2008, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

ചിക്കന് ബ്രോസ്റ്റിന് പകരം എന്റെ തല....

ഫാക്ടറിക്കുള്ളില് നിന്നും എന്റെ മുതലാളി എന്തോ ചിന്തിച്ചിട്ടെന്നവണ്ണം വേഗത്തില് ലാബിലേക്ക് വന്ന് ഒരു പാത്രത്തില് ലബ്സയും, പെട്രോളും കൂട്ടിക്കലറ്ത്തി ഗ്യാസടുപ്പിന്‍ മുകളില്‍ തിളക്കാന്‍ വച്ചു.

ഇത് നോക്കി നില്‍കുന്ന എന്റെ തലക്കുള്ളിലെ എല്‍ ഇ ഡി ലാമ്പ് തെളിഞ്ഞു.

“പെട്രോളിന്‍ തീ പിടിച്ചേക്കും”. ( എന്റെ ബുദ്ധി കണ്ടില്ലെ നിങ്ങള്‍)
“ഉസ്കുത്ത് യാ ബകറ അന മാഅലൂം” ( മിണ്ടരുത് പോത്തേ എനിക്കറിയാം)

അത് കേട്ട് ഞാന്‍ രണ്ടടി പിന്നോട്ട് വച്ചില്ല. അതിന് മുമ്പെ എന്റെ കണ്മുന്നില്‍, അല്ല കണ്ണില്‍, തലയില്‍, മുഖത്ത്, ഷറ്ട്ടില്‍ തീ. എവിടെയൊക്കെയോ തീ പിടിച്ച മുതലാളി പിന്നോ‍ട്ടോടിയപ്പോള്‍, മുങ്കൂട്ടി കണ്ട ഞാന്‍ മുന്നോട്ടോടി.

ഹാളിനകത്തെ ഡ്രമ്മില്‍ നിറച്ച് വച്ച വെള്ളത്തില്‍ തല താഴ്ത്തി. അതിനിടക്ക് ഷറ്ട്ടിലെ തീ അണ(ച്ച)ഞ്ഞത് എങ്ങനെ എന്ന് എനിക്കറിയില്ല. വെള്ളത്തില്‍ നിന്നും തല പൊക്കി നോക്കുമ്പോള്‍ ഒരു കണ്ണ്......

മുടി കരിഞ്ഞ മണം. ചെറിയ ഇട നാഴിയില്‍ തീ ആളിക്കത്തുന്നു. ഒരു കണ്ണ് പൊത്തിപ്പിടിച്ച് ബക്കറ്റില്‍ വെള്ളമെടുത്ത് ഞാന്‍ തിരിഞ്ഞതും, അരക്ക് മുകളിലോട്ട് കത്തുന്ന തീയുമായി (ഒരു മനുഷ്യന്‍ നിന്ന് കത്തുന്നത് ലൈവായി ഞാന്‍ ആദ്യമായി കാണുകയായിരുന്നു) പേടിച്ചരണ്ട നിലവിളിയുമായി മുതലാളി എന്റെ നേരെ ഓടി വരുന്നു. തീ അണക്കാനുള്ള അവന്റെ എല്ലാ ശ്രമവും വിഫലമാകുന്നു. അന്തമില്ലാതെ കത്തുന്ന തീ കണ്ട് ഞാനന്തം വിട്ടില്ല. എന്റെ കയ്യിലുള്ള വെള്ളം, അവന്റെ മുഖവും, നെഞുചും കണക്കാക്കി ലോറിയുടെ മട്കാട്നുള്ളിലേക്കെന്ന പോലെ ശക്തമായി ഞാന്‍ എറിഞ്ഞു.

ഭാഗ്യം (കമ്പനിത്തൊഴിലാളികളുടെ) തീ അണഞ്ഞില്ല. ഉടനെ ഞാന് അവന്‍ അണിഞ്ഞ ടീ ഷറ്ട്ട് തല വഴി ഊരാനായി ശ്രമം. അതിനിടയില്‍ വിവരമില്ലാത്ത തീ എങ്ങനെയോ അണഞ്ഞു.

ഈ സമയം, ദിവസവും മൂന്നാല്‍ പ്രാവശ്യം മുതലാളിയുടെ ചിത്ത കേള്‍ക്കാഞ്ഞാല്‍ ഉറക്കം വരാത്ത ഫോറ്മേന്‍, തന്റെ രണ്ടാമത്തെ ചിത്ത കേള്‍ക്കാനുള്ള സമയമായിട്ടും മുതലാളിയെ കാണാത്തതെന്തെ
എന്ന് വിചാരിച്ചാ‍വണം അത് വഴി വന്നത്.

