റമളാന്‍ മാസത്തിലെ ഒരു ദിനം.
നോമ്പ് തുറക്കാന്‍ ഒന്നു രണ്ട് മണിക്കൂറ് കൂടി ഭാക്കി.
കമ്പനിആവശ്യാറ്തഥം എ/സി പാട്സ് വാങ്ങാന്‍ കടയുടെ മുന്‍പില്‍ വണ്ടി നിറ്ത്തി ഇറങ്ങാന്‍ തുടങ്ങുന്‍പോള്‍ കുറച്ച് അകലെ ഒരാള്‍കൂട്ടം.വല്ല ആക്സിഡണ്ടൊ..അല്ലെങ്കില്‍ ഈ കഠിനമായ ചൂടില്‍ ആരെങ്കിലും തളറ്ന്ന് വീണൊ...?.ആള്‍കൂട്ടത്തിനു നേരെയുള്ള എന്ടെ നടത്തത്തിനിടയില്‍ ചിന്ത അതായിരുന്നെങ്കിലും,അവിടെ കണ്ട കാഴ്ച, എന്റെ ഹ്രദയ മിടിപ്പിന് വേഗത കൂട്ടിയെങ്കിലും ഞാന്‍ ഹറ്ഷ പുളകിതനായി എന്നു പറയേണ്ടതില്ലല്ലോ.
ഒരു സ്വദേശി റിയാലുകളെടുത്ത് ആളുകള്‍ക്ക് വിതരണം ചെയ്യുന്നു.
“ധാന ശീലരും ഉദാര മനസ്കരുമാണ്‍ അറബികള്‍ “ എന്നു പറ്ഞ്ഞ് കേട്ടത് ഇതാ എന്റെ ക്ണ്മുന്‍പില്‍....കൂടുതല്‍ ആലോചിക്കാന്‍ നില്‍ക്കാതെ ചെറിയ ആള്‍കൂട്ടത്തെ വകഞ്ഞ് മാറ്റി, കാശ് കൊടുത്തു കൊണ്ടിരിക്കുന്ന ആളുടെ നേരെ ഞാനും കൈ നീട്ടി. അയാളെന്നെ ആകെയൊന്ന് നോക്കി.പിന്നെ ചോദിച്ചു.
“എസ്തബ്അ“
“ങേ.....എല്ലാവറ്ക്കും കാശ് കൊടുത്തിട്ട് എന്നോട് എന്താ വേണ്ടതെന്നൊ....ഇയാളെ ഞാന്‍...?‘’. വേണ്ട ദേശ്യം മുഖത്ത് കാണിക്കണ്ട.
ഒരു റിയാല്‍ കിട്ടിയാല്‍,മോങ്ങത്തെ കായി പതിനൊന്ന് ഉറ്പ്പ്യ്.....!!!
“നീ എല്ലാവര്‍ക്കും കാശ് കൊടുക്കുന്നതു കണ്ടു...എനിക്കും തരൂ...”
ഞാന്‍ വളരെ താഴ്മയോടെ പറഞ്ഞൊപ്പിച്ചതിന്നു മറുപടിയായി
“എന്റെ വണ്ടിയില്‍ നീ എവിടന്ന് കേറീ..നിന്നെ ഞാന്‍ കണ്ടതായി ഓറ്ക്കുന്നില്ലല്ലോ...”എന്നിങ്ങനെ അയാള്‍ പറഞ്ഞു കൊണ്ടിരുന്നു.
“എന്താ ഈ അയാളുടെ വണ്ടി..?.
നീട്ടിയ കൈകള്‍ മെല്ലെ അയ്ഞ്ഞു.ഒന്നും മനസ്സിലാവുന്നില്ലല്ലൊ...ചുറ്റുമുള്ള മുഖ്ങ്ങള്‍ക്കിടയില്‍ ഞാനൊരു മലയാളി മുഖം തിരഞ്ഞു.ഒന്നല്ല, ഒരാറേഴ് മുഖങ്ങള്‍ എന്നെ നോക്കി അടക്കം പറഞ്ഞ് ചിരിക്കുന്നു.ഞാന്‍ വണ്ടി നിറ്ത്തി വരുന്നതും, എന്റെ നുഴഞ്ഞു കേറ്റവും മറ്റും അവറ് ആസ്വദിക്കുകയായിരുന്നെന്ന കാര്യം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ലല്ലൊ.
ഇളിഭ്യതയോടെയെങ്കിലും ഞാനവരോട് സംഭവം ആരാഞ്ഞു.
“അല്ലാ...എന്താകാര്യം.”
“എന്ടെ പൊന്നു ച്ങ്ങാതീ, നീ എന്തു കരുതിയാ അയാളെ നേരെ കൈ നീട്ടിയത്. ആ പാവത്തിന്റെ എഴുപത്തെട്ടു മൊഡല്‍ “ഹലജം ബസ്സ്”*കേട് വന്നപ്പോള്‍ ഇവിടെ സൈഡാക്കി ആളുകളെ ഇറക്കി, യാത്രക്കൂലിയായി വാങ്ങിയ കാശ് അയാള്‍ തിരിച്ചു കൊടുത്തതാ.“
ആറ്ത്ഥി മൂത്ത എന്റെ ‘ മന്ദപുത്തി‘ യെ ശപിച്ചു കൊണ്ടു ഞാന്‍ കടയിലേക്ക് പാഞ്ഞ് കേറി.
പിന്നീടുള്ള കാലങ്ങളില്‍ ,ആര്‍ ആറ്ക്ക് കാശ് (സദഖ ആയാലും സക്കാത്തായാലും)കൊടുക്കുന്നതു കണ്ടാലും എനിക്കത് റീ ഫണ്ടായിട്ടെ തോന്നാറുള്ളു.
ഇതു പറഞ്ഞത് : കുഞ്ഞിമു.
*ഹലജം ബസ്സ്: ജിദ്ദ ടവുണില്‍ സ്വദേശികള് ഓടിക്കുന്ന ഹാഫില എന്ന വ്ണ്ടിക്ക് മലയാളികള്‍ പറയുന്ന പേര്‍.
3 അഭിപ്രായങ്ങൾ:
ഹഹ..അപ്പോഴത്തെ ആ ചമ്മലൊന്നു കാണേണ്ടതായിരുന്നുവല്ലെ..
ചൂടുവെള്ളത്തില്‍ വീണ പൂച്ച..പൂച്ചയൊന്നുമല്ല പുലിയാണ് നിങ്ങള്‍..!
ഹഹ..ഹഹ..ഹഹ..ഹഹ..ഹഹ..
അയ്യൊ..അങ്ങ്നെ പറയല്ലെ കുഞ്ഞാ...ഞമ്മള്‍ ഒരു എലി പോലുമല്ല.
നന്ദി അരീക്കോടന്‍.
നന്ദി കുഞ്ഞന്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