണ്ട്.

അപ്പൊ നമ്മള്‍ക്ക് തുടങ്ങാം.
“എന്താ അദ്ദൊ അനക്കിന്നലെ മീനൊന്നും കിട്ടീലെ”. മയമാക്ക സൊറക്ക് തുടക്കം കുറിച്ചു.
“അയിന്റെ കഥ പറേണ്ട ഞ്ജെ മയമ്മാക്കാ...ഇന്നലെ മോന്തി ആയി പൊയീല്‍ എത്തുന്‍പൊ.ഒന്ന് രണ്ട് ചെറുതൊക്കെ കിട്ടി.പിന്നെ കൊറേ നേരത്തിന്‍ ഒരു ഒച്ചേം അനക്കോം ഇല്ല. പുറ്ക്ക കടിച്ചിട്ട് ഇരിക്കാനും പറ്റിണ്‍ല്ല. പെട്ടെന്നനെ ഈറ്പക്കൊരു വലിവ് തോന്നി. ഞമ്മള്‍ കൊറ്ച്ചേരം പുട്ച്ച് നിന്നു. പിന്നെ രണ്ടും കല്‍പിച്ച് ഒറ്റ വലി“.
“എന്തേനു..കണ്ണാചൂട്ടിയൊ, അതൊ നൊച്ചപ്പരലൊ?.മൂപ്പന്റെ കളിയാക്കിയുള്ള ഊത്ത് അബ്ദുവിനത്ര പിടിച്ചില്ല.
അതു മനസ്സിലാക്കി “നിങ്ങളൊന്ന് മിണ്ടാതെ ഇരിക്കി മൂപ്പാ“ എന്നു പറഞ്ഞ് തോമസേട്ടന്‍ അബ്ദുവിനെ പ്രോത്സാഹിപ്പിച്ചു.

അബ്ദു വീണ്ടും പറഞ്ഞ് തുടങ്ങി.
“-അപ്പൊ ഒറ്റ വലി,പച്ചേങ്കില്‍ ചൂണ്ടല്‍ പോര്‍ണ്‍ല്ലാ,ഞാന്‍ കരുതി ഞമ്മക്ക് പൊന്താത്ത വല്ല മീനും ആയിരിക്കുംന്ന്, പിന്നെ ഒന്നും രണ്ടും ആലോയ്ച്ചാതെ പൊയീക്ക് ഒറ്റ ചാട്ടം. ബെള്ളത്തിന്റെ അടീല്‍ ചെന്ന് നോക്കുന്‍പൊ ന്താ കണ്ടത്”.
“എന്താ കണ്ടത്”.
“ചൂണ്ട കൊളുത്തി ഒര്‍ പൊത്തിന്റെ ഉള്ളില്‍ വേര്‍മ്മെ കുടുങ്ങി കെടക്കുന്നു.ഞമ്മള്‍ അത് വേറിട്ത്തി എട്ത്ത് കേറിങ്ങട്ട് പോന്നു”.‍
“അയിന്‍ മാപ്പളെങ്ങളെ കണ്ണ്ന്താ...അതും ഇജ്ജാതി ഇര്‍ട്ടത്ത് മെള്ളത്തിന്റടീന്ന് കണ്ണ് കാണാന്നൊക്കെ പറഞ്ഞാല്‍...”കണ്ടന്‍ കുട്ടി തന്റെ തല ചൊറിഞ്ഞു.
“കണ്ടാ...അയിനല്ലെ ഞമ്മളെ പുതിയ ബെളക്ക്, അത്ട്ത്ത് കത്തിച്ചു നോക്കി”.
“ങേ...ബള്ളത്തീന്ന് കത്ത്ന്ന ബെളക്കൊ”.ആരൊക്കെയോ ഒന്നിച്ചു ചോദിച്ചു.
ഉടനെ അബ്ദു ചാടി എണീറ്റ് തന്റെ പോക്കറ്റില്‍ നിന്നും ആ‍ അല്‍ഭുത വിളക്കെടുത്തു കത്തിച്ചും,കെടുത്തിയും എല്ലാവരും കാണ്‍കെ പ്രതറ്ശിപ്പിച്ചു. അതോടൊപ്പം അതിന്റെ വിശേഷണവും ‘കാച്ചി‘. ഇത് ക്ണ്ടങ്ങള്‍ ഞമ്മളെ മൊതലാളി ദുബായീന്ന് വന്നപ്പൊ തന്നതാ,ഇതേയ് ബള്ള്ത്ത് ന്നല്ല ഏത് ഒലക്കന്റെ മൂട്ടിന്നും കത്തും. എണ്ണ്യും മാണ്ട, തിര്യും മാണ്ട ”.
ആ രൂപത്തിലുള്ള ഒരു സിഗരറ്റ് ലൈറ്ററ് ആദ്യമായിട്ടായിരുന്നു അവിടെ ഉണ്ടായിരുന്നവരെല്ലാം കാണുന്നത്.
“കാട്ടിക്കാ അദ്ദോ ഞമ്മളെ ചുരുട്ടൊന്ന് കത്തിച്ചു നോക്കട്ടെ”.കുഞ്ഞാലാക്ക തന്റെ ഭാസ്കറ് ചുരുട്ടിന്റെ കുറ്റി ചുണ്ടില്‍ വച്ചു.
“ങാ...പ്പൊത്തരും ങ്ങ്ട്ട് ബരീം...ഇതേയ് ഞമ്മക്ക് പാസന്‍സ് കത്തി്ച്ചാന്‍ള്ളതാ ങ്ങളെന്താ വിജാരിച്ചെ...ങ്ങളെ
ഇടിയേന്‍ മുട്ടി ന്തേയ്..അതോണ്ട് കത്തിച്ചാ മതി”.
അബ്ദു അതും പറഞ്ഞ് തന്റെ മടക്കി കുത്തിയ തുണി മാടി, സിഗര്‍റ്റ് ലൈറ്ററ് ട്രൌസറിന്റെ പോക്കറ്റിലേക്കിട്ട് മക്കാനി കോലായില്‍ നിന്നുമിറങ്ങി നടന്നു.