ഞാനും മുതലാളിയും നനഞ്ഞ രൂപത്തില്‍ ടോം ആന്റ് ജെറി കളിക്കുന്നതും ഹാളിനടുത്ത് കത്തുന്ന തീയും കണ്ട അവന്‍ കൂടുതല്‍ വിശദീകരണം ആവശ്യം വന്നില്ല.
‘യാ റബ്ബ് യാ റബ്ബ്...’ എന്ന് ഉച്ചത്തില്‍ ഉച്ചരിച്ച് അവ്നും എന്റെ സഹായിയായി സറ്വ്വ ശക്തിയും എടുത്ത് ടീ ഷറ്ട്ട് വലിച്ചൂരി. ആ വലിയില്‍ ബട്ടന്‍സിന്‍ പകരമുള്ള സിബ്ബ് ഉരഞ്ഞ് മുതലാളിയുടെ വെളുത്ത മൂക്ക് ചുവന്ന തക്കാളി പോലെ ആയത് ഞാന്‍ ഒറ്റക്കണ്ണ് കൊണ്ട് കണ്ടു.

ഓടി വന്നവരൊക്കെയും മുതലാളിയെ സുശ്രൂശിക്കാന്‍ മത്സരിക്കുന്നതിനിടയില്‍ ഞാന്‍ കത്തുന്ന തീ അണച്ചു. അതിനിടെ നാട്ടിലെ ഫയറ് സറ്വീസുകാരെപ്പോലെ തീ കെടുത്താനായുള്ള ഫയറ് എക്സ്റ്റിങ്കുഷറുമായി ബങ്കാളി ‘ക്യാ ഹുവാ ഭായ്’ എന്ന്‍ നിറ്വികാരനായി പറഞ്ഞ് വന്നിരുന്നു പോല്‍.

ഹോ...എന്റെ കണ്ണ് കത്തി നീറിക്കൊണ്ടിരിക്കയാണല്ലൊ....അതോറ്ത്ത് ഞാന്‍ തൊട്ടപ്പുറത്തെ മുറിയിലെ ഫ്രീസറ് തുറന്ന് എന്റെ തല കഴിയുന്നതും അതിലേക്ക് കടത്തി. കട്ട പിടിച്ച് കിടക്കുന്ന ഐസ് കൈ കൊണ്ടൊപ്പി കണ്ണ് തണുപ്പിച്ചു കൊണ്ടിരിക്കെ ഞാ‍ന്‍ മുമ്പെഴുതിയ കവിതാ ശകലങ്ങളും അതിനെന്റെ സുഹൃത്തുക്കള്‍ എഴുതിയ കമെന്റും ഓറ്ത്ത് പോയി.

“........തണുത്ത് മരവിച്ച്, ഫ്രീസറില്‍ വച്ചൊരു നേന്ത്രപ്പഴം കണക്കെ കറുത്ത് കരുവാളിച്ച്..............
ഞാനെങ്ങാനും മരിച്ചുവെന്നാല്‍.......അതിന്‍ മുകളിലൊരു മീസാന്‍ കല്ല് വക്കാനാരുണ്ടീ ബൂലോഗത്തില്‍”.
എന്ന് ചോദിച്ചപ്പോള്‍, (കമന്റ് ചെയ്തവരുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ) കല്ല് വെക്കാന്‍, പേടിയുള്ളവറ്, ചൈനാ കല്ല് ലാഭത്തില്‍, റീത്ത് സ്പോണ്‍സറ് ചെയ്തവറ്, ആശ്വസിപ്പിച്ച് എന്നെ ഒരു ചിന്തകനായി കണ്ടവറ്ക്കും, ബേങ്കില്‍ നോമിനിയായി പേര്‍ കൊടുക്കുവാന്‍ കഴിയാതെ, ഒരു പ്രേതമായി വരാന്‍ കഴിയാതെ, പുഴുക്കള്‍ക്കും പഴുതാരക്കും ഭക്ഷണമായി മാറിയേക്കാവുമായിരുന്ന, പിന്നത്തെ പോസ്റ്റില്‍ ബ്രോസ്റ്റ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് പറഞ്ഞ് തരാമെന്ന് പറഞ്ഞ ഒഎബി, ചിക്കന്‍ ടിക്ക പോലെയായതറിയാതെ! അതെ ഒന്നുമറിയാതെ, എന്റെ പ്രിയ സുഹൃത്തുക്കള്‍, വായനക്കാറ്, ഈ വളിപ്പന്‍ കത്തി ബ്ലോഗറെ ഒരിക്കലുമോറ്ക്കാതെ തന്താങ്ങളുടെ ബ്ലോഗുകള്‍ എഴുതിക്കൊണ്ടിരിക്കയും, വായനക്കാറ് വായിച്ചുകൊണ്ടിരിക്കയും ചെയ്യുമായിരുന്ന ഒരു രംഗം.

വലിയ ഒരു ദുരന്തം വഴി മാറിയ ഇക്കഥ നിസ്സാരമാക്കി ഈ ബ്ലോഗില്‍ എഴുതാന്‍ ഭാഗ്യം തന്ന പടച്ച തമ്പുരാനോട് ഞാനെങ്ങനെ നന്ദി പറയേണ്ടു.....

മുഖവും കണ്ണും തണുത്ത് ഒരു സുഖം തോന്നി. ഇതിനിടയില്‍ മുതലാളി വിളിച്ച് പറയുന്നുണ്ടായിരുന്നു “ ബഷീറിനെന്ത് പറ്റിയെന്ന് നോക്കിന്‍”.(അതെ ഞാന് തന്നെ).

എനിക്കും എന്തോ പറ്റിയിട്ടുണ്ടെന്ന് അപ്പഴാണ്‍ മറ്റുള്ളവറ് അറിയുന്നത്. എന്റെ നില്‍പ്പ് കണ്ട് ഒന്ന് രണ്ടാളുകള്‍ എന്നെ സ്നേഹത്തോടെ ശകാരിച്ച് എന്റെ തല ഫ്രീസറില്‍ നിന്നും പൊക്കി. താഴെ വീണ കണ്ണടയെടുത്തു തന്നു. ഞാനെന്റെ കരിഞ്ഞ മൂന്ത ഒന്ന് കാണാന്‍ കണ്ണാടിയില്‍ നോക്കി. ങേ...എന്റെ ഒരു കണ്ണ്...?. ഞാന്‍ കണ്ണട മുഖത്തു നിന്നുമെടുത്ത് നല്ല വണ്ണം ഒന്നും കൂടെ കണ്ണാടിയില്‍ നോക്കി.

ഹാവൂ സമാദാനം.... കണ്ണടയുടെ പ്ലാസ്റ്റിക്ക് ചില്ല് കറുത്ത് പോയതായിരുന്നു. എന്നാലും പുരിക രോമമില്ലാത്ത കണ്ണ് തുറക്കാന്‍ പറ്റാത്ത രീതിയില്‍ ആയിരുന്നു. ഞാനൊരു കൊളപ്പുള്ളി അപ്പനായി മാറുമൊ ദൈവമേ...ആ സമയത്തെ ഭയം അങ്ങനെ ആയി.

പിന്നെ ആശുപത്രിയില്‍ പോയി കണ്ണ് വാഷ് ചെയ്തു.

(ഒരാഴ്ചയോളം കണ്ണില്‍ ചോരയില്ലാത്തവന്‍ എന്നാരും പറഞ്ഞില്ല. കുമ്മായ കടന്നല്‍ കുത്തിയ സുന്ദര ഭീകര കോ‍മള രൂപവും മാറി. ഒരു ചെവിയിലെ, അടുത്ത വെള്ളിയാഴ്ച കളയാന്‍ വച്ചിരുന്ന രോമവും പോയി...അല്‍ ഹംദുലില്ലാ...ഞാന്‍ ദൈവത്തെ സ്തുദിക്കുന്നു).

കമ്പനിപ്പണിക്കാറ്ക്ക് ഇതിലും വലിയ ബല്യെര്‍ന്നാള്‍ വരാനുണ്ടൊ. മുതലാളി ഇനി രണ്ട്മൂന്ന് ദിവസം ഇങ്ങോട്ടില്ല എന്ന് പറഞ്ഞ് മധുര (ലഡു വാങ്ങാന്‍ കാശ് വേണ്ടെ) വാക്കുകള്‍ കൈ മാറി ആറ്മാദിച്ചവരെയെല്ലാം നിരാശരാക്കിക്കൊണ്ട് മുതലാളി പിറ്റേന്ന് രാവിലെ കമ്പനിയില്‍.....

സാധാരണ മുതലാളി രാവിലെ ഒമ്പത് മണിക്ക് കമ്പനിയില്‍ വന്നാല്‍ രാത്രി പത്ത് മണി വരെ അവന്റെ ബുദ്ധിയി(ല്ലായ്മയി)ല്‍ തോന്നുന്നതൊക്കെയും അപ്പപ്പോള്‍ ടെസ്റ്റ് ചെയ്ത്, എന്റെ വായില്‍ കേറിയിരുന്ന്, ഞാന്‍ ഐവ...ഐവ...പറഞ്ഞ് തളറ്ന്ന് ദേഷ്യത്തോടെ സോണി... സാംസങ്ങ് ബിപി എല്‍ എന്ന് പറഞ്ഞ് തുടങ്ങും.