2008, മേയ് 21, ബുധനാഴ്‌ച

ആറ്ത്തി മൂത്ത മന്ദ ബുദ്ധി

റമളാന്‍ മാസത്തിലെ ഒരു ദിനം.

നോമ്പ് തുറക്കാന്‍ ഒന്നു രണ്ട് മണിക്കൂറ് കൂടി ഭാക്കി.
കമ്പനിആവശ്യാറ്തഥം/സി പാട്സ് വാങ്ങാന്‍ കടയുടെ മുന്‍പില്‍ വണ്ടി നിറ്ത്തി ഇറങ്ങാന്‍ തുടങ്ങുന്‍പോള്‍ കുറച്ച് അകലെ ഒരാള്‍കൂട്ടം.വല്ല ആക്സിഡണ്ടൊ..അല്ലെങ്കില്‍ ഈ കഠിനമായ ചൂടില്‍ ആരെങ്കിലും തളറ്ന്ന് വീണൊ...?.ആള്‍കൂട്ടത്തിനു നേരെയുള്ള എന്ടെ നടത്തത്തിനിടയില്‍ ചിന്ത അതായിരുന്നെങ്കിലും,അവിടെ കണ്ട കാഴ്ച, എന്റെ ഹ്രദയ മിടിപ്പിന് വേഗത കൂട്ടിയെങ്കിലും ഞാന്‍ ഹറ്ഷ പുളകിതനായി എന്നു പറയേണ്ടതില്ലല്ലോ.
ഒരു സ്വദേശി റിയാലുകളെടുത്ത് ആളുകള്‍ക്ക് വിതരണം ചെയ്യുന്നു.
“ധാന ശീലരും ഉദാര മനസ്കരുമാണ്‍ അറബികള്‍ “ എന്നു പറ്ഞ്ഞ് കേട്ടത് ഇതാ എന്റെ ക്ണ്മുന്‍പില്‍....കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ചെറിയ ആള്‍കൂട്ടത്തെ വകഞ്ഞ് മാറ്റി, കാശ് കൊടുത്തു കൊണ്ടിരിക്കുന്ന ആളുടെ നേരെ ഞാനും കൈ നീട്ടി. അയാളെന്നെ ആകെയൊന്ന് നോക്കി.പിന്നെ ചോദിച്ചു.
“എസ്തബ്അ“
“ങേ.....എല്ലാവറ്ക്കും കാശ് കൊടുത്തിട്ട് എന്നോട് എന്താ വേണ്ടതെന്നൊ....ഇയാളെ ഞാന്‍...?‘’. വേണ്ട ദേശ്യം മുഖത്ത് കാണിക്കണ്ട.