ഇടക്ക്, ഞാന്‍ സുബ് ഹിക്ക് ശേഷം ചിന്തിച്ച് കൂട്ടിയ എന്റെ ചിന്തകളെ ഒന്ന് സംയോചനം നടത്തി അടുത്ത പോസ്റ്റിടാനും, എനിക്ക് രണ്ട് നേരത്തെ ഭക്ഷണം ഉണ്ടാക്കാനും ഇടവേള നല്‍കിക്കൊണ്ട് മുതലാളി കമ്പനിക്കുള്ളിലേക്ക് ചെല്ലുമ്പോള്‍ ഇരുനൂറോളം വരുന്ന പണിക്കാറ് തട്ടാന്റെ തൊടിയിലെ മുയലിനെ പോല്‍ ഞെട്ടിക്കൊണ്ടിരിക്കും. അവന്‍ വിചാരിച്ച രീതിയിലല്ല പണിക്കാരന്‍ ജോലി ചെയ്യുന്നതെങ്കില്‍ പിന്നെ പറയണ്ട.

ബൈ പാസ് ഓപറേഷന്‍ കഴിഞ്ഞതിന്റെ പിറ്റേന്ന് തന്റെ ശബ്ദം ടെസ്റ്റ് ചെയ്ത, സ്വന്തം ഉമ്മ മരിച്ച് കബറടക്കം കഴിഞ്ഞ് കമ്പനിയിലെത്തിയ, പെരുന്നാള്‍ ദിവസം പോലും റസ്റ്റില്ലാത്ത, ക്ഷമ എന്ന സാധനം എന്തെന്നറിയാത്ത (അവന്റെ കൂടെ പതിനെട്ട് കൊല്ലത്തിലേറെ ഒപ്പം നിന്ന് പണിയെടുക്കുന്ന എനിക്ക് ക്ഷമക്കുള്ള വല്ല അവാറ്ഡും കിട്ടുമെങ്കില്‍ ആരെങ്കിലും ഒന്ന് റക്കമെന്റ് ചെയ്യണേ)അവന്‍ ഓരോ ജോലിക്കാരന്റെ അടുത്തും പുല്ലൂട്ടിയില്‍ കെട്ടിയ പട്ടി പോലാകും. ആരുടെ ഉപദേശവും ഇഷ്ടപ്പെടാത്ത അവന്‍ ഒന്നേ പറയാനുള്ളു.

“ നിന്റെ ബുദ്ധി എനിക്കു വേണ്ട. ഞാന്‍ പറഞ്ഞ രീതിയിലെ പണി മാത്രം. “ബിക്കോസ് ഐആം യുവറ് ബോസ്. ഐ പെയ് യുവറ് സാലറി”.

ബോറ് അല്ലെ, നിറ്ത്തി..

അങ്ങനെ മുതലാളി എന്റെയടുത്ത് വന്ന് വിഷേശങ്ങള്‍ ചോദിച്ചു. അറബി കനേഡിയനായ സുന്ദര മുഖത്തിനുടമയായിരുന്ന അവന്റെ മുഖം ഞാന്‍ ശ്രദ്ധിച്ചു നോക്കി. ഒരു സറ്ക്കസ്സ് കോമാളിയുടേത് പോലുള്ള മൂക്ക്. ഒരു വശം കറുത്ത ചുണ്ട്. വലതു ഭാഗം വള അഴിക്കാറായ ചേര പോലെ ആയ കഴുത്തും മുഖവും. കൂറ (പാറ്റ) തിന്ന കോഴി വാല്‍ പോലെയുള്ള മുടിയും കണ്ട് എനിക്ക് ചിരി പൊട്ടി.
അത് മനസ്സിലാക്കി അവന്‍ ചോദിച്ചു.

“എന്തെടാ കഴുതെ ചിരിക്കുന്നെ”.
അതെ, അതാണ്‍ അവന്‍. അതാണവന്റെ ഭാഷ. അതെന്നോട് അവനുള്ള പ്രത്യേക സ്നേഹത്തിന്റേത് തന്നെയാണെന്ന് എനിക്ക് മാത്രമെ മനസ്സിലാവൂ.







മാപ്പി കോപ്പി

മാപ്പി കോപ്പി
കത്തീർ മുഷ്ക്കില