ഒരു റിയാല്‍ കിട്ടിയാല്‍,മോങ്ങത്തെ കായി പതിനൊന്ന് ഉറ്പ്പ്യ്.....!!!
“നീ എല്ലാവര്‍ക്കും കാശ് കൊടുക്കുന്നതു കണ്ടു...എനിക്കും തരൂ...”
ഞാന്‍ വളരെ താഴ്മയോടെ പറഞ്ഞൊപ്പിച്ചതിന്നു മറുപടിയായി
“എന്റെ വണ്ടിയില്‍ നീ എവിടന്ന് കേറീ..നിന്നെ ഞാന്‍ കണ്ടതായി ഓറ്ക്കുന്നില്ലല്ലോ...”എന്നിങ്ങനെ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.
“എന്താ ഈ അയാളുടെ വണ്ടി..?.

നീട്ടിയ കൈകള്‍ മെല്ലെ അയ്ഞ്ഞു.ഒന്നും മനസ്സിലാവുന്നില്ലല്ലൊ...ചുറ്റുമുള്ള മുഖ്ങ്ങള്‍ക്കിടയില്‍ ഞാനൊരു മലയാളി മുഖം തിരഞ്ഞു.ഒന്നല്ല, ഒരാറേഴ് മുഖങ്ങള്‍ എന്നെ നോക്കി അടക്കം പറഞ്ഞ് ചിരിക്കുന്നു.ഞാന്‍ വണ്ടി നിറ്ത്തി വരുന്നതും, എന്റെ നുഴഞ്ഞു കേറ്റവും മറ്റും അവറ് ആസ്വദിക്കുകയായിരുന്നെന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ലല്ലൊ.

ഇളിഭ്യതയോടെയെങ്കിലും ഞാനവരോട് സംഭവം ആരാഞ്ഞു.
“അല്ലാ...എന്താകാര്യം.”
“എന്ടെ പൊന്നു ച്ങ്ങാതീ, നീ എന്തു കരുതിയാ അയാളെ നേരെ കൈ നീട്ടിയത്. ആ പാവത്തിന്റെ എഴുപത്തെട്ടു മൊഡല്‍ “ഹലജം ബസ്സ്”*കേട് വന്നപ്പോള്‍ ഇവിടെ സൈഡാക്കി ആളുകളെ ഇറക്കി, യാത്രക്കൂലിയായി വാങ്ങിയ കാശ് അയാള്‍ തിരിച്ചു കൊടുത്തതാ.“

ആറ്ത്ഥി മൂത്ത എന്റെ ‘ മന്ദപുത്തി‘ യെ ശപിച്ചു കൊണ്ടു ഞാന്‍ കടയിലേക്ക് പാഞ്ഞ് കേറി.

പിന്നീടുള്ള കാലങ്ങളില്‍ ,ആര്‍ ആറ്ക്ക് കാശ് (സദഖ ആയാലും സക്കാത്തായാലും)കൊടുക്കുന്നതു കണ്ടാലും എനിക്കത് റീ ഫണ്ടായിട്ടെ തോന്നാറുള്ളു.

ഇതു പറഞ്ഞത് : കുഞ്ഞിമു.

*ഹലജം ബസ്സ്: ജിദ്ദ ടവുണില്‍ സ്വദേശികള് ഓടിക്കുന്ന ഹാഫില എന്ന വ്ണ്ടിക്ക് മലയാളികള്‍ പറയുന്ന പേര്‍.

മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില